നീലാകാശം തേടി പാട്ടിന്‍റെ യുവത്വം
നീലാകാശം തേടി  പാട്ടിന്‍റെ യുവത്വം
മേഘങ്ങൾ തഴുകിയുണർത്തിയത് അതിരുകളില്ലാത്ത ചലച്ചിത്ര ലോകത്തേക്കാണെന്നത് ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. സംഗീത ലോകത്തിന് പുത്തൻ പ്രതീക്ഷകളുണർത്തുന്ന തൃശൂരിലെ ഈ സഹോദരങ്ങൾ വെറും ചില്ലറക്കാരല്ലെന്ന് "മൂന്നര’ എന്ന സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്.

ഏറെ കോണിപ്പടികൾ ചവിട്ടിക്കയറിയാലും എത്താൻ വൈകുന്ന ചലച്ചിത്ര സംഗീത ലോകത്തേക്ക് ഇളം പ്രായത്തിൽ തന്നെ ഇരുവരും എത്തിയിരിക്കുന്നുവെന്നത് പുതിയ ചരിത്രമാണെന്നും ഇവർ ആദ്യം കരുതിയിരുന്നില്ല. എന്തായാലും മലയാള ചലച്ചിത്ര ലോകത്ത് കാൽവയ്പ്പ് നടത്താൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ഇരുവരും. ഇളയ സഹോദരൻ സംഗീതം നിർവഹിച്ച ഗാനത്തിന് ജ്യേഷ്ഠ സഹോദരന്‍റെ ആലാപനം. മലയാള സിനിമാ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് തൃശൂർ കാളത്തോട് കാതറിൻ സ്ട്രീറ്റിൽ സംഗീതാധ്യാപകനായ ഡെന്നീസിന്‍റെയും ജോയ്സിയുടെയും മകൻ പതിനേഴുകാരനായ ശ്രീരാഗ്. ശ്രീരാഗ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ജ്യേഷ്ഠ സഹോദരൻ ഇരുപത്തിരണ്ടുകാരനായ അതുൽ ആലപിച്ചതും അപൂർവ സംഗമമായി.

"മൂന്നര’യിലെ സംഗമം

സൂരജ് എസ്.കുറുപ്പ് സംവിധായനം ചെയ്ത "മൂന്നര’ എന്ന മലയാള സിനിമയിലെ ഗാനങ്ങൾക്കാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീരാഗ് സംഗീത സംവിധാനം നിർവഹിച്ചത്. ഉയരം കുറഞ്ഞവരെ നായകനും നായികയുമാക്കി നിർമിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയാണെന്നതും സിനിമയുടെ പ്രത്യേകതയാണ്. ഈ മാസം അവസാനം സിനിമ പുറത്തിറങ്ങും.

ഡോക്യുമെന്‍ററി വഴി സിനിമാലോകം

’നാന’ എന്ന ഡോക്യുമെന്‍ററിയിലെ പശ്ചാത്തല സംഗീതം കേട്ടാണ് "മൂന്നര’ സിനിമയുടെ സംവിധായകൻ സൂരജ് എസ്.കുറുപ്പ് ശ്രീരാഗിനെ ശ്രദ്ധിക്കുന്നത്. ആളെ അന്വേഷിച്ചെത്തിയപ്പോൾ തീരെ പ്രായക്കുറവാണെന്ന് കണ്ടതോടെ ചിന്തയിലായി. പക്ഷേ സംവിധായകന്‍റെ മനസിനൊപ്പം സംഗീതം അതിമനോഹരമായി ചിട്ടപ്പെടുത്തിയതോടെ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സിനിമയിലെ ബി.ആർ. പ്രസാദ് രചിച്ച പാട്ടിനു സംഗീതം സംവിധാനം ചെയ്യാൻ ശ്രീരാഗിനെ തന്നെ ഉറപ്പിച്ചു.

സഹോദരന്‍റെ വരവിലും അപൂർവത


ശ്രീരാഗ് സംവിധാനം നിർവഹിച്ച ഗാനം നിരവധി പേരെക്കൊണ്ട് പാടിച്ചു നോക്കി. പക്ഷേ ഒന്നും ശരിയായില്ല. ഒടുവിൽ ശ്രീരാഗിന്‍റെ സഹോദരൻ പാടുന്നയാളാണെന്ന് മനസിലായതോടെ അവസാന പരീക്ഷണമെന്ന നിലയിൽ പാടിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു. അതോടെ അപൂർവതയെന്നവണ്ണം സഹോദരൻ സംവിധാനം ചെയ്ത സംഗീതം പാടാൻ ജ്യേഷ്ഠ സഹോദരൻ തന്നെ യോഗ്യനെന്ന് കണ്ടെത്തുകയായിരുന്നു.

തോരാതെ നെഞ്ചിൽ
പെയ്യുന്നു
നോവാലെ തഴുകും മേഘങ്ങൾ
നീ പോകും വിണ്ണിൽ തീരങ്ങൾ
കാണാതെ ഹൃദയം
തേങ്ങുന്പോൾ
തീരാ മോഹം പോലെ
ഞാനും നീയും
നീലാകാശം തേടി
പാറി ജ്വാലാ നാളം
പൂക്കും മായാലോകം
താനേ നീപോയ്
ഞാനിന്ന് ഏകനായി എന്നു തുടങ്ങുന്ന ഗാനം സംഗീത പ്രേമികളെ ആസ്വാദനത്തിന്‍റെ ആകാശത്തെത്തിക്കുമെന്ന വിശ്വാസത്തിലാണ് ഈ സഹോദരങ്ങൾ.

സംഗീത ലോകത്തെത്തിയത് ചേതന വഴി

സ്റ്റീഫൻ ദേവസിയുടെ വഴിയിലൂടെ ചേതന മ്യൂസിക് അക്കാദമിയിൽ നിന്നാണ് ശ്രീരാഗിന്‍റെ തുടക്കം. കീ ബോർഡിൽ 14-ാം വയസിൽ എട്ടാം ഗ്രേഡ് പാസായി. രണ്ടു വർഷം കൊണ്ടാണ് ഗ്രേഡ് നടിയത്.

ഫാ. ചക്കാലമറ്റത്തിന്‍റെ ശിഷ്യനായി തുടങ്ങിയ ശ്രീരാഗ് ലണ്ടൻ ട്രിനിറ്റി കോളജിന്‍റെ പരീക്ഷയും എഴുതിയിട്ടുണ്ട്. തൃശൂർ കോ-ഓപ്പറേറ്റീവ് കോളജിലെ പ്ലസ്ടു വിദ്യാർഥിയായ ശ്രീരാഗ് സ്കൂൾ യുവജനോത്സവത്തിലും ഒന്നാം സ്ഥാനം നേടി പ്രതിഭ തെളിയിച്ചിട്ടുണ്ട്.
"നാനാ’ എന്ന പേരിലുള്ള ഡോക്യുമെന്‍ററിയിലാണ് ഇതിനുമുന്പ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ഇതാണ് ചലച്ചിത്ര ലോകത്തെത്തിച്ച സംഗീത സംവിധാനമെന്ന് ശ്രീരാഗ് പറഞ്ഞു. സംഗീത ലോകത്ത് കൂടുതൽ ഉയരങ്ങളിലേക്ക് തന്നെയാണ് ഇവരുടെ നോട്ടം. ഇരുവരും ചേർന്ന് മ്യൂസിക് ബാൻഡ് രൂപീകരിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ. കൂടുതൽ അവസരങ്ങൾ കിട്ടുമെന്നും ഇവർക്ക് ആത്മവിശ്വാസമുണ്ട്. പാട്ടു കേട്ടതിനുശേഷമുള്ള സംഗീത പ്രേമികളുടെ അഭിപ്രായം കാത്തിരിക്കു കയാണിവർ.

പോൾ മാത്യു