Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വളരുന്ന കൊച്ചി വരളാതിരിക്കാൻ
വളരുന്ന കൊച്ചി വരളാതിരിക്കാൻ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പി.ജെ. വർഗീസ് എന്ന പരിസ്ഥിതി സ്നേഹിയുടെ ലക്ഷ്യം കൊച്ചിയിലൊരു ബൊട്ടാണിക്കൽ പാർക്ക് എന്നതാണ്. പരിസ്ഥിതി വിഭവങ്ങളാൽ സമൃദ്ധമായ കേരളത്തിൽ ഇത്തരത്തിലൊരു പാർക്ക് ഇല്ലെന്ന നാണക്കേട് മാറ്റാനൊരുങ്ങി രാപകൽ പരിശ്രമത്തിലാണ് എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്ക് ഓർഗനൈസിങ് സെക്രട്ടറികൂടിയായ വർഗീസ്.
കൊച്ചിയിൽ നഗരഹൃദയത്തിലെ മുക്കിലും മൂലയിലുംവരെ ചെടികൾ വളർത്താനൊരുങ്ങുന്ന വർഗീസിന്റെ മനസിൽ ഒന്നല്ല നിരവധി പദ്ധതികളാണുള്ളത്. ഇതിന് തുടക്കമെന്ന നിലയിലാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ എറണാകുളം ബോട്ട്ജെട്ടിയിലെ ‘പച്ചില ഉൗരി’ൽ ‘അമ്മായി അമ്മ നാക്കി’ന്റെ പ്രദർശനം സംഘടിപ്പിച്ചത്.
ഈ സസ്യത്തിന്റെ ഗുണങ്ങളും പ്രാധാന്യവും വിവരിക്കുന്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തുടിക്കുന്നത് കാണാം. അത്രയ്ക്കുമുണ്ട് ചെടികളോടുള്ള വർഗീസിന്റെ താത്പര്യം. വിദേശരാജ്യങ്ങളിൽനിന്നുവരെ ആവശ്യക്കാരെത്തിയ ‘സാൻസിവീരിയ’ എന്ന അലങ്കാര ഇലച്ചെടിയുടെ അപരനാമമാണ് അമ്മായി അമ്മ നാക്ക്. ഈ സസ്യത്തിന്റെ വംശനാശം തടയുന്നതിനും പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും വേണ്ടിയാണു പ്രദർശനം സംഘടിപ്പിച്ചിരുന്നത്. ഇതിനു പുറമെ നഗരത്തിലെ അറുന്നൂറോളം ഓട്ടോറിക്ഷകളിൽ ഇപ്പോൾ വർഗീസിന്റെ കൈത്താങ്ങിൽ ചെടികൾ വളരുന്നുണ്ട്. ഇത് ആയിരം തികയ്ക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നോടെ ഈ ലക്ഷ്യം പൂർത്തിയാകുമെന്ന് അദ്ദേഹം പറയുന്നു.
ലക്ഷ്യം ചെറുതല്ല
പൂക്കൾക്ക് വിരിയാനൊരിടം എന്ന സന്ദേശവുമായി നഗരത്തിലൂടെ വീടുകളിലെല്ലാം ശംഖുപുഷ്പം വളർത്തുകയെന്നതും വർഗീസിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനുള്ള തൈകൾ തയാറാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. പിന്നെയുമുണ്ട് മനസിൽ നൂറായിരം പദ്ധതികൾ. എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്ക് കേന്ദ്രീകരിച്ചാണ് വർഗീസിന്റെ പ്രവർത്തനം. ഇവിടെ ചെന്നാൽ സഞ്ചാരികൾക്ക് ടൂറിസം പ്രാധാന്യമുള്ള കേന്ദ്രങ്ങളെയും അവിടെയെത്താനുള്ള വഴികളെയും കുറിച്ച് മുഴുവൻ വിവരങ്ങൾ ഞൊടിയിടയി
ൽ ലഭിക്കും. അതിനൊപ്പം വംശനാശം നേരിടുന്ന സസ്യജാലങ്ങളെയും പരിസ്ഥിതി സംരക്ഷണത്തിന് അവയെ സംരക്ഷിച്ച് നിർത്തേണ്ടതിന്റെ അനിവാര്യതയെയും കുറിച്ചുള്ള വിവരങ്ങളും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യം ഒരു കാലത്ത് വിഷപ്പോള എന്ന് വിളിച്ചിരുന്ന ഗൃഹാലങ്കാര സസ്യമായ അമ്മായി അമ്മ നാക്കിന്റെ പ്രദർശനമായിരുന്നു.
വാളുപോലെ അഗ്രം കൂർത്ത ഇലകൾക്ക് ആലങ്കാരികമായി മൂർച്ചയേറിയ നാവുമായുള്ള സാമ്യമാണ് ഈ പേര് വരാൻ കാരണം. ഒരു കാലത്ത് ഇത് നാട്ടിലെങ്ങും വ്യാപകമായിരുന്നു. പിന്നീട് സംരക്ഷണമില്ലാതെയും വെട്ടിനശിപ്പിച്ചും നാട്ടിൻപുറങ്ങളിൽനിന്ന് അപ്രത്യക്ഷമായി. എന്നാൽ അന്തർദേശീയ അലങ്കാര സസ്യ വിപണിയിൽ സാൻസിവീരിയ ഇന്ന് താരമാണ്.
വീടുകൾക്കും ഓഫീസ് മുറികൾക്കും നവജീവനും മനോഹാരിതയും നൽകുന്നു. അന്തരീക്ഷത്തിലെ മാലിന്യങ്ങൾ നിർവീര്യമാക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. രാത്രിയിൽ ശുദ്ധവായു പുറപ്പെടുവിക്കുന്ന സാൻസിവീരിയക്ക് വളരാൻ സൂര്യപ്രകാശമോ വെള്ളമോ ആവശ്യമില്ല. വംശനാശം, നേരിടുന്ന ചെടിയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് വർഗീസ് പറയുന്നു. മുളന്തണ്ടിലും മണ്കുടത്തിലുമൊക്കെയായാണ് ഇവ നട്ടുവളർത്തുന്നത്.
എല്ലാവരും ഞെട്ടി
റവന്യൂ വകുപ്പിലെ ജീവനക്കാരനായിരുന്ന പി.ജെ. വർഗീസ് ജോലി ഉപേക്ഷിച്ചാണ് ടൂറിസം വികസനം ലക്ഷ്യമിട്ട് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. ഇന്നത്തെ ഹൗസ് ബോട്ടുകൾ വരുംമുന്പ് വൈക്കത്ത് കനാലിൽ ടൂറിസ്റ്റുകൾക്കുവേണ്ടി വഞ്ചിയാത്ര ഒരുക്കിയ വർഗീസ് ടൂറിസം രംഗത്തെ നൂതന കണ്ടെത്തലിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്.
വെളുപ്പിന് മൂന്നോടെ എണീറ്റ് സസ്യങ്ങളെ പരിപാലിക്കുകയാണ് വർഗീസിന്റെ ദിനചര്യകളിൽ ആദ്യത്തേത്. ഇതിനോട് ആദ്യമെല്ലം കുടുംബാംഗങ്ങൾ മുഖം തിരിച്ചിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന പിന്തുണ വലുതാണെന്ന് വർഗീസ് പറയുന്നു. കൊച്ചിയിലെ ആയിരം ഓട്ടോറിക്ഷകളിൽ സസ്യങ്ങൾ വളർത്തുവാനുള്ള പദ്ധതി ലോകത്തിൽതന്നെ ആദ്യമായിരിക്കും.
ഡ്രൈവർമാരുടെ പൂർണ പിന്തുണ
പല തരത്തിലുള്ള സസ്യങ്ങളാണ് ഓട്ടോറിക്ഷകളിൽ വളർത്തുവാൻ വർഗീസ് നൽകിയിട്ടുള്ളത്. ഡ്രൈവറുടെ സീറ്റിന് പിന്നിലും മറ്റും ഡ്രൈവർക്കും യാത്രികർക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിലാണ് സസ്യങ്ങൾ വച്ചിട്ടുള്ളത്. കൂടുതൽ സൂര്യപ്രകാശം ആവശ്യമില്ലാത്ത ഓർക്കിഡ് പോലുള്ള ചെടികളാണ് നൽകുന്നതിൽ ഏറെയും.
യാത്രികർക്ക് ഉൾപ്പെടെ നവ്യാനുഭവം നൽകുന്ന ചെടികൾ വളർത്താൻ ഓട്ടോറിക്ഷാ ഡ്രൈവർമാരും കൂടുതൽ താത്പര്യം കാട്ടുന്നതായി വർഗീസ് പറഞ്ഞു. വിദേശ യാത്രികർ ഈ സംരഭത്തോട് കാട്ടുന്ന സ്നേഹം വിലമതിക്കാനാവുന്നതിലും അധികമാണ്.
ഒന്നിനൊന്ന് സൗജന്യം
ഇതുവരെ ആരും നൽകാത്തതും മുന്നോട്ട് വയ്ക്കാത്തതുമായ മറ്റാരു കാര്യത്തിനുംകൂടി അദ്ദേഹം തുടക്കമിട്ട് കഴിഞ്ഞു. അമ്മായി അമ്മ നാക്ക് തിരികെ നൽകിയാൽ മറ്റൊരു സസ്യം തികച്ചും സൗജന്യമായി നൽകുമെന്നതാണത്. ബോട്ട്ജെട്ടിയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നൂറുകണക്കിന് ന്ധസാൻസിവീരിയ’ അലങ്കാര ഇലച്ചെടിയാണ് വിറ്റുപോയത്. ഒരാഴ്ചകൊണ്ട് ഇതിന് തൈകൾ ഉണ്ടാകും. ഈ തൈകൾ മുറിച്ച് തിരികെയെത്തിച്ചാൽ പച്ചില ഉൗരിലെ ഏത് ചെടിവേണമെങ്കിലും സൗജന്യമായി എടുക്കാമെന്നതാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്കിനോടനുബന്ധിച്ച് അദ്ദേഹം നട്ടുവളർത്തുന്ന ഉദ്യാനമാണ് പച്ചില ഉൗര്.
വർഗീസിൻറെ ഈ തുടക്കം വീട്ടമ്മമാർ ഉൾപ്പെടെ ഇരുകൈയും നീട്ടി സ്വീകരിച്ചതായാണു വിവരം. ഇവർ ചെടികൾ തിരികെയെത്തിക്കുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയതും. സാൻസിവീരിയ ചെടികളുടെ വംശനാശം തടയുന്നത് ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള വർഗീസിൻറെ പ്രവർത്തനങ്ങൾ.
വീടുകളിലും ഓഫിസ് മുറികളിലും ശുദ്ധവായുവും മനോഹാരിതയും പകർന്നുനൽകുന്ന സാൻസിവീരിയയ്ക്ക് വളരെ കുറച്ചു മാത്രം സൂര്യപ്രകാശവും വെള്ളവും മതിയെന്ന പ്രത്യേകതയുമുണ്ട്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും അതിഥിമുറികളിലും കിടപ്പുമുറികളിലും ഇപ്പോൾ അമ്മായിയമ്മയുടെ സാന്നിധ്യമുണ്ട്.
ആഗോളതാപനത്തിന് മറുപടി
രാജ്യാന്തര അലങ്കാരസസ്യ വിപണിയിൽ മുന്തിയ ഇനമാണ് അമ്മായി അമ്മ നാക്ക്. ആഗോളതാപനത്തിന് മരമാണ് മറുപടിയെങ്കിൽ ഇതിനു പറ്റിയതാണ് സാൻസിവീരിയ. നാട്ടിലുള്ള നഴ്സറുകളിമെലാന്നും ഇവ ലഭിക്കില്ല. നമ്മുടെ നാട്ടിലെ തൊടികളിലൊക്കെ പണ്ടു ധാരാളം കണ്ടുവന്നതാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി തൊടികളൊക്കെ വെട്ടിത്തെളിച്ചു തുടങ്ങിയതോടെ അപ്രത്യക്ഷമായ അസംഖ്യം സസ്യങ്ങളിൽ അമ്മായിയമ്മയുടെ നാക്കും പെട്ടു. ചില്ലറക്കാരിയല്ല ഈ അമ്മായിയമ്മ. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ എളുപ്പം നിർവീര്യമാക്കാൻ ശേഷിയുണ്ട് അമ്മായിയമ്മയ്ക്ക്. രാത്രിയിൽ ശുദ്ധവായു പുറപ്പെടുവിപ്പിക്കുന്ന അപൂർവം സസ്യങ്ങളിലൊന്നാണിത്.
വിഷപ്പോള എന്നും പേരുണ്ട്. വിഷം നീക്കാനുള്ള കഴിവുള്ളതു കൊണ്ടാണ് ഇത്തരത്തിലൊരു പേരും ലഭിച്ചത്.
വഴിയോരങ്ങൾ പൂക്കും
കൊച്ചി സിറ്റിയിൽ വഴിയോരങ്ങളുടെ മനോഹാരിത വർധിപ്പിക്കാൻ വഴിയോരം പൂക്കും പദ്ധതിയുമായും വർഗീസ് രംഗത്തെത്തി കഴിഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന മുക്കിലും മൂലയിലും ചെടികൾ നടാൻ ഉദ്ദേശിക്കുന്നതാണ് പദ്ധതി. ഇതിനായി നഗരസഭയുടെ ഉൾപ്പെടെ അനുമതി കാത്ത് കഴിയുകയാണ് അദ്ദേഹം. മൂന്നുമാസംമുന്പ് കലക്ടറേറ്റിൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്കുപകരമായി നടപ്പിലാക്കിയ ഓർഗാനിക് ബോട്ടിലുകൾ ഹിറ്റായി മാറികഴിഞ്ഞു.
വിവിധ ഓഫീസുകളിൽ പേനകളും മറ്റ് സാധനങ്ങളും ഇട്ടുവയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരമാണ് രണ്ട് മുളകൊണ്ട് നിർമിച്ച ഓർഗാനിക് ബോട്ടിൽ സ്ഥാപിച്ചത്. ഇതിൽ വലിയ മുളയിൽ സസ്യങ്ങൾ വളരുന്പോൾ ചെറിയ മുളയിൽ പേനയും മറ്റ് സാധനങ്ങളും വയ്ക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ നൂതന പദ്ധതികൾ നടപ്പിലാക്കി മനുഷ്യന് ഏറെ ഗുണം ചെയ്യുന്ന സസ്യങ്ങളുടെ വംശനാശം തടയുന്നതിനും പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് വർഗീസ്.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top