അധോലോകത്തും വ്യാജന്മാരോ?
അധോലോകത്തും വ്യാജന്മാരോ?
ടെലിഫോണിലൂടെ തട്ടിക്കൊണ്ടുപോകൽ ഭീഷണി മുഴക്കി പണം പിടുങ്ങുന്ന സംഘങ്ങൾ മെട്രോ നഗരങ്ങളിൽ പുത്തരിയില്ല. അധോലോക നായകന്മാരുടെ ലീലാവിലാസങ്ങളിൽ ഒന്നു മാത്രമാണത്. അതുകൊണ്ടുതന്നെ കൂടുതൽ കുഴപ്പങ്ങളിൽ പെടാൻ താൽപര്യമില്ലാത്ത വന്പൻ വ്യാപാരികളും വ്യവസായികളുമൊക്കെ ഇക്കൂട്ടരുടെ ഡിമാൻഡ് പരമാവധി അംഗീകരിക്കും. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ അടുത്തിടെ പിടിയിലായ ഇഖ്ബാൽ കസ്കറിനെതിരെ താനെ പോലീസ് 1,645 പേജിന്‍റെ ചാർജ് ഷീറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇബ്രാഹിമിനെ കൂടാതെ ആറു പേർ കൂടിയുണ്ട് ഈ കുറ്റപത്രത്തിൽ. പോലീസ് തിരച്ചിലിൽ കുറെയധികം സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തിരുന്നു. അവയെല്ലാം ആഭരണവ്യാപാരികളിൽ നിന്നും ഇബ്രാഹിമും കൂട്ടാളികളും തട്ടിയെടുത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, അധോലോക നായകന്മാരുടെ പേരിൽ ഉപജീവനം നടത്തുന്നവരും കുറവല്ല.

കോടികൾ ചോദിച്ചു, ലക്ഷങ്ങൾ കൊടുത്തു...

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനെ ഒരു അജ്ഞാതൻ ടെലിഫോണിൽ ബന്ധപ്പെട്ടു. അധോലോക നായകൻ അരുണ്‍ ഗൗലിയുടെ കൂട്ടാളിയായ ഡികെ എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ ആവശ്യപ്പെട്ടത് നാലു കോടി രൂപ. പണം നൽകിയില്ലെങ്കിൽ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അയാൾ ആവർത്തിച്ച് ഓർമ്മപ്പെടുത്തി. തുടർന്ന് ബിസിനസുകാരൻ "ഡികെ' യുമായി വില പേശിത്തുടങ്ങി. ഒടുവിൽ എട്ടു ലക്ഷം രൂപ നൽകാമെന്ന് ബിസിനസുകാരൻ സമ്മതിച്ചു. അന്ധേരി വെസ്റ്റിലെ ജുഹു തെരുവിൽ പണവുമായി വരാനായിരുന്നു നിർദേശം. അദ്ദേഹം നിശ്ചിത തുകയുമായി തന്‍റെ മാനേജരെ അയച്ചു. അജ്ഞാതൻ തുക കൈപ്പറ്റി. 1997 ഒക്ടോബറിലായിരുന്നു സംഭവം. നാലു വർഷത്തേയ്ക്ക് അജഞാതന്‍റെ ഫോണ്‍ വിളികളൊന്നും വന്നില്ല. പക്ഷെ, 2001 -ൽ തികച്ചും അപ്രതീക്ഷിതമായി ആ ബിസിനസുകാരനെ അജ്ഞാതൻ ഫോണിൽ ബന്ധപ്പെട്ടു. പഴയ അതേ ശബ്ദം... അതേ ഭീഷണിയുടെ സ്വരം... മാത്രമല്ല, രണ്ടു ദിവസത്തിനു ശേഷം രണ്ടു പേർ അന്ധേരിയിലെ അദ്ദേഹത്തിന്‍റെ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിലെത്തി. മാനേജരുടെ മേശപ്പുറത്ത് അവർ റിവോൾവർ വച്ചു. പണം കിട്ടിയില്ലെങ്കിൽ ബിസിനസുകാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ബിസിനസുകാരൻ മാനേജരോട് നിർദേശിച്ചു. കാണ്ഡിവലി പോലീസ് സ്റ്റേഷനിൽ മാനേജർ പരാതി നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം പുരോഗമിക്കവെ, നാലു പേർ വീണ്ടും അദ്ദേഹത്തിന്‍റെ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിലെത്തിച്ചേർന്നു. പക്ഷെ, പോലീസ് പിടിയിലായി. നാലുപേരെയും വിശദമായി ചോദ്യം ചെയ്തപ്പോൾ ഷിരീഷ് ഷാ എന്ന ആളാണ് ഇതിന്‍റെ പിന്നിലെ സൂത്രധാരൻ എന്ന് പോലീസിന് ബോധ്യമായി. അപ്പോഴേക്കും ഷാ ഒളിവിലായിക്കഴിഞ്ഞിരുന്നു. വളരെ ആകസ്മികമായി അന്ധേരി പോലീസിന്‍റെ പിടിയിൽ കഴിഞ്ഞ ദിവസം ഷാ അകപ്പെട്ടു. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ 20 വർഷം മുന്പ് നടന്ന പണം തട്ടിപ്പിന്‍റേതടക്കമുള്ള കഥകൾ പുറത്തുവന്നു. ഡിസംബർ രണ്ടു വരെ കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

റിസ്വാൻ ഖാൻ സ്പീക്കിംഗ്...

ഡൽഹിയിലെ അനേകം ബിസിനസുകാർക്ക് പേടിസ്വപ്നമായിരുന്നു റിസ്വാൻ ഖാൻ. അധോലോക നായകനെന്ന വിശേഷണത്തോടെ വന്പൻ ബിസിനസുകാരെ ഫോണിലൂടെ ബന്ധപ്പെട്ട് വലിയ തുകകൾ ആവശ്യപ്പെടുന്നതാണ് പതിവ്. ആരും പോലീസിന് ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല. പശ്ചിമ ഡൽഹിയിലെ ഒരു വ്യാപാരി റിസ്വാൻ ഖാന്‍റെ ഭീഷണി ഫോണ്‍ സന്ദേശത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടു. ഒരു കോടി രൂപയായിരുന്നുവത്രെ അധോലോക നായകന്‍റെ ഡിമാൻഡ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഡൽഹിയിലെ പല ബിസിനസുകാർക്കും റിസ്വാൻ ഖാന്‍റെ ഫോണ്‍ സന്ദേശം നേരത്തെ ലഭിച്ചിരുന്നതായും നല്ലൊരു ശതമാനം പേരും ആവുംവിധം തുക കൈമാറായിരുന്നതായും പോലീസിന് വ്യക്തമായി. ചില ബിസിനസുകാരെ റിസ്വാൻ ഒരേ മൊബൈൽ ഫോണിൽ നിന്നാണ് ബന്ധപ്പെട്ടതെന്നും തെളിഞ്ഞു. സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് ഉൗർജിതമായ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വ്യാപാരികളുടെയും ബിസിനസുകാരുടെയും ഉറക്കം കെടുത്തിയ അധോലോക നായകനെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ റേവാ സ്വദേശിയായ പ്രണായ് തിവാരിയാണ് റിസ്വാൻ ഖാൻ എന്ന അധോലോക നായകൻ. വസന്ത് കുഞ്ചിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരനാണ് ഈ 27 കാരൻ. മാൾ സന്ദർശിക്കുന്നവരിൽ നിന്നുള്ള ഫീഡ് ബാക്ക് ശേഖരിച്ചാണ് ഓരോ വ്യാപാരികളെയും ഇയാൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.


കണവന്‍റെ കള്ളത്തരം അറിയാതെ...

ചെന്നൈയിലെ ഒരു ട്രാവൽ ഏജൻസി ഉടമയാണ് പി. രവികുമാർ. രാവിലെ പതിവുപോലെ മൂന്നു വയസുകാരനായ മകൻ ഗണേഷിനെ പ്ലേ സ്കൂളിൽ കൊണ്ടുപോയി. ബൈക്കിലാണ് യാത്ര. അര മണിക്കൂറിനു ശേഷം ഭാര്യ ഇലക്ക്യയെ രവികുമാർ മൊബൈലിൽ വിളിച്ചു. വിങ്ങിക്കരഞ്ഞ് അദ്ദേഹം കാര്യം അവതരിപ്പിച്ചു. തങ്ങളുടെ പൊന്നോമന മകനെ അധോലോക സംഘം തട്ടിക്കൊണ്ടുപോയി. ഓട്ടോറിക്ഷയിലെത്തിയ സംഘത്തിന്‍റെ കയ്യിൽ നിന്നും മകനെ രക്ഷിക്കാനായില്ല. മകന്‍റെ മോചനത്തിനായി അഞ്ച് ലക്ഷം രൂപ അവർ ആവശ്യപ്പെട്ടതായും രവികുമാർ പറഞ്ഞു. നടുക്കത്തോടെയാണ് ഇലക്ക്യ ഈ വിവരങ്ങളെല്ലാം ശ്രവിച്ചത്. മകനെ എത്രയും വേഗം രക്ഷിക്കണം. പണം ഒരു പ്രശ്നമേയല്ല... ഈ ചിന്തയാണ് അവരുടെ മനസിൽ ഉടലെടുത്തത്. തന്‍റെ ആഭരണങ്ങളെല്ലാം വാരിയെടുത്ത് അവൾ തൊട്ടടുത്ത ധനകാര്യസ്ഥാപനത്തിലേക്ക് പാഞ്ഞു. അഞ്ചു ലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ പണയം വച്ചു. അതിനിടയിൽ രവികുമാർ വീട്ടിലെത്തി. മോചനദ്രവ്യം കൈമാറാൻ താനും വരുന്നുവെന്ന ഇലക്ക്യയുടെ ആവശ്യം രവികുമാർ നിരസിച്ചു. പണവുമായി തനിയെ ചെല്ലാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് അയാൾ അറിയിച്ചു. പണവുമായി വീട്ടിൽ നിന്നിറങ്ങിയ രവികുമാർ ഒരുപാട് തവണ ഭാര്യയെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. താൻ പണവുമായി അലയുകയാണെന്നും അധോലോകസംഘം തന്നോട് ഓരോ സ്ഥലവും മാറ്റി മാറ്റി പറയുകയാണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇലക്ക്യയ്ക്ക് മകനെക്കുറിച്ചുള്ള ആശങ്ക വർധിച്ചു. അവർ ഭർത്താവിനോട് പറയാതെ, അയനാവരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മണിക്കൂറുകൾക്കു ശേഷം മകൻ ഗണേഷുമായി രവികുമാർ വീട്ടിൽ തിരിച്ചെത്തി. അവിടെ അയാളെ കാത്തിരുന്നവരുടെ കൂട്ടത്തിൽ പോലീസുമുണ്ടായിരുന്നു. മകനെ അധോലോക സംഘം തട്ടിക്കൊണ്ടുപോയ കഥ അവരോടും അയാൾ വിശദീകരിച്ചു. പക്ഷെ, എവിടെയോ ചില പൊരുത്തക്കേടുകളുള്ളതായി പോലീസിന് സംശയം തോന്നി. ആനന്ദ് എന്നയാളിൽ നിന്നും രവികുമാർ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാൻ നിർവാഹമില്ലാതിരുന്ന സാഹചര്യത്തിൽ രവികുമാർ സ്വയം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് മകന്‍റെ കിഡ്നാപ്പിംഗ്. കുട്ടിയെ സുഹൃത്തിന്‍റെ കടയിൽ ഏൽപ്പിച്ചാണ് രവികുമാർ പണം വാങ്ങാൻ വീട്ടിൽ ചെന്നത്. ഇലക്ക്യ വിവരം പോലീസിനെ അറിയിക്കുമെന്ന് അയാൾ ഒരിക്കലും വിചാരിച്ചതേയില്ല...

ഗിരീഷ് പരുത്തിമഠം