Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശരണംവിളികളുമായി വീണ്ടുമൊരു മണ്ഡലകാലം
വീണ്ടും ഒരു ശബരിമലക്കാലം കൂടി വന്നിരിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി തന്നെ കാണാനെത്തുന്ന ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ശബരീശന്റെ പക്കൽ അനുഗ്രഹത്തിനായി തീർഥാടകർ ഒരുങ്ങുകയാണ്.
വൃശ്ചിക മാസത്തിലെ പുലരികൾ ഇനി ശരണം വിളികളാൽ മുഖരിതമായിരിക്കും. നാൽപത്തി ഒന്നു ദിവസത്തെ കഠിനവ്രതമെടുത്ത് മലചവിട്ടാൻ ഭക്തർ തയ്യാറെടുക്കുന്ന സമയമാണിത്. ലോകത്തിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ശബരിമല ശ്രീ ശാസ്താ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാം...
കൊടുംകാട്ടിലെ പൂങ്കാവനം
പത്തനംതിട്ട ജില്ലയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സമീപത്തായാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യപർവ്വത നിരകളിൽ 18 മലകളുടെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പ്രതീകമാണത്രെ ഇവിടുത്തെ 18 പടികൾ.
അല്പം ചരിത്രം
ശബരിമല ശാസ്താവിനെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്.അതിൽ പന്തളം രാജാവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം.കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിന് പോയപ്പോൾ പന്പാ തീരത്തുവച്ച് കഴുത്തിൽ മണി കെട്ടിയ ഒരു ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്നാണു വിശ്വാസം. മണികണ്ഠൻ എന്നു പേരിട്ട് രാജാവ് ആ കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. സർവകലകളിലും മിടുക്കനായി വളർന്ന ആ കുഞ്ഞിനെ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ തീരുമാനം. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത രാജ്ഞി മന്ത്രിയുമായി ചേർന്ന് ഇല്ലാത്ത അസുഖത്തിന്റെ പേരിൽ പുലിപ്പാൽ ശേഖരിക്കാൻ കുമാരനെ കൊടുംകാട്ടിലേക്കയച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി പുലിപ്പാലുമായി മണികണ്ഠൻ തിരികെയെത്തി. പിന്നീട് അയ്യപ്പൻ ഹരിഹരപുത്രനാണെന്ന് മനസിലാക്കിയ രാജാവ് മണികണ്ഠന് ശബരിമലയിൽ ക്ഷേത്രം നിർമിച്ച് നല്കുകയായിരുന്നുവത്രേ.
തത്ത്വമസി
ഞാൻ നിന്നിൽ തന്നെ ഉണ്ട് അഥവാ നീ തന്നെയാണ് ഈശ്വരൻ എന്നർഥം വരുന്ന തത്ത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നിൽ കാണാം. അതിനാൽ ഇവിടെ വരുന്ന പുരുഷ ഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും. എല്ലാവർഷവും ഏകദേശം പത്തു കോടിയിലധികം ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കുന്നു. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർഥാടനകാലയളവ്. ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തീയതി വരെയും , മണ്ഡലം 41 ദിവസവും, മകരം ഒന്നിനു മുന്‍പ് 9 ദിവസവും, മേടം ഒന്നിനു മുന്‍പ് 4 ദിവസവും ഇടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. ഇടവത്തിലെ അത്തമാണ് പ്രതിഷ്ഠാദിവസം.
വ്രതം
ശബരിമലയാത്രയ്ക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെത്തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും വെടിഞ്ഞു വ്രതമെടുക്കുന്നു.
പത്തിനും അന്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കാറില്ല. ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ കന്നി അയ്യപ്പൻ എന്നു വിളിക്കുന്നു . ഒരു പെരിയ സ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത് . 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിക്കും ഗുരു സ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചിക മാസം ഒന്നാം തീയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ മാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പന്റെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. കെട്ടുനിറ അഥവാ കെട്ടുമുറുക്ക് എന്ന കർമം നടത്തണം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടിക്കെട്ടു നിറയ്ക്കുന്നു. വീട്ടിൽവച്ചോ അടുത്ത ക്ഷേത്രത്തിൽ വച്ചോ ആകാം. കെട്ടുനിറച്ചു നാളികേരം ഉടച്ച് പിന്തിരിഞ്ഞു നോക്കാതെ ശരണം വിളിയോടെ അയ്യപ്പൻമാർ യാത്ര പുറപ്പെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി ക്ഷേത്രത്തിന്റെ മുൻവശത്ത് ഉള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി സ്വാമിയുടെ കോട്ടപ്പടി എന്ന ആ സ്ഥാനം കടക്കുന്നു.
വാവരു സ്വാമി നടയിലും തൊഴുത് പേരൂർ തോട് കടന്ന് കാളകെട്ടി വഴി പിന്നീട് അഴുത നദിയിലെ സ്നാനമാണ് .കന്നി അയ്യപ്പൻമാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത് വസ്ത്രത്തിന്റെ തുന്പിൽ കെട്ടിയിടണം . പിന്നീടു കല്ലിടാം കുന്നിലെത്തി ശേഖരിച്ച കല്ല് അവിടെ നിക്ഷേപിക്കുന്നു. മുക്കുഴിതീർഥം കരികിലം തോടും കടന്ന് കരിമല കയറി വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു പിന്നീടു പന്പാനദിക്കരയിൽ എത്തുന്നു .
അവിടെവച്ച് പന്പ വിളക്കൊരുക്കും. പന്പാ നദിയിൽ മുങ്ങിക്കുളിച്ചു പന്പാസദ്യ ഒരുക്കും. ഗുരു സ്വാമിക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പിന്നീടുള്ള യാത്രാമദ്ധ്യേ അപ്പാച്ചിമേടു കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നിട്ട് ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. പതിനെട്ടാം പടികയറുന്നതിനു മുന്‍പ് ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങ എടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ ഉടയ്ക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്ര നടയിൽ എത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു.തേങ്ങയുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പാത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു
ഇരുമുടിക്കെട്ട്
ശബരിമല തീർഥാടകർ, പള്ളിക്കെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. സാധാരണയായി ഇരുമുടിക്കെട്ടിനുള്ളിൽ നെയ്ത്തേങ്ങ,അരി, അവൽ, മലർ, തേങ്ങ, മഞ്ഞൾപൊടി തുടങ്ങിയ പൂജാസാധനങ്ങളാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിശ്വാസം.
മകരജ്യോതി
ശബരിമലയുടെ മൂലസ്ഥനം പൊന്നന്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നന്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ വനദേവതമാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേട·ാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതി എന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പോലീസ് സംരക്ഷണയിൽ പൊന്നന്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്ന ശബരിമലയിലെ മുതിർന്ന തന്ത്രി അടുത്തയിടെ വെളിപ്പെടുത്തിയിരുന്നു.
പ്രതിഷ്ഠ
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിൽ മരുവുന്നു. മുഖ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല, ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ ആദിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെയുണ്ട്.
18 മലകളുടെ സംരക്ഷകൻ
പതിനെട്ട് മലകളുടെ സംരക്ഷകനാണ് ശ്രീധർമ്മശാസ്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. ആ പതിനെട്ടു മലകളാണ് പതിനെട്ടു പടികളായി നില കൊള്ളുന്നത്. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയിൽ തന്ത്രി നടത്തുന്ന പടിപൂജ എന്ന ഗിരിദേവതാപൂജ. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ നെയ്യഭിഷേകമാകട്ടെ അയ്യപ്പന്റെ പ്രിയപ്പെട്ട വഴിപാടായി കരുതിവരുന്നു. ഭക്തർ നിറച്ചുകൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ നെയ്ത്തേങ്ങയുമുണ്ടാകും. സന്നിധാനത്തെത്തുന്നതോടെ മേൽശാന്തി തേങ്ങയുടച്ച് നെയ്യ് പുറത്തെടുത്ത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. തുടർന്നുള്ള തേങ്ങ കിഴക്കേ നടയിലെ ആഴിയിൽ എറിയുന്നു. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് പ്രസാദമായി നൽകുന്നു.
വാവരുടെ കഥ
അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞുനിൽക്കുന്ന വാവരുടെ എരുമേലിയിലെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു.
ഹരിവരാസനം
ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുന്‍പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കന്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് കണ്ടെത്തി പ്രസിദ്ധീകരിച്ചതത്രേ. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.
പ്രദീപ് ഗോപി
സുരക്ഷ ശക്തമാക്കി പോലീസ്
|
|
ശബരിമല: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് ചീഫ് കോ-ഓർഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയുമായ സുധേഷ് കുമാർ പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെയും സമീപ പ്രദേശത്തെയും വ്യോമ നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങൾ(ഡ്രോണ്‍) ഇത്തവണ ഉപയോഗിക്കും. 72 സിസി ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ട്രോൾ റൂമിൽ പരിശോധിക്കും. ഇതര സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സന്നിധാനത്തെ കണ്ട്രോൾ റൂമിൽ ഇതര സംസ്ഥാന തീർഥാടകരുടെ സുരക്ഷയിൽ കേരള പോലീസിനെ സഹായിക്കും.
സന്നിധാനത്തെ സുരക്ഷാ പ്രവർത്തനങ്ങൾക്കായി 1500ൽ അധികം പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങൾക്കൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ദ്രുതകർമസേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയന്പത്തൂരിൽ നിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും(ആർഎഎഫ) ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെയും ബറ്റാലിയനുകളും ചുമതലയേറ്റു. രണ്ട് എസ്പിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സന്നിധാനത്ത് കേരള പോലീസിന്റെ വിഭാഗങ്ങൾ പ്രവർത്തിക്കുക. 1,448 സിവിൽ പോലീസ് ഓഫീസർമാർ, 128 സബ് ഇൻസെപെക്ടർമാർ, 33 സർക്കിൾ ഇൻസ്പെക്ടർമാർ, 13 ഡിവൈഎസ്പിമാർ എന്നിവർ ഇന്നലെ രാവിലെ ചുമതലയേറ്റു. ഇവരുടെ ഷിഫ്റ്റ് കാലാവധി കഴിയുന്നതിനനുസരിച്ച് പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും.
ഇതിനു പുറമെകേരള പോലീസിന്റെ കമാൻഡോ വിഭാഗം, സ്പെഷൽ ബ്രാഞ്ച്, വയർലസ് സെൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ടിക്കുന്നുണ്ട്. തീർഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വർധനയുണ്ടാകും. സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐജിമാരിലൊരാൾ എല്ലാ ആഴ്ചയും സന്നിധാനത്തെത്തി സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തും.
ആവശ്യമെങ്കിൽ കൂടുതൽ പോലീസ് സേനാംഗങ്ങളെ നിയോഗിക്കുമെന്നും എഡിജിപി സുധേഷ് കുമാർ പറഞ്ഞു. ഐജിമാരായ മനോജ് ഏബ്രഹാം, പി.വിജയൻ, ലെയ്സണ്‍ ഓഫീസർ എൻ.വിജയകുമാർ എന്നിവരും എഡിജിപിക്കൊപ്പം ഉണ്ടായിരുന്നു.
പന്പയിലേക്ക് വനംവകുപ്പിന്റെ ആംബുലൻസ്
പന്പ: സന്നിധാനത്തുനിന്ന് അടിയന്തരഘട്ടങ്ങളിൽ പന്പയിലേക്ക് വനംവകുപ്പ് ഒരു ആംബുലൻസ് കൂടി ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. 17 മുതൽ ഇതുണ്ടാകും. ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള ആംബുലൻസിനു പുറമേയാണിത്. ആംബുലൻസ് വരുന്നത് ജീവനക്കാർക്ക് ഇതിൽ കയറി യാത്ര ചെയ്യാനല്ലെന്നോർക്കണം. കുന്നാർ ഡാമിന്റെ ഉയരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര വനംനിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി രാജു പറഞ്ഞു.
വനം, ദേവസ്വം വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ കൂടിയാലോചനകളിലൂടെ പരിഹരിച്ചിട്ടുണ്ട്. പന്പയിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്ത് കഴിഞ്ഞവർഷം നൽകിയ പാർക്കിംഗ് ഏരിയായിൽ വനംവകുപ്പ് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച സാഹചര്യത്തിൽ ബസുകളുടെ പാർക്കിംഗിന് ബസ് സ്റ്റേഷനു പിന്നിലായുള്ള സ്ഥലം മരംമുറിക്കാതെ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പന്പയിലെ ബലിപ്പുരകൾ താത്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കും. സ്ഥിരം സംവിധാനം അനുവദിക്കില്ല. മുൻവർഷങ്ങളിലുണ്ടായിരുന്ന എല്ലാ താത്കാലിക സംവിധാനങ്ങളും ഇക്കുറിയും തുടരാനാണ് നിർദേശം. സന്നിധാനം പാതയിൽ ട്രാക്ടർ ഓടിക്കാൻ അനുമതിയില്ലെന്ന വാദം ശരിയല്ല. ട്രാക്ടറിനുവേണ്ടി സമാന്തരപാതയെന്ന പേരിൽ വനഭൂമിയിൽ കടന്നുകയറ്റമുണ്ടായിട്ടുണ്ട്. പാതയ്ക്കരികിൽ നിർമാണ പ്രവർത്തനവും ഉണ്ട്. ഇതു പൊളിച്ചുനീക്കിയാൽ വനത്തിലേക്കു കയറാതെ ട്രാക്ടർ പോകാനാകും. വനവും മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമായാണ് കാടിനുള്ളിൽ വെടിവഴിപാട് നിരോധനവും മറ്റു ചില നിയന്ത്രണങ്ങളുമൊക്കെ വേണ്ടിവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പന്പയിൽ രാഷ്ട്രദീപിക ഇൻഫർമേഷൻ സെന്റർ
ശബരിമല: ശബരിമല മണ്ഡല, മകരവിളക്കു കാലത്ത് പന്പയിൽ രാഷ്ട്രദീപിക ഇൻഫർമേഷൻ കേന്ദ്രം പ്രവർത്തിനം തുടങ്ങി. മീഡിയ പവലിയനിലാണ് പ്രവർത്തനം.
ശബരിമല ക്ഷേത്ര നട തുറക്കുന്നതും അടയ്ക്കുന്നതുമായ സമയവിവരം, ക്ഷേത്രപൂജകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, യാത്രാ സൗകര്യങ്ങൾ ഇവ ഇൻഫർമേഷൻ കേന്ദ്രത്തിൽ നിന്നു ലഭ്യമാകും.ശബരിമല സന്നിധാനത്ത് രാഷ്ട്രദീപിക ന്യൂസ് ബ്യൂറോ പ്രവർത്തനം തുടങ്ങി. ഫോണ്‍: 04735 202494.
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top