കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
ഇത് നവരാത്രിക്കാലം. വിദ്യക്കും കലോപാസനകൾക്കും പ്രാർഥനാ നിരതമായ നാളുകൾ. വിദ്യയുടെ അധിപതിയായ മഹാ സരസ്വതിയേയും ധനാധിപതിയായ മഹാലക്ഷ്മിയേയും പൂജിക്കുന്ന നവരാത്രികാലത്ത് നമ്മുടെ മനസും ശരീരവും കൊല്ലൂർ മൂകാംബിക തിരുസന്നിധിയിലെത്തും. കലോപാസകരും പണ്ഡിതന്മാരും എന്നു വേണ്ട നാനാ തുറകളിലുള്ളവരും ജാതിമത ഭേദമെന്യേ എത്തുന്ന ഇടം ഇവിടെത്തന്നെ- ശ്രീ മൂകാംബികയിൽ. ദക്ഷിണ കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴിയൊന്നും ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. നവരാത്രിയായാൽ എല്ലാവരുടെയും മനസ് ഇഷ്ടവരദായിനിയായ മൂകാംബിക ദേവിയിലർപ്പിക്കുകയാണ്.

മൂകാംബിക ക്ഷേത്ര ചരിത്രം

കോല മഹർഷി തപോവനമാക്കിയ ഈ പ്രദേശം അദ്ദേഹത്തിന്‍റെ പേരിൽ കോലാപുരം എന്നാണ് അറിയപ്പെട്ടതെന്നു പൂരാണേതിഹാസങ്ങളിൽ പറയുന്നു. പിന്നീട് ലോപിച്ച് അത് കൊല്ലൂരായി. സ്കന്ദപുരാണത്തിലാണ് കൊല്ലൂരിനെക്കുറിച്ച് ഏറെ പ്രതിപാദിച്ചിട്ടുള്ളത്. മലയാളക്കരയുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ടാകാൻ കാരണങ്ങളുണ്ട്. കൊല്ലൂർ നേരത്തേ തന്നെ ദൈവ സാന്നിധ്യമുള്ള സ്ഥലമാണത്രെ. സ്വയംഭൂവാണ് ഇവിടെ ശക്തി. ശ്രീശങ്കരാചാര്യർ കുടാജാദ്രിയിൽ തപസ് ചെയ്ത് മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി അമ്മയെ മലയാള നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നുവത്രെ ഉദ്ദേശ്യം. മൂകാംബിക ദേവി ഇതിനു തയാറായി. ശ്രീശങ്കരനോട് തിരിഞ്ഞു നോക്കാതെ നടക്കാനും താൻ പിറകെയുണ്ടാകുമെന്നും ദേവി അരുളി. അത് പ്രകാരം ശങ്കരാചാര്യർ മുന്നിൽ നടന്നു. പിറകിൽ നിന്നുള്ള ചിലങ്കനാദം ദേവിയുടെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. എന്നാൽ കൊല്ലൂരിലെത്തിയപ്പോൾ ചിലങ്ക ശബ്ദം നിലച്ചുവെന്നും സംശയ ദുരീകരണത്തിനായി ശങ്കരാചാര്യർ തിരിഞ്ഞു നോക്കിയതോടെ വ്യവസ്ഥ ലംഘിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു കൊല്ലൂരിൽ സ്വയം ഭൂവിനടുത്ത് മൂകാംബികാ ദേവി ആരൂഢസ്ഥയായെന്നുമാണ് വിശ്വാസം. പിന്നീടാണ് ഇവിടെ ഒരു നേരമെങ്കിലും ഒരു മലയാളി ഉണ്ടെങ്കിലേ മൂകാംബികാ ദേവിക്ക് തൃപ്തിയാകുകയുള്ളുവെന്ന വിശ്വാസവും വളർന്നത്.

സൗപർണികാമൃതം

കൊല്ലൂരിലെ പ്രധാന തീർത്ഥമാണ് സൗപർണിക നദി. കൊല്ലൂർ ഗ്രാമം ചുറ്റി ഒഴുകുന്ന സൗപർണികയുടെ മഹത്വം ചെറുതൊന്നുമല്ല. 64 മൂലകങ്ങളടങ്ങിയ തീർഥജലമാണ് സൗപർണികയിലേതെന്നാണ് വിശ്വാസം. മൂകാംബികാ ക്ഷേത്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന കുടജാദ്രിയിൽ നിന്നാണ് സൗപർണികയുടെ ഉത്ഭവം. കൊടും വനത്തിലൂടെ ദിവ്യൗഷധ ചെടികളുടെയും മരങ്ങളുടെയും വേരുകളിലും ഇലകളിലും തട്ടിത്തടഞ്ഞ് കൊല്ലൂരിലെത്തുന്പോൾ സൗപർണിക 64 ഒൗഷധങ്ങളുടെയും "കൂട്ട് ’ ആയി മാറുന്നുവെന്നാണ് ഐതിഹ്യം.

കുടജാദ്രിയിലെ മഹേശ്വരി

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം പൂർണമാകണമെങ്കിൽ ഒന്നു കുടജമലയിൽക്കൂടി പോകണം. ക്ഷേത്രത്തിനു കിഴക്ക് കുടചൂടി നിൽക്കുന്നതു പോലെയുള്ള ഗിരി ശൃംഗം. അതാണ് കുടജാദ്രി. സഹ്യപർവത മലനിരയിലെ ഏറ്റവും ഉയർന്നു നിൽക്കുന്ന കൊടുമുടി. ദേവീദേവന്മാരുടെ പാദസ്പർശമേറ്റ പുണ്യ ഭൂമി. മൂകാംബിക ക്ഷേത്രത്തിൽ നിന്നും സാഗർ റൂട്ടിൽ ബസിൽ നാഗോടിക്കടുത്ത് ഇറങ്ങി രണ്ടരമണിക്കൂറോളം കാട്ടിലൂടെയും മലകയറിയും കുടജാദ്രിയിലെത്താം. കൂടാതെ ജീപ്പ് സർവീസുമുണ്ട്. ബസിറങ്ങി നടന്നു പോകാനാണ് എല്ലാവരും ഇഷ്ടപ്പെടുക.ഒരു മണിക്കൂർ നടന്നാൽ കുടജാദ്രിയുടെ അടിവാരത്തിലെ വേളൂരെത്താം. അവിടെ കോതമംഗലംകാരൻ ടി.പി. തങ്കപ്പന്‍റെ കടയുണ്ട്. ഇഷ്ടവിഭവങ്ങളുമായി കാത്തിരിക്കാൻ ഈ കുടുംബം സദാസന്നദ്ധർ. ആവശ്യത്തിന് വിശപ്പടക്കി പിന്നെ മലകയറ്റമാണ്. കാട്ടിലൂടെ അട്ടയുടെ കടിയേറ്റ് ചെങ്കുത്തായ മലനിരകളിലൂടെ കാട്ടാറിന്‍റെ കളകള നാദവും ചീവീടുകളുടെയും കിളികളുടെയും പാട്ടും കേട്ടുള്ള ഈ യാത്ര അനിർവചനീയമായ ആനന്ദമാണ് പകരുന്നത്. വയർ നിറച്ച് അല്പം വിശ്രമിച്ച് പിന്നെ മലകയറ്റമായി. ചെങ്കുത്തായ ഒറ്റയടിപ്പാതകൾ. മഴവെള്ളം കുത്തിയൊലിച്ച് കിടങ്ങുകളായി രൂപപ്പെട്ട വഴിയിലൂടെ വയോധികർ വരെ അനായാസം കയറിയിറങ്ങുന്നത് കണ്ടാൽ അത്ഭുതപ്പെട്ടുപോകും. ഇടയ്ക്കിടെ ആശ്വാസമെന്നോണം സമതലങ്ങളും പുൽമേടുകളും. ഒരു മണിക്കൂറോളം മേഘങ്ങളോട് മുട്ടിയുരമ്മിയുള്ള നടത്തം എല്ലാ ക്ഷീണവുമകറ്റും. നടന്നു കയറിയാൽ എത്തുന്നത് കുടജാദ്രിയുടെ മടിത്തട്ടിലാണ്. ഇവിടെ വച്ചാണ് ദേവി മൂകാസുരനെ വധിച്ചെതെന്നാണ് ഐതിഹ്യം. ഇതിന്‍റെ വലിയൊരു ഇരുന്പ് ദണ്ഡിന്‍റെ ശേഷിപ്പുകാണാം. മൂകാസുരനെ ദേവി വധിക്കാൻ ഉപയോഗിച്ച ശൂലം ഭൂമിയിലേക്ക് കുത്തിയിറക്കിയതാണെന്നാണ് വിശ്വാസം. ഇതിന്‍റെ കാലപ്പഴക്കം ഇതുവരെ ആർക്കും ഗണിച്ചെടുക്കാൻ പറ്റിയിട്ടില്ലത്രെ. ബ്രിട്ടീഷുകാർ ഇതിന്‍റെ അറ്റം കുഴിച്ചുനോക്കാൻ പാഴ്ശ്രമം നടത്തിയതായും പറയപ്പെടുന്നു. മൂകാസുരനെ വധിച്ചതിന്‍റെ പേരിലാണെത്രെ ദേവിയെ മുകാംബികാ ദേവിയെന്നറിയപ്പെടാൻ കാരണം.


അമ്മയുടെ മടിത്തട്ടിലെ ആതിഥേയത്വം

കുടജാദ്രിയിലെത്തുന്നവരെ ഇവിടെ ഉൗട്ടിയുറക്കാൻ മരംകോച്ചുന്ന തണുപ്പിലും രണ്ടു കുടുംബങ്ങളുണ്ട്. പൈതൃകമായി കുടജാദ്രിയിലെ ശാക്തേയ കർമങ്ങൾക്ക് നിയോഗിക്കപ്പെട്ട വിഭാഗത്തിലെ ഇപ്പോഴത്തെ ചുമതലക്കാരിയായ സുശീല അക്കയും കുടുംബവും തൊട്ടപ്പുറത്ത് ഗണപതിക്ഷേത്രം പരിപാലിക്കുന്ന പരമേശ്വര ഭട്ടിന്‍റെ കുടുംബവും. വരുന്ന ആളുകളേയും സ്വീകരിച്ച് അവർക്കുവേണ്ട ദാഹജലവും ഭക്ഷണവും നൽകുന്നതിൽ സുശീല അക്കയുടെ കുടുംബം സദാ ജാഗരൂകരാണ്. മരുമകൻ സാഗറിലെ സീതാരാമൻ അതിഥികൾക്കു ഭക്ഷണവും മറ്റും ഒരുക്കുന്പോൾ ഭാര്യാസഹോദരൻ നാഗേന്ദ്രൻ പൂജാദികർമങ്ങളുമായി സജീവമായിരിക്കും. എല്ലാറ്റിനും മേൽനോട്ടത്തിനായി സുശീല അക്കയും. അക്കയുടെ കുടുംബത്തിന്‍റെ ആതിഥ്യം സ്വീകരിച്ചശേഷം അരമണിക്കൂർ മലമുതുകിലൂടെ നടന്നാൽ സർവജ്ഞ പീഠത്തിലെത്താം. ഒരു വശം കാടും മറുവശം അഗാധ ഗർത്തങ്ങളുമുള്ള മലമുതുകിലൂടെയുള്ള യാത്ര സ്വർഗാനുഭൂതിയാണുണ്ടാക്കുക. വെള്ളമേഘങ്ങൾകൊണ്ട് അന്യോന്യം മറയ്ക്കുന്ന അവസ്ഥയിൽ ഏതോ മായാലോകത്ത് എത്തിയതുപോലെ തോന്നും. ഒരുവേള പ്രപഞ്ച ശക്തിയുടെ മുന്നിൽ ആരും കൈകൂപ്പിപ്പോകും. കുടജാദ്രിയുടെ ഉച്ചിയിലാണ് സർവജ്ഞ പീഠം. ശ്രീശങ്കരന്‍റെ സാന്നിധ്യംകൊണ്ട് കുടജാദ്രിക്ക് മലയാളക്കരയുമായി ഏറെ ബന്ധമാണുള്ളത്. ദേവിയെ പ്രത്യക്ഷപ്പെടുത്താൻ തപം ചെയ്ത സ്ഥലത്താണത്രെ സർവജ്ഞ പീഠമുള്ളത്. കരിങ്കൽ തൂണുകളും കരിങ്കൽ പാളികളും കൊണ്ട് നിർമിച്ചതാണിത്. അടുത്തൊന്നും കരിങ്കൽ ഇല്ലാതിരുന്നിട്ടും ഇവ ഇവിടെ എത്തിച്ചതിന്‍റെ പൊരുൾ തേടിയവർ എന്നും കീഴടങ്ങിയിട്ടേയുള്ളു. നല്ല കാലാവസ്ഥയാണെങ്കിൽ പടിഞ്ഞാറ് മൂകാംബിക ക്ഷേത്രവും കിഴക്ക് സാഗർ റിസർവോയറും വ്യക്തമായി കാണാം. ഇവിടെ നിന്നും ക്ഷേത്രത്തിനഭിമുഖമായുള്ള ഭാഗത്തേക്ക് ഇറങ്ങിയാൽ എത്തുന്നതാണ് ചിത്രമൂല. ചെങ്കുത്തായ പ്രതലത്തിലൂടെയുള്ള യാത്രയിൽ ഇതു തന്നെയാണ് ഭൂമിയുടെ അറ്റമെന്ന തോന്നുലുണ്ടാക്കും. അരമണിക്കൂറോളം പുല്ലും ചെടികളും പിടിച്ച് ഇറങ്ങിയാൽ എത്തുന്നത് ചിത്രമൂല ഗുഹയിലേക്കാണ്. ശ്രീശങ്കരനടക്കം മുനിമാർ ഈ കരിങ്കൽ പാറയിടുക്കിൽ തപം ചെയ്തിട്ടുണ്ടെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്. ഇതിനു മുകളിൽ നിന്നാണ് സൗപർണികയുടെ ഉത്ഭവം. താഴെ അംബാവനമെന്നറിയപ്പെടുന്ന നിഗൂഢ വനമേഖല. പഴയകാലത്ത് നേരേ ക്ഷേത്രത്തിലേക്ക് നടന്നു പോയവരുണ്ടത്രെ. ചിത്രമൂലയിൽ നിന്നുള്ള കുളി ക്ഷീണം അകറ്റും. കുളിച്ചും തീർഥം കുടിച്ചും മടങ്ങുന്ന തീർഥാടകർക്കും സന്ദർശകർക്കും താഴെ സുശീല അക്ക വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ടാകും. ഇതും കഴിച്ച് രാത്രി തങ്ങുന്നവരും കുറവല്ല. കർണാടക സർക്കാരിന്‍റെ റസ്റ്റ് ഹൗസിനും സുശീല അക്കയുടെയും പരമേശ്വര ഭട്ടിന്‍റെയും വീടുകൾക്കും അനേകം ആളുകളെ ഉൾക്കൊള്ളാനുള്ള പരിമിതമായ സൗകര്യമാണ് മൂകാംബികദേവി കനിഞ്ഞു നല്കിയിട്ടുള്ളത്. പുലർകാലെയുള്ള തിരിച്ചുവരവ് സ്വന്തം കുടുംബത്തിൽ നിന്നകന്നുപോകുന്നതിന്‍റെ സങ്കടം ഉണ്ടാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
..........................................

കുടജാദ്രിയിൽ ഇന്നു തീർഥാടകർ മാത്രമല്ല എത്തുന്നത്. വിനോദസഞ്ചാരികളും എല്ലാ സമയത്തും എത്താറുണ്ട്. മലയാള ചലച്ചിത്രങ്ങളടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സാഹിത്യകാരന്മാർക്കും കവികൾക്കും ഇഷ്ടസ്ഥലമാണ് കുടജാദ്രി. നിരവധി സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും കുടജാദ്രിയെക്കുറിച്ചുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി... എന്ന ഗാനം രചിച്ചത്. പക്ഷേ അദ്ദേഹം മുകാംബികയോ കുടജാദ്രിയോ സന്ദർശിക്കാതെയാണത്രെ ഈ ഗാനമെഴുതിയത്. ഇത് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുള്ളതാണ്.

മാധവൻ പാക്കം
ഫോട്ടോ: പ്രഭാകരൻ കാഞ്ഞങ്ങാട്