ലഹരിയുടെ കടുപ്പുംകൂടുന്നു
ലഹരിയുടെ കടുപ്പുംകൂടുന്നു
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരി ഒഴുകുന്നു. മദ്യം, കറുപ്പ്, കഞ്ചാവ് എന്നിവയ്ക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന അത്ര ആവശ്യക്കാരില്ല. ഏവർക്കും "കടുപ്പം’ കൂടിയതുമതി. ഇപ്പോൾ കേരളത്തിലേക്ക് ഒഴുകുന്നത് എൽഎസ്ഡി, എംഡിഎംഎ, ഷ്രൂം, എക്സ്റ്റസി, നൈട്രോസെപാം ടാബ്‌ലെറ്റുകൾ പോലുള്ള ന്യൂജെൻ ഡ്രഗ്സുകളാണ്. പണ്ട് മുംബൈ, ബംഗളൂരു,ഗോവ തുടങ്ങിയ സിറ്റികളിലായിരുന്നു ഇത്തരം മയക്കുമരുന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിലെ മുക്കിലും മൂലയിലും വരെ ഇവ ലഭിക്കുന്നുണ്ട്. ന്യൂ ഇയർ പാർട്ടികളും ക്രിസ്മസ് പാർട്ടികളും ലക്ഷ്യം വച്ചാണ് ഇപ്പോൾ കേരളത്തിലേക്ക് ലഹരി വരുന്നത്.

ആഘോഷങ്ങൾ അടുക്കുന്പോൾ ലഹരിയുടെ ഒഴുക്കുണ്ടാകുന്നത് സ്ഥിരമാണ്. കോടിക്കണക്കിന് രൂപയുടെ ലഹരികളാണ് ആഘോഷവേളകളിൽ വിറ്റു പോകുന്നത്. കോഴിക്കോട്ട് മൂന്നു ദിവസത്തിനിടെ രണ്ടുപേരാണ് പിടിയിലായത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ എൽഎസ്ഡിയാണ് പിടിച്ചെടുത്തത്. പല ഓണ്‍ലൈൻ ഫാർമസികളും പ്രിസ്ക്രിപ്ഷൻ ഇല്ലാതെയാണ് വിൽപ്പന നടത്തുന്നത്. പല ഫാർമസികളും പ്രിസ്ക്രിപ്ഷൻ വേണമെന്ന് അവരുടെ സൈറ്റുകളിൽ എഴുതി വച്ചിട്ടാണ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിൽക്കുന്നത്. ചിലർക്ക് ഏതെങ്കിലും ഒരു ഡോക്ടറുടെയോ ഹോസ്പിറ്റലിന്‍റെയോ പേരുമാത്രം നൽകിയാൽ മതി. മരുന്നു വീട്ടിലെത്തും. ഡാർക്ക് വെബ്സൈറ്റായ സിൽക്ക് റോഡിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങുന്നവരും കുറവല്ല. ന്യൂജൻ കറൻസിയായ ബിറ്റ് കോയിൻ ഉപയോഗിച്ചുള്ള പണമിടപാടായതിനാൽ ഐഡന്‍റിറ്റി വെളിപ്പെടില്ല എന്നതും ആളുകളെ ഇത്തരം വെബ്സൈറ്റുകളിലേക്ക് ആകർഷിക്കുന്നു.

ആഘോഷവേളകളിൽ താരം ന്യൂജൻ ഡ്രഗ്സുകൾ

ന്യൂജൻ ഡ്രഗ്സുകളാണ് ഇപ്പോൾ ആഘോഷവേളകളിലെ താരം. മദ്യത്തോടൊപ്പം ഇതും കൂടി ചേർന്നാൽ പിന്നെ ആഘോഷം ഉഷാറായി. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന ലൈസർജിക് ആസിഡ് ഡൈടൈലാമിഡ് (എൽഎസ്ഡി), എംഡിഎംഎ, എക്സ്റ്റസി, ്രൂം, നൈട്രോസെപാം, മോർഫിൻ ടാബ്‌ലെറ്റുകൾ, ബ്രൗണ്‍ ഷുഗർ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ക്രിസ്റ്റൽ രൂപത്തിലും സ്റ്റാന്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എൽഎസ്ഡി ലഭിക്കുക.സ്റ്റാന്പ് രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒരു തപാൽ സ്റ്റാന്പിന്‍റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുളളൂ. എട്ടു മണിക്കൂർ മുതൽ 18 മണിക്കൂർ വരെ എൽഎസ്ഡിയുടെ ലഹരി നിലനിൽക്കുന്നുവെന്നതാണ് യുവാക്കളും യുവതികളും ഇതിന്‍റെ അടിമകളാവാൻ കാരണം. കൂടുതൽ സമയം ലഹരി തരുന്ന ഇത്തരം ന്യൂജൻ ഡ്രഗ്സുകൾ എന്തു വില കൊടുത്തും സ്വന്തമാക്കാൻ ആളുകൾ തയാറാണ്.

ഉപയോഗിക്കാൻ എളുപ്പം ന്യൂജൻ ഡ്രഗ്സുകൾ

ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പം ന്യൂജൻ ഡ്രഗ്സുകളാണ്. കഞ്ചാവാണെങ്കിൽ ആദ്യം ക്രഷ് ചെയ്യണം. സിഗരറ്റുമായി കലർത്തി റോൾ ചെയ്ത് ഉപയോഗിക്കണം. ഇതിന് സമയവും പരിശ്രമവും വേണം. ഉപയോഗിച്ചാൽ മണമടിച്ചും കണ്ണു കലങ്ങിയും പെട്ടെന്ന് ആളുകൾക്ക് മനസിലാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ എൽഎസ്ഡി, ടാബുകൾ തുടങ്ങിയവയ്ക്ക് ഇത്തരം പ്രശ്നങ്ങളില്ല. സ്റ്റാന്പ് രൂപത്തിലുള്ള എൽഎസ്ഡി ആണെങ്കിൽ വായിൽ വച്ചാൽ മതി. പണി തീർന്നു. കഷ്ടപ്പാടില്ല. നൈട്രോസെപാം, മോർഫിൻ ടാബ്‌ലെറ്റുകളെങ്കിലും സാധാരണ മരുന്നു കഴിക്കുന്നതു പോലെ കഴിച്ചാൽ മതി. സംഗതി എളുപ്പമാണ്. തപാൽ സ്റ്റാന്പും ചെറിയ ടാബ്‌ലെറ്റുകളും കൊണ്ടു നടക്കാനും സൂക്ഷിക്കാനും എളുപ്പമാണ്. പിടിക്കപ്പെട്ടാൽ പെട്ടെന്ന് തപാൽ സ്റ്റാന്പാണെന്ന് കരുതുമെന്നതിനാൽ വിദ്യാർഥികൾ പുസ്തകങ്ങൾക്കിടയിലും മറ്റും ഇത് ഒളിപ്പിക്കുകയാണ് പതിവ്. ടാബ്‌ലെറ്റുകളാണെങ്കിൽ വീട്ടിൽ കണ്ടാലും തലവേദനക്കുള്ളതാണെന്നും പറഞ്ഞു രക്ഷപെടുകയാണ് വിദ്യാർഥികൾ ചെയ്യുന്നത്. ലഹരിമരുന്നുകൾ എളുപ്പത്തിൽ കടത്താനും ഇവയുടെ വലുപ്പക്കുറവ് സഹായിക്കുന്നു.

വില പ്രശ്നമല്ല

‘ഞങ്ങൾക്ക് വില പ്രശ്നമല്ല ,സാധനം കിട്ടിയാൽ മതി’ എന്ന മട്ടിലാണ് പലരും ലഹരി ഉപയോഗിക്കുന്നത്.പത്ത് ടാബ്‌ലെറ്റ്സ് ഉള്ള ഒരു സ്ട്രിപ്പ് നൈട്രോസെപാമിന് 700 രൂപയാണ് വാങ്ങിക്കുന്നത്. അഞ്ച് ഗ്രാം വരുന്ന ചെറിയ കഞ്ചാവ് പൊതിക്ക് 600 രൂപയും ഒരു ഗ്രാം കൊക്കയിന് 4500 രൂപയുമാണ് വില. ഗ്രാമിന് 10,000 രൂപയാണ് എൽഎസ്ഡിക്ക് വില. ആഘോഷസമയമായതിനാൽ വില കൂട്ടിയായിരിക്കും ഇനിയുള്ള വിൽപ്പന. പോലീസിന്‍റെ പരിശോധന കൂടുന്നതും ലഭ്യത കുറയുന്നതും വില വർധിക്കാൻ കാരണമാകും. എന്നാൽ ലഹരിക്ക് അടിമപ്പെട്ടവർ എത്ര വില കൂടിയാലും വാങ്ങിക്കും. ഇതു വാങ്ങാനുള്ള പണമുണ്ടാക്കാൻ പോക്കറ്റടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും കുറവല്ല.


ഞെട്ടിക്കുന്ന കണക്കുകൾ

കേരളത്തിൽ നിന്നും പിടിക്കുന്ന ലഹരിമരുന്നുകളുടെ കണക്കുകൾ പോലീസുകാരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനായി നേപ്പാളിൽ നിന്നുമെത്തിച്ച, ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാമം എൽഎസ്ഡിയാണ് കോഴിക്കോടുനിന്നും ശനിയാഴ്ച പോലീസ് പിടികൂടിയത്. പഞ്ചസാര കട്ടിയോടു കൂടിയ 41 പായ്ക്കറ്റാണ് മെക്കാനിക്കൽ എൻജിനിയർ വിദ്യാർഥിയിൽനിന്ന് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടുതൽ അളവ് എൽഎസ്ഡി പിടികൂടുന്നത്. ഞായറാഴ്ച 750 മില്ലിഗ്രാം തൂക്കത്തിലുള്ള 38 സ്റ്റാന്പ് എൽഎസ്ഡിയും പോലീസ് പിടികൂടി. ഒരു എൽസ്ഡി സ്റ്റാന്പിന് 5000 രൂപയോളം വിലവരും. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡിജെ പാർട്ടിയിൽ ഉപയോഗിക്കാനാണ് സ്റ്റാന്പ് എൽഎസ്ഡി കൊണ്ടുവന്നത്.

ലഹരിവസ്തുക്കൾ പിടികൂടുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നർകോട്ടിക്സ് വിഭാഗം പറയുന്നു. നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ വിവിധ തരം ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നിർബാധം നടക്കുന്നു. എൻഡിപിഎസ് ആക്ട് (നർകോട്ടിക്സ് ആൻഡ് സൈക്കോട്രോപ്പിക്ക് ഡ്രഗ്സ് ആക്ട്) പ്രകാരം സെപ്റ്റംബർ 30 വരെ കോഴിക്കോട് ജില്ലയിലെ നർകോട്ടിക്സ് വകുപ്പിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 211 കേസുകളാണ്. 240 ഓളം പേരെയാണ് ഈ കേസുകളിലായി അറസ്റ്റ് ചെയ്തത്. 45 കിലോഗ്രാം കഞ്ചാവ്, അഞ്ച് കിലോഗ്രാം ബ്രൗണ്‍ ഷുഗർ, ആയിരത്തിലധികം ഗുളികകൾ എന്നിവയാണ് ഈ കേസുകളിലായി പിടിച്ചെടുത്തത്. വിദ്യാർഥികൾക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്‍റെ വർധനവ് ഞെട്ടിക്കുന്നതാണെന്നും നർകോട്ടിക്സ് വിഭാഗം പറയുന്നു. ഇതെല്ലാം അഘോഷവേളകൾ തുടങ്ങുന്നതിനു മുമ്പുള്ള കണക്കാണ്. ഇത് വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വരുന്നത് അന്യരാജ്യങ്ങളിൽ നിന്ന്

കേരളത്തിലേക്ക് ഡ്രഗ്സ് വരുന്നത് മറ്റു രാജ്യങ്ങളിൽ നിന്നാണ്. ഹോളണ്ട്, അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓർഡർ ചെയ്താണ്. ഇന്ത്യയിലെത്തിക്കുന്നത്. ഓർഡർ ചെയ്ത ഡ്രഗ്സ് ആദ്യം നേപ്പാളിലേക്ക് അയയ്ക്കും. അവിടെനിന്നും വിമാന മാർഗം ബംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിൽ എത്തും. ഇവിടെ നിന്നാണ് കോഴിക്കോട്ടേക്കും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത്. ബസ്, ട്രെയിൻ വഴിയാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. കൂടാതെ മൈസൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്നു കേരളത്തിലേക്ക് എത്താറുണ്ട്. ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം ചെക്ക്പോസ്റ്റുകളിലും ട്രെയിനുകളിലും പരിശോധനകൾ കുറഞ്ഞത് മയക്കുമരുന്നുകൾ കടത്താൻ സഹായകമായി. മറ്റു സംസ്ഥാനങ്ങളിൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ട്രെയിനിലും ബൈക്കിലുമായി ലഹരിമരുന്നുകൾ ഇവിടേക്ക് എത്തിക്കുന്നത്. ലഹരിവസ്തുക്കൾ വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ വച്ചാണ് കൊണ്ടുവരുന്നത്. ഇവർക്ക് നല്ല കമ്മീഷനും ലഹരിമരുന്നുകളും പ്രതിഫലമായി ലഭിക്കും. ആംബുലൻസ്, ശബരിമല വാഹനങ്ങൾ എന്നിവയ്ക്ക് ചെക്കിംഗ് കുറവായതിനാൽ ആ മാർഗത്തിലൂടെയും ലഹരി വസ്തുക്കൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ കാണിക്കുന്നു. വിദ്യാർഥികൾക്ക് കമ്മീഷൻ നൽകി സ്കൂളുകളിലും കോളജുകളിലും വിൽപ്പന നടത്തുന്നുണ്ട്.

ടി.പി. സന്ദീപ്