ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഇതുപോലൊരു ആന ഇനിയുണ്ടാവില്ല. അതുറപ്പ്. ചെങ്ങല്ലൂരാന എന്ന ചെങ്ങല്ലൂർ രംഗനാഥൻ. അതൊരു ഒന്നൊന്നര ആനയായിരുന്നു. ശരിക്കും ഗജവിസ്മയം. ആനയെന്നു പറഞ്ഞാൽ ചെങ്ങല്ലൂരാനയായിരുന്നു. ഉയരം കൊണ്ട് പേരെടുത്ത ആനയായിരുന്നു രംഗനാഥൻ. 1917ൽ ചെരിഞ്ഞ രംഗനാഥന്‍റെ നൂറാം ചരമവാർഷികമാണ് ഇത്. നൂറു വർഷം കഴിഞ്ഞിട്ടും രംഗനാഥപ്പെരുമയ്ക്ക് യാതൊരു കുറവുമില്ല.

ചെരിഞ്ഞിട്ടും മണ്ണടിയാതെ ഇപ്പോഴും...

ചെങ്ങല്ലൂർ രംഗനാഥനെ ഇനി കാണാൻ കഴിയില്ലെങ്കിലും രംഗനാഥന്‍റെ അസ്ഥിപഞ്ജരം കാണാൻ ഭാഗ്യമുണ്ട്. തൃശൂർ മൃഗശാലയോടു ചേർന്നുള്ള പുരാവസ്തു മ്യൂസിയത്തിൽ സന്ദർശകർക്ക് അദ്ഭുതം സമ്മാനിച്ച് ആ മഹാഗജവീരന്‍റെ അസ്ഥിപഞ്ജരം കേടുകൂടാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വരുന്നവർക്ക് ഈ ഭീമൻ അസ്ഥികൂടം അദ്ഭുതക്കാഴ്ചയാണ്.

അസ്ഥികൂടത്തിന്‍റെ ഉയരം പതിനൊന്നടി ഒന്നേമുക്കാൽ ഇഞ്ചാണ്. മ്യൂസിയത്തിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന കണക്കു പ്രകാരം 323 സെന്‍റിമീറ്ററായിരുന്നു രംഗനാഥന്‍റെ ഉയരം. രംഗനാഥനെ കാണാനായി മാത്രം തൃശൂർ പൂരത്തിനെത്തിയിരുന്നവരെക്കുറിച്ച് മ്യൂസിയം രേഖകളിൽ പറയുന്നു. എത്ര തലയുയർത്തിയാലും നിലത്തിഴയുന്ന തുന്പിക്കയ്യും വീർത്തുന്തിയ വായുകുംഭവും ഉയർന്നെടുത്ത തലക്കുന്നികളും താഴ്ന്ന പിൻഭാഗവും ലക്ഷണം തികഞ്ഞ കരുത്തുള്ള കാലുകളും തെളിഞ്ഞ കണ്ണുകളും വലിയ വീശറിപോലുള്ള ചെവികളും കടഞ്ഞെടുത്ത കൊന്പുകളുമെല്ലാം രംഗനാഥനെ ആനച്ചന്തത്തിന്‍റെ പര്യായമാക്കി മാറ്റിയിരുന്നത്രെ.

പൂർവാശ്രമത്തിൽ രംഗനാഥൻ ശ്രീരംഗത്ത്...

കേരളത്തിന് അഭിമാനമായി മാറിയ ചെങ്ങല്ലൂർ രംഗനാഥൻ എന്ന ഗജകേസരിക്ക് ഒരു പൂർവാശ്രമമുണ്ട്. കേരളത്തിലെത്തും മുന്പുള്ള ഒരു ഫ്ളാഷ് ബാക്ക്.

അന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീരംഗം ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു ആ കൊന്പൻ. കാവേരി നദിയിൽനിന്ന് വലിയ അണ്ടാവുകളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളം എത്തിക്കലായിരുന്നു ഇവന്‍റെ ജോലി. അന്നേ പൊക്കത്തിൽ ഇവൻ കേമനായിരുന്നു. ചോറും വൈക്കോലും നൽകിയാണ് ഇവനെ വളർത്തിയിരുന്നത്. വളർച്ച അദ്ഭുതപ്പെടുത്തും വിധമായിരുന്നു. അങ്ങിനെ വളർന്നുവളർന്ന് ശ്രീരംഗം ക്ഷേത്രത്തിന്‍റെ ഗോപുരം കടക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ഉയരമെത്തി. കാവേരി നദിയിൽ നിന്ന് വെള്ളമെടുത്ത് എത്തിയാൽ ഗോപുരം കടക്കാൻ കഴിയാതെ നിൽക്കേണ്ടി വന്ന അവസ്ഥയായതോടെ രംഗനാഥന്‍റെ കാര്യം പ്രശ്നത്തിലായി. ക്ഷേത്രഗോപുരം കടക്കാൻ കഴിയാതെ വന്നതോടെ അവർക്കും ഈ ആന ഒരു ബാധ്യതയായി മാറിത്തുടങ്ങി. തലയെടുപ്പൊഴിച്ച് ശരീരം ബാക്കിയെല്ലാം ശോഷിച്ച സ്ഥിതിയായി. വലിയ പാത്രങ്ങളിൽ വെള്ളമെടുത്ത് വരുന്പോൾ അത് ശരീരത്തിലുരഞ്ഞ് പൊട്ടിയതെല്ലാം പഴുത്ത് വ്രണമായി. ആകെ മെലിഞ്ഞ് കണ്ടാൽ വിഷമം തോന്നുന്ന അവസ്ഥയായി. ഒരുകാലത്ത് ശ്രീരംഗത്തിന്‍റെ ഐശ്വര്യമായിരുന്ന ആനയെ കണ്ടാലറിയാതായി.

ഇനിയും ഈ ആനയെ വെച്ചുകൊണ്ടിരിക്കേണ്ടെന്ന് കരുതി ക്ഷേത്രാധികാരികൾ ആനയെ വിൽക്കാൻ തീരുമാനിക്കുകയും പത്രപ്പരസ്യം നൽകുകയും ചെയ്തു. ഈ പത്രപ്പരസ്യം ഇങ്ങു കേരളത്തിൽ തൃശൂരിലെ അന്തിക്കാട് ചെങ്ങല്ലൂർ മനയ്ക്കലിലെ പരമേശ്വരൻ നന്പൂതിരിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് രംഗനാഥന്‍റെ ജാതകം തിരുത്തിയെഴുതപ്പെടുന്നത്. ശ്രീരംഗം ക്ഷേത്രത്തിൽ നിന്നു രംഗനാഥനെ 1500 രൂപയ്ക്കാണ് പരമേശ്വരൻ നന്പൂതിരി വാങ്ങിയതെന്ന് പറയുന്നു. 1905ലാണത്രെ ഇത്. കാവേരി നദിെേയും ശ്രീരംഗക്ഷേത്രത്തെയുമൊക്കെ വിട്ട് പരമേശ്വരൻ നന്പൂതിരിക്കൊപ്പം അവൻ പതുക്കെ തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിന്‍റെ മണ്ണിലേക്ക് കാലൂന്നി. അതൊരു പുതിയ ജന്മത്തിലേക്കുള്ള കാൽവയ്പ്പു കൂടിയായിരുന്നു.

ക്ഷീണം വിട്ട് ആനച്ചന്തത്തിലേക്ക്...

ശ്രീരംഗത്തു നിന്നും അന്തിക്കാട്ടെ ചെങ്ങല്ലൂർ മനയുടെ പറന്പിലേക്ക് എത്തുന്പോൾ രംഗനാഥന്‍റെ ജീവിതം മാറാൻ തുടങ്ങുകയായിരുന്നു. ലക്ഷണമൊത്ത ആനയെ തിരിച്ചറിയാമായിരുന്നു പരമേശ്വരൻ നന്പൂതിരിക്ക്. അതുകൊണ്ടുതന്നെ രംഗനാഥനെ പഴയപോലെ ലക്ഷണമൊത്തെ കൊന്പനാക്കി മാറ്റുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രഥമലക്ഷ്യം. അതിന് നല്ലതുപോലെ ഭക്ഷണം നൽകി അവനെ മിടുക്കനാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു.
പിന്നെ രംഗനാഥന് അമൃതേത്തായിരുന്നു. സുഖഗജഭോജനം. പോഷകസമൃദ്ധമായ ഭക്ഷണം വയറു നിറയെ കിട്ടി. ആനകൾക്ക് നൽകേണ്ട വിഭവസമൃദ്ധവും പോഷകസന്പന്നവുമായ ഭക്ഷണത്തെക്കുറിച്ച് നല്ല ജ്ഞാനമുള്ളിടത്ത് എത്തപ്പെട്ടതുകൊണ്ട് രംഗനാഥന് ഒട്ടും വയറുവിശന്നിരിക്കേണ്ടി വന്നില്ല.


തീറ്റയെക്കുറിച്ച് ആകുലപ്പെടേണ്ടി വന്നില്ല. നല്ലെണ്ണയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ചോറ്. പനന്പട്ട, കുന്പളങ്ങ, അന്തിക്കാട് ഭഗവതിക്ഷേത്രത്തിലെയും തേവാരപ്പുരയിലെയും ഗണപതിഹോമത്തിന്‍റെ നൈവേദ്യം, ച്യവനപ്രാശം ലേഹ്യവും ആയുർവേദ ഒൗഷധങ്ങളും.... രംഗനാഥന്‍റെ ഭക്ഷണത്തിന്‍റെ മെനു വിഭവസമൃദ്ധമായിരുന്നു. കൊടുക്കുന്നതെന്തും മടികൂടാതെ കഴിക്കുമായിരുന്നു രംഗനാഥൻ.

നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും സ്നേഹസന്പന്നമായ പരിചരണവും രംഗനാഥന്‍റെ രൂപം മാറ്റി. മെലിഞ്ഞുണങ്ങിയ ആന പഴയ കാഴ്ചയായി. തടിച്ചുകൊഴുത്ത ആനച്ചന്തത്തിന്‍റെ സർവ അഴകും സായത്തമാക്കിക്കൊണ്ട് ചെങ്ങല്ലൂർ രംഗനാഥൻ തലയെടുപ്പോടെ നിന്നു. ഗജവിസ്മയമായിക്കൊണ്ട്...

തലയെടുപ്പിന്‍റെ രംഗനാഥൻ സ്റ്റൈൽ...

ഇത്രയേറെ തലയെടുപ്പ് വേറെ ഏതാനയ്ക്കുണ്ടാകും. ചെങ്ങല്ലൂർ രംഗനാഥനെ ഉത്സവങ്ങളിലും പൂരങ്ങളിലുമൊക്കെ വേറിട്ടു നിർത്തിയത് ആ തലപ്പൊക്കമായിരുന്നു. 11.5 അടി ഉയരമായിരുന്നു രംഗനാഥനെന്നാണ് കണക്കാക്കിയിട്ടുള്ളത്.

രംഗനാഥന്‍റെ ഉയരത്തെ വിശേഷിപ്പിച്ചുകൊണ്ട് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനവാതിൽ തുറക്കുന്പോൾ നോക്കിയും കണ്ടും സൂക്ഷിച്ചുവേണമായിരുന്നത്രെ. അശ്രദ്ധമായി പെട്ടന്ന് ജനാല തുറന്നാൽ ചിലപ്പോൾ ജനൽപാളികൾ താഴെ, പുറത്തു നിൽക്കുന്ന രംഗനാഥന്‍റെ ദേഹത്തു തട്ടുമെന്നതുകൊണ്ടാണ് ജനൽ സൂക്ഷിച്ച് ശ്രദ്ധിച്ച് തുറക്കണമെന്ന് പറയാറുള്ളത്. കഥയാണെങ്കിലും കാര്യമുള്ള കഥയാണിത്. അത്രയും പൊക്കമായിരുന്നു രംഗനാഥന്.

ഉത്സവപ്പറന്പുകൾ രംഗനാഥന് മാത്രം...

ഫ്ളെക്സ് ബോർഡുകളും ഫാൻസ് അസോസിയേഷനുകളുമൊന്നും ഇല്ലാത്ത കാലമായിരുന്നു അതെങ്കിലും ചെങ്ങല്ലൂർ രംഗനാഥൻ ശരിക്കും സൂപ്പർസ്റ്റാറായിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറന്പുകളിലെയും പൂരപ്പറന്പുകളിലെയും താരം രംഗനാഥനായിരുന്നു. തങ്ങളുടെ ഉത്സവങ്ങൾക്ക് രംഗനാഥനെ തിടന്പെഴുന്നള്ളിക്കാൻ കിട്ടാൻ കമ്മിറ്റിക്കാരും ക്ഷേത്രം ഭാരവാഹികളും ഓടിനടന്നിട്ടുണ്ട്.

തൃശൂർ പൂരമടക്കം കേരളത്തിലെ സുപ്രധാന ഉത്സവപൂരങ്ങളിലെല്ലാം തിടന്പേറ്റാനുള്ള ഭാഗ്യം രംഗനാഥനുണ്ടായി. തൃശൂർ പൂരത്തിന് തിരുവന്പാടിയുടെ തിടന്പേറ്റിയിട്ടുണ്ട്. അന്ന് പൂമുള്ളി ശേഖരനായിരുന്നു തലയെടുപ്പുള്ള കൊന്പൻ. മുണ്ടക്കൽ ശേഖരനോട് വഴിമാറാൻ മംഗലശേരി നീലകണ്ഠൻ പറഞ്ഞതുപോലെ പൂമുള്ളി ശേഖരനോട് വഴിമാറാൻ പറഞ്ഞ് ചെങ്ങല്ലൂർ രംഗനാഥൻ പൂരത്തിന് തിടന്പേറ്റാനെത്തുകയായിരുന്നു. തലപ്പൊക്കവും മെയ്യഴകും മാത്രമല്ല ശാന്തസ്വഭാവമുള്ള ആനയെന്ന പെരുമയും രംഗനാഥന് സ്വന്തമായിരുന്നു.
കണ്ടാൽ ഭീമാകാരനായ ആനയെ നിയന്ത്രിക്കാൻ വലിയ പാടൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു. അതുകൊണ്ടുതന്നെ രംഗനാഥന്‍റെ പേരിൽ പേടിപ്പെടുത്തുന്ന കഥകളുമില്ല. ഒരിക്കലും കുറുന്പുകാട്ടാത്തവൻ എന്ന വിശേഷമാണുള്ളത്. എന്നിട്ടും രംഗനാഥനെ തേടി ആ കുത്തു വന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു കുത്ത്....

രംഗനാഥനെ വീഴ്ത്തിയ ഗോവിന്ദൻ...

1914ൽ ആറാട്ടുപുഴ പൂരത്തിന്‍റെ എഴുന്നള്ളിപ്പിനിടെയായിരുന്നു രംഗനാഥന് കൂട്ടാനയുടെ കുത്തേറ്റത്. ആറാട്ടുപുഴ ശാസ്താവിന്‍റെ കോലവും വഹിച്ച് തലയെടുപ്പോടെ നിൽക്കുകയായിരുന്ന രംഗനാഥനെ കൂട്ടാനയായ അകവൂർ ഗോവിന്ദൻ എന്ന പാലിയം ഗോവിന്ദനാണ് ഇടഞ്ഞു കുത്തിയത്. അപ്രതീക്ഷിതമായ ആ കുത്തേറ്റ് രംഗനാഥൻ തളർന്നുവീണത്രെ.
വയർപിളർന്ന് കുടൽമാല പുറത്തുവന്നെന്നാണ് പറയുന്നത്. പിന്നെ മൂന്നുവർഷത്തോളം പരിക്കുകളും ചികിത്സയുമായി ചെങ്ങല്ലൂർ മനയിൽ കഴിഞ്ഞു. ഒന്നും ഫലിച്ചില്ല. 1917ൽ രംഗനാഥൻ ചെരിഞ്ഞു. തന്നെ താനാക്കിയ ചെങ്ങല്ലൂർ മനയുടെ മണ്ണിൽകിടന്ന്. കേരളത്തിലെന്പാടുമുള്ള ആനപ്രേമികൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നുവത്രെ രംഗനാഥന്‍റെ മരണം.

രംഗനാഥൻ എന്ന കൊന്പന്‍റെ കഥ ഇപ്പോൾ ഇന്‍റർനെറ്റിലും വിക്കിപീഡിയയിലുമൊക്കെ ലഭ്യമാണ്. കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും പലരും തൃശൂർ മ്യൂസിയത്തിലേക്ക് രംഗനാഥന്‍റെ അസ്ഥിപഞ്ജരം കാണാനെത്തുന്നുണ്ട്. അസ്ഥിപഞ്ജരത്തിനു മുകളിൽ മാംസം കൂടി വരുന്പോൾ രംഗനാഥന്‍റെ രൂപം എന്തായിരിക്കുമെന്ന് അവർ ഭാവനയിൽ കാണുന്നു. അദ്ഭുതപ്പെടുന്നു. മരണത്തിന്‍റെ നൂറാം വർഷത്തിലും നിത്യവിസ്മയമാവുകയാണ് ചെങ്ങല്ലൂർ രംഗനാഥൻ!!

ഋഷി