കൊച്ചിയിലുണ്ടൊരു ഗുജറാത്ത്
കൊച്ചിയിലുണ്ടൊരു ഗുജറാത്ത്
കൊച്ചിയും ഗുജറാത്തും തമ്മിലെന്ത്? വികസനം എന്ന വാക്കാണ് ആ ബന്ധത്തിനു നൂലിഴ പാകുന്നതെന്നു പുതിയ കാലത്തു ചിലർ പറയും. കൊച്ചി കേരളത്തിന്‍റെ വികസനത്തിന്‍റെ പര്യായമായി പതിറ്റാണ്ടുകൾക്കു മുന്പേ അടയാളപ്പെടുത്തപ്പെട്ടപ്പോൾ, വികസനവഴിയിൽ ഗുജറാത്ത് മോഡൽ കുറിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ടായില്ല. വികസനത്തിൽ ആരാണു മുന്പിലെന്ന ചോദ്യം അങ്ങനെ നിൽക്കട്ടെ. കൊച്ചിയും ഗുജറാത്തും തമ്മിലെന്ത് എന്ന വിഷയത്തിലേക്കു വീണ്ടും വരാം. കൊച്ചി പഴയ കൊച്ചിയല്ല എന്നു പറഞ്ഞു തുടങ്ങും മുന്പേയുള്ള കൊച്ചിയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടത്തെ ഗുജറാത്തി സംസ്കൃതിയെ കാണാതെ പോകാനാവില്ല. കൊച്ചിയുടെ വികസനത്തിലും സംസ്കാരത്തിലും ഗുജറാത്തുകാരുടെ ഇടമെന്തെന്ന അന്വേഷണം ബ്രിട്ടീഷുകാരുടെ കാലഘട്ടത്തോളമെത്തും. അതിനോടനുബന്ധിച്ചുള്ള ഐതിഹ്യകഥകളുടെ വേരുകൾ നൂറ്റാണ്ടുകൾക്കുമപ്പുറത്താണ്.
പതിനെട്ടോളം സമൂഹങ്ങളിലായി എണ്ണൂറോളം ഗുജറാത്തി കുടുംബങ്ങൾ കൊച്ചിയിലും പരിസരങ്ങളിലുമായി താമസിക്കുന്നുണ്ട്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലും എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായാണ് ഇവർ താമസിക്കുന്നത്. ഗുജറാത്തി ആൾപ്പെരുമാറ്റമുള്ള വഴികൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവ കൊച്ചിയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഭാഗമാണ്. എറണാകുളം ബ്രോഡ്‌വേയിലുൾപ്പെടെ അറിയപ്പെടുന്ന കച്ചവടക്കാരുടെ പട്ടികയിൽ അവരുണ്ട്. ഗുജറാത്തി സംസ്കാരത്തിന്‍റെ പെരുമയുമായി കോളനി, ആരാധനാലയങ്ങൾ, വിദ്യാലയം എന്നിവ മട്ടാഞ്ചേരിയിലും പരിസരങ്ങളിലുമായുണ്ട്.

വരവിനു ബ്രിട്ടീഷ് ടച്ച്

വിദേശികളെ്പോലെ ഗുജറാത്തികളും കൊച്ചിയിലേക്കെത്തിയതു കച്ചവടം ലക്ഷ്യമിട്ടു തന്നെയായിരുന്നു. ബ്രിട്ടീഷുകാരായ കച്ചവടക്കാരുടെ ഇടനിലക്കാരുടെ റോളായിരുന്നു ആദ്യം അവർക്ക് ഇവിടെയുണ്ടായിരുന്നത്. 1813 ൽ ഈസ്റ്റ് ഇന്ത്യ കന്പനിക്ക് ഇന്ത്യയിൽ കച്ചവടത്തിലുണ്ടായിരുന്ന മേധാവിത്വം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ഇതു കൂടുതൽ ബ്രിട്ടീഷ് സംരംഭകരും കച്ചവടക്കാരും ഇന്ത്യയിലെത്താൻ കാരണമായി. ബ്രിട്ടീഷ് സംരംഭകരുടെ പങ്കാളികളും ഇടനിലക്കാരുമായെത്തിയത് ഗുജറാത്തി കച്ചവടക്കാരാണ്. ആദ്യഘട്ടത്തിൽ കച്ചവടത്തിനെത്തി മടങ്ങിപ്പോയിരുന്ന ഗുജറാത്തികൾ പിന്നീടു കൊച്ചിയിൽ സ്ഥിരതാമസക്കാരായി മാറിയെന്നതു ചരിത്രം.

കൊച്ചിയിലെ ഗുജറാത്തികളുടെ വാസത്തെക്കുറിച്ചു ഗുജറാത്തി മഹാജൻ ഡയറക്ടറിയിൽ പരാമർശമുണ്ട്. 1815ൽ ടിക്കു മുരളീധരൻ എന്ന ഗുജറാത്തി ഒരു കച്ചവട സംഘവുമായി കൊച്ചിയിലെത്തിയെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1887ൽ മാത്രം 72 ഗുജറാത്തി കുടുംബങ്ങൾ കൊച്ചിയിൽ താമസമാക്കിയെന്നും ചരിത്രം പറയുന്നു. 14-ാം നൂറ്റാണ്ടിൽ കൊച്ചി അറിയപ്പെടുന്ന തുറമുഖമായി വികസിച്ചതു മുതൽ കൊച്ചിയിൽ ഗുജറാത്തികൾ കച്ചവടത്തിനെത്തി. കേരളത്തിന്‍റെ വിഭവങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നതിൽ ഗുജറാത്തി കച്ചവടക്കാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കച്ചവടക്കാരായി മാത്രമല്ല, പ്രാണരക്ഷാർഥവും കൊച്ചിയിലേക്കെത്തിയ ഗുജറാത്തികളുണ്ടത്രെ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയുടെ പടയോട്ടത്തെത്തുടർന്നു ഗുജറാത്ത് വിട്ടോടിയവരിൽ ഒരു സംഘം കൊച്ചിയിലെത്തിയെന്നും ചരിത്രം പ്രചരിക്കു ന്നുണ്ട്. ക്ഷാമകാലത്ത് നാടുവിട്ട് കൊച്ചിയിലേക്കു കുടിയേറിയവരെക്കുറിച്ചും ഇപ്പോഴുള്ളവർ പറയും. ഗുജറാത്തിൽ കൊടിയ വരൾച്ചയും ക്ഷാമവും ചരിത്രത്തിൽ പലതവണ സംഭവിച്ചിട്ടുണ്ട്. മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ പരശുരാമൻ ഗുജറാത്തിയായിരുന്നുവെന്നു വിശ്വസിക്കുന്നവരുണ്ട്. ഇതു കൂടാതെയാണു കച്ചവടത്തിന്‍റെ സാധ്യതതേടി കൊച്ചിയിലേക്കെത്തിയവർ. മട്ടാഞ്ചേരിയിൽ 650 ഗുജറാത്തി കുടുംബങ്ങളുണ്ടെന്ന് ഗുജറാത്തി മഹാജൻ പുറത്തിറക്കിയ ഡയറക്ടറി പറയുന്നു.


ഗുജറാത്തിയും കച്ചിയും സംസാരിക്കും

ഗുജറാത്തിലെ ഭാഷയായ ഗുജറാത്തിയും കച്ചും സംസാരിക്കുന്ന വിവിധ വിഭാഗങ്ങളുണ്ടു കൊച്ചിയിൽ. ഗുജറാത്തി സംസാരിക്കുന്നവരിൽ ഹിന്ദുക്കളും മുസ്ലിംകളും ജൈനൻമാരുമുണ്ട്. കച്ചി സംസാരിക്കുന്നവരിൽ ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. ഗുജറാത്തി റോഡിലും പരിസരത്തുമുള്ള ഗുജറാത്തി ഹിന്ദുക്കളിൽ പതിനെട്ട് ഉപസമൂഹങ്ങളുണ്ട്. ഇതിലെ ലോഹാന വിഭാഗത്തിൽപ്പെടുന്ന ഒരുകൂട്ടർ കച്ചിയും മറ്റൊരു കൂട്ടർ ഗുജറാത്തിയും സംസാരിക്കുന്നത് പ്രത്യേകതയാണ്. മട്ടാഞ്ചേരിയിൽ പ്രസിദ്ധമായ ജൈനക്ഷേത്രമുണ്ട്. ജൈനരിൽ ഒരു വിഭാഗം ഗുജറാത്തികളാണ്.

1878 ൽ സ്ഥാപിച്ച നവനീത് കൃഷ്ണ അന്പലമാണ് ഇവിടത്തെ ആദ്യ ഗുജറാത്തി ആരാധനാലയം. രാമന്‍റെയും ശിവന്‍റെയും പേരിൽ അന്പലങ്ങളുണ്ട്. ഗുജറാത്തി ലോഹാന വിഭാഗക്കാരുടെ ധരിയ സ്ഥാനം വൈശ്യരുടെ സാമൂതിരി സദവും മറ്റ് അന്പലങ്ങളും. ആറു ഗുജറാത്തി അന്പലങ്ങൾ ഗുജറാത്തി റോഡിനും പരിസരത്തിനും വടക്കേ ഇന്ത്യൻ പ്രതീതി സമ്മാനിക്കുന്നു.

1883ൽ സ്ഥാപിതമായ ഗുജറാത്തി മഹാജൻ ആണു കൊച്ചിയിലെ ഗുജറാത്തി സമൂഹത്തിന്‍റെ ഏകോപന വേദി. മട്ടാഞ്ചേരിയിൽ ഗോശാല സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. പൊതുവേ സസ്യാഹാരികളായ ഗുജറാത്തികൾ പാലുത്പന്നങ്ങൾ ധാരാളം ഉപയോഗിക്കുന്നു. വീടുകളിൽ പശുക്കളെ വളർത്തി. കറവവറ്റിയ പശുക്കളെ സംരക്ഷിക്കുന്നവരായിരുന്നു ഇവർ. കറവവറ്റിയ പശുക്കളെ തെരുവിൽ അലയാനോ കൊല്ലാനോ അനുവദിക്കാതെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ 132 കൊല്ലമായി ഗുജറാത്തികളുടെ ഗോശാല മട്ടാഞ്ചേരിയിലുണ്ട്.

ആഘോഷമായി ഹോളി

കൊച്ചിയിൽ ഗുജറാത്തിക്കാരുടെ സാന്നിധ്യം വിളിച്ചുപറയുന്നത് ഹോളി, ദീപാവലി, നവരാത്രി ആഘോഷനാളുകളിലാണ്. ഈ ആഘോഷങ്ങൾ പശ്ചിമകൊച്ചിയുടെയും ആഘോഷമാകും. ഗുജറാത്തി റോഡിനെ ഹോളി ആഘോഷം നിറങ്ങൾ കൊണ്ട് നിറയ്ക്കുന്നു. ദീപാവലിക്ക് ഗുജറാത്തി റോഡിൽ നിറയെ വിളക്കുകൾ തെളിയുന്നു. ദർഭനൃത്തം നവരാത്രി ആഘോഷത്തിന്‍റെ പ്രത്യേകതയാണ്. വർണപ്പകിട്ടുള്ള "ചന്ന്യാച്ചോലി’ ആഘോഷദിവസങ്ങളിൽ സ്ത്രീകളുടെ വേഷമാണ്. പുരുഷൻമാർക്കു കുർത്ത-പൈജാമയുമാണു വേഷം.
77 വർഷം മുന്പു മലയാളത്തിലെ ആദ്യ സിനിമ ബാലൻ പ്രദർശിപ്പിച്ച കേരളത്തിലെ തിയറ്ററുകളിൽ മട്ടാഞ്ചേരിയിലെ സെലക്ട് തീയറ്ററും ഉണ്ടായിരുന്നു. മട്ടാഞ്ചേരിയിൽ ഗുജറാത്തികൾ താമസിക്കുന്ന പരിസരത്തായിരുന്നു തിയറ്റർ. ഗുജറാത്തിയായ പാഠക്ക് ആയിരുന്നു ഇതിന്‍റെ ഉടമ. മട്ടാഞ്ചേരിയിലെ മറ്റ് രണ്ട് ആദ്യകാല സിനിമാ തിയറ്ററുകളായ ബോസ്കോ, റീഗൽ എന്നിവയുടെ ഉടമകളും ഗുജറാത്തികളായിരുന്നു. ഇന്നും മട്ടാഞ്ചേരിയിലെ ഗുജറാത്തി റോഡിലും പരിസരങ്ങളിലും പോകുന്നവർക്ക്, ഗുജറാത്തിക്കാർ സമ്മാനിക്കുന്ന പുഞ്ചിരിയിൽ ഒരു സംസ്കൃതിയുടെ നിറവുണ്ട്.

സിജോ പൈനാടത്ത്