Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാന്പസ് പൊളിറ്റിക്കലി റീ ലോഡഡ്...
മലയാള സിനിമയ്ക്ക് കാന്പസ് രാഷ്ട്രീയം എന്നും ഇഷ്ടപ്പെട്ട വിഷയമാണ്. ജനറേഷൻ വ്യത്യാസമില്ലാതെ അവ മലയാളത്തിന്റെ വെള്ളിത്തിരയിൽ വന്നുപോയ്ക്കൊണ്ടിരിക്കുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന്റെ ചൂടും തീവ്രവതയും വ്യക്തമായി പറഞ്ഞ കാന്പസ് ചിത്രങ്ങളും രാഷ്ട്രീയത്തെ തൊട്ടുനോക്കാതെ കാന്പസിന്റെ കഥ പറഞ്ഞ കലാലയ ചിത്രങ്ങളും നമുക്കുണ്ട്.
മലയാള സിനിമയിലെ ഇതുവരെയുള്ള കാന്പസ് സിനിമകളെ വിലയിരുത്തുകയാണെങ്കിൽ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത പിറവി തന്നെയാണ് ഏറ്റവും ശക്തമായ കാന്പസ് സിനിമയെന്ന് പറയുന്നതിൽ തെറ്റില്ല. സഹോദരന്റെ തിരോധാനം തേടി പോകുന്ന സഹോദരിയും മകനെ കാത്തിരിക്കുന്ന അച്ഛനുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളായി പിറവിയിൽ വരുന്നതെങ്കിലും അതിനെല്ലാം അടിസ്ഥാനമായി കാന്പസ് രാഷ്ട്രീയം വളരെ കൃത്യവും വ്യക്തവുമായി പിറവിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകനെ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്നും പിറവി. അടിയന്തരാവസ്ഥയും രാജൻ സംഭവവും ഈച്ചരവാര്യരുമൊക്കെ പിറവി കാണുന്പോൾ മനസിൽ തെളിയുന്നുണ്ടെങ്കിൽ അതുകൊണ്ടുതന്നെയാണ് പിറവി കാലത്തെ അതിജീവിച്ച് ഇന്നും നൊന്പരമായി നിൽക്കുന്നത്.
രണ്‍ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനത്തിലെത്തുന്പോൾ കുറേക്കൂടി വൃത്തികെട്ട കാന്പസ് രാഷ്ട്രീയത്തിലേക്കാണ് കുട്ടികൾ വന്നുപെടുന്നതെന്ന് കാണാം. ഒപ്പം നിൽക്കുന്നവരെ പോലും വിശ്വസിക്കാനാവാത്ത, ഒറ്റുകൊടുക്കാൻ മടിയില്ലാത്ത കാന്പസിന്റെ ഇരുണ്ട മുഖം തലസ്ഥാനം കാണിച്ചുതരുന്നുണ്ട്. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ നേതാക്കളും കുട്ടികളെ എങ്ങനെ തങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ നേർക്കാ
്ചയാണ് തലസ്ഥാനം.
ചിത്രത്തിന്റെ ഇന്റർവെൽ വരെ കാന്പസ് രാഷ്ട്രീയവും അതിന്റെ ചതിക്കുഴികളും കുതികാൽവെട്ടുമൊക്കെത്തന്നെയാണ് ചർച്ച ചെയ്യുന്നത്. പാതിവഴി പിന്നിടുന്പോഴാണ് കഥാഗതി മാറുന്നത്. അക്കാലത്ത് കേരളത്തിലെ കാന്പസുകൾ നേരിട്ട സ്വാശ്രയപ്രശ്നമടക്കമുള്ള വിഷയങ്ങൾ തലസ്ഥാനം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവച്ചു. കാന്പസുകൾ അക്രമരാഷ്ട്രീയത്തിന്റെ പാതയിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന ചിത്രത്തിൽ പലയിടത്തുമുണ്ടായിരുന്നു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവർ മറ്റു പലരുമാണെന്നും ചിത്രം ഓർമപ്പെടുത്തി.
കാന്പസ് രാഷ്ട്രീയം വേണോ എന്ന ചർച്ച കൊഴുക്കുന്പോൾ തലസ്ഥാനത്തിലെ എം.ജി.സോമന്റെ കഥാപാത്രം നരേന്ദ്രപ്രസാദിന്റെ രാഷ്ട്രീയനേതാവിനോട് പറയുന്ന ഡയലോഗ് ഏറെ പ്രസക്തമാണ്. കൊല്ലപ്പെട്ട ഉണ്ണി എന്ന വിദ്യാർഥിയുടെ മേൽ അവകാശം തങ്ങൾക്കാണെന്ന് രാഷ്ട്രീയ നേതാക്കൾ വാദിക്കുന്പോഴാണ് സോമന്റെ ആ ഡയലോഗ്. അതിങ്ങനെ -
അതെ, അവകാശമാണ്...അച്ഛനും അമ്മയും വളർത്തി വലുതാക്കി പഠിക്കാനയയ്ക്കുന്ന ഏതു കുട്ടിയുടെ മേലും നിങ്ങൾക്ക് ഒരുപാട് അവകാശമുണ്ട്. കല്ലെറിയാനും കത്തിക്കാനുമൊക്കെയവനെ ആയുധമാക്കാം. കൊലമരത്തിലേക്കു പോലും പറഞ്ഞയയ്ക്കാം. ഒരു കൊടിയും ഉച്ചത്തിൽ വിളിച്ചുപറയാനൊരു മുദ്രാവാക്യവും..ഇത്രയും കൊടുത്താൽ പിന്നെ നൊന്തുപെറ്റവർക്കുളളതിനേക്കാൾ അവകാശം നിങ്ങൾക്കാണല്ലോ..
അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന രാഷ്ട്രീയ സിനിമയിൽ കാന്പസ് രാഷ്്ട്രീയം വളരെ നിർണായകമായ രംഗങ്ങളാൽ സന്പന്നമാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ട്വിസ്റ്റുകളിലൊന്നും കാന്പസ് രാഷ്ട്രീയത്തിലൂന്നിയതാണ്. മാതൃസംഘടനയും വിദ്യാർഥി സംഘടനയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും സ്വാർഥലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാന്പസുമെല്ലാം ഈ ചിത്രത്തിലുണ്ട്. ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരതയും ഇതേ പാതയിലൂടെയാണ് മുന്നേറുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ വളരെ ഹ്രസ്വമായി പറഞ്ഞുവച്ച കാന്പസ് രാഷ്ട്രീയവും അതിലെ കള്ളക്കളികളും ടോം ഇമ്മട്ടിയുടെ മെക്സിക്കൻ അപാരതയിൽ വിശാലമായി കാണാനാകും.
വേണു നാഗവള്ളിയുടെ സർവകലാശാല മലയാളത്തിലെ എക്കാലത്തേയും മികച്ച കാന്പസ് സിനിമയാണെന്ന് പറയാമെങ്കിലും കാന്പസ് രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യുന്നതിൽ നിന്ന് അദ്ദേഹം വളരെ തന്ത്രപരമായി പിൻമാറിയിരിക്കുന്നത് കാണാം. ചിത്രത്തിന്റെ തുടക്കത്തിൽ ടൈറ്റിലുകളുടെ സമയത്ത് എല്ലാ വിദ്യാർഥി രാഷ്ട്രീയപ്രസ്ഥാനങ്ങളുടേയും നേതാക്കളെ ഒരേവേദിയിൽ ഒരുമിച്ചിരുത്തി സ്വീകരണം നൽകുന്ന രംഗമുണ്ട്. പിന്നീട് ആ ചിത്രത്തിൽ വിദ്യാർഥി രാഷ്ട്രീയം ചർച്ചയാവുകയോ കാന്പസ് രാഷ്ട്രീയത്തിന്റെ രംഗങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല.
കാന്പസുകൾ ഏറ്റെടുത്ത നിറം എന്ന കമൽ ചിത്രവും അരാഷ്ട്രീയമായ കാന്പസിനെയാണ് അടയാളപ്പെടുത്തിയത്. പ്രണയവും സൗഹൃദവും നിറഞ്ഞ കാന്പസിൽ രാഷ്ട്രീയത്തിന് ഇടം നൽകിയില്ല കമൽ. നമ്മൾ എന്ന കമലിന്റെ മറ്റൊരു കാന്പസ് സിനിമയുടേയും സ്ഥിതി ഇതുതന്നെയാണ്.
ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിൽ റഹ്മാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാക്ഗ്രൗണ്ട് കാന്പസ് രാഷ്ട്രീയമാണെന്ന് പറയാം. നക്സലൈറ്റായി പോകുന്ന യുവാവിന്റെ കഥയായിരുന്നു അത്. അശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാലകം എന്ന ചിത്രം കാന്പസ് രാഷ്ട്രീയം ചർച്ച ചെയ്ത മലയാള സിനിമകളിലൊന്നാണ്. ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിൽ വിദ്യാർഥി രാഷ്ട്രീയത്തിന് ഇടമുണ്ടെങ്കിലും അത് പേരിനു മാത്രമാകുന്നുണ്ട്. ആനന്ദം എന്ന കാന്പസ് സിനിമ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു പോലുമില്ല. സൂപ്പർ ഹിറ്റായ പ്രേമത്തിൽ കാന്പസ് രാഷ്ട്രീയം കാണാനില്ല.
കെ.ജി.ജോർജിന്റെ ഉൾക്കടൽ, പ്രിയദർശന്റെ ചെപ്പ്, ശ്രീകുമാരൻ തന്പിയുടെ യുവജനോത്സവം, മോഹൻ ഒരുക്കിയ ശാലിനി എന്റെ കൂട്ടുകാരി, സിബി മലയിലിന്റെ പ്രണയവർണങ്ങൾ, ഭരതന്റെ ചാമരം, കമലിന്റെ മഴയെത്തുംമുന്‍പേ, ദീപന്റെ പുതിയമുഖം തുടങ്ങിയ സിനിമകളെല്ലാം കാന്പസ് സിനിമകളാണെങ്കിലും കാന്പസ് രാഷ്ട്രീയം സജീവ വിഷയമാകുന്നില്ല.
ജയരാജ് സംവിധാനം ചെയ്ത ദീദി ദാമോദരൻ തിരക്കഥയെഴുതി രഞ്ജിത് അഭിനയിച്ച ഗുൽമോഹർ തീവ്രമായ കാന്പസ് രാഷ്ട്രീയമാണ് മുന്നോട്ടുവച്ചത്. അനീതിയെ അക്രമം കൊണ്ട് നേരിടുന്ന കാന്പസായിരുന്നു അത്. ഐ.വി.ശശിയുടെ വാർത്ത എന്ന ചിത്രത്തിലും കാന്പസ് രാഷ്ട്രീയം ചർച്ചയാകുന്നുണ്ട്. ദുൽഖർ സൽമാന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രവും വേറിട്ട ഒരു കാന്പസ് രാഷ്ട്രീയം അവതരിപ്പിക്കുന്നുണ്ട്. സിബിമലയിലിന്റെ അമൃതം എന്ന ചിത്രം വിദ്യാർഥി രാഷ്ട്രീയം പ്രമേയമാക്കിയ സിനിമയായിരുന്നു. കെ.ഗിരീഷ്കുമാറായിരുന്നു തിരക്കഥ. മലയാളത്തിൽ എല്ലാക്കലത്തും കാന്പസ് സിനിമകൾ പുറത്തിറങ്ങാറുണ്ട്. എന്നാൽ എല്ലാ കാന്പസ് സിനിമകളും കാന്പസ് രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. കാന്പസുകൾ രാഷ്ട്രീയമുക്തമായ കാലഘട്ടത്തിലിറങ്ങിയ ചിത്രങ്ങളെല്ലാം അരാഷ്ട്രീയമായ കാന്പസിനെയാണ് കാണിച്ചുതന്നത്. വിദ്യാർഥി രാഷ്ട്രീയത്തെ കലാലയത്തിനു പുറത്താക്കി പടിയടയ്ക്കുകയാണെങ്കിൽ കാന്പസ് രാഷ്ട്രീയസിനിമകളെയും അത് ബാധിക്കുമെന്നുറപ്പ്.
ഋഷി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top