കൊല്ലുന്ന സെൽഫികൾ
കൊല്ലുന്ന സെൽഫികൾ
ബംഗളൂരുവിലെ അമ്യൂസ്മെന്‍റ് പാർക്ക് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആ മൂവർ സംഘം. രണ്ടു ബൈക്കുകളിലായിട്ടാണ് യാത്ര. ഹെജാല, ബിദാദി റെയിൽവേ സ്റ്റേഷനുകൾക്ക് മധ്യേയുള്ള അണ്ടർ പാസേജിനു സമീപം വാഹനങ്ങൾ നിർത്തി. അതുവഴി നിമിഷങ്ങൾക്കകം കടന്നുപോകുന്ന ട്രെയിനിന്‍റെ പശ്ചാത്തലത്തിൽ ഒരു ഗംഭീര സെൽഫി... അതാണ് അവരുടെ ഉദ്ദേശ്യം. ജയനഗർ നാഷണൽ കോളജിലെ വിദ്യാർഥികളാണ് പ്രതീക് റായ്കറും പ്രഭു ആനന്ദും ജെ. രോഹിത്തും. മൂന്നുപേരും ഉറ്റചങ്ങാതിമാർ. ദൂരെ തീവണ്ടിയുടെ ചൂളംവിളി ഉയർന്നു. ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ചാമുണ്ഡി എക്സ്പ്രസ്. തൊട്ടടുത്ത പാളത്തിൽ നിലയുറപ്പിച്ച് ചാമുണ്ഡിയുടെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനായിരുന്നു അവരുടെ ശ്രമം. അതേ സമയം, തങ്ങൾ നിന്ന പാളത്തിലൂടെ എത്തിയ മൈസൂരു- ഷോലാപൂർ ഗോൾ ഗുംബാസ് എക്സ്പ്രസിന്‍റെ വരവ് മൂന്നുപേരും അറിഞ്ഞില്ല... ഞൊടിയിടയിൽ അത് സംഭവിച്ചു. അവരെ ഇടിച്ചിട്ട ട്രെയിൻ പാളത്തിലൂടെ അഞ്ഞൂറു മീറ്ററോളം മൂവരുടെയും ശരീരങ്ങൾ വലിച്ചുകൊണ്ടുപോയി. മൃതശരീരങ്ങൾ പല കഷണങ്ങളായി ഛേദിക്കപ്പെട്ടു.

ആഹ്ലാദത്തിൽ നിന്ന് തോരാക്കണ്ണീരിലേക്ക്...

ദിവസങ്ങൾക്കു മുന്പ് ബംഗളൂരുവിലെ ഐടി ഹബിന്‍റെ പശ്ചാത്തലത്തിൽ ഒരു സംഘം വിദ്യാർഥികൾ സെൽഫി എടുക്കാനായെത്തി. രാമനഗരം ജില്ലയിലെ വലിയ ജലാശയത്തിന് സമീപത്തായിരുന്നു ഈ സെൽഫി ദൗത്യം. ചിരിച്ചുല്ലസിച്ച് സെൽഫികളും പകർത്തി വിദ്യാർഥികൾ പിന്നീട് തൊട്ടടുത്ത ക്ഷേത്രത്തിൽ ദർശനത്തിന് പോയി. സംഘത്തിലെ വിശ്വാസ് എന്ന വിദ്യാർഥിയെ കാണാനില്ലെന്ന വിവരം അപ്പോഴാണ് കൂട്ടുകാർ അറിഞ്ഞത്. നേരത്തെ അവരെടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ജലാശയത്തിൽ മുങ്ങിത്താഴുന്ന വിശ്വാസിന്‍റെ മുഖം അവരുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസിനെ ഉടൻ വിവരം അറിയിച്ചെങ്കിലും ആഴമേറിയ ജലാശയത്തിൽ നിന്നു വിശ്വാസിന്‍റെ ചേതനയറ്റ ശരീരമാണ് ലഭിച്ചത്.

നാഗ്പൂരിലെ വേന റിസർവോയറിലെ ദുരന്തത്തിന്‍റെ ഓർമകൾ ഇപ്പോഴും പരിസരവാസികൾ മറന്നിട്ടില്ല. അന്നൊരു ഞായറാഴ്ചയായിരുന്നു. അവധിയുടെ സായാഹ്നം അടിച്ചുപൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പങ്കജ് ദോയിഫോഡെയും ഏഴ് കൂട്ടുകാരും റിസർവോയറിലെത്തിയത്. എല്ലാപേരും 21 നും 28 നും മധ്യേ പ്രായമുള്ളവർ. പാട്ടു പാടിയും പരസ്പരം തമാശകൾ പൊട്ടിച്ചും അവർ ബോട്ടിൽ സഞ്ചരിച്ചു. ഫേസ്ബുക്കിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള തത്സമയ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. തദ്ദേശവാസികളും യാത്രക്കാരായിരുന്ന ബോട്ടിൽ ആകെ 11 പേർ.... മൊബൈൽ ഫോണുകളിൽ സെൽഫി രംഗങ്ങൾ ഒപ്പിയെടുക്കാനായി യുവാക്കൾ ബോട്ടിന്‍റെ ഒരു വശത്തേയ്ക്ക് ചാഞ്ഞു. അവിടെ കനം കൂടിയതോടെ ചരിഞ്ഞ ബോട്ടിലേക്ക് വെള്ളം കയറിയതൊന്നും അവർ കണ്ടതേയില്ല. നിമിഷങ്ങൾക്കകം ബോട്ട് മുങ്ങി. മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. എട്ടു പേർ ആഴക്കയത്തിൽ താണു.

അവധിയും ആഘോഷവും ദുരന്തമായി...

മധുര സ്വദേശിയാണ് കാർത്തിക്. കൊടൈക്കനാലിന്‍റെ സൗന്ദര്യം എത്ര കണ്ടാലും മതി വരില്ലായെന്ന് കാർത്തിക്കിനറിയാം. രണ്ടു കൂട്ടുകാരുമൊരുമിച്ച് കൊടൈക്കനാലിലേക്ക് ഒരു ഹോളിഡേ ടൂർ. അവിടമാകെ ചുറ്റിക്കറങ്ങിയ ശേഷം അവർ അൽപ്പം ലഹരിയും നുണഞ്ഞു. തുടർന്ന് അവർ കുന്നിൻ നെറുകയിലേക്ക് വലിഞ്ഞു കയറി. പലതും പറഞ്ഞ് രസിക്കുന്നതിനിടയിൽ സെൽഫി ക്ലിക്കും തുടങ്ങി. പെട്ടെന്നാണ് കാർത്തിക് കാൽവഴുതി ആയിരത്തോളം അടി താഴ്ചയുള്ള, അഗാധമായ കൊക്കയിലേക്ക് വീണത്.

പതിനാറുകാരനായ മഞ്ജീത്ത് ചൗധരി പഠിക്കാൻ വളരെ സമർഥനാണ്. പത്താം ക്ലാസ് പരീക്ഷ ഭംഗിയായി എഴുതി. ഉയർന്ന മാർക്ക് കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സന്തോഷം ആഘോഷിക്കാൻ സഹോദരിയോടും സഹോദരീഭർത്താവിനോടുമൊപ്പം ഹൈദരാബാദ് മൃഗശാലയിൽ പോയി. കാഴ്ചകളെല്ലാം ആസ്വദിച്ച് ബട്ടർഫ്ളൈ പാർക്കിന് അരികിലുള്ള, തന്നെക്കാൾ മൂന്നിരട്ടി ഉയരമുള്ള, പാറയിലേക്ക് സെൽഫി ഉദ്യമത്തിനായി അവൻ കയറി. മുകളിലെത്തുന്നതിനു മുന്പ് കാൽ തെറ്റി പാറയുടെ താഴെയുള്ള വലിയ കുളത്തിലേക്ക് വീണു.


മൻജീത്തിനെ ഉടനെ കുളത്തിൽ നിന്നും പുറത്തെടുത്തു. ശരീരത്തിലൊരിടത്തും മുറിവുകളില്ലായിരുന്നു. എന്നാൽ വീഴ്ചയ്ക്കിടയിൽ ശിരസ് പാറയിലിടിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മുന്പ് മരണം സംഭവിച്ചു.

കാട്ടാനയോട് വേണ്ട കളി...

ഒഡീഷയിലെ സുന്ദർഗറിൽ 54 കാരനായ അശോക് ഭാരതിക്കും സെൽഫിയോട് വല്ലാത്തൊരു ഭ്രമമായിരുന്നു. കട്ടക്ക് സ്വദേശിയായ അശോക് ഒരു സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ്. കാട്ടിൽ നിന്നും വഴി തെറ്റി വന്ന ഒറ്റക്കൊന്പന്‍റെ ചിത്രം എടുക്കാനുള്ള ആവേശമാണ് അശോകിന് വിനയായത്. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ജീവനക്കാർ ഒറ്റക്കൊന്പനെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള പ്രയത്നത്തിലായിരുന്നു.

കാഴ്ചക്കാരുടെ കൂട്ടത്തിൽ നിന്നും അശോക് പെട്ടെന്ന് ആനയുടെ സമീപത്ത് ചെന്നു... ആദ്യം ആനയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി... പിന്നീട് സെൽഫി എടുക്കാനായി തുനിയവെയായിരുന്നു ആനയുടെ ആക്രമണം... ഗുരുതരമായി പരിക്കേറ്റ അശോകിനെ റൂർക്കേല സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെന്ന് മാത്രമല്ല, നാട്ടിലെ ആനകളും സെൽഫി വീരന്മാരുടെ ഇത്തരം കൃത്യങ്ങളോട് പലപ്പോഴും പൊരുത്തപ്പെടാറില്ല. കേരളത്തിലും ആനയോടൊപ്പം സെൽഫി എടുക്കാൻ മുതിർന്നവർ അപകടത്തിന് ഇരയായിട്ടുണ്ട്.

സ്മാർട്ട് ഫോണുകൾ വർധിച്ചു; സെൽഫി അപകടങ്ങളും

സാഹസികതയുടെ അതിർവരന്പുകൾ ഭേദിച്ചാണ് പലരും സെൽഫി താത്പര്യങ്ങൾ സാക്ഷാത്കരിക്കാൻ തുനിയുന്നത്. തങ്ങൾ നിൽക്കുന്ന ഇടമോ അവിടെ പതിയിരിക്കുന്ന അപകടമോ പലപ്പോഴും മുഖവിലയ്ക്കെടുക്കാറില്ല. മറ്റു രാജ്യങ്ങളിലേതിനെക്കാൾ ഇന്ത്യയിലാണ് സെൽഫി ആരാധകർ കൂടുതലുള്ളതെന്ന് സർവേകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സെൽഫി മുഖാന്തിരമുള്ള ദുരന്തങ്ങളുടെ തോതും ഇൻഡ്യയിലാണ് കൂടുതൽ.

ഇക്കാര്യത്തിൽ 60 ശതമാനത്തോളം മുന്നിലാണത്രെ നമ്മുടെ രാജ്യം. സെൽഫി അപകടങ്ങളിൽ പെടുന്നവരുടെ പ്രായമാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. 18 മുതൽ 21 വരെ പ്രായമുള്ളവരാണ് അപകടത്തിൽ പെട്ടിട്ടുള്ളതിൽ നല്ലൊരു ശതമാനവും. പുരുഷന്മാരാണ് പട്ടികയിൽ മുൻനിരയിൽ.

ഉയരങ്ങളിൽ നിന്നു വീഴുന്നവരുടെ എണ്ണമാണ് കൂടുതൽ. ജലാശയങ്ങളിലെ മുങ്ങിമരണവും ട്രെയിൻ തട്ടിയുള്ള മരണവും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും. മുംബൈയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നോ സെൽഫി സോണുകൾ എന്ന ബോർഡ് മിക്കയിടത്തും പോലീസ് സ്ഥാപിച്ചിട്ടുണ്ട് കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രവണത പതിയെ മായുകയാണ്. സെൽഫിക്കാണ് ഇപ്പോൾ ഡിമാൻഡ്.

സാങ്കേതിക വിദ്യയുടെ വികാസം നേരിയ തോതിലെങ്കിലും ജാഗ്രതക്കുറവ് സൃഷ്ടിച്ചിട്ടുണ്ടോ എന്ന സംശയത്തിലേയ്ക്കാണ് സെൽഫി അപകട പരന്പരകൾ വിരൽ ചൂണ്ടുന്നത്.

ഗിരീഷ് പരുത്തിമഠം