ചത്തപശുവിനും കോടികൾ
ചത്തപശുവിനും കോടികൾ
ലോഹങ്ങളിൽ ഉണ്ടാകുന്ന കാന്തിക പ്രവർത്തനങ്ങൾ അസ്ഥികളിലുമുണ്ടാകുമത്രേ. തട്ടിപ്പുകളുടെ മായാലോകത്തേക്ക് ഇറങ്ങി അതിൽ കൂടുതൽ പഠനം നടത്തിയപ്പോഴാണ് ഇതേപ്പറ്റി കേട്ടത്. ഇതിന്‍റെ പേരിൽനടക്കുന്ന തട്ടിപ്പുകൾ ശരിക്കും ഞെട്ടിക്കുന്നതുതന്നെ. ഇടിമിന്നലേറ്റ് ചാകുന്ന മൃഗങ്ങളുടെ എല്ലുകളിലും തലയോട്ടിയിലും ഇറിഡിയം പവറുണ്ടാകുമെന്ന വ്യാപക പ്രചാരണം നടത്തിയാണ് ഈ തട്ടിപ്പ് നടത്തുന്നത്.

ഭൂമിക്കടിയിൽ മറവുചെയ്ത ഒരു പശുവിന്‍റെ അസ്ഥിയിൽ ആർപിയുണ്ടെന്ന് പറഞ്ഞതുകേട്ട് വിശ്വസിച്ച് കർണാടകയിലെ ദാംന്തെല്ലിയിൽചെന്ന് ലക്ഷങ്ങൾ കൊടുത്തത് നൂറുകണക്കിന് മലയാളികളാണ്. റൈസ്പുള്ളിംഗ് ബിസിനസിൽ പത്തുവർഷത്തെ പരിചയസന്പന്നതയുള്ള പയ്യന്നൂരിലെ ഒരു ഏജന്‍റിന്‍റെ വാക്കുകൾകേട്ട് കാസർഗോട്ടെ ഒരു സർക്കാരുദ്യോഗസ്ഥൻ ജോലി രാജിവച്ചാണ് ആർപി ബിസിനസിനായി ഇറങ്ങിയത്. ഇതിനിടയിലാണ് ബോണ്‍ ആർപിയുടെ രംഗപ്രവേശം.

ഇനി ദാന്തെല്ലിയിലേക്ക്. പയ്യന്നൂരിലെ ഏജന്‍റും കുറെ പരിവാരങ്ങളും കാസർഗോട്ടെ ഉദ്യോഗസ്ഥനും കൂടിയാണ് ദാംന്തെല്ലിയിലെത്തിയത്. ദൂരെ ദൂരെ വീടുകളുള്ള ഒരു കുഗ്രാമം. റോഡെന്ന് പറയാൻ മാത്രമൊന്നുമില്ലാത്ത, കാൽനടപോലും അസാധ്യമാക്കുന്ന വഴിത്താരയിലൂടെ നടന്ന് കുന്നുകൾ നിറഞ്ഞ മണലാരണ്യം പോലുള്ള സ്ഥലത്തെത്തിയപ്പോഴേക്കും ഒരുചുവടുപോലും മുന്നോട്ടുവയ്ക്കാനാവാതെ എല്ലാവരും തളർന്നിരുന്നു. പക്ഷേ ഇടിമിന്നലേറ്റ് ചത്ത പശുവിനെ മറവ് ചെയ്ത സ്ഥലത്തേക്ക് ഒരാളെപ്പോലും സ്ഥലമുടമ അടുപ്പിച്ചില്ല. അങ്ങോട്ടുപോകുന്നവർ ഷോക്കേറ്റുവീഴുന്നുവെന്നും നേരിട്ട് അങ്ങോട്ട് പോകാൻ കഴിയില്ലെന്നും പറഞ്ഞതോടെ സ്വതവേ ചോരത്തിളപ്പുള്ള പയ്യന്നൂരുകാർപോലും അടങ്ങി. അത് ടെസ്റ്റ് ചെയ്യണമെങ്കിൽ കന്പനിക്കാർതന്നെ വരണമെന്നും അല്ലാതെ പറ്റില്ലെന്നും സ്ഥലമുടമ പറഞ്ഞപ്പോൾ ഇതെല്ലാം കേട്ട് അദ്ഭുതത്താൽ മിഴിച്ചുനിന്നിരുന്നവർ കന്പനിയെ വരുത്താമെന്ന് സമ്മതിച്ചു. അങ്ങനെയാണ് പയ്യന്നൂരിലെ ഏജന്‍റ കന്പനിക്കാരുമായി ബന്ധമുള്ളയാളെന്ന് പരിചയപ്പെടുത്തി കാസർഗോഡ് കുന്പളയിലെ ബാവക്കയെ വിളിച്ച് ഇക്കാര്യം സംസാരിച്ചത്. എറണാകുളം പെരുന്പാവൂരിൽനിന്നും രണ്ടുപേർ പിറ്റേദിവസംതന്നെ എത്തി. ഇവർ പരിശോധിക്കാനായി പോയപ്പോഴും സ്ഥലമുടമ തടഞ്ഞു. പരിശോധിക്കുന്നതിന് മുന്പ് സ്ഥലമുടമ ആവശ്യപ്പെട്ടപ്രകാരം 50,000 രൂപ കൊടുത്തു. പരിശോധിക്കാൻ വന്നവർ അപ്രൈസർ കാർഡ് കാണിക്കണമെന്നായി അടുത്ത ആവശ്യം. ഇലക്ഷൻകാർഡ്, പാൻകാർഡ് എന്നിവയൊന്നും കണ്ടിട്ടില്ലാത്ത കാട്ടുവാസികളെ പറ്റിക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്ന് കരുതി പരിശോധകരായി വന്നവർ കാണിച്ചത് പാൻകാർഡാണ്. ഇതുതന്നെയാണ് അപ്രൈസർ കാർഡ് എന്ന് വിശ്വസിച്ചവർ പിന്നീട് ചോദിച്ചത് സേഫ്റ്റികോട്ടാണ്. (ഇറിഡിയത്തിന്‍റെ റേഡിയേഷൻ ശരീരത്തിൽ തട്ടുന്നയാൾ ഉടൻ മരിക്കുമെന്നും ഇത് തടയാൻ ധരിക്കുന്ന കോട്ടാണ് സേഫ്റ്റികോട്ടെന്നുമാ ണ് ഇതിനുള്ള വിശദീകരണം കിട്ടിയത്). ഒന്നരക്കോടി മുടക്കിയാൽ ശാസ്ത്രജ്ഞൻ നേരിട്ട് സേഫ്റ്റികോട്ടുമായി വന്ന് പരിശോധിക്കുമെന്നായി വന്ന അപ്രൈസർമാർ. ബാവക്കയും സംഘവും തലപുകഞ്ഞാലോചിച്ചപ്പോളാണ് തിരുവല്ലയിലെ അനിലും രമേശനും ഒരു കന്പനിയുടെ അപ്രൈസർമാരാണെന്നും അവരെ വിളിക്കാമെന്നും ബാവക്ക പറഞ്ഞത്. അനിലിനെ വിളിച്ചപ്പോൾ അവരുടെ കന്പനിയുടെ സ്പോണ്‍സറെ ഇറക്കിയാൽ അവർവഴി കന്പനിയെ ഇറക്കിക്കോളുമെന്നും പറഞ്ഞു. അങ്ങനെയാണെങ്കിൽ മൂന്നര ലക്ഷം കെട്ടിയാൽ മതിയെന്ന നിബന്ധന ഒടുവിൽ എല്ലാവരും സമ്മതിച്ചു.

ഒരു പീടികയോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ഇല്ലെങ്കിലും മറ്റു രക്ഷയില്ലാത്തതിനാൽ ബാവക്കയും ചിലരും അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു.കാസർഗോട്ടെ ഉദ്യോഗസ്ഥനും പയ്യന്നൂരിലെ ഏജന്‍റും തിരിച്ച് നാട്ടിലെത്തി കന്പനി സ്പോണ്‍സർക്ക് നൽകാനുള്ള പണം സംഘടിപ്പിക്കാൻ തുടങ്ങി.ഇങ്ങനെ നാട്ടിലെ പലരും ബോണ്‍ ആർപിയെപ്പറ്റിയറിഞ്ഞു. കോടികൾ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ അഞ്ചു ലക്ഷം ഒരു സുഹൃത്ത് നൽകി.അന്പതിനായിരവും ഒരുലക്ഷവും വീതം മറ്റുപലരും സഹായിച്ചപ്പോൾ ഇതും പണമുണ്ടാക്കാനുള്ള ബിസിനസാണെന്ന് അവർക്ക് തോന്നി. കിട്ടാവുന്ന പണം സംഘടിപ്പിച്ച് വീണ്ടും ദാന്തെല്ലിയിലെത്തി.അപ്പോഴാണ് അടുത്ത പ്രതിസന്ധി. ദുർഗാപൂജയായതിനാൽ മൂന്നു ദിവസം കഴിഞ്ഞേ ടെസ്റ്റ് ചെയ്യാൻ പറ്റു. മാത്രമല്ല പൂജയുടെ ചെലവിലേക്ക് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടു. അപ്പോൾതന്നെ കന്പനിക്കാരെ വിളിച്ച് അഞ്ചുദിവസം കഴിഞ്ഞ് വന്നാൽമതിയെന്ന് അറിയിച്ചു. സുഹൃത്തുക്കളിൽ നിന്നും വാങ്ങിയതിൽ മിച്ചമുണ്ടായിരുന്നതിൽനിന്ന് അഞ്ചുലക്ഷം നൽകി ആ കടന്പയും കടന്നു.


അഞ്ചാം ദിവസം കന്പനി പ്രതിനിധികൾ എത്തിച്ചേർന്നപ്പോൾ അവിടെ കാത്തുനിന്നിരുന്നയാൾ പറഞ്ഞത് സ്ഥലമുടമയുടെ ബന്ധു മരിച്ചതിനാൽ 12 ദിവസം കഴിഞ്ഞേ വരൂവെന്നാണ്. സർവ്വാംഗം തളർന്ന എല്ലാവരും നാട്ടിലേക്ക് തിരിച്ചു.കടക്കാരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിൽ രഹസ്യമായി കാസർഗോട്ടെത്തിയ ഉദ്യോഗസ്ഥൻ ദീർഘകാല അവധിക്ക് അപേക്ഷനൽകി തിരിച്ചു പോയി. ഇതേ ബിസിനസിന്‍റെ പേരിൽ പലരിൽനിന്നും ഉദ്യോഗസ്ഥൻ പണം വാങ്ങി.നാട്ടിൽ പോയ മറ്റുള്ളവരും പരമാവധി പണം സംഘടപ്പിച്ച് വീണ്ടും കന്പനിയെ വിളിച്ചു. ഒടുവിൽ മുന്പെങ്ങോ ചത്ത പശുവിന്‍റെ എല്ലുകളും തലയോട്ടിയും കുഴിച്ചെടുത്ത് പരിശോധിച്ചപ്പോൾ അതിൽ ഒരു പവറുമുണ്ടായിരുന്നില്ല.ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത് ആരുടേയോ ചത്ത പശുവിന്‍റെ എല്ല് മാന്തിയെടുത്ത് കബളിപ്പിക്കപ്പെട്ടുവെന്ന വസ്തുത ആരോടും പറയാനാകാത്ത ധർമ്മസങ്കടത്തിലാണ് ഇവർ വീണത്. ഇവരെപ്പോലുള്ള പലരും നാട്ടിലേക്ക് തിരിച്ച് പോകാനാകാതെ കർണാടകത്തിൽ അലയുകയാണിന്ന്.

ബിസിനസ് ലോണിന്‍റെ പേരിലും

ബിസിനസ് ആവശ്യങ്ങൾക്കായി ഒരുകോടി രൂപവരെ ചെറിയ പലിശ നിരക്കിൽ വായ്പയായി കൊടുക്കുമെന്ന ഒരു പത്രപരസ്യം കണ്ടാണ് രണ്ടു യുവാക്കൾ ചെന്നൈയിലെത്തിയത്. പരസ്യത്തിൽ കണ്ട നന്പറിൽ വിളിച്ചശേഷമാണ് ഇവർ ചെന്നൈയിലെത്തിയത്. ഫോണ്‍വിളിച്ചപ്പോൾ പറഞ്ഞ പ്രകാരം തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻകാർഡ്, മൂന്ന് ചെക്ക് ലീഫുകൾ എന്നിവ യുവാക്കൾ കരുതിയിരുന്നു. പറഞ്ഞ സ്ഥലത്തെത്തി മലയാളികളായ ചിലർ യുവാക്കളേയും കൂട്ടി സമീപത്തെ ബാങ്കിലേക്കാണ് പോയത്.തനിക്ക് ഇവിടെ കുറച്ച് പണിയുണ്ടെന്നും രേഖകളുടെ ഫോട്ടോ കോപ്പിയെുടുത്ത് കൊണ്ടുവരണമെന്നും പറഞ്ഞ് യുവാക്കളെ പുറത്തേക്ക് പറഞ്ഞുവിട്ടു. കോപ്പികളുമായി തിരിച്ചെത്തിയപ്പോൾ നൂറ് രൂപ വീതമുള്ള മുദ്രപ്പത്രം കൂടിവേണമെന്നായി ആവശ്യം.സ്ഥലം പരിചയമില്ലാത്തതിനാൽ ഇയാൾതന്നെ ഒരു ഓട്ടോക്കാരനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ച് യുവാക്കളെ അതിൽ കയറ്റി വിട്ടു. മുദ്രപ്പത്രവുമായി എത്തിയ യുവാക്കൾക്ക് നേരെ ഒരു ചാർട്ട് നീട്ടിക്കൊണ്ട് ഓരോ മാസവും തിരിച്ചടയ്ക്കാനുള്ള തുകയുടെ ചാർട്ടാണെന്നും മൂന്ന് ശതമാനം പലിശ മാത്രമേ കൂട്ടിയിട്ടുള്ളുവെന്നും പറഞ്ഞു. കൃത്യമായി മുടക്കമില്ലാതെ തവണകൾ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞ് പത്തുലക്ഷം വീതമെഴുതിയ ചെക്കുകൾ ഇയാൾ യുവാക്കളെ കാണിച്ചു. പക്ഷേ പത്തു ലക്ഷം രൂപയുടെ ചെക്ക് കേരളത്തിൽ മാറ്റണമെങ്കിൽ 30,000 രൂപ ട്രാൻസ്ഫർ ചാർജായും 15,000 രൂപ സർവീസ് ചാർജായും അടയ്ക്കണം.ഈ തുകയുമായി വന്നാൽ അപ്പോൾതന്നെ ചെക്ക് നൽകാമെന്നും അയാൾ പറഞ്ഞു.

ചെന്നൈയിലേക്ക് വീണ്ടുമൊരു യാത്രയ്ക്കുള്ള ചെലവ് ഒഴിവാക്കാനുള്ള ചിന്തയിൽ നാട്ടിലുള്ള ചിലരെ ബന്ധപ്പെട്ട് അക്കൗണ്ട് നന്പറും നൽകി പണം സംഘടിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. ഒരാഴ്ചയ്ക്കുള്ളിൽ പണം തിരിച്ച് നൽകാമെന്നുമുള്ള ഉറപ്പു നൽകിയപ്പോൾ നാട്ടിലെ സുഹൃത്തുക്കൾ പണം സംഘടിപ്പിച്ച് അക്കൗണ്ടിലിട്ടുകൊടുത്തു. അങ്ങനെ എടിഎമ്മിൽ നിന്നുമെടുത്ത പണം കൈമാറിയപ്പോൾ പത്തു ലക്ഷത്തിന്‍റെ ചെക്ക് കൈയിൽകിട്ടി. മൂന്ന് ദിവസത്തിന് ശേഷമുള്ള തീയതിക്കുള്ള ചെക്കാണെങ്കിലും സന്തോഷത്താൽ ഇവർക്ക് തുള്ളിച്ചാടാൻ തോന്നി.

നാട്ടിലെത്തി ഭാവിപരിപാടികൾ ആസൂത്രണം ചെയ്തതിന്‍റെ ഭാഗമായി കടമുറികൾക്ക് അഡ്വാൻസും കൊടുത്തു.പക്ഷേ ബാങ്കിലെത്തിയപ്പോഴാണ് പ്രസ്തുത അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. അക്കൗണ്ട് നന്പറിന്‍റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ കണ്ടെത്തിയത് കാസർഗോഡുള്ള ഒരാളെയാണ്. ഇയാളെ കണ്ട് സംസാരിച്ചപ്പോഴാണ് ഇയാളും കബളിപ്പിക്കപ്പെട്ടെന്നും തട്ടിപ്പ് കന്പനി ആവശ്യപ്പെട്ട പ്രകാരം ഇയാൾ നൽകിയ മൂന്ന് ചെക്ക് ലീഫുകളിലൊന്നിലാണ് പത്തുലക്ഷമെഴുതി യുവാക്കൾക്ക് നൽകിയതെന്നും മനസിലായത്. തട്ടിപ്പിലൂടെ സംഘടിപ്പിച്ച മറ്റുള്ളവരുടെ അക്കൗണ്ട് നന്പറിലുള്ള ചെക്ക് ലീഫുകളുപയോഗിച്ച് കബളിപ്പിക്കപ്പെട്ടവർ തങ്ങളുടെ ബുദ്ധിശൂന്യതയും നാണക്കേടുമോർത്ത് പുറത്തുപറയാത്ത അവസ്ഥ അനുകൂലമാക്കി ഇയാൾ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്.
അവസാനിച്ചു

പീറ്റർ ഏഴിമല