Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് നമുക്കു സ്നേഹിക്കാം
നവംബര്‍ 19-നു ആചരിക്കുന്ന ദരിദ്രർക്കായുള്ള ലോകദിനം പ്രമാണിച്ചുഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽനിന്ന്...
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹ. 3:18). യോഹന്നാൻ ശ്ലീഹായുടെ ഈ വാക്കുകൾ ഒരു ക്രൈസ്തവനുപോലും അവഗണിക്കാനാവാത്ത ശാസനയാണ്. യേശുവിന്റെ ഈ പ്രിയ ശിഷ്യൻ യേശുവിന്റെ കല്പന നമ്മുടെ കാലത്തിലേക്കു നല്‍കുന്നതിന്റെ ഗൗരവം മനസിലാക്കണമെങ്കിൽ നമ്മുടെ അധരങ്ങളിൽനിന്നു വീഴുന്ന വാക്കുകളും നമ്മുടെ പ്രവൃത്തികളും തമ്മിലുള്ള അന്തരം വിലയിരുത്തണം.
സ്നേഹത്തിന് ഒഴിവുകഴിവുകൾ പറയാനില്ല. യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ പുറപ്പെടുന്പോൾ അവിടുന്നു മാത്രമാകണം നമ്മുടെ മാതൃക; പ്രത്യേകിച്ചും ദരിദ്രരെ സ്നേഹിക്കുന്ന കാര്യത്തിൽ. യേശുവിന്റെ സ്നേഹത്തിന്റെ രണ്ടു തൂണുകൾ ഇവയാണ്. ആദ്യം അവിടുന്നു നമ്മെ സ്നേഹിച്ചു (1 യോഹ 4:19). അവിടുന്നു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു (1 യോഹ. 3:16)
ഇത്തരം സ്നേഹത്തിനു പ്രത്യുത്തരം നല്കാതിരിക്കാനാവില്ല. ഉപാധികളില്ലാതെ നല്കപ്പെട്ടതാണെങ്കിലും തിരികെ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ സ്നേഹം അനുഭവിക്കുന്നവർക്കു തിരികെ സ്നേഹിക്കാതിരിക്കാൻ വയ്യാത്ത ഒരു ആവേശം ഉള്ളിൽ ജ്വലിക്കും. അതു സാധിക്കണമെങ്കിൽ അവിടുത്തെ കൃപാവരം, ആ കരുണാർദ്ര സ്നേഹം, നാം ആവോളം ഉൾക്കൊള്ളണം. അതുവഴി നമ്മുടെ വികാരവിചാരങ്ങൾ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്നതിലേക്കു മാറും.
ദരിദ്രരുടെ ശുശ്രൂഷ
‘ഈ എളിയവൻ നിലവിളിച്ചു; കർത്താവ് കേട്ടു’(സങ്കീ 34:6). ഈ നിലവിളിയുടെ പ്രാധാന്യം സഭ എന്നും മനസിലാക്കിയിട്ടുണ്ട്. എളിയവരെ ശുശ്രൂഷിക്കാനായി ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞ് ഏഴു പേരെ പത്രോസ് ആവശ്യപ്പെട്ടതായി അപ്പസ്തോല പ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നു. ക്രിസ്തീയ കൂട്ടായ്മ ലോകരംഗത്തേക്കു കടന്നുവരുന്നതിന്റെ ആദ്യ അടയാളമാണത്; ദരിദ്രരുടെ ശുശ്രൂഷ. ‘ദരിദ്രർ ഭാഗ്യവാന്മാരാകുന്നു, അവർ സ്വർഗരാജ്യം അവകാശമാക്കും’ എന്ന നാഥന്റെ കല്പന അനുസരിച്ച് ദരിദ്രരോടു സാഹോദര്യവും ഐക്യദാർഢ്യവും കാണിക്കണമെന്ന് ആദിമസഭ മനസിലാക്കിയിരുന്നു.
‘അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു’ (അപ്പ പ്രവ. 2:45). ജീവിതത്തോടുള്ള ആദിമ ക്രൈസ്തവരുടെ കാഴ്ചപ്പാടാണ് ഇവിടെ കാണുന്നത്. ആദിമ കൂട്ടായ്മയിലെ പങ്കുവയ്പിനെപ്പറ്റി പറയുന്പോൾ കാരുണ്യത്തെപ്പറ്റി ധാരാളം എഴുതിയിട്ടുള്ള ലൂക്കാ സുവിശേഷകൻ ഒട്ടും അതിശയോക്തി കലർത്തിയിട്ടില്ല. ഏറ്റവും ആവശ്യമായിരിക്കുന്നവർക്കു നമ്
ുടെ പരിചരണം നല്‍കാനും നമ്മുടെ സാക്ഷ്യം കരുത്തുറ്റതാക്കാനും നമ്മെയും എല്ലാ തലമുറകളിലുള്ളവരെയും ആഹ്വാനം ചെയ്യുന്നതാണത്.
യാക്കോബ് ശ്ലീഹായും ഇതേ സന്ദേശം ഇതേ ബോധ്യത്തോടെ നല്കുന്നു. ‘എന്റെ പ്രിയ സഹോദരരെ ശ്രവിക്കുവിൻ. തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തിൽ സന്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ? എന്നാൽ, നിങ്ങൾ പാവപ്പെട്ടവനെ അപമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സന്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങൾക്കു മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടു പോകുന്നത് അവരല്ലേ?
എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുന്പോൾ, നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികൾകൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമാണ്’(യാക്കോബ് 2 :56, 1417).
ഫ്രാൻസിസ് അസീസി
ഈ ആഹ്വാനം മുഴുവനായും ഉൾക്കൊള്ളാതെയാണ്, ലോകത്തിന്റെ വഴിയേ ക്രൈസ്തവനും ചിന്തിക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ, അവരെ ഉണർത്തുന്നതിലും അത്യാവശ്യമായതിൽ ദൃഷ്ടി ഉറപ്പിക്കുന്നതിലും പരിശുദ്ധാത്മാവ് പരാജയപ്പെട്ടിട്ടില്ല. ദരിദ്രരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പുരുഷന്മാരെയും സ്ത്രീകളെയും അവിടുന്നു വളർത്തി. കഴിഞ്ഞ രണ്ടായിരം വർഷങ്ങളിൽ ഏറ്റവും ദരിദ്രരായ സഹോദരീസഹോദരന്മാരെ, തികഞ്ഞ ലാളിത്യത്തോടും വിനയത്തോടുംകൂടി, ഉദാരമായ സ്നേഹത്തോടെ ശുശ്രൂഷിച്ച ക്രൈസ്തവരുടെ ചരിത്രം എത്രയെത്ര താളുകൾ നിറയെ കാണാം.
അസീസിയിലെ ഫ്രാൻസിസ് ആണ് ഇതിന്റെ ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണം. അനേകായിരം വിശുദ്ധരാണ് അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നത്. കുഷ്ഠരോഗികളെ ആലിംഗനം ചെയ്തതോ അവർക്കു ദാനം നല്കിയതോ കൊണ്ടു ഫ്രാൻസിസ് തൃപ്തനായില്ല. അവരോടൊപ്പം താമസിക്കാൻ ഗൂബിയോയിലേക്കു പോയി. ‘ഞാൻ പാപത്തിൽ ചരിച്ചിരുന്നപ്പോൾ കുഷ്ഠരോഗികളെ കാണുന്നതുതന്നെ എനിക്ക് അറപ്പായിരുന്നു. പിന്നീടു കർത്താവ് തന്നെ എന്നെ അവരുടെയിടയിലേക്കു നയിച്ചു. ഞാൻ അവരോടു കാരുണ്യം കാണിച്ചു. അവരിൽനിന്നു വിട്ടുപോന്നപ്പോൾ, നേരത്തേ അറപ്പായിരുന്നത് ശരീരത്തിനും മനസിനും മധുരതരമായി മാറിയിരുന്നു.’ എന്നാണു ഫ്രാൻസിസ് തന്നെ പറഞ്ഞത്. ഉപവിയും ക്രിസ്തീയ ജീവിതശൈലിയും എത്രമാത്രം മാറ്റം വരുത്താൻ ശക്തമാണെന്ന് ഇതു കാണിക്കുന്നു.
പങ്കുവയ്ക്കണം
വല്ലപ്പോഴുമുള്ള സന്നദ്ധസേവനത്തിന്റെയോ പെട്ടെന്നു തോന്നി ചെയ്യുന്ന കാരുണ്യ പ്രവൃത്തിയുടെയോ ഗുണഭോക്താക്കളായി മാത്രമാണു പലരും ദരിദ്രരെ കാണുന്നത്. ദരിദ്രരുടെ ആവശ്യങ്ങളിലേക്കും അവരെ ദരിദ്രരാക്കിയ അനീതികളിലേക്കും ശ്രദ്ധചെല്ലാൻ അവ സഹായകമാണ്. എന്നാൽ, അതു മാത്രം പോരാ. ദരിദ്രരുമായി ശരിയായ സന്പർക്കവും പങ്കുവയ്ക്കലും ഒരു ജീവിതചര്യയായി മാറണം. ആ കാരുണ്യത്തിലും പങ്കുവയ്ക്കലിലുമാണ് നമ്മുടെ ശിഷ്യത്വവും മാനസാന്തരവും സ്ഥിരീകരിക്കപ്പെടുന്നത്.
ഈ ജീവിത സാഹചര്യം സന്തോഷവും ആത്മവിനു ശാന്തിയും നല്കുന്നു. കാരണം നമ്മൾ സ്വന്തം കരങ്ങൾകൊണ്ടു കർത്താവിന്റെ ശരീരത്തിൽ സ്പർശിക്കുകയാണ്. കർത്താവിനെ യഥാർഥത്തിൽ കണ്ടുമുട്ടണമെങ്കിൽ ദരിദ്രരുടെ പീഡയനുഭവിക്കുന്ന ശരീരങ്ങൾ സ്പർശിക്കണം. ഏറ്റവും ദുർബലരായ ഈ സഹോദരീ സഹോദരന്മാരുടെ മുഖത്തും ദേഹത്തും നമുക്കു കാണാനാകുന്നതു വിശുദ്ധ കുർബാനയിൽ മുറിക്കപ്പെട്ട കർത്താവിന്റെ ശരീരമാണ്.
ദരിദ്രരോടു സമീപസ്ഥരാകാനും അവരെ കണ്ടുമുട്ടാനും അവരുടെ നോട്ടത്തെ അഭിമുഖീകരിക്കാനും അവരെ ആലിംഗനം ചെയ്യാനും അവരുടെ ഒറ്റപ്പെടലിന് അറുതിവരുത്തുന്ന സ്നേഹത്തിന്റെ ഊഷ്മളത അവരെ അനുഭവിപ്പിക്കാനുമാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്.
വിലാപം കേൾക്കുക
വിശുദ്ധ ഫ്രാൻസിസിന്റേതാണു ദാരിദ്ര്യത്തിന്റെ ഏറ്റവും ആധികാരികമായ സാക്ഷ്യം. അദ്ദേഹം ദൃഷ്ടികൾ കർത്താവിൽ ഉറപ്പിച്ചിരുന്നതിനാൽ ദരിദ്രരിൽ അവിടത്തെ കാണാനും ശുശ്രൂഷിക്കാനും ഫ്രാൻസിസിനു സാധിച്ചു. ദാരിദ്ര്യത്തെ അതിന്റെ യഥാർഥ അവസ്ഥയിൽ കാണാൻ ഇന്നത്തെ ലോകത്തിനു കഴിയുന്നില്ല. എന്നാൽ, നാനാരൂപങ്ങളിൽ അതു നമ്മോടൊത്തുണ്ട്. സഹനം, പാർശ്വവത്കരണം, അടിച്ചമർത്തൽ, അക്രമം, പീഡനം, തടവ്, യുദ്ധം, സ്വാതന്ത്ര്യനിഷേധം, അജ്ഞത, നിരക്ഷരത, തൊഴിലില്ലായ്മ, ആളെക്കടത്ത്, അടിമത്തം, പ്രവാസം ഇങ്ങനെ വിവിധ രൂപങ്ങളിൽ അതു നമ്മുടെ പരിസരത്തുണ്ട്. ഹീന താത്പര്യങ്ങളാൽ ചൂഷണം ചെയ്യപ്പെടുന്ന അധികാരത്തിന്റെയും സന്പത്തിന്റെയും കുടിലതന്ത്രങ്ങളിൽ ഞെരിഞ്ഞമരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുഖമാണു ദാരിദ്ര്യത്തിനുള്ളത്. സാമൂഹ്യ അനീതിയും ധാർമിക തകർച്ചയും ചിലരുടെ ദുരാർത്തിയും പൊതുവായ നിസംഗതയും വഴിയുണ്ടാകുന്ന ദാരിദ്ര്യം കൂടി പെടുത്തിയാൽ പട്ടിക എത്ര നീണ്ടതാകും? ഇതിനോടു പൊരുത്തപ്പെടുന്നതോ നിസംഗരായി കണ്ടു നിൽക്കുന്നതോ ശരിയല്ല.
ദരിദ്രരോടു പക്ഷം ചേർന്ന്
സുവിശേഷാധിഷ്ഠിത അവകാശം വഴി, എല്ലാ ദരിദ്രരും സഭയുടേതാണെന്നു വാഴ്ത്തപ്പെട്ട പോൾ ആറാമൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദരിദ്രരോടു പക്ഷം ചേരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനാൽ ദരിദ്രരെ ആശ്ലേഷിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന തുറന്ന കരങ്ങൾ അനുഗൃഹീതമാണ്; അവ പ്രത്യാശ പകരുന്ന കരങ്ങളാണ്. സംസ്കാരം, മതം, രാജ്യം എന്നിവയുടെ മതിലുകൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, മാനവരാശിയുടെ മുറിവുകളിൽ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന കരങ്ങൾ അനുഗൃഹീതമാണ്. പകരം ഒന്നും ചോദിക്കാതെ, ഉപാധികളും വ്യവസ്ഥകളും വയ്ക്കാത്ത ആ തുറന്ന കരങ്ങൾ ആണ് നമ്മുടെ സഹോദരങ്ങളിലേക്കു ദൈവത്തിന്റെ അനുഗ്രഹം എത്തിച്ചുനല്‍കുന്നത്.
ഏറ്റവും എളിയവരും ആവശ്യക്കാരുമായവർക്കും ക്രിസ്തുവിന്റെ ഉപവിയുടെ വലിയ അടയാളമായി ലോകം മുഴുവൻ ക്രൈസ്തവ കൂട്ടായ്മകൾ മാറുന്നതിനുവേണ്ടി ദരിദ്രർക്കായി ഒരു ലോകദിനം സഭ നീക്കിവയ്ക്കണമെന്നു കരുണയുടെ ജൂബിലി വർഷത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നതാണ്. നമ്മുടെ സഭാ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മറ്റു ദിനാചരണങ്ങൾക്കൊപ്പം ചേർത്ത് ഇതുവഴി യേശുവിനു ദരിദ്രരോടുണ്ടായിരുന്ന പക്ഷം ചേരലിലൂടെ സുവിശേഷത്തിന്റെ പൂർണതയിലേക്ക് എത്താം.
എല്ലാവർക്കും വേണ്ടി
നമ്മുടെ സഹായവും ഐക്യദാർഢ്യവും യാചിച്ചു കരങ്ങൾ നീട്ടുന്നവരിലേക്കു കണ്ണുകൾ തിരിക്കാൻ സഭയെയും സന്മനസുള്ള എല്ലാ മനുഷ്യരെയും ഈ ദിവസം ഞാൻ ക്ഷണിക്കുകയാണ്. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണ്; നമ്മുടെ സ്വർഗീയ പിതാവിനാൽ സൃഷ്ടിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തവർ. തള്ളിക്കളയുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്കാരത്തോടു വിട പറഞ്ഞ് കണ്ടു മുട്ടലിന്റെ സംസ്കാരത്തിലേക്കു മാറാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ദിവസം കൂടിയായി ഇതിനെ ഉദ്ദേശിച്ചിരിക്കുന്നു.
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഏവർക്കുംവേണ്ടിയാണ്. എന്നാൽ, സങ്കടകരമായ കാര്യം ചിലർ അവിടെ മതിലുകളും തടസങ്ങളും വേലികളും പണിതിരിക്കുന്നു എന്നതാണ്. ആരെയും ഒഴിവാക്കാതെ മനുഷ്യരാശിക്കു മുഴുവനായി സമ്മാനിക്കപ്പെട്ടത് അങ്ങനെയല്ലാതാക്കി.
ദരിദ്രരോടൊത്തു പങ്കുവയ്ക്കുന്നതു സുവിശേഷത്തിലെ ഏറ്റവും അഗാധമായ സത്യം മനസിലാക്കാൻ നമ്മെ ശക്തരാക്കുമെന്ന ബോധ്യം വിശ്വാസികളുടെ മനഃസാക്ഷിയിൽ വളരാനുള്ള ശക്തമായ ആഹ്വാനമായി ഈ ദിനാചരണം മാറണം. സുവിശേഷത്തിന്റെ സത്ത നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യാൻ നാം ശ്രമിക്കുന്പോൾ നമുക്കു പലതും സ്വീകരിക്കാനുള്ള വിഭവസ്രോതസാണു ദരിദ്രർ; അവർ ഒരു പ്രശ്നമല്ല.
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
Latest News
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top