സ്വർണം വരുന്ന വഴിയേ...
സ്വർണം വരുന്ന വഴിയേ...
അനധികൃത സ്വർണം കടത്തുന്ന കേന്ദ്രമായി കൊച്ചി അന്താരാഷ്്‌ട്ര വിമാനത്താവളം മാറുന്നോ. സംശയിക്കേണ്ട കണക്കുകൾ പരിശോധിച്ചാൽ അതെ എന്നാകും ഉത്തരം. ചെറുതും വലുതുമായി നൂറിലേറെ കേസുകൾ ഈ വർഷം ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒരു വർഷത്തിനിടെ കോടി കണക്കിന് രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസും റവന്യൂ ഇന്‍റലിജൻസ് വിഭാഗവും ചേർന്നു നെടുന്പാശേരിയിൽനിന്നു പിടികൂടിയിട്ടുള്ളത്. കള്ളക്കടത്തുക്കാർ നൂതന മാർഗങ്ങൾ സ്വീകരിക്കുന്പോൾ അധികൃതർ ദിനവും കൂടുതൽ ജാഗ്രത പാലിക്കുന്നതാണ് കാണാൻ കഴിയുക.

കടത്ത് ഭീകരം

ഇംഗ്ലീഷ്, തമിഴ് സിനിമകളിലൊക്കെ നാം അനധികൃത സ്വർണക്കടത്ത് കണ്ടിട്ടുണ്ടെങ്കിൽ അതിലും വലിയ മാർഗത്തിലൂടെയാണ് നെടുന്പാശേരി വഴിയുള്ള സ്വർണക്കടത്തുകൾ. ചെറിയ ഗുളികകളുടെ രൂപത്തിലും ശരീരത്തിന്‍റെ പല ഭാഗങ്ങൾ സ്വയം കീറിമുറിച്ച് ഇതിനുള്ളിൽവരെ സ്വർണം കടത്തുന്നവർ നിരവധി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, മിഠായി, കുപ്പി എന്നിവയെല്ലാം മറയാക്കി അനധികൃത സ്വർണം എത്തുന്നു. കഴിഞ്ഞ കുറേ നാളുകളായി പിടികൂടിയ സ്വർണത്തിലധികവും കോലാലംപൂരിൽ നിന്ന് എത്തിച്ചതാണ്. നേപ്പാളിൽ നിന്നെത്തുന്നവരിൽ നിന്നുള്ള സ്വർണവും പിടികൂടിയ സംഭവങ്ങളും ഏറെ. ഈ സ്വർണം നേപ്പാളിൽനിന്ന് നേരിട്ട് എത്തിക്കുന്നതല്ലെന്നാണു വിവരം. ദുബായ്, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന് സ്വർണം നേപ്പാളിലെത്തിക്കും. ഇവിടെനിന്നാണ് കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്കു കൊണ്ടുവരുന്നത്.
കസ്റ്റംസ് നിരീക്ഷണം കുറവായതാണ് നേപ്പാളിൽ നിന്ന് സ്വർണം കടത്താൻ കൂടുതലായും കള്ളകടത്തുകാരെ പ്രേരിപ്പിക്കുന്നത്. കൊച്ചിയിലേക്ക് വിമാനമാർഗം മാത്രമാണ് അനധികൃത സ്വർണമെത്തുന്നതെന്നു ധരിച്ചാലും തെറ്റി. മണിപ്പൂരിലെ മുറെ അതിർത്തി, ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം, പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖം വഴിയെല്ലാം കടത്തുന്ന സ്വർണത്തിന്‍റെ ഒരു ഭാഗം റോഡ് മാർഗം കൊച്ചിയിലെത്തുന്നുണ്ട്. ഇതിനായി പ്രവർത്തിക്കുന്ന ഏജന്‍റുമാരും നിരവധി. ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ സ്വർണ കള്ളക്കടത്തിന്‍റെ തോത് ഏറ്റവും കൂടിയത് 2014-2015 വർഷത്തിലായിരുന്നു. സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെത്തുടർന്നാണ് ഈ കാലയളവിൽ അനധികൃത സ്വർണം കൂടുതലായും ഒഴുകിയിരുന്നത്. കള്ളക്കടത്ത് സംഘങ്ങൾ വ്യത്യസ്ത വഴി സ്വീകരിക്കുന്നതാണ് സ്വർണ കടത്ത് വർധിക്കാനുള്ള മറ്റൊരു കാരണം. ഈ കാലയളവിൽ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായിരുന്നു. വർഷത്തിൽ 80 മുതൽ 100 കിലോ സ്വർണമാണ് ഇവിടെനിന്ന് വിവിധ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലെത്തിയിരുന്നതെന്ന് റവന്യൂ ഇന്‍റലിജൻസ് വിാഗം അധികൃതർ പറയുന്നു. വിവിധ വകുപ്പുകൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും സ്വർണം എത്തുന്നത് എവിടേക്ക് എന്നതിൽ വ്യക്ത വരുത്താൻ സാധിച്ചിട്ടില്ല.

ഒരാഴ്ചയ്ക്കിടെ കോടികളുടെ കടത്ത്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെമാത്രം കൊച്ചി അന്താരാഷ്്‌ട്ര വിമാനത്താവളത്തിൽനിന്ന് പിടികൂടിയത് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ്. നാല് വ്യത്യസ്ത സംഭവങ്ങളിൽനിന്നായാണ് ഇത്രയേറെ തുക വിലമതിക്കുന്ന സ്വർണം പിടികൂടിയത്. കഴിഞ്ഞ 16ന് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മൂന്നു യാത്രക്കാരിൽനിന്ന് എയർകസ്റ്റംസ് വിഭാഗം കണ്ടെടുത്തത് 97.77 ലക്ഷം രൂപ വിലയുള്ള 3.18 കിലോഗ്രാം സ്വർണമാണ്. ഇതിൽ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് എസ്‌വി 784-ാം നന്പർ ഫ്ളൈറ്റിലെത്തിയ മലപ്പുറം സ്വദേശി സിദ്ദിഖിന്‍റെ പക്കൽനിന്നാണ് ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത്. സ്പീക്കറിനകത്തെ രണ്ടു ട്രാൻസ്ഫോർമറിനുള്ളിൽ വയർ രൂപത്തിലാക്കിയാണ് ഇയാൾ 1988 ഗ്രാം സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇയാളുടെ പോക്കറ്റുകളിൽ 21 ഗ്രാം തൂക്കമുള്ള രണ്ടു സ്വർണ ബിസ്കറ്റുകളും ഉണ്ടായിരുന്നു.

ഷാർജയിൽനിന്ന് എയർ ഏഷ്യയുടെ ജി 90421-ാം നന്പർ വിമാനത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി നിയാസിന്‍റെ പക്കൽനിന്ന് 703 ഗ്രാം സ്വർണം പിടിച്ചു. ഗ്രാനൂൾ രൂപത്തിലുള്ള സ്വർണക്കഷണങ്ങൾ പെർഫ്യൂം ബോട്ടിലുകളുടെ അടപ്പിനടിയിൽ ഒട്ടിച്ചാണ് കൊണ്ടുവന്നത്. ദുബായിയിൽനിന്ന് ജെറ്റ് എയർവെയ്സിന്‍റെ 9ഡബ്ല്യു 0527-ാം നന്പർ ഫ്ലൈറ്റിൽ വന്ന കർണാടക ഭട്കൽ സ്വദേശി റൗഫിന്‍റെ കൈയിൽനിന്ന് 466 ഗ്രാമിന്‍റെ നാലു സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്.

രണ്ടെണ്ണം വീതം ഓരോ കാലിനടിയിലും ടേപ്പ് കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് ഇയാളെ പിടിച്ചത്. സിദ്ദിഖ്, നിയാസ് എന്നീ യാത്രക്കാരെ അറസ്റ്റ് ചെയ്തു. റൗഫ് കൊണ്ടുവന്നത് 20 ലക്ഷത്തിൽ താഴെ വിലയുള്ള സ്വർണമായതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഈ സംഭവംനടന്നതിന്‍റെ പിറ്റേന്ന് ഒരു കോടിയോളം രൂപയുടെ അനധികൃത സ്വർണവും എയർ കസ്റ്റംസ് പിടികൂടി. പുലർച്ചെ ഒന്നോടെ ക്വലാലംപൂരിൽനിന്നെത്തിയ എയർ ഏഷ്യയുടെ എഫ്ഡി 170 വിമാനത്തിലെ യാത്രക്കാരനായ പഞ്ചാബ് സ്വദേശി നരീന്ദ്രകുമാർ ജൽഹോത്രയിൽനിന്നാണു സ്വർണം പിടികൂടിയത്. വിമാനമിറങ്ങിയ നരീന്ദ്രകുമാർ പരിശോധനകൾ പൂർത്തീകരിച്ച് പുറത്തേക്കുപോകുന്പോൾ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി വീണ്ടും പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ തലമുടിയിൽ ഇടുന്ന റബർ റിംഗിൽ ചെറിയ ചതുരക്കഷണമായി ഘടിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ദീപാവലി ദിനമായ 18ന് ഒരു കിലോഗ്രാം സ്വർണവുമായി ഒരാൾ കസ്റ്റംസ് എയർ ഇന്‍റലിജൻസിന്‍റെ പിടിയിലായി. ക്വാലാലംപുരിൽനിന്ന് എയർ ഏഷ്യയുടെ എഫ്ഡി 170-ാം നന്പർ ഫ്ളൈറ്റിലെത്തിയ പഞ്ചാബ് സ്വദേശി എസ്. സുധീർ സിംഗിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. വിപണിയിൽ 30,71,463 രൂപ വിലയുള്ള 999.500 ഗ്രാം സ്വർണം ബട്ടണുകളുടെ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കുട്ടികളുടെ അടിവസ്ത്രമായ ബേബി ഡയപ്പറിനകത്ത് ഒളിപ്പിച്ച നിലയിൽ 418 സ്വർണ ബട്ടനുകളും കണ്ടെടുത്തിരുന്നു.


19ന് സുഡാനി യുവതിയിൽനിന്ന് 250 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയതാണിവർ. ഷാളിൽ പൊതിഞ്ഞ ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങളാണു പിടികൂടിയത്.

കണ്ണ് മുഴുവൻ ലാഭത്തിൽ

ദുബായിയിൽ ഒരു കിലോ സ്വർണം കിട്ടുക 23 ലക്ഷം രൂപയ്ക്കാണ്. കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ച് ഒരു കിലോ സ്വർണം കേരളത്തിലെത്തിച്ചാൽ 26 ലക്ഷം രൂപ കിട്ടും. അപ്പോൾ ഒരു കിലോ സ്വർണം കടത്തിയാൽ കിട്ടുന്ന ലാഭം എന്നു പറയുന്നത് മൂന്ന് ലക്ഷം രൂപ. കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ സാന്പത്തിക ശാസ്ത്രം ഇതാണ്. ഈ പണം മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടേക്കുള്ള സ്വർണക്കടത്ത്. സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായാലും ലാഭത്തിൽ കാര്യമായ വ്യത്യാസം സംഭവിക്കില്ല. വിമാനത്താവളത്തിൽ "വിശ്വസ്തർ’ ഉള്ളതിനാൽ ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളപ്പോൾ മാത്രമാണ് അധികം സ്വർണം കടത്തിക്കൊണ്ടുവരിക. ആരെങ്കിലും ഒറ്റുന്പോൾ മാത്രമാണ് കള്ളക്കടത്ത് പിടിക്കപ്പെടുന്നത്. കള്ളക്കടത്തുകാർ പുതുമുഖങ്ങളെ പരീക്ഷിക്കുന്പോൾ ഒന്നോ രണ്ടോ കിലോ സ്വർണം മാത്രമേ കൈവശം കൊടുത്തുവിടൂ. പയറ്റിത്തെളിഞ്ഞാൽ എട്ട് കിലോ വരെ കൊടുത്തുവിടും. സ്വർണക്കടത്തിനൊപ്പം കുഴൽപ്പണം ഇടപാട് കൂടി ആകുന്പോൾ ലാഭം പിന്നെയും വർധിക്കും.

മുന്നിൽ വഴികൾ പലത്

മുഖത്ത് പുരട്ടുന്ന ക്രീമിലും തലയിൽ തേക്കുന്ന ഷാന്പുവിലുമൊക്കെ സ്വർണം കടത്തിയ സംഭവം അധികൃതർക്ക് മറക്കാനാവില്ല. ഷാംബുവിൽ പൊടിച്ച് ചേർത്ത് സ്വർണം കടത്തിക്കൊണ്ടുവന്ന നിരവധി കേസുകൾ കൊച്ചി വിമാനത്താവളത്തിൽ അരങ്ങേറി. കസ്റ്റംസിനെതന്നെ ഞെട്ടിച്ചാണ് തട്ടിപ്പ് നടന്നത്. സ്ത്രീകൾ മുഖത്തെ പാടുകൾ കളയാൻ ഉപയോഗിക്കുന്ന ഫേഷ്യൽ ക്രീമിനുള്ളിലായിരുന്നു സ്വർണം. ഫേഷ്യൽ ക്രീമിന്‍റെ മൂന്ന് ട്യൂബുകളിലായി മൂന്ന് സ്വർണ ചെയിനുകൾ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ട്യൂബ് ചെറുതാണെങ്കിലും ഇതിൽ നിറച്ചിരിക്കുന്ന സ്വർണത്തിന് 10 ലക്ഷം രൂപ വിലയുണ്ടായിരുന്നു. വാഹനങ്ങൾ ഉയർത്താൻ ഉപയോഗിക്കുന്ന ജാക്കിയുടെ പാർട്സുകളാക്കി കടത്തിക്കൊണ്ടുവന്ന 2.717 കിലോ സ്വർണവും എമർജൻസി ലാന്പിന്‍റെ ഉള്ളിൽ ഒളിപ്പിച്ച്് കടത്തിക്കൊണ്ടുവന്ന 580 ഗ്രാം സ്വർണവും പിടിച്ചത് കൊച്ചി വിമാനത്താവളത്തിൽനിന്നുതന്നെ.

സ്വർണവുമായി വരുന്നവരുടെ നീക്കങ്ങളിൽ സംശയം തോന്നി ചോദ്യം ചെയ്യുന്പോഴാണ് പലപ്പോഴും സ്വർണക്കടത്തിന്‍റെ ചുരുളഴിയുന്നത്. ഇല്ലെങ്കിൽ ആരെങ്കിലും ഒറ്റണം. കള്ളക്കടത്തിനായി വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നതിനാൽ പലപ്പോഴും പിടിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. സൂക്ഷ്മതയോടും ജാഗ്രതയോടും കൂടിയാണ് അവർ ഓരോ പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. മൊത്തം കടത്തുന്ന സ്വർണത്തിന്‍റെ പത്തുശതമാനം വരെ പിടിക്കപ്പെട്ടാലും ബിസിനസ് നഷ്ടത്തിലാകില്ല.

12 ശതമാനത്തിലധികം പിടിക്കപ്പെട്ടാലാണ് ബിസിനസ് പൊളിയുക. അതുകൊണ്ടു തന്നെ, ഒരുവട്ടം പിടിക്കപ്പെട്ടാൽ തുടർന്നുള്ള ഓപ്പറേഷൻ വളരെ ജാഗ്രതയോടെയായിരിക്കും നടപ്പാക്കുക. സ്ഥിരമായി ഒരു രീതി തന്നെ പിൻതുടരാതെ വിവിധങ്ങളായ പരീക്ഷണങ്ങളും നടപ്പാക്കും. ചോക്ലേറ്റ് പൊടി രൂപത്തിലും റിബണായും കുടക്കന്പിയായും ഒക്കെ സ്വർണമെത്തുന്നത് പുത്തർ പരീക്ഷണങ്ങളുടെ ഭാഗമാണ്. എന്തിനേറെ ദ്രാവക രൂപത്തിൽവരെ ദുബായിയിൽനിന്ന് സ്വർണം എത്തിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന സ്വർണവും കൊച്ചിയിൽ പിടിച്ചു. മൊബൈൽ ഫോണിനകത്തെ ബാറ്ററി മാറ്റി പകരം ആ സ്ഥാനത്ത് സ്വർണക്കട്ടി ഒളിപ്പിച്ചാണ് കടത്തി കൊണ്ടുവന്നത്. പലവട്ടം കടത്തുന്പോൾ മാത്രമാണ് വല്ലപ്പോഴുമൊരിക്കൽ പിടിക്കപ്പെടുന്നത്. ലാഭത്തിൽ ചെറിയ ഇടിവുണ്ടായി എന്നതിനാൽ തുടർന്ന് കൂടുതൽ സ്വർണം കടത്തി ആ നഷ്ടം പരിഹരിക്കുന്നതാണ് കള്ളകടത്ത് സംഘത്തിന്‍റെ രീതി.

പുതുവഴിതേടി അധികൃതരും

സ്വർണക്കടത്ത് തടയാൻ കസ്റ്റംസ് അധികൃതരും പുതുവഴികൾ തേടുകയാണ്. കുറഞ്ഞ തൂക്കം സ്വർണം കൊണ്ടുവരുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികൾ ശക്തമാക്കാനാണ് കസ്റ്റംസ് തീരുമാനം. ഒരു കോടി രൂപയ്ക്കു മുകളിൽ വിലയുള്ള സ്വർണം കൊണ്ടുവന്നാലാണ് നിലവിൽ അറസ്റ്റ് ചെയ്ത് സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കുന്നത്. 20 ലക്ഷം രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്വർണം കൊണ്ടുവന്നാൽ അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽനിന്നു തന്നെ ജാമ്യത്തിൽ വിടുന്നതാണു രീതി.

കള്ളക്കടത്തു രൂക്ഷമായതോടെ പിന്നീടു ജാമ്യവ്യവസ്ഥകൾ കർശനമാക്കി. കോടതിയിൽ ഹാജരാക്കാതെ വിമാനത്താവളത്തിൽ നിന്നുതന്നെ ജാമ്യം ലഭിക്കണമെങ്കിൽ 50,000 രൂപ പിഴയും രണ്ടു ജാമ്യക്കാരെയും ഹാജരാക്കണം. ഇത്തരം കേസിൽ, പിടിച്ചെടുത്ത സ്വർണം പൂർണമായി കണ്ടുകെട്ടാനും നല്ലൊരു തുക പിഴയായി ഈടാക്കാനും ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് നിയമപ്രകാരം ആറു മാസമെങ്കിലും വിദേശത്തു താമസിച്ചവർക്കേ അവിടെനിന്നു സ്വർണം കൊണ്ടുവരാൻ അനുവാദമുള്ളൂ. പുരുഷൻമാർക്ക് 50,000 രൂപയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും മൂല്യമുള്ള സ്വർണം കൊണ്ടുവരാം. കൂടുതൽ കൊണ്ടുവരണമെങ്കിൽ ഇറക്കുമതി ലൈസൻസ് എടുക്കണം.

റോബിൻ ജോർജ്