പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പരീക്ഷയെന്നു കേൾക്കുന്പോൾ പേടിച്ചു വിറങ്ങലിക്കുകയും കടുത്ത സമ്മർദത്താൽ എങ്ങനെയിത് പരിഹരിക്കണമെന്നറിയാതെ നിസഹായാവസ്ഥയുടെയും നിരാശയുടെയും അഗാധ ഗർത്തങ്ങളിലേക്ക് വീണുടയുകയും ചെയ്യുന്ന ധാരാളം യുവതീയുവാക്കൾ നമ്മുടെ മാതാപിതാക്കൾക്ക് ഇന്നൊരു തലവേദനയായി മാറുകയാണ്. ഒരുവശത്ത് പഠിച്ച് ഉന്നത മാർക്ക് നേടാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ നിർബന്ധിക്കുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കാൻ നന്നേ പാടുപെടുന്ന മാതാപിതാക്കൾ അമിതപ്രതീക്ഷകൊണ്ട് അവരെ വീർപ്പുമുട്ടിക്കുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ വെന്പുന്ന കുട്ടികളാകട്ടെ അതിനു കഴിയാതെവരുന്പോൾ അവർ വിഷാദത്തിലേക്ക് അഭയം തേടുന്നു. പരസ്പരം കുറ്റപ്പെടുത്തലുകളിലൂടെയും നെഗറ്റീവ് കമ്യൂണിക്കേഷൻ ഡയലോഗുകളിലൂടെയും കുടുംബാന്തരീക്ഷം കാറും കോളും നിറഞ്ഞ സംഘർഷമേഖലയായി പരിണമിക്കുന്നു. ഇവിടെ നാം വിസ്മരിച്ചു പോകുന്ന അതിപ്രധാനമായ ഒരു കാര്യമുണ്ട്. ബുദ്ധിപരമായ ഏതൊരു പ്രവൃത്തിയും സമർഥമായി ചെയ്യുന്നതിന് ഒരു വ്യക്തിക്ക് ബുദ്ധി മാത്രം പോരാ, വൈകാരികമായ സന്തുലിതാവസ്ഥയുംകൂടി വേണം. മാതാപിതാക്കളുടെ അമിതപ്രതീക്ഷയും അത് നേടിയെടുക്കാനുള്ള കുട്ടികളുടെ അമിതാവേശവുംകൂടി അവരെ ഞെക്കിപ്പിഴിയുന്പോൾ സുഗമമായ പഠനപ്രക്രിയയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായി വേണ്ട റിലാക്സേഷൻ റെസ്പോണ്‍സ് കുട്ടികൾക്ക് നഷ്ടപ്പെടുന്നു. തലച്ചോർ നിശ്ചലമാകുന്നു.

കരിന്പനകാടുകളിൽ കാറ്റുപിടിക്കുന്നതുപോലെ അനാവശ്യചിന്തയുടെ കൊടുങ്കാറ്റിൽ കുട്ടികളുടെ സകല ഏകാഗ്രതയും ആടിയുലയുന്നു. ദിശയറിയാതെ, ദിക്കറിയാതെ ദിനംപ്രതി അവർ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായാവസ്ഥയിലേക്ക് എറിയപ്പെടുന്നു. ഇത് അവരുടെ മസ്തിഷ്ക പ്രതികരണങ്ങളെ മാത്രമല്ല പ്രതിരോധ സംവിധാനശേഷിയെയും അതിസൂക്ഷ്മമായ ശാരീരിക പ്രതികരണങ്ങളെയും കെമിക്കൽ മോളിക്യൂൾസിനെയും ഒക്കെ മാറ്റിമറിക്കുന്നു. ഇത്തരം ധാരാളം കേസുകൾ ഫലപ്രദമായി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയിലൂടെ രോഗികളുടെ സഹകരണത്തോടെ പരിഹരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

പരീക്ഷയെന്നു കേൾക്കുന്പോൾ ഞെട്ടിവിറയ്ക്കുകയും വ്യക്തിത്വ വൈകല്യം കാരണം അതിബുദ്ധിമതിയായിട്ടുകൂടി മനസിനെ ഏകാഗ്രമാക്കി പഠിക്കാൻ സാധിക്കാത്തതുകൊണ്ട് വിഷാദത്തിന്‍റെ ഇരുട്ടറകളിലേക്ക് വീണുപോയ ഒരു സാധു പെണ്‍കുട്ടിയുടെ കേസ് ഇവിടെ പ്രതിപാദിക്കട്ടെ.

പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുമായി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ തീവ്രദുഃഖത്തിലായിരുന്നു ആ കുടുംബം. കണ്‍സൾട്ടേഷൻ റൂമിൽ കയറിവന്നപാടേ മാതാപിതാക്കൾ തിടുക്കത്തിൽ അവളുടെ മാനസിക പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങി.
ഇതു ഞങ്ങളുടെ മൂത്തമകളാണ്. അവൾ ബുദ്ധിമതിയാണ്. നന്നായി പഠിക്കുന്നുണ്ട്. എന്നാൽ പരീക്ഷ അടുത്തുവരുന്തോറും അവൾക്കു വല്ലാത്ത പേടിയാണ്. ഏറെ നാൾ കഷ്ടപ്പെട്ടു പഠിച്ച കാര്യങ്ങളെല്ലാം പരീക്ഷ നടക്കുന്പോഴേക്കും മറന്നുപോകുന്നു എന്നതാണ് അവളുടെ പ്രശ്നം. പഠിക്കാൻ ശ്രദ്ധ കിട്ടുന്നില്ല.

ചിന്തകൾ കൂടിവരുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിയുമോ എന്ന ചിന്ത കാരണം നെഞ്ചിടിപ്പ് കൂടുന്നു. കൈയും കാലും വിറയ്ക്കുന്നു. പരീക്ഷാ ഹാളിലേക്ക് കയറിപ്പോകുന്നത് ഓർക്കുന്പോൾതന്നെ തലകറക്കം തോന്നും. കൂടെക്കൂടെ ടോയ് ലറ്റിൽപോകണമെന്നു തോന്നും. ഉള്ളംകൈയും ഉള്ളംകാലും തണുത്തു വിറങ്ങലിക്കും. അങ്ങനെ നീളുന്നു അവളുടെ പ്രശ്നങ്ങൾ.

ഇതൊക്കെ കേൾക്കുന്പോൾ ഏറെ പ്രതീക്ഷയോടെ അവളെ പഠിപ്പിച്ചുകൊണ്ടുവരുന്ന ഞങ്ങളുടെ തലയിൽ ഇടിത്തീ വീണപോലെ തോന്നും. നിനക്ക് തല്ലുകൊള്ളാത്തതിന്‍റെ അസുഖമാണെന്നും അഹങ്കാരമാണെന്നുമൊക്കെ പറഞ്ഞ് അവളുടെ അമ്മ അവളെ എപ്പോഴും കുറ്റപ്പെടുത്തും. പക്ഷേ അതുകൊണ്ടൊന്നും അവളുടെ പ്രശ്നത്തിനു പരിഹാരമായില്ല. എന്തെങ്കിലും ശാരീരിക അസുഖമാണോ എന്നറിയാൻ ഞങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഫിസിഷ്യനെ കാണിച്ചിരുന്നു. പരിശോധനകൾക്കു ശേഷം അവൾക്ക് യാതൊരു അസുഖവുമില്ലെന്നും ഇതു വെറും ടെൻഷനാണെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്‍റെ നിർദേശമനുസരിച്ച് ഒന്നുരണ്ടു കൗണ്‍സലർമാരെ കാണിച്ചു. കൗണ്‍സലിംഗ് നടത്തി.പക്ഷേ ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതു പരീക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു അടവാണെന്നു തോന്നിയതിനാൽ ഞങ്ങൾ അവളെ വഴക്കുപറഞ്ഞു.


പരീക്ഷ വളരെ അടുത്തുവന്നിട്ടും പഠിക്കാതെ ഉറങ്ങുന്നതുകണ്ട് സങ്കടംകൊണ്ട് ഒരുദിസം ഞങ്ങൾ അവളെ വഴക്കുപറഞ്ഞപ്പോൾ അവൾ മുറിയിൽ കയറി ബ്ലേഡുകൊണ്ട് ഞരന്പ് മുറിക്കാൻ ശ്രമിച്ചു. കാരണം തിരക്കിയപ്പോൾ തന്‍റെ വിഷമം ആരും മനസിലാക്കുന്നില്ലെന്നും അതുകൊണ്ടു മരിക്കുന്നതാണ് നല്ലതെന്നു തോന്നിയതായും അവൾ പറഞ്ഞു.

അപ്പോൾ മാത്രമാണ് ഇത് എന്തോ മാനസികപ്രശ്നമാണെന്ന സംശയം ഞങ്ങൾക്കുണ്ടായത്. അതിൽപിന്നെ ഞങ്ങൾ അവളെ വഴക്കുപറയാറേയില്ല. ഇപ്പോൾ അവളുടെ ക്ലാസ്ടീച്ചറിന്‍റെ നിർബന്ധപ്രകാരമാണ് ഞങ്ങൾ അങ്ങയെ കാണാൻ വന്നത്. ഇത് മാറ്റിയെടുക്കുന്തനിനു മനഃശാസ്ത്രത്തിൽ എന്തോ പുതിയ ചികിത്സയുണ്ടെന്നും അവളുടെ ചിന്തകൾ മാറ്റാൻ ഹിപ്നോട്ടിസം വഴി സാധിക്കുമെന്നും ടീച്ചർ ഞങ്ങളോടു പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും നശിച്ചിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായി. അവളെ എങ്ങനെയെങ്കിലും സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ച മാതാപിതാക്കളെ പുറത്തിരുത്തിയ ശേഷം ആ കുട്ടിയുടെ മനോനിലയും വ്യക്തിത്വ തകരാറുകളും ഞാൻ ആഴത്തിൽ പഠിച്ചു.

ബാല്യകാലം മുതൽ വീട്ടിൽ നിലനിന്നിരുന്ന കലഹങ്ങൾ സൃഷ്ടിച്ച അരക്ഷിതബോധമാണ് അവളുടെ വ്യക്തിത്വത്തിൽ ഇത്രയേറെ തകരാറുണ്ടാക്കിയതെന്ന് എനിക്കു ബോധ്യമായി. സ്വന്തം ദാന്പത്യജീവിതത്തിന്‍റെ അസംതൃപ്തി മുഴുവൻ അടിച്ചമർത്തിയ അവളുടെ അമ്മയുടെ ഈർഷ്യയും ദേഷ്യവുമെല്ലാം തന്‍റെ മകളിലേക്കു കുറ്റപ്പെടുത്തലായി പ്രവഹിച്ചപ്പോൾ നിസഹായയായി ഉത്കണ്ഠയിലും മറ്റും അഭയം തേടേണ്ടിവന്ന ആ സാധു പെണ്‍കുട്ടിയുടെ വൈകാരികലോകം സംഘർഷഭൂമിയായി മാറിയതെങ്ങനെയെന്നു മനഃശാസ്ത്ര പരിശോധനയിലൂടെ അറിയാൻ കഴിഞ്ഞു.

സമുദ്രത്തിലെ തിരമാലകൾപോലെ അവരുടെ മനസിൽ അലയടിക്കുന്ന ഉത്കണ്ഠകളെ അടക്കി വിശ്രാന്തിയുടെ ശാന്തതീരങ്ങളിലേക്ക് ആനയിക്കുന്നതിനു ക്ലിനിക്കൽ സൈക്കോളജിയിലെ വിപ്ലവാത്മക ചികിത്സയായ ബിഹേവിയർ തെറാപ്പിയും കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക്ക് ടെക്നോളജിയും സമന്വയിപ്പിച്ച് ചികിത്സ നൽകി.

പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തെറാപ്പി അവൾ നിരന്തരം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ സ്വച്ഛന്ദ നാഡീവ്യൂഹത്തിന്‍റെ അമിത പ്രതികരണങ്ങളായ നെഞ്ചിടിപ്പും വിറയലുമെല്ലാം പടിപടിയായി കുറയ്ക്കാൻ കഴിഞ്ഞു. ടെന്പറേച്ചൻ സെൻസർ (തെർമിസ്റ്റർ) കൈവിരലുകളിൽ ഘടിപ്പിച്ചുകൊണ്ട് കംപ്യൂട്ടർ സ്ക്രീനുകളിൽ തെളിഞ്ഞുവരുന്ന വൈകാരിക ഫീഡ്ബാക്കിനെ വേർതിരിച്ചു മനസിലാക്കി. ടെൻഷൻ കുറയ്ക്കാൻ പരിശീലനം നൽകുന്ന ക്ലിനിക്കൽ സൈക്കോളജിയിലെ ടെന്പറേച്ചൻ ബയോഫീഡ് ബാക്ക് ഉപകരണത്തിന്‍റെ സഹായത്തോടെ അവളുടെ തണുത്ത കൈകളിൽ ചൂട് ഉയർത്താൻ കഴിഞ്ഞപ്പോൾ വിസ്മയം കലർന്ന സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടരുന്നത് ഈ മനഃശാസ്ത്രജനു കൗതുകപൂർവം വീക്ഷിക്കാനായി.

നോക്കൂ! മനുഷ്യമനസിന്‍റെ ചിന്തകൾ മനുഷ്യരുടെ ജൈവഘടനയിൽ വരെ വരുത്തുന്ന ന്യൂറോപ്ലാസ്റ്റിക് വ്യതിയാനത്തിന്‍റെ മാസ്മരശക്തി എത്ര അദ്ഭുതകരമാണെന്ന് അടിസ്ഥാന ഭയത്തിന്‍റെ തീവ്രതയും സങ്കീർണതയും നിർവീര്യമാക്കിയ ശേഷം സിസ്റ്റമാറ്റിക് ഡിസെൻസൈറ്റേഷൻ ചികിത്സയിലൂടെ അവളുടെ പരീക്ഷാഭയം പടിപടിയായി കുറയ്ക്കാൻ അനായാസം കഴിഞ്ഞു. ഇന്ന് അവൾ ഉത്കണ്ഠയോടു വിടപറഞ്ഞു. പരീക്ഷയെ നേരിട്ടു വിജയകരമായി ജീവിതത്തെ അഭിമുഖീകരിക്കുന്നു.പരീക്ഷ ഒരു പേടിസ്വപ്നമായി കരുതി ഉത്കണ്ഠയുടെ ലോകത്ത് സകല ഉൗർജവും നശിപ്പിച്ചു. നിരാശരായി കഴിയുന്ന അനേകം യുവതീയുവാക്കൾ പ്രശ്നപരിഹാരത്തിന്‍റെ ശാസ്ത്രീയ വഴികൾ അറിയാതെ നമുക്കു ചുറ്റും നട്ടംതിരിയുന്നവരാണ് അങ്ങനെയുള്ളവർ മനഃശാസ്ത്രത്തിൽ വേണ്ടത്ര ബിരുദമില്ലാത്ത വ്യാജകൗണ്‍സലർമാരെ സമീപിച്ചു നിരാശയിൽ നിപതിക്കുന്നതായി അറിയുന്നു. ആധുനിക മനഃശാസ്ത്രത്തിന്‍റെ മഹത്തായ സംഭാവനയായ ബിഹേവിയർ തെറാപ്പിയിലൂടെ പരീക്ഷാഭയങ്ങളെല്ലാം പരിഹരിക്കാൻ അനായാസം സാധിക്കുമെന്ന് അങ്ങനെയുള്ളവർ അറിഞ്ഞിരിക്കണം.

ഡോ.ജോസഫ് ഐസക്, (റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,
തെളളകം പി.ഒ.കോയം 686 016
ഫോണ്‍ നന്പർ 9847054817