ബാങ്കുകൾ ജാഗ്രതൈ
ബാങ്കുകൾ ജാഗ്രതൈ
നവീ മുംബൈയിലെ വന്പൻ ബാങ്ക് കവർച്ച ഒരാഴ്ച മുന്പായിരുന്നു. പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും ഉൗർജ്ജിതമായ തെരച്ചിലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വർണപ്പണിക്കാരൻ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുവെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. വളരെ ആസൂത്രിതമായി നടത്തിയ കവർച്ചയിൽ നഷ്ടമായത് കോടികളാണ്.

അവധി നാളുകളിൽ

രണ്ടാം ശനിയാഴ്ചയുടെയും ഞായറിന്‍റെയും അവധിക്കു ശേഷം ജൂയ്നഗർ റെയിൽവേ സ്റ്റേഷനു സമീപത്തെ ബാങ്ക് ഓഫ് ബറോഡയുടെ സൻപദ ശാഖയിലെത്തിയ ജീവനക്കാർ നടുങ്ങിപ്പോയി. ലോക്കർ റൂമുകൾ പലതും തകർക്കപ്പെട്ട നിലയിൽ. ആഭരണങ്ങളുടെ കെയ്സുകൾ നിലത്ത് ചിതറിക്കിടക്കുന്നു. ചുമരിൽ ഒരു വലിയ ദ്വാരം. പ്രത്യക്ഷത്തിൽ ജീവനക്കാർക്ക് തോന്നിയ ഈ വലിയ ദ്വാരം 40 അടി നീളമുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗം മാത്രം. ബാങ്കിൽ അവസാനിക്കുന്ന ആ തുരങ്കത്തിന്‍റെ മറുവശം അൽപ്പം അകലെയുള്ള ശ്രീബാലാജി ജനറൽ സ്റ്റോറിലാണ് തുടങ്ങുന്നത്. ഭക്തി റസിഡന്‍റ്സ് ബിൽഡിംഗിലെ താഴത്തെ നിലയിലുള്ള ഈ വ്യാപാരസ്ഥാപനം മാസങ്ങൾക്ക് മുന്പ് ഝാർഖണ്ഡ് സ്വദേശിയായ ജെന ബച്ചൻ പ്രസാദ് എന്നയാൾ വാങ്ങിയിരുന്നു. ശാരീരികാസ്വാസ്ഥ്യമെന്ന കാരണത്താൽ ഇയാൾ ഈയിടെ നാട്ടിലേക്ക് തിരിച്ചുപോയി. രണ്ടു പേർക്ക് കടയുടെ താത്കാലിക ചുമതലയും നൽകി. കടയുടമയുടെ പേരും മേൽവിലാസവും ശരിയാണോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. വ്യാജപേരും കൃത്രിമ തിരിച്ചറയൽ കാർഡുകളുമാകാം ഒരുപക്ഷെ കട കൈമാറ്റത്തിനായി നൽകിയിട്ടുള്ളത്.

തുരങ്കം എടിഎമ്മിന്‍റെ അടിയിൽ കൂടി...

ഭൂമിയിൽ നിന്നും അഞ്ചടി താഴെയായാണ് തുരങ്കം നിർമിച്ചിട്ടുള്ളത്. ജനറൽ സ്റ്റോറിൽ നിന്നും ആരംഭിച്ച് ബാങ്ക് ലോക്കർ റൂമിൽ അവസാനിക്കുന്ന തുരങ്കം കടന്നുപോകുന്നത് ഇതേ ബാങ്കിന്‍റെ എടിഎമ്മിന്‍റെയും ഒരു സെക്യൂരിറ്റി ഏജൻസിയുടെ ഓഫീസിന്‍റെയും രണ്ടു വ്യാപാരസ്ഥാപനങ്ങളുടെയും അടിയിൽ കൂടിയാണ്. ഒന്നരയടി വിസ്തൃതിയുണ്ട് തുരങ്കത്തിന്‍റെ പ്രവേശനദ്വാരങ്ങൾക്ക്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളിൽ മുപ്പതെണ്ണം കവർച്ചസംഘം തകർത്തു. അവയിലുണ്ടായിരുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. ലോക്കർ മുറികളിൽ സിസി ടിവി കാമറകളില്ലാതിരുന്നത് പ്രതികൾക്ക് സഹായകമായി.

കുറഞ്ഞത് അഞ്ചു മാസത്തെ അധ്വാനം...

ഒന്നോ രണ്ടോ ദിവസം കൊണ്ട് ആർക്കും ഇത്തരത്തിൽ ദൈർഘ്യമേറിയ തുരങ്കം നിർമിക്കാനാവില്ല. കുറഞ്ഞത് അഞ്ചു മാസം കൊണ്ടായിരിക്കും ഈ തുരങ്കം പൂർത്തിയാക്കിയതെന്നാണ് പോലീസിന്‍റെ നിഗമനം. ബാങ്കിന്‍റെ ലോക്കർ മുറികളെയും അകത്തെ സംവിധാനങ്ങളെയും കുറിച്ച് കൃത്യമായ അറിവില്ലാത്തവർക്ക് ഈ തുരങ്കം ഇത്തരത്തിൽ നിർമിക്കാനാവില്ലായെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ലോക്കർ റൂം ഈ കവർച്ചസംഘാംഗങ്ങൾ പല തവണ സന്ദർശിച്ചിരിക്കാം. ബാങ്ക് ജീവനക്കാരിൽ ആർക്കെങ്കിലും ഈ കൃത്യത്തിൽ പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു. ഒട്ടേറെ പേരുടെ ജീവിതസന്പാദ്യമാണ് കവർച്ചക്കാർ അപഹരിച്ചത്. ആഭരണങ്ങളൊന്നും വീട്ടിൽ സൂക്ഷിക്കുന്ന പതിവ് ഈ ബാങ്ക് ഉപഭോക്താക്കളിൽ പലർക്കുമില്ല. ബാങ്കിനെ വിശ്വാസ്യതയിലെടുത്ത് വിലയേറിയ ആഭരണങ്ങളെല്ലാം ഇവിടത്തെ ലോക്കറിൽ സൂക്ഷിച്ചു. സെക്യൂരിറ്റി ജീവനക്കാരെയും സുരക്ഷാ ക്രമീകരണങ്ങളെയുമൊക്കെ കബളിപ്പിച്ച് കവർച്ച സംഘം കൈക്കലാക്കിയത് ഈ അമൂല്യനിധികളാണെന്നത് ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തുന്നു.


സ്ട്രോംഗ് റൂമിലേക്കുള്ള തുരങ്കം ആദ്യത്തേതല്ല...

ബാങ്കിലേക്ക് തുരങ്കം നിർമിച്ച് കോടികൾ കവർച്ച ചെയ്ത സംഭവം രാജ്യത്ത് ആദ്യമല്ല. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഹരിയാനയിലെ സോനിപാറ്റ് ശാഖയിൽ മൂന്നു വർഷങ്ങൾക്ക് നടന്ന കവർച്ചയും തുരങ്കം നിർമിച്ചായിരുന്നു. 125 അടി നീളവും രണ്ടരയടി വീതിയുമുള്ളതായിരുന്നു തുരങ്കം. വൈദ്യുതിക്കോ ടെലിഫോണ്‍ കേബിളിനോ വാട്ടർ അതോറിറ്റിയുടെ ജലവിതരണ കുഴലുകൾക്കോ കേടുപാടുകൾ പറ്റാതെയാണ് ആ തുരങ്കം നിർമിച്ചതെന്നതും ശ്രദ്ധേയം. ഗാസിയാബാദിനു സമീപം പിഎൻബി യുടെ കപ്ദാ മിൽ ശാഖയിലെ 400 ലോക്കറുകളിൽ മുപ്പതെണ്ണം കവർച്ച ചെയ്തതും ഈ വർഷമാണ്. ഡബിൾ ബാരൽഡ് തോക്ക് അടക്കം നിരവധി അമൂല്യ വസ്തുക്കൾ കവർച്ചക്കാർ അപഹരിച്ചു. ബാങ്ക് പ്രവർത്തനം സംബന്ധിച്ച വ്യക്തമായ ധാരണയുള്ള പ്രഫഷണൽ കവർച്ചക്കാരാണ് ഇതിനു പിന്നിലെന്ന് തുടക്കത്തിലേ പോലീസിന് ഉറപ്പായിരുന്നു. സെൻസറുകൾ പ്രവർത്തിക്കുകയോ അലാറം ശബ്ദം മുഴക്കുകയോ ചെയ്തില്ലായെന്നത് തന്നെ അതിനുദാഹരണം. പിക് ആക്സുകളും കൂറ്റൻ ചുറ്റികകളും ഉപയോഗിച്ച് ചുമര് തുളച്ചാണ് കവർച്ച നടത്തിയത്. അതോടൊപ്പം രണ്ടടി താഴ്ചയിൽ തുരങ്കവും നിർമിച്ചിരുന്നു. ഏറെ വാർത്താപ്രാധാന്യം നേടിയ മലപ്പുറം ജില്ലയിലെ ചേലേന്പ്ര ബാങ്ക് കവർച്ച നടന്നിട്ട് പത്തു വർഷമായി. ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ താഴത്തെ നില ഭക്ഷണശാലയ്ക്കെന്ന വ്യാജേന വാടകയ്ക്കെടുത്ത്, കടയ്ക്കുള്ളിൽ നിന്നും ബാങ്കിന്‍റെ സ്ട്രോംഗ് റൂമിലേയ്ക്ക് വഴിയുണ്ടാക്കിയാണ് കവർച്ച നടത്തിയത്. ചുവരിൽ ദ്വാരം ഉണ്ടാക്കാൻ മോഷ്ടാക്കൾക്ക് പ്രചോദനമേകിയത് ഒരു ഹിന്ദി സിനിമയായിരുന്നുവത്രെ.

എടിഎം മെഷീൻ വരെ...

ചില കവർച്ചക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പോലെ പ്രിയപ്പെട്ടതാണ് എടിഎം മെഷീനുകളും. ജയ്പൂരിലെ ബുന്ദി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഒരു എടിഎം മെഷീൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബുന്ദി ടൗണിൽ നിന്നും ദിവസങ്ങൾക്കു മുന്പ് മോഷ്ടിക്കപ്പെട്ട സെൻട്രൽ ബാങ്കിന്‍റെ എടിഎം ആണ് അത്. എടിഎമ്മിലെ പണം നഷ്ടമായിട്ടുണ്ട്. മെഷീൻ കൊണ്ടുപോകാനുപയോഗിച്ച വാഹനം പോലീസ് കണ്ടെടുത്തു. എന്തായാലും, കുറച്ചു വർഷങ്ങളായി ബാങ്ക് കവർച്ചകളുടെ വർത്തമാനങ്ങൾ പതിവായിരിക്കുന്നു. കഴിഞ്ഞ മൂന്നു സാന്പത്തിക വർഷങ്ങളിലായി 2600 -ലേറെ ബാങ്ക് കവർച്ചകളാണ് നടന്നത്. 180 കോടിയോളം രൂപ ഇത്തരത്തിൽ കവർച്ച ചെയ്യപ്പെട്ടു. ശാഖകളുടെയും എടിഎമ്മുകളുടെയും സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആർബിഐ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഗിരീഷ് പരുത്തിമഠം