Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചുഴലിക്കാറ്റുകൾ....
ഓഖി വിതച്ച നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്താൻ ഇനിയും നാളുകൾ വേണം. കടലാഴങ്ങളിൽ ജീവിതത്തിനുള്ള വക തേടിപ്പോയവയവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തീരത്തെ കുടുംബാംഗങ്ങൾ. സന്പാദ്യമൊക്കെയും അന്യമായാലും പ്രിയപ്പെട്ടവരുടെ ജീവൻ തിരികെ കിട്ടിയാൽ മതിയെന്ന ഏറ്റവും ലളിതവും മാനുഷികവുമായ ആഗ്രഹത്തിന്റെ തിരകളാണ് അവരുടെ ഉള്ളിൽ ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നത്. മുന്നറിയിപ്പിന്റെയും മുൻകരുതലിന്റെയും വാഗ്വാദങ്ങൾ ചുറ്റുപാടും പെരുന്പറ കൊട്ടുന്പോഴും, ആനുകൂല്യങ്ങളുടെയും സഹായവാഗ്ദാനങ്ങളുടെയും പട്ടികകൾ നിരക്കപ്പെടുന്പോഴും, അവർ ഹൃദയം പൊട്ടി നിലവിളിക്കുന്നത് കടലമ്മയുടെ കനിവിനായി... അവർക്ക് അന്നവും പ്രാണനും ജീവിതവും ജീവനുമായ കടലമ്മ തങ്ങളുടെ പ്രാർഥനകൾ സ്വീകരിക്കുമെന്ന വിശ്വാസം ബാക്കി...
സങ്കടങ്ങളുടെ കാനേഷുമാരി തീർത്ത്...
കടലും കാറ്റും കരയിലെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത് ആദ്യമല്ല. ദുരന്തങ്ങളുടെ കണക്കുപുസ്തകത്തിൽ ഓഖിയുടെ കറുത്ത സംഭാവനകൾ പലതിലൊന്ന് മാത്രമാകുന്നു. പല കാലങ്ങളിൽ, പല പേരുകളിൽ ഇന്ത്യയുടെ പല തീരങ്ങളിൽ, പല കരകളിൽ കാറ്റുകൾ മഹാതാണ്ഡവമാടിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ കൗതുകത്തിന്റെയും ആശങ്കയുടെയും കാഴ്ചകൾ സമ്മാനിക്കുന്ന വിധത്തിൽ ഇന്ന് അവശേഷിക്കുന്ന ധനുഷ്കോടിയും ഇത്തരത്തിൽ കടലും കാറ്റും സംയുക്തമായി നടത്തിയ ക്രൂരമായ വികൃതിയുടെ ബാക്കിപത്രം. മത്സ്യവ്യവസായത്തിനു പ്രസിദ്ധിയാർജിച്ചിരുന്ന ധനുഷ്കോടിയെന്ന തുറമുഖ പട്ടണത്തിലേയ്ക്ക് 1964 ലെ ഒരു ഡിസംബർ മാസത്തിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. 22 മുതൽ 26 വരെ തീയതികളിൽ അരങ്ങേറിയ പ്രകൃതിയുടെ സംഹാരപ്രയോഗത്തിൽ രണ്ടായിരത്തിലേറെ ജീവനുകൾ പൊലിഞ്ഞു. കെട്ടിടങ്ങൾ മണ്ണടിഞ്ഞു. ആവാസയോഗ്യമല്ലാത്ത ഭൂ
്രദേശമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ധനുഷ്കോടിയിൽ സഞ്ചാരികളെ വരവേൽക്കുന്നത് അതീതകാലത്തെ ചില അവശിഷ്ടങ്ങൾ. ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച് ഒരു ന്യൂനമർദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുംകാറ്റുകളുടെ കൂട്ടത്തെയാണ് ചുഴലിക്കാറ്റ് എന്ന് പറയുക.
ഭൂമിശാസ്ത്രപരമാണ് ഈ നിർവചനം. കരയിലും കടലിലും ഇവ തീർക്കുന്ന നിസഹായതകളുടെ കൃത്യമായ കാനേഷുമാരി പലപ്പോഴും അപ്രാപ്യം. മണിക്കൂറിൽ 140 കിലോമീറ്ററിലധികം വീശിയടിച്ച ഹുദ് ഹുദ് 2014 ലാണ് ആന്ധ്ര- ഒഡീഷ തീരത്ത് പ്രത്യക്ഷപ്പെട്ടത്. മാരകമായ ചുവപ്പ് വിഭാഗത്തിൽ കാലാവസ്ഥ വിദഗ്ധർ ഉൾപ്പെടുത്തിയ ഈ കാറ്റ് വരുത്തിയ നഷ്ടങ്ങൾ ഏകദേശം 3.2 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെട്ടു. ഇക്കഴിഞ്ഞ വർഷമാണ് നാദയുടെ വരവ്. 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ചെന്നൈയിൽ ആഞ്ഞടിച്ച കാറ്റിൽ കാർഷികമേഖലയിലും വൻനഷ്ടങ്ങൾ തീർത്തു. ജനജീവിതം അപ്പാടെ ദിവസങ്ങളോളം ദുസഹമാക്കിയ നാദയുടെ നടുക്കം ഇപ്പോഴും തമിഴ്നാട്ടുകാരിൽ നിലനിൽക്കുന്നു. ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാർഖണ്ഡിലും ദുരന്തം വിതച്ച കാറ്റാണ് ഫൈലിൻ. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങളെല്ലാം അന്നത്തെ പ്രകൃതിക്ഷോഭത്തിൽ തകരാറിലായി. ആന്ധ്രാപ്രദേശിനെ പ്രതികൂലമായി ബാധിച്ച മറ്റൊരു ചുഴലിക്കാറ്റാണ് ജാൽ.
പസഫിക് മഹാസമുദ്രത്തിൽ നിന്നും രൂപം കൊണ്ട ജാൽ ആദ്യം മലേഷ്യയെയും പിന്നീട് ആന്ധ്രാപ്രദേശിനെയും വല്ലാതെ വട്ടം കറക്കി. ആന്ധ്രയിലെ വിശാഖപട്ടണം, നെല്ലൂർ, പ്രകാശം ജില്ലകളിലായിരുന്നു അത്യന്തം നഷ്ടം. നൂറിലേറെ ബോട്ടുകൾക്ക് കേടുപാടുകൾ വരുത്തിയ, ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്കയിലും കണ്ണീരിന്റെ കാഴ്ചകൾ കൊണ്ടുനിറച്ച ചുഴലിക്കാറ്റാണ് ലൈല. ബംഗാൾ ഉൾക്കടലിൽ നിന്നു പിറവിയെടുത്ത് രാക്ഷസരൂപമായി ആന്ധ്രാപ്രദേശിലും തമിഴ്നാടിലും ലൈല ചുഴലിക്കാറ്റ് കനത്ത നഷ്ടങ്ങൾക്ക് ഇടയാക്കി. കാറ്റും കടലും കൈ കോർത്ത് ഒട്ടനവധി പ്രാവശ്യം ആന്ധ്രാപ്രദേശിൽ തീരാദുരിതങ്ങൾ വിതച്ചിട്ടുണ്ട്. 1977- ലെ ചുഴലിക്കാറ്റ് മുതിർന്ന തലമുറക്കാരിൽ ഇന്നും ഭയത്തിന്റെ നിമിഷങ്ങളിലേയ്ക്ക് മനസിനെ നയിക്കും. മണിക്കൂറിൽ 260 കിലോമീറ്ററോളം വേഗതയിൽ കാറ്റ് ആന്ധ്രയുടെ തീരങ്ങളിലൂടെ ചീറിപ്പാഞ്ഞു. പതിനായിരത്തിലേറെയായിരുന്നു മരണസംഖ്യ. 1999- ൽ ഒഡീഷയിൽ വീശിയടിച്ച കാറ്റും പതിനായിരത്തിലേറെ പേരുടെ ജീവനുമായാണ് മടങ്ങിയത്. 2011- ൽ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും താനെ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചരിത്രത്തിലേക്ക് കണ്ണോടിക്കുന്പോൾ ഒരു നൂറ്റാണ്ടിനു മുന്‍പ് ചാവക്കാട് പുന്നയൂരിലാണ് കേരളത്തിലെ ആദ്യ ചുഴലിക്കാറ്റിന്റെ രംഗപ്രവേശമെന്ന് മനസിലാക്കാം. 1908- ലെ ചുഴലിക്കാറ്റിനു ശേഷം മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴായിരുന്നു അടുത്ത കൊടുംകാറ്റിന്റെ ആഗമനം. 1940 -ലും 1944 -ലും കേരളം ഭീതിദായകമായ ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ചു. കാറ്റിന്റെ കരുത്തിൽ കടൽക്കലി കൊണ്ടുവെന്നതല്ലാതെ അധികം നാശനഷ്ടങ്ങളൊന്നും അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അന്‍പതാമൻ എന്നു വരും.. ?
ലോകത്താകമാനം വിവിധ സന്ദർഭങ്ങളിൽ ആഞ്ഞുവീശിയ കാറ്റുകളുടെ കൂട്ടത്തിൽ അന്‍പത് തികയാൻ ഇനി ഒന്ന് മാത്രമേ വേണ്ടൂ. ഓഖി 49 -ാമത്തെ കാറ്റാണ്. അടുത്ത് വീശുന്ന കാറ്റിന് ഇന്ത്യയാണ് പേര് നിർദേശിക്കുക. ബംഗ്ലാദേശിനാണ് ആണ് ഓഖി എന്ന പേരിന്റെ ഉടമസ്ഥാവകാശം. ചുഴലിക്കാറ്റുകളുടെ വരവ് നേരത്തെ പ്രവചിക്കാൻ കഴിഞ്ഞതോടെയാണ് ഇത്തരത്തിൽ പേരുകളും നൽകാൻ തുടങ്ങിയത്. 1899 -ൽ അഞ്ചു ചുഴലിക്കാറ്റുകൾക്ക് സൈക്ലോണ്‍ മഹീന എന്ന് പേരിട്ടു. പിന്നീട് ആ രീതി തുടർന്നു. തുടക്കത്തിൽ കപ്പലുകൾക്കെന്ന പോലെ കാറ്റിനും സ്ത്രീനാമങ്ങളാണ് നിർദേശിച്ചിരുന്നത്. എമ്മ, കാത്തി, ഹെലൻ, ഡോളി, ഫ്ളോറൻസ് എന്നിവ ഉദാഹരണം. ലോകകാലാവസ്ഥ സംഘടനയുടെ താത്പര്യപ്രകാരം ഈ പേരുകളിലും ആണ്സാന്നിധ്യമുണ്ടായി. കാലാവസ്ഥ വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ചില പ്രദേശങ്ങൾ ചുഴലിക്കാറ്റുകൾക്ക് സ്വാധീനമുള്ളവയാണ്. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രദേശങ്ങൾ. 1891 മുതൽ 2010 വരെയുള്ള കാലഘട്ടത്തിനിടയിൽ ചുഴലിക്കാറ്റുകൾക്ക് വിധേയമായിട്ടുള്ള പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളാണ് ഈയൊരു നിഗമനത്തിൽ കാലാവസ്ഥ വിദഗ്ധരെ എത്തിച്ചത്. പശ്ചിമബംഗാളിലെ മേദിനിപൂർ 22 തവണ ചുഴലിക്കാറ്റിന്റെ ആഘാതത്തിന് സാക്ഷ്യം വഹിച്ചു. ബാലസോർ, 24 നോർത്ത് പർഗാന എന്നിവിടങ്ങളും ചുഴലിക്കാറ്റിന്റെ അപായങ്ങൾ ഏതു നിമിഷവും എത്താൻ സാധ്യതയുള്ള പ്രദേശങ്ങളായി കണക്കാക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപം കൊള്ളുന്നത് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ്. സൂര്യന്റെ ദക്ഷിണായനമാണ് ഇതിനു കാരണം. ന്യൂനമർദത്തിന്റെ ശക്തി വർധിക്കുന്നതിനു ആനുപാതികമായി ചുഴലിക്കാറ്റിനും കരുത്ത് കൂടും. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതിയിലാണ് ഓഖി വന്നത്.
പ്രകൃതിയെ സ്നേഹിക്കുക...
ഹൃദയത്തോട് ചേർത്തു നിർത്തേണ്ട പ്രകൃതിയെ ഏതൊക്കെ തരത്തിലാണ് നാം ചൂഷണം ചെയ്യുന്നത്. കരയായാലും കടലായാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അതിരുകളില്ല. ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനു ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും പ്രധാന ഘടകമായി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി വരുന്ന തലമുറകൾക്കെല്ലാം ഇവിടെ വാസം ഒരുക്കേണ്ട കടമയും ബാധ്യതയും ഇന്നിനുണ്ടെന്ന പരമാർഥത്തോട് നീതി പുലർത്താൻ ശ്രമിച്ചാൽ മഹാദുരിതപർവങ്ങൾ കുറഞ്ഞേക്കാം.
ഗിരീഷ് പരുത്തിമഠം
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top