Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലഹരിയുടെ കടുപ്പുംകൂടുന്നു
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരി ഒഴുകുന്നു. മദ്യം, കറുപ്പ്, കഞ്ചാവ് എന്നിവയ്ക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന അത്ര ആവശ്യക്കാരില്ല. ഏവർക്കും "കടുപ്പം’ കൂടിയതുമതി. ഇപ്പോൾ കേരളത്തിലേക്ക് ഒഴുകുന്നത് എൽഎസ്ഡി, എംഡിഎംഎ, ഷ്രൂം, എക്സ്റ്റസി, നൈട്രോസെപാം ടാബ്ലെറ്റുകൾ പോലുള്ള ന്യൂജെൻ ഡ്രഗ്സുകളാണ്. പണ്ട് മുംബൈ, ബംഗളൂരു,ഗോവ തുടങ്ങിയ സിറ്റികളിലായിരുന്നു ഇത്തരം മയക്കുമരുന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിലെ മുക്കിലും മൂലയിലും വരെ ഇവ ലഭിക്കുന്നുണ്ട്. ന്യൂ ഇയർ പാർട്ടികളും ക്രിസ്മസ് പാർട്ടികളും ലക്ഷ്യം വച്ചാണ് ഇപ്പോൾ കേരളത്തിലേക്ക് ലഹരി വരുന്നത്.
ആഘോഷങ്ങൾ അടുക്കുന്പോൾ ലഹരിയുടെ ഒഴുക്കുണ്ടാകുന്നത് സ്ഥിരമാണ്. കോടിക്കണക്കിന് രൂപയുടെ ലഹരികളാണ് ആഘോഷവേളകളിൽ വിറ്റു പോകുന്നത്. കോഴിക്കോട്ട് മൂന്നു ദിവസത്തിനിടെ രണ്ടുപേരാണ് പിടിയിലായത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ എൽഎസ്ഡിയാണ് പിടിച്ചെടുത്തത്. പല ഓണ്‍ലൈൻ ഫാർമസികളും പ്രിസ്ക്രിപ്ഷൻ ഇല്ലാതെയാണ് വിൽപ്പന നടത്തുന്നത്. പല ഫാർമസികളും പ്രിസ്ക്രിപ്ഷൻ വേണമെന്ന് അവരുടെ സൈറ്റുകളിൽ എഴുതി വച്ചിട്ടാണ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിൽക്കുന്നത്. ചിലർക്ക് ഏതെങ്കിലും ഒരു ഡോക്ടറുടെയോ ഹോസ്പിറ്റലിന്റെയോ പേരുമാത്രം നൽകിയാൽ മതി. മരുന്നു വീട്ടിലെത്തും. ഡാർക്ക് വെബ്സൈറ്റായ സിൽക്ക് റോഡിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങുന്നവരും കുറവല്ല. ന്യൂജൻ കറൻസിയായ ബിറ്റ് കോയിൻ ഉപയോഗിച്ചുള്ള പണമിടപാടായതിനാൽ ഐഡന്റിറ്റി വെളിപ്പെടില്ല എന്നതും ആളുകളെ ഇത്തരം വെബ്സൈറ്റുകളിലേക്ക് ആകർഷിക്കുന്നു.
ആഘോഷവേളകളിൽ താരം ന്യൂജൻ ഡ്രഗ്സുകൾ
ന്യൂജൻ ഡ്രഗ്സുകളാണ് ഇപ്പോൾ ആഘോഷവേളകളിലെ താരം. മദ്യത്തോടൊപ്പം ഇതും കൂടി ചേർന്നാൽ പിന്നെ ആഘോഷം ഉഷാറായി. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന ലൈസർജിക് ആസിഡ് ഡൈടൈലാമിഡ് (എൽഎസ്ഡി), എംഡിഎംഎ, എക്സ്റ്റസി,
്രൂം, നൈട്രോസെപാം, മോർഫിൻ ടാബ്ലെറ്റുകൾ, ബ്രൗണ്‍ ഷുഗർ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ക്രിസ്റ്റൽ രൂപത്തിലും സ്റ്റാന്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എൽഎസ്ഡി ലഭിക്കുക.സ്റ്റാന്പ് രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒരു തപാൽ സ്റ്റാന്പിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുളളൂ. എട്ടു മണിക്കൂർ മുതൽ 18 മണിക്കൂർ വരെ എൽഎസ്ഡിയുടെ ലഹരി നിലനിൽക്കുന്നുവെന്നതാണ് യുവാക്കളും യുവതികളും ഇതിന്റെ അടിമകളാവാൻ കാരണം. കൂടുതൽ സമയം ലഹരി തരുന്ന ഇത്തരം ന്യൂജൻ ഡ്രഗ്സുകൾ എന്തു വില കൊടുത്തും സ്വന്തമാക്കാൻ ആളുകൾ തയാറാണ്.
ഉപയോഗിക്കാൻ എളുപ്പം ന്യൂജൻ ഡ്രഗ്സുകൾ
ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പം ന്യൂജൻ ഡ്രഗ്സുകളാണ്. കഞ്ചാവാണെങ്കിൽ ആദ്യം ക്രഷ് ചെയ്യണം. സിഗരറ്റുമായി കലർത്തി റോൾ ചെയ്ത് ഉപയോഗിക്കണം. ഇതിന് സമയവും പരിശ്രമവും വേണം. ഉപയോഗിച്ചാൽ മണമടിച്ചും കണ്ണു കലങ്ങിയും പെട്ടെന്ന് ആളുകൾക്ക് മനസിലാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ എൽഎസ്ഡി, ടാബുകൾ തുടങ്ങിയവയ്ക്ക് ഇത്തരം പ്രശ്നങ്ങളില്ല. സ്റ്റാന്പ് രൂപത്തിലുള്ള എൽഎസ്ഡി ആണെങ്കിൽ വായിൽ വച്ചാൽ മതി. പണി തീർന്നു. കഷ്ടപ്പാടില്ല. നൈട്രോസെപാം, മോർഫിൻ ടാബ്ലെറ്റുകളെങ്കിലും സാധാരണ മരുന്നു കഴിക്കുന്നതു പോലെ കഴിച്ചാൽ മതി. സംഗതി എളുപ്പമാണ്. തപാൽ സ്റ്റാന്പും ചെറിയ ടാബ്ലെറ്റുകളും കൊണ്ടു നടക്കാനും സൂക്ഷിക്കാനും എളുപ്പമാണ്. പിടിക്കപ്പെട്ടാൽ പെട്ടെന്ന് തപാൽ സ്റ്റാന്പാണെന്ന് കരുതുമെന്നതിനാൽ വിദ്യാർഥികൾ പുസ്തകങ്ങൾക്കിടയിലും മറ്റും ഇത് ഒളിപ്പിക്കുകയാണ് പതിവ്. ടാബ്ലെറ്റുകളാണെങ്കിൽ വീട്ടിൽ കണ്ടാലും തലവേദനക്കുള്ളതാണെന്നും പറഞ്ഞു രക്ഷപെടുകയാണ് വിദ്യാർഥികൾ ചെയ്യുന്നത്. ലഹരിമരുന്നുകൾ എളുപ്പത്തിൽ കടത്താനും ഇവയുടെ വലുപ്പക്കുറവ് സഹായിക്കുന്നു.
വില പ്രശ്നമല്ല
‘ഞങ്ങൾക്ക് വില പ്രശ്നമല്ല ,സാധനം കിട്ടിയാൽ മതി’ എന്ന മട്ടിലാണ് പലരും ലഹരി ഉപയോഗിക്കുന്നത്.പത്ത് ടാബ്ലെറ്റ്സ് ഉള്ള ഒരു സ്ട്രിപ്പ് നൈട്രോസെപാമിന് 700 രൂപയാണ് വാങ്ങിക്കുന്നത്. അഞ്ച് ഗ്രാം വരുന്ന ചെറിയ കഞ്ചാവ് പൊതിക്ക് 600 രൂപയും ഒരു ഗ്രാം കൊക്കയിന് 4500 രൂപയുമാണ് വില. ഗ്രാമിന് 10,000 രൂപയാണ് എൽഎസ്ഡിക്ക് വില. ആഘോഷസമയമായതിനാൽ വില കൂട്ടിയായിരിക്കും ഇനിയുള്ള വിൽപ്പന. പോലീസിന്റെ പരിശോധന കൂടുന്നതും ലഭ്യത കുറയുന്നതും വില വർധിക്കാൻ കാരണമാകും. എന്നാൽ ലഹരിക്ക് അടിമപ്പെട്ടവർ എത്ര വില കൂടിയാലും വാങ്ങിക്കും. ഇതു വാങ്ങാനുള്ള പണമുണ്ടാക്കാൻ പോക്കറ്റടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും കുറവല്ല.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിൽ നിന്നും പിടിക്കുന്ന ലഹരിമരുന്നുകളുടെ കണക്കുകൾ പോലീസുകാരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനായി നേപ്പാളിൽ നിന്നുമെത്തിച്ച, ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാമം എൽഎസ്ഡിയാണ് കോഴിക്കോടുനിന്നും ശനിയാഴ്ച പോലീസ് പിടികൂടിയത്. പഞ്ചസാര കട്ടിയോടു കൂടിയ 41 പായ്ക്കറ്റാണ് മെക്കാനിക്കൽ എൻജിനിയർ വിദ്യാർഥിയിൽനിന്ന് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടുതൽ അളവ് എൽഎസ്ഡി പിടികൂടുന്നത്. ഞായറാഴ്ച 750 മില്ലിഗ്രാം തൂക്കത്തിലുള്ള 38 സ്റ്റാന്പ് എൽഎസ്ഡിയും പോലീസ് പിടികൂടി. ഒരു എൽസ്ഡി സ്റ്റാന്പിന് 5000 രൂപയോളം വിലവരും. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡിജെ പാർട്ടിയിൽ ഉപയോഗിക്കാനാണ് സ്റ്റാന്പ് എൽഎസ്ഡി കൊണ്ടുവന്നത്.
ലഹരിവസ്തുക്കൾ പിടികൂടുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നർകോട്ടിക്സ് വിഭാഗം പറയുന്നു. നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ വിവിധ തരം ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നിർബാധം നടക്കുന്നു. എൻഡിപിഎസ് ആക്ട് (നർകോട്ടിക്സ് ആൻഡ് സൈക്കോട്രോപ്പിക്ക് ഡ്രഗ്സ് ആക്ട്) പ്രകാരം സെപ്റ്റംബർ 30 വരെ കോഴിക്കോട് ജില്ലയിലെ നർകോട്ടിക്സ് വകുപ്പിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 211 കേസുകളാണ്. 240 ഓളം പേരെയാണ് ഈ കേസുകളിലായി അറസ്റ്റ് ചെയ്തത്. 45 കിലോഗ്രാം കഞ്ചാവ്, അഞ്ച് കിലോഗ്രാം ബ്രൗണ്‍ ഷുഗർ, ആയിരത്തിലധികം ഗുളികകൾ എന്നിവയാണ് ഈ കേസുകളിലായി പിടിച്ചെടുത്തത്. വിദ്യാർഥികൾക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ വർധനവ് ഞെട്ടിക്കുന്നതാണെന്നും നർകോട്ടിക്സ് വിഭാഗം പറയുന്നു. ഇതെല്ലാം അഘോഷവേളകൾ തുടങ്ങുന്നതിനു മുമ്പുള്ള കണക്കാണ്. ഇത് വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
വരുന്നത് അന്യരാജ്യങ്ങളിൽ നിന്ന്
കേരളത്തിലേക്ക് ഡ്രഗ്സ് വരുന്നത് മറ്റു രാജ്യങ്ങളിൽ നിന്നാണ്. ഹോളണ്ട്, അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓർഡർ ചെയ്താണ്. ഇന്ത്യയിലെത്തിക്കുന്നത്. ഓർഡർ ചെയ്ത ഡ്രഗ്സ് ആദ്യം നേപ്പാളിലേക്ക് അയയ്ക്കും. അവിടെനിന്നും വിമാന മാർഗം ബംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിൽ എത്തും. ഇവിടെ നിന്നാണ് കോഴിക്കോട്ടേക്കും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത്. ബസ്, ട്രെയിൻ വഴിയാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. കൂടാതെ മൈസൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്നു കേരളത്തിലേക്ക് എത്താറുണ്ട്. ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം ചെക്ക്പോസ്റ്റുകളിലും ട്രെയിനുകളിലും പരിശോധനകൾ കുറഞ്ഞത് മയക്കുമരുന്നുകൾ കടത്താൻ സഹായകമായി. മറ്റു സംസ്ഥാനങ്ങളിൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ട്രെയിനിലും ബൈക്കിലുമായി ലഹരിമരുന്നുകൾ ഇവിടേക്ക് എത്തിക്കുന്നത്. ലഹരിവസ്തുക്കൾ വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ വച്ചാണ് കൊണ്ടുവരുന്നത്. ഇവർക്ക് നല്ല കമ്മീഷനും ലഹരിമരുന്നുകളും പ്രതിഫലമായി ലഭിക്കും. ആംബുലൻസ്, ശബരിമല വാഹനങ്ങൾ എന്നിവയ്ക്ക് ചെക്കിംഗ് കുറവായതിനാൽ ആ മാർഗത്തിലൂടെയും ലഹരി വസ്തുക്കൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ കാണിക്കുന്നു. വിദ്യാർഥികൾക്ക് കമ്മീഷൻ നൽകി സ്കൂളുകളിലും കോളജുകളിലും വിൽപ്പന നടത്തുന്നുണ്ട്.
ടി.പി. സന്ദീപ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top