പറവയുടെ ചിറകിലേറി ഇപ്പാച്ചിയും ഹസീബിനും
പറവയുടെ ചിറകിലേറി ഇപ്പാച്ചിയും  ഹസീബിനും
സിനിമയിൽ ഒന്നു മുഖം കാട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്വപ്നേപി ഇവർ കരുതിയിരുന്നില്ല വെള്ളിത്തിരയിൽ താരമാകുമെന്ന്. കൂട്ടുകാർക്കൊപ്പം സൈക്കിൾ ചവിട്ടിയും അഭ്യാസംകാണിച്ചും അടിച്ചുപൊളിച്ചു നടന്ന രണ്ടുപേർ ഇന്ന് തിരക്കിലാണ്. ദിനവും നൂറുകണക്കിനു ഫോണ്‍ കോളുകൾ, എവിടെ ചെന്നാലും ചുറ്റിനും ആരാധകർ. എല്ലാം സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. പറവ എന്ന സിനിമയിലേക്കുള്ള വരവും പിന്നീട് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളും. ഇവർ പഴയ അമൽ ഷായോ, ഗോവിന്ദ് പി. പൈയോ അല്ല. സിനിമാ പ്രേക്ഷകരുടെ ഇപ്പാച്ചിയും ഹസീബുമാണ്. പറവയെ പറത്തി താരമായ ഇപ്പാച്ചിയും അവന്‍റെ ചങ്ങാതിയും പറവ കണ്ടിറങ്ങിയവരുടെ ഹൃദയത്തിൽനിന്ന് മായില്ല. മട്ടാഞ്ചേരിയുടെ സൗന്ദര്യം എന്തെന്നു വീണ്ടും വീണ്ടും പ്രേക്ഷകരെ കാട്ടിത്തരുന്ന ഇപ്പാച്ചിയുടെയും ഹസീബിന്‍റെയും ജീവിതത്തിലേക്ക്..

സൈക്കിൾ തന്ന സിനിമ

സിനിമയിൽ കാണുന്ന ആ പിള്ളേര് തന്നെയാണ് ശരിക്കും ജീവിതത്തിലും. പ്രാവ് പറത്തൽ മുതൽ മീൻ വളർത്തൽ, സൈക്കിൾ കളി, ഇത്താത്തമാർ, കൂട്ടുകാർ എല്ലാം അതുപോലെ തന്നെയുണ്ട്. ഒരു കല്യാണം കഴിഞ്ഞ് വരുന്ന വഴിക്ക് സൈക്കിളിന്‍റെ മുൻ ചക്രം പൊന്തിച്ച് അഭ്യാസം കാണിക്കുന്നതിനിടയിലാണ് ഇപ്പാച്ചിയായി വേഷമിട്ട അമൽ ഷായെ സൗബിൻ സിനിമയിലെടുക്കുന്നത്. ഒരു സൈക്കിൾ വീഴ്ചയിൽനിന്നുമാണ് ഗോവിന്ദ് സിനിമയിലെത്തിയത്. ഗോവിന്ദന്‍റെ അമ്മയുടെ ചായക്കടയിലെ സ്ഥിരം സന്ദർശകനായിരുന്നു സൗബിൻ. കളിച്ചിട്ട് വരുന്ന വഴിക്ക് സൈക്കിളിൽനിന്നുള്ള വീഴ്ചകണ്ട സൗബിന് ഗോവിന്ദനെ സിനിമയിലെടുക്കാൻ രണ്ടാമത് ചിന്തിക്കേണ്ടിവന്നില്ല. ആ വീഴ്ച കണ്ട് ഇഷ്ടപ്പെട്ട സൗബിൻ ഞാൻ ശരിയാക്കിയെടുത്തോളാം എന്നു പറഞ്ഞ് കൊണ്ടുപോകുകയായിരുന്നുവെന്ന് ഗോവിന്ദ് പറയുന്നു.

പഠനം

അമൽ ഷാ പ്ലസ് ടു കൊമേഴ്സിനാണ് പഠിക്കുന്നര്. ഗോവിന്ദ് പത്തിലും. ഇരുവരെയും സിനിമയിലെടുത്തെന്ന വാർത്ത പരന്നതോടെ നാട്ടിലും സ്കൂളിലും താരമായി. സ്കൂളിൽ അന്നുവരെ മിണ്ടാത്തവർ അടുത്തെത്തി കളിചിരിയിൽ ഏർപ്പെടുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്ന് ഇരുവരും പറയുന്നു. നാട്ടിലും ക്ലാസിലും നിരവധി കൂട്ടുകാർ. സിനിമ തിയറ്ററുകളിലെത്തിയപ്പോൾ ഇവരുടെ എണ്ണത്തിലും വർധനവുണ്ടായി. പുറത്തിറങ്ങിയാൽ വിശേഷം ചോദിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
സിനിമയിൽ ചെയ്യുന്ന പ്രാവു വളർത്തലും പറത്തലും കുത്തിമറിയലും മീനിനെ വായിലാക്കി ഓട്ടവും എല്ലാം പണ്ടേ ചെയ്തുപോരുന്ന കാര്യങ്ങളായതിനാൽ കൂടുതൽ ഒന്നും ഇരുവർക്കും ആലോചിക്കേണ്ടിവന്നില്ല...തിമിർത്തു...കലക്കി...ഗോവിന്ദിന്‍റെ ഇഷ്ടവിഷയം കണക്കാണേൽ അക്കൗണ്ടൻസിയാണ് അമൽ ഷായ്ക്ക് കൂടുതൽ താത്പര്യം.

ജീവിതം സിനിമതന്നെ

ഫോർട്ട് കൊച്ചിയിലാണു രണ്ടുപേരുടെയും വീട്. അഭിനയത്തിൽ മുൻപരിചയമൊന്നുമില്ല. പറവയുടെ ഷൂട്ടിംഗ് തുടങ്ങിയതോടെ ഇരുവരും ചങ്ങാതിമാരായി.

സിനിമയിലെ പോലെ തന്നെയാണു ജീവിതത്തിലുമെന്ന് ഇരുവരും പറയുന്നു. ഗോവിന്ദിന്‍റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ. ചേട്ടൻ അമ്മയെ ചായക്കടയിലെ പണിയിൽ സഹായിക്കുന്നു. അമ്മ ഒത്തിരി കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. കുരുത്തക്കേട് മാത്രമേ കൈയിലുള്ളുവെന്ന് ആത്മഗതവും. ഒന്നര വർഷത്തോളമാണ് ഇരുവരും പറവയ്ക്കൊപ്പം ചെലവഴിച്ചത്. അഭിനയത്തിൽ മുൻ പരിചയം ഇല്ലാത്തതിനാൽ ശരിക്കും ജീവിക്കുകയായിരുന്നു സിനിമയിൽ. സൗബിൻ ആക്ഷനും കട്ടും പറയുന്പോൾ ഇരുവരും അതേപടി ചെയ്തതിന്‍റെ ഫലമായാണ് അഭിനയത്തിന് അപാരമായ നിഷ്കളങ്കത കൈവന്നത്. സിനിമയിലേതുപോലെ പ്രാവ് പറത്തൽ പഠിച്ചത് സിനിമയിൽ എടുത്തതിനുശേഷമാണ്. സിനിമയിൽ കാണുന്ന പോലെ തന്നെയാണ് മട്ടാഞ്ചേരിയെന്ന് ഇരുവരും പറയുന്നു. ഒന്പതു മാസം കൊണ്ടാണ് പ്രാവിനെ ഇണക്കിയെടുത്തത്. രാജ, വിജിത്ത് എന്നീ രണ്ടാളുകളാണ് പ്രാവു വളർത്തലൊക്കെ പഠിപ്പിച്ചത്.


കൺട്രോൾ പോകും ചിക്കൻ ബിരിയാണി കണ്ടാൽ

ചിക്കൻ ബിരിയാണി കിട്ടിയാൽ ഇരുവരും വിടൂല. അത്രയ്ക്കും ഇഷ്ടമാണ് ഇരുവർക്കും ചിക്കൻ ബിരിയാണിയോട്. അമ്മയെ ചായക്കടയിൽ സഹായിക്കുകയാണു ഗോവിന്ദിന് താത്പര്യം. തനിക്കുവേണ്ടി വളരെ കഷ്ടപ്പെടുന്ന അമ്മയെ കൂടുതൽ സഹായിക്കണമെന്നുതന്നെയാണ് ഗോവിന്ദിന്‍റെ മോഹവും. അതേസമയം, പ്രാവ് വളർത്തലുമായി മുന്നോട്ട് പോകുവാനാണ് അമലിന്‍റെ തീരുമാനം. ഇതുവരെ പ്രാവിനെ പറപ്പിക്കുന്ന ടൂർണമെന്‍റുകളിലൊന്നും അമൽ പങ്കെടുത്തിട്ടില്ല. ഇത്തവണ ടൂർണമെന്‍റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കൻ. വീട്ടിൽ ചെറിയ രീതിയിൽ പ്രാവ് വളർത്തലുണ്ട്. ഇത് വിപുലീകരിക്കാനും മനസിൽ പദ്ധതിയുണ്ട്.

ഏറെ ഇഷ്ടം കൊച്ചി, കൊടൈക്കനാൽ

ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന്് ചോദിച്ചാൽ ഗോവിന്ദ് പറയും കൊച്ചിയെന്ന്. എത്ര തവണ കണ്ടാലും കൊതിതീരാത്ത സ്ഥലമാണ് കൊച്ചിയും സമീപ പ്രദേശങ്ങളുമെന്ന് ഗോവിന്ദ് പറയുന്നു. അത്രയേറെയുണ്ട് കൊച്ചിയിലെ പ്രകൃതി വൈവിധ്യം. എന്നാൽ കൊടൈക്കനാൽ വിട്ടൊരു കളി അമലിനില്ല. ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടൈക്കനാൽ ഇത്തവണ കാണാൻ പോകുമെന്ന ദൃഢനിശ്ചയത്തിലാണ് അമൽ. മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും മാത്രമാണ് കൊടൈക്കനാലിനെക്കുറിച്ചുള്ളത്. ഇത്തവണ തന്‍റെ ആഗ്രഹം സഫലമാക്കാനുള്ള ഒരുക്കത്തിലാണ് അമൽ.

കണ്ടിട്ടും കണ്ടിട്ടും കൊതിതീരുന്നില്ല

അഭിനയം ഇത്രയേറെ നന്നായിട്ടുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത് സിനിമ ഇറങ്ങിക്കഴിഞ്ഞാണ്. സൗബിനിക്ക പറഞ്ഞതുകേട്ട് എന്തൊക്കെയോ കാണിച്ചുകൂട്ടി. എന്നാൽ സിനിമാ മേഖലയിൽനിന്നു ലഭിക്കുന്ന പ്രതികരണം വലുതാണെന്ന് ഇരുവരും പറയുന്നു. നടൻ ബിജു മേനോൻ സിനിമ കണ്ടശേഷം സൗബിനെ വിളിച്ച് പറഞ്ഞത് പയ്യൻമാർ കൊള്ളാം എന്നാണ്. ഇത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നു ഗോവിന്ദ് പറയുന്നു. ഇതിനോടകം അഞ്ചു തവണ ഗോവിന്ദും ഏഴു തവണ അമലും സിനിമ കണ്ടുകഴിഞ്ഞു. ഒാരോ പ്രാവശ്യവും പറവ കാണുവാനുള്ള താത്പര്യം വർധിച്ചുവരുന്നതായാണ് ഇരുവരുടെയും അഭിപ്രായം.

പിന്നീട് ക്ലാസിൽ കയറിയിട്ടില്ല

നിലവിൽ പറവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രകളിലാണ് ഇരുവരും. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ യാത്രയാണ്. സിനിമ റിലീസ് ആയതിനുശേഷം ഇതുവരെയും ക്ലാസിൽ കയറാൻ സാധിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു. അതിനുള്ള സമയം ലഭിച്ചില്ലെന്നു പറയുന്നതാകും സത്യം. തിരക്കോട് തിരക്കാണ് ഇരുവർക്കും. സ്കൂളിൽ പോയില്ലെങ്കിലും അവിടെ നടക്കുന്ന എല്ലാ വിവരങ്ങളും സുഹൃത്തുക്കൾ മുഖേന ഇരുവരും അറിയുന്നുണ്ട്.

ഇരുവരും ഹാപ്പി

സിനിമയുടെ വിജയത്തിൽ ഇരുവരും ഹാപ്പിയാണ്. സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചവരിൽ ചിലർക്കുമാത്രം ലഭിച്ച സൗഭാഗ്യമാണ് സിനിമയുടെ വൻ വിജയം. സിനിമ പ്രദർശനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിൽ ഇരുവരുടെ വീട്ടുകാരും സന്തോഷത്തിലാണ്. അഭിനയ മികവിനെത്തുടർന്ന് ഉടൻ പുതിയ സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടുപേരും.

ഇടിയും ബഹളവും നിറഞ്ഞ പതിവ് താരചിത്രങ്ങളിൽനിന്നും തികച്ചും വിഭിന്നമാണ് പറവ. സ്ലോ മോഷൻ ഇടിയോ, പഞ്ച് ഡയലോഗോ നായികയുമൊത്തുള്ള റൊമാൻസോ ഒന്നുമില്ല. തീർത്തും സാധാരണ ചുറ്റുപാടിൽ വളർന്ന, ഫോർട്ട് കൊച്ചിയിൽ വരുന്ന സിനിമ ഷൂട്ടിംഗുകളെല്ലാംെ കൗതുകത്തോടെ നോക്കി നടന്നിരുന്ന രണ്ടു കുട്ടികൾ. അവരെയാണ് സിനിമയിൽ കണ്ടത്. ഒൗപചാരികതകളൊന്നുമില്ലാതെ അവർ ആ വേഷപ്പകർച്ച ചെയ്തതാണ് മട്ടാഞ്ചേരിയിലെ കാഴ്ചകൾക്ക് ഹരം വർധിക്കാൻ കാരണം. മട്ടാഞ്ചേരിയെന്ന തനി നാടൻ പ്രദേശത്തിന്‍റെ സൗന്ദര്യവും ആ ചെറുപറവകളും കണ്ണിൽനിന്ന് മായാതങ്ങനെ നിൽക്കുകയാണ്.

റോബിൻ ജോർജ്