കരിമീനും വരാലും കാണാമറയത്ത്
കരിമീനും വരാലും  കാണാമറയത്ത്
വലവീശിയും ചൂണ്ടയിട്ടും പരൽമീനുകളെ കുട്ടയിലാക്കിയ പഴയ കാലം. പുഴകളിലിറങ്ങി മീൻപിടിക്കാത്ത മലയാളികൾ വിരളമായിരിക്കും. വെള്ളപ്പരപ്പിലൂടെ പായുന്ന വാലിൽ ചുവപ്പുള്ള പരലും വെള്ളിക്കുറുവയും സുന്ദരൻകൂരലുമൊക്കെ മനസു കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു.

പുഴ, കായൽ മീനുകളെ വറുത്തും കറിവെച്ചും ഭക്ഷിച്ചിരുന്ന മലയാളികളുടെ പഴയ കാലജീവിതം. ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ നാട്ടുമീൻ സന്പത്ത് ചെലുത്തിയിരുന്ന പങ്ക് ചെറുതല്ല. കാലം മാറിയിരിക്കുന്നു. കേരളത്തിന്‍റെ നാട്ടുമീൻ സന്പത്തിൽ വൻ ഇടിവാണ് ഓരോ വർഷവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ഇനങ്ങൾ വംശനാശത്തിന്‍റെ പിടിയിലുമാണ്.
പുഴകളിലും തോടുകളിലും കുളങ്ങളിലും കായലുകളിലും സമൃദ്ധമായിരുന്ന നൂറിനം നാട്ടുമത്സ്യങ്ങളുടെ വംശനാശത്തിനു കാരണം വിദേശമത്സ്യ ഇനങ്ങളുടെ കടന്നേറ്റമാണ്. നാടൻ മീനുകളെയും മുട്ടകളെയും തിന്നൊടുക്കുന്ന വിദേശിമീനുകൾ ഇവിടത്തെ ജലസ്രോതസുകളിൽ പെറ്റുപെരുകയാണ്.

ഏറ്റവും ഭയാനകമാണ് നശീകരണമാണ് ക്ലാരിയസ് ഗാരിപ്പിനസ് എന്ന ആഫ്രിക്കൻ മുഷി നടത്തിവരുന്നത്. മത്സ്യസന്പത്തിനെയും മറ്റുമിത്രകീടങ്ങളെയും പുഴുക്കളെയും ലാർവകളെയും ആഫ്രിക്കൻ മുഷി ഭക്ഷണമാക്കുന്നു. ഇവയെ വളർത്തുന്നതും വിൽക്കുന്നതും സംസ്ഥാനത്ത് നിരോധിച്ചെങ്കിലും തടാകങ്ങളിലും അണക്കെട്ടുകളിലും ഇവ കരുത്തൻമാരായി പെരുകിക്കൊണ്ടിരിക്കുന്നു.

പശ്ചിമഘട്ടങ്ങളിലും ഉൾനാടൻ ജലാശയങ്ങളിലും സമൃദ്ധമായിരുന്ന നാട്ടുമീനുകളാണ് കൂടുതൽ ഭീഷണി നേരിടുന്നത്. ആവാസവ്യവസ്ഥയിലെ മാറ്റവും ചൂഷണവും നാശത്തിനു പ്രധാന കാരണമാണ്. അശാസ്ത്രീയ മത്സ്യബന്ധനം, മലിനീകരണം, ജൈവവൈവിധ്യ നശീകരണം തുടങ്ങിയവയാണ് തദ്ദേശീയ മത്സ്യങ്ങളുടെ ആവാസവ്യസ്ഥ തകരാനുള്ള കാരണങ്ങൾ. പശ്ചിമഘട്ടത്തിലെ 30 ശതമാനം മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നു വനംവകുപ്പിന്‍റെ പഠനം സൂചിപ്പിക്കുന്നു. അതായത് 18 ഇനം മത്സ്യങ്ങൾ വൈകാതെ ഇല്ലാതാകും.

മറുനാടൻ അലങ്കാരമീൻ ഗൗരാമിയും നാടൻ മത്സ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. ആഫ്രിക്ക, തെക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് അക്വേറിയങ്ങളിൽ എത്തിച്ച മൂന്നു പൊട്ടുകളുള്ള ഗൗരാമിയാണ് നാടൻ ഇനങ്ങളെ വെട്ടിനിരത്തുന്നത്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ഗവേഷണകരാണ് ഗൗരാമി നാടൻ മത്സ്യങ്ങൾക്ക് ഭീഷണിയാകുന്നതായി കണ്ടെത്തിയത്. കുഫോസ് വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം മാരാരിക്കുളത്തെ കുളങ്ങളിലും കനാലുകളിലും കായലുകളിലും പഠനം നടത്തിയപ്പോൾ കരിമീൻ, പള്ളത്തി, കാരി, പരൽ, കുറുവ, തുടങ്ങിയവയുടെ ആവാസത്തിന് ഗൗരാമി ഭീഷണിയാണെന്നു കണ്ടെത്തി. ഉയർന്ന തോതിലുള്ള പ്രജനന നിരക്കാണ് ഇവയുടെ വർധനയ്ക്ക് കാരണം.


വിദേശ മീനുകളിൽ ഏറെയും 270-ൽപരം ഉൾനാടൻ മത്സ്യയിനങ്ങളുള്ള കേരളത്തിലെ ജൈവവൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു.പുഴകളിലെ ജലനിരപ്പ് കുറഞ്ഞതും ഉപ്പുവെള്ളം കയറുന്നതും നാടൻമീനുകളുടെ നാശത്തിനു കാരണമാണ്. ആറ്റുകൊഞ്ചിനെയും മഞ്ഞക്കൂരിയെയും ഓരുവെള്ളം ബാധിക്കുന്നുണ്ട്. വേന്പനാട്ടു കായലിൽ ഉപ്പുരസം കൂടിയതോടെ മീനുകളും കൊഞ്ചും മീനച്ചിലാറിന്‍റെ ഇരുപതു കിലോമീറ്റർ ഉള്ളിലേക്കു വരെ കയറിവരുന്നതായി കുമരകം പരിസ്ഥിതി ക്ലബ് കണ്ടെത്തിയിരുന്നു. വേന്പനാട്ട് കായലിലെ ഉപ്പുരസം സമുദ്രത്തിലെ ലവണാംശത്തിന്‍റെ പകുതിയിലേക്ക് എത്തിക്കഴിഞ്ഞു. വൈക്കം ഭാഗത്ത് ആറ്റുകൊഞ്ചിന് പ്രജനനം നടത്താനാവാത്തവിധം ലവണാംശം വർധിച്ചുകഴിഞ്ഞു. മുൻപ് 429 ടണ്‍ ആറ്റുകൊഞ്ച് കിട്ടിയിരുന്ന സ്ഥലത്ത് കഴിഞ്ഞവർഷം കിട്ടിയത് വെറും 14 ടണ്‍ മാത്രം. ഇതും വംശനാശ സൂചനയാണെന്നു കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ വ്യക്തമാക്കി. കൃത്രിമപ്രജനനത്തിലൂടെ മാത്രമെ ഭാവിയിൽ ഇതിനു പരിഹാരം കണ്ടെത്താനാകൂ.

മുള്ളൻ, പൂളോൻ, നങ്ക്, ചെന്പല്ലി, കണന്പ് തുടങ്ങിയ മീനുകളെ കായലിൽ കാണാനേയില്ല-കുമരകത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആണ്ടുവട്ടം മുഴുവൻ കായലിൽ പോകുന്ന ഞങ്ങൾക്ക് കൃത്യമായി അറിയാം കുട്ടനാട്ടിലെ മീൻതാഴ്ച. കരിമീൻ, വരാൽ, മുഷി ലഭ്യത വർഷവും കുറയുകയാണ്.

കടലിൽ നിന്ന് വേലിയേറ്റത്തിൽ കയറുന്ന മത്സ്യങ്ങളല്ലാതെ നാടൻ കുറഞ്ഞുകൊണ്ടിരിക്കുന്നു. ചെമ്മീനും കായൽവറ്റയും തീരെയില്ല. വിദേശ മുഷി ഇനമായ സക്കർ ക്യാറ്റും അക്വേറിയം ഷാർക്കും കായലുകളിലും തോടുകളിലും പെരുകുകയാണ് - തൊഴിലാളികൾ പറഞ്ഞു. സക്കർ ക്യാറ്റ് ചിറകു വിടർത്തിയാൽ വല ഉടക്കി കീറും. തെക്കേ അമേരിക്കയിൽ നിന്നുള്ള സക്കർ ക്യാറ്റ് അക്വേറിയം മൽസ്യമായാണ് ഇവിടെയെത്തിയത്.

പാറകളിലും തിട്ടകളിലും വേരുകളിലും മുട്ട ഒട്ടിച്ചുവയ്ക്കുന്ന മീനുകളാണ് ഇവയുടെ വരവോടെ ഭീഷണിയിലായത്. മുട്ടയിട്ടു വയ്ക്കുന്ന മീനുകളെയും ചെറു ജലജീവികളെയും ഇവ തിന്നൊടുക്കുന്നു. കരിമീൻ കുഞ്ഞുങ്ങളെയും ഇവ തിന്നൊടുക്കുകയാണ്. കുയിൽ, കുരളി കാർപ്പ് തുടങ്ങിയ നാടൻ മത്സ്യങ്ങൾ ഇല്ലാതാകാൻ കാരണം വിദേശമത്സ്യങ്ങളുടെ കടന്നേറ്റമാണ്.
(തുടരും)
നാടൊഴിയുന്ന നാട്ടുമീനുകൾ-1
റെജി ജോസഫ്