Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്
ഇതുപോലൊരു ആന ഇനിയുണ്ടാവില്ല. അതുറപ്പ്. ചെങ്ങല്ലൂരാന എന്ന ചെങ്ങല്ലൂർ രംഗനാഥൻ. അതൊരു ഒന്നൊന്നര ആനയായിരുന്നു. ശരിക്കും ഗജവിസ്മയം. ആനയെന്നു പറഞ്ഞാൽ ചെങ്ങല്ലൂരാനയായിരുന്നു. ഉയരം കൊണ്ട് പേരെടുത്ത ആനയായിരുന്നു രംഗനാഥൻ. 1917ൽ ചെരിഞ്ഞ രംഗനാഥന്റെ നൂറാം ചരമവാർഷികമാണ് ഇത്. നൂറു വർഷം കഴിഞ്ഞിട്ടും രംഗനാഥപ്പെരുമയ്ക്ക് യാതൊരു കുറവുമില്ല.
ചെരിഞ്ഞിട്ടും മണ്ണടിയാതെ ഇപ്പോഴും...
ചെങ്ങല്ലൂർ രംഗനാഥനെ ഇനി കാണാൻ കഴിയില്ലെങ്കിലും രംഗനാഥന്റെ അസ്ഥിപഞ്ജരം കാണാൻ ഭാഗ്യമുണ്ട്. തൃശൂർ മൃഗശാലയോടു ചേർന്നുള്ള പുരാവസ്തു മ്യൂസിയത്തിൽ സന്ദർശകർക്ക് അദ്ഭുതം സമ്മാനിച്ച് ആ മഹാഗജവീരന്റെ അസ്ഥിപഞ്ജരം കേടുകൂടാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വരുന്നവർക്ക് ഈ ഭീമൻ അസ്ഥികൂടം അദ്ഭുതക്കാഴ്ചയാണ്.
അസ്ഥികൂടത്തിന്റെ ഉയരം പതിനൊന്നടി ഒന്നേമുക്കാൽ ഇഞ്ചാണ്. മ്യൂസിയത്തിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന കണക്കു പ്രകാരം 323 സെന്റിമീറ്ററായിരുന്നു രംഗനാഥന്റെ ഉയരം. രംഗനാഥനെ കാണാനായി മാത്രം തൃശൂർ പൂരത്തിനെത്തിയിരുന്നവരെക്കുറിച്ച് മ്യൂസിയം രേഖകളിൽ പറയുന്നു. എത്ര തലയുയർത്തിയാലും നിലത്തിഴയുന്ന തുന്പിക്കയ്യും വീർത്തുന്തിയ വായുകുംഭവും ഉയർന്നെടുത്ത തലക്കുന്നികളും താഴ്ന്ന പിൻഭാഗവും ലക്ഷണം തികഞ്ഞ കരുത്തുള്ള കാലുകളും തെളിഞ്ഞ കണ്ണുകളും വലിയ വീശറിപോലുള്ള ചെവികളും കടഞ്ഞെടുത്ത കൊന്പുകളുമെല്ലാം രംഗനാഥനെ ആനച്ചന്തത്തിന്റെ പര്യായമാക്കി മാറ്റിയിരുന്നത്രെ.
പൂർവാശ്രമത്തിൽ രംഗനാഥൻ ശ്രീരംഗത്ത്...
കേരളത്തിന് അഭിമാനമായി മാറിയ ചെങ്ങല്ലൂർ രംഗനാഥൻ എന്ന ഗജകേസരിക്ക് ഒരു പൂർവാശ്രമമുണ്ട്. കേരളത്തിലെത്തും മുന്‍പുള്ള ഒരു ഫ്ളാഷ് ബാക്ക്.
അന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീരംഗം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു ആ കൊന്പൻ. കാവേരി നദിയിൽനിന്ന് വലിയ അണ്ടാവുകളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളം എത്തിക്കലായിരുന്നു ഇവന്റെ ജോലി. അന്നേ പൊക്കത്തിൽ ഇവൻ കേമനായിരുന്നു. ചോറും വൈക്കോലും നൽകിയാണ് ഇവനെ വളർത്തിയിരുന്നത്. വളർച്ച അദ്ഭുതപ്പെടുത്തും വിധമായിരുന്നു. അങ്ങിനെ വളർന്നുവളർന്ന് ശ്രീരംഗം ക്ഷേ
ത്രത്തിന്റെ ഗോപുരം കടക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ഉയരമെത്തി. കാവേരി നദിയിൽ നിന്ന് വെള്ളമെടുത്ത് എത്തിയാൽ ഗോപുരം കടക്കാൻ കഴിയാതെ നിൽക്കേണ്ടി വന്ന അവസ്ഥയായതോടെ രംഗനാഥന്റെ കാര്യം പ്രശ്നത്തിലായി. ക്ഷേത്രഗോപുരം കടക്കാൻ കഴിയാതെ വന്നതോടെ അവർക്കും ഈ ആന ഒരു ബാധ്യതയായി മാറിത്തുടങ്ങി. തലയെടുപ്പൊഴിച്ച് ശരീരം ബാക്കിയെല്ലാം ശോഷിച്ച സ്ഥിതിയായി. വലിയ പാത്രങ്ങളിൽ വെള്ളമെടുത്ത് വരുന്പോൾ അത് ശരീരത്തിലുരഞ്ഞ് പൊട്ടിയതെല്ലാം പഴുത്ത് വ്രണമായി. ആകെ മെലിഞ്ഞ് കണ്ടാൽ വിഷമം തോന്നുന്ന അവസ്ഥയായി. ഒരുകാലത്ത് ശ്രീരംഗത്തിന്റെ ഐശ്വര്യമായിരുന്ന ആനയെ കണ്ടാലറിയാതായി.
ഇനിയും ഈ ആനയെ വെച്ചുകൊണ്ടിരിക്കേണ്ടെന്ന് കരുതി ക്ഷേത്രാധികാരികൾ ആനയെ വിൽക്കാൻ തീരുമാനിക്കുകയും പത്രപ്പരസ്യം നൽകുകയും ചെയ്തു. ഈ പത്രപ്പരസ്യം ഇങ്ങു കേരളത്തിൽ തൃശൂരിലെ അന്തിക്കാട് ചെങ്ങല്ലൂർ മനയ്ക്കലിലെ പരമേശ്വരൻ നന്പൂതിരിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് രംഗനാഥന്റെ ജാതകം തിരുത്തിയെഴുതപ്പെടുന്നത്. ശ്രീരംഗം ക്ഷേത്രത്തിൽ നിന്നു രംഗനാഥനെ 1500 രൂപയ്ക്കാണ് പരമേശ്വരൻ നന്പൂതിരി വാങ്ങിയതെന്ന് പറയുന്നു. 1905ലാണത്രെ ഇത്. കാവേരി നദിെേയും ശ്രീരംഗക്ഷേത്രത്തെയുമൊക്കെ വിട്ട് പരമേശ്വരൻ നന്പൂതിരിക്കൊപ്പം അവൻ പതുക്കെ തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിന്റെ മണ്ണിലേക്ക് കാലൂന്നി. അതൊരു പുതിയ ജന്മത്തിലേക്കുള്ള കാൽവയ്പ്പു കൂടിയായിരുന്നു.
ക്ഷീണം വിട്ട് ആനച്ചന്തത്തിലേക്ക്...
ശ്രീരംഗത്തു നിന്നും അന്തിക്കാട്ടെ ചെങ്ങല്ലൂർ മനയുടെ പറന്പിലേക്ക് എത്തുന്പോൾ രംഗനാഥന്റെ ജീവിതം മാറാൻ തുടങ്ങുകയായിരുന്നു. ലക്ഷണമൊത്ത ആനയെ തിരിച്ചറിയാമായിരുന്നു പരമേശ്വരൻ നന്പൂതിരിക്ക്. അതുകൊണ്ടുതന്നെ രംഗനാഥനെ പഴയപോലെ ലക്ഷണമൊത്തെ കൊന്പനാക്കി മാറ്റുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. അതിന് നല്ലതുപോലെ ഭക്ഷണം നൽകി അവനെ മിടുക്കനാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു.
പിന്നെ രംഗനാഥന് അമൃതേത്തായിരുന്നു. സുഖഗജഭോജനം. പോഷകസമൃദ്ധമായ ഭക്ഷണം വയറു നിറയെ കിട്ടി. ആനകൾക്ക് നൽകേണ്ട വിഭവസമൃദ്ധവും പോഷകസന്പന്നവുമായ ഭക്ഷണത്തെക്കുറിച്ച് നല്ല ജ്ഞാനമുള്ളിടത്ത് എത്തപ്പെട്ടതുകൊണ്ട് രംഗനാഥന് ഒട്ടും വയറുവിശന്നിരിക്കേണ്ടി വന്നില്ല.
തീറ്റയെക്കുറിച്ച് ആകുലപ്പെടേണ്ടി വന്നില്ല. നല്ലെണ്ണയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ചോറ്. പനന്പട്ട, കുന്പളങ്ങ, അന്തിക്കാട് ഭഗവതിക്ഷേത്രത്തിലെയും തേവാരപ്പുരയിലെയും ഗണപതിഹോമത്തിന്റെ നൈവേദ്യം, ച്യവനപ്രാശം ലേഹ്യവും ആയുർവേദ ഒൗഷധങ്ങളും.... രംഗനാഥന്റെ ഭക്ഷണത്തിന്റെ മെനു വിഭവസമൃദ്ധമായിരുന്നു. കൊടുക്കുന്നതെന്തും മടികൂടാതെ കഴിക്കുമായിരുന്നു രംഗനാഥൻ.
നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും സ്നേഹസന്പന്നമായ പരിചരണവും രംഗനാഥന്റെ രൂപം മാറ്റി. മെലിഞ്ഞുണങ്ങിയ ആന പഴയ കാഴ്ചയായി. തടിച്ചുകൊഴുത്ത ആനച്ചന്തത്തിന്റെ സർവ അഴകും സായത്തമാക്കിക്കൊണ്ട് ചെങ്ങല്ലൂർ രംഗനാഥൻ തലയെടുപ്പോടെ നിന്നു. ഗജവിസ്മയമായിക്കൊണ്ട്...
തലയെടുപ്പിന്റെ രംഗനാഥൻ സ്റ്റൈൽ...
ഇത്രയേറെ തലയെടുപ്പ് വേറെ ഏതാനയ്ക്കുണ്ടാകും. ചെങ്ങല്ലൂർ രംഗനാഥനെ ഉത്സവങ്ങളിലും പൂരങ്ങളിലുമൊക്കെ വേറിട്ടു നിർത്തിയത് ആ തലപ്പൊക്കമായിരുന്നു. 11.5 അടി ഉയരമായിരുന്നു രംഗനാഥനെന്നാണ് കണക്കാക്കിയിട്ടുള്ളത്.
രംഗനാഥന്റെ ഉയരത്തെ വിശേഷിപ്പിച്ചുകൊണ്ട് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനവാതിൽ തുറക്കുന്പോൾ നോക്കിയും കണ്ടും സൂക്ഷിച്ചുവേണമായിരുന്നത്രെ. അശ്രദ്ധമായി പെട്ടന്ന് ജനാല തുറന്നാൽ ചിലപ്പോൾ ജനൽപാളികൾ താഴെ, പുറത്തു നിൽക്കുന്ന രംഗനാഥന്റെ ദേഹത്തു തട്ടുമെന്നതുകൊണ്ടാണ് ജനൽ സൂക്ഷിച്ച് ശ്രദ്ധിച്ച് തുറക്കണമെന്ന് പറയാറുള്ളത്. കഥയാണെങ്കിലും കാര്യമുള്ള കഥയാണിത്. അത്രയും പൊക്കമായിരുന്നു രംഗനാഥന്.
ഉത്സവപ്പറന്പുകൾ രംഗനാഥന് മാത്രം...
ഫ്ളെക്സ് ബോർഡുകളും ഫാൻസ് അസോസിയേഷനുകളുമൊന്നും ഇല്ലാത്ത കാലമായിരുന്നു അതെങ്കിലും ചെങ്ങല്ലൂർ രംഗനാഥൻ ശരിക്കും സൂപ്പർസ്റ്റാറായിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറന്പുകളിലെയും പൂരപ്പറന്പുകളിലെയും താരം രംഗനാഥനായിരുന്നു. തങ്ങളുടെ ഉത്സവങ്ങൾക്ക് രംഗനാഥനെ തിടന്പെഴുന്നള്ളിക്കാൻ കിട്ടാൻ കമ്മിറ്റിക്കാരും ക്ഷേത്രം ഭാരവാഹികളും ഓടിനടന്നിട്ടുണ്ട്.
തൃശൂർ പൂരമടക്കം കേരളത്തിലെ സുപ്രധാന ഉത്സവപൂരങ്ങളിലെല്ലാം തിടന്പേറ്റാനുള്ള ഭാഗ്യം രംഗനാഥനുണ്ടായി. തൃശൂർ പൂരത്തിന് തിരുവന്പാടിയുടെ തിടന്പേറ്റിയിട്ടുണ്ട്. അന്ന് പൂമുള്ളി ശേഖരനായിരുന്നു തലയെടുപ്പുള്ള കൊന്പൻ. മുണ്ടക്കൽ ശേഖരനോട് വഴിമാറാൻ മംഗലശേരി നീലകണ്ഠൻ പറഞ്ഞതുപോലെ പൂമുള്ളി ശേഖരനോട് വഴിമാറാൻ പറഞ്ഞ് ചെങ്ങല്ലൂർ രംഗനാഥൻ പൂരത്തിന് തിടന്പേറ്റാനെത്തുകയായിരുന്നു. തലപ്പൊക്കവും മെയ്യഴകും മാത്രമല്ല ശാന്തസ്വഭാവമുള്ള ആനയെന്ന പെരുമയും രംഗനാഥന് സ്വന്തമായിരുന്നു.
കണ്ടാൽ ഭീമാകാരനായ ആനയെ നിയന്ത്രിക്കാൻ വലിയ പാടൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു. അതുകൊണ്ടുതന്നെ രംഗനാഥന്റെ പേരിൽ പേടിപ്പെടുത്തുന്ന കഥകളുമില്ല. ഒരിക്കലും കുറുന്പുകാട്ടാത്തവൻ എന്ന വിശേഷമാണുള്ളത്. എന്നിട്ടും രംഗനാഥനെ തേടി ആ കുത്തു വന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു കുത്ത്....
രംഗനാഥനെ വീഴ്ത്തിയ ഗോവിന്ദൻ...
1914ൽ ആറാട്ടുപുഴ പൂരത്തിന്റെ എഴുന്നള്ളിപ്പിനിടെയായിരുന്നു രംഗനാഥന് കൂട്ടാനയുടെ കുത്തേറ്റത്. ആറാട്ടുപുഴ ശാസ്താവിന്റെ കോലവും വഹിച്ച് തലയെടുപ്പോടെ നിൽക്കുകയായിരുന്ന രംഗനാഥനെ കൂട്ടാനയായ അകവൂർ ഗോവിന്ദൻ എന്ന പാലിയം ഗോവിന്ദനാണ് ഇടഞ്ഞു കുത്തിയത്. അപ്രതീക്ഷിതമായ ആ കുത്തേറ്റ് രംഗനാഥൻ തളർന്നുവീണത്രെ.
വയർപിളർന്ന് കുടൽമാല പുറത്തുവന്നെന്നാണ് പറയുന്നത്. പിന്നെ മൂന്നുവർഷത്തോളം പരിക്കുകളും ചികിത്സയുമായി ചെങ്ങല്ലൂർ മനയിൽ കഴിഞ്ഞു. ഒന്നും ഫലിച്ചില്ല. 1917ൽ രംഗനാഥൻ ചെരിഞ്ഞു. തന്നെ താനാക്കിയ ചെങ്ങല്ലൂർ മനയുടെ മണ്ണിൽകിടന്ന്. കേരളത്തിലെന്പാടുമുള്ള ആനപ്രേമികൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നുവത്രെ രംഗനാഥന്റെ മരണം.
രംഗനാഥൻ എന്ന കൊന്പന്റെ കഥ ഇപ്പോൾ ഇന്റർനെറ്റിലും വിക്കിപീഡിയയിലുമൊക്കെ ലഭ്യമാണ്. കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും പലരും തൃശൂർ മ്യൂസിയത്തിലേക്ക് രംഗനാഥന്റെ അസ്ഥിപഞ്ജരം കാണാനെത്തുന്നുണ്ട്. അസ്ഥിപഞ്ജരത്തിനു മുകളിൽ മാംസം കൂടി വരുന്പോൾ രംഗനാഥന്റെ രൂപം എന്തായിരിക്കുമെന്ന് അവർ ഭാവനയിൽ കാണുന്നു. അദ്ഭുതപ്പെടുന്നു. മരണത്തിന്റെ നൂറാം വർഷത്തിലും നിത്യവിസ്മയമാവുകയാണ് ചെങ്ങല്ലൂർ രംഗനാഥൻ!!
ഋഷി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top