Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
ഇത് നവരാത്രിക്കാലം. വിദ്യക്കും കലോപാസനകൾക്കും പ്രാർഥനാ നിരതമായ നാളുകൾ. വിദ്യയുടെ അധിപതിയായ മഹാ സരസ്വതിയേയും ധനാധിപതിയായ മഹാലക്ഷ്മിയേയും പൂജിക്കുന്ന നവരാത്രികാലത്ത് നമ്മുടെ മനസും ശരീരവും കൊല്ലൂർ മൂകാംബിക തിരുസന്നിധിയിലെത്തും. കലോപാസകരും പണ്ഡിതന്മാരും എന്നു വേണ്ട നാനാ തുറകളിലുള്ളവരും ജാതിമത ഭേദമെന്യേ എത്തുന്ന ഇടം ഇവിടെത്തന്നെ- ശ്രീ മൂകാംബികയിൽ. ദക്ഷിണ കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴിയൊന്നും ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. നവരാത്രിയായാൽ എല്ലാവരുടെയും മനസ് ഇഷ്ടവരദായിനിയായ മൂകാംബിക ദേവിയിലർപ്പിക്കുകയാണ്.
മൂകാംബിക ക്ഷേത്ര ചരിത്രം
കോല മഹർഷി തപോവനമാക്കിയ ഈ പ്രദേശം അദ്ദേഹത്തിന്റെ പേരിൽ കോലാപുരം എന്നാണ് അറിയപ്പെട്ടതെന്നു പൂരാണേതിഹാസങ്ങളിൽ പറയുന്നു. പിന്നീട് ലോപിച്ച് അത് കൊല്ലൂരായി. സ്കന്ദപുരാണത്തിലാണ് കൊല്ലൂരിനെക്കുറിച്ച് ഏറെ പ്രതിപാദിച്ചിട്ടുള്ളത്. മലയാളക്കരയുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ടാകാൻ കാരണങ്ങളുണ്ട്. കൊല്ലൂർ നേരത്തേ തന്നെ ദൈവ സാന്നിധ്യമുള്ള സ്ഥലമാണത്രെ. സ്വയംഭൂവാണ് ഇവിടെ ശക്തി. ശ്രീശങ്കരാചാര്യർ കുടാജാദ്രിയിൽ തപസ് ചെയ്ത് മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി അമ്മയെ മലയാള നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നുവത്രെ ഉദ്ദേശ്യം. മൂകാംബിക ദേവി ഇതിനു തയാറായി. ശ്രീശങ്കരനോട് തിരിഞ്ഞു നോക്കാതെ നടക്കാനും താൻ പിറകെയുണ്ടാകുമെന്നും ദേവി അരുളി. അത് പ്രകാരം ശങ്കരാചാര്യർ മുന്നിൽ നടന്നു. പിറകിൽ നിന്നുള്ള ചിലങ്കനാദം ദേവിയുടെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. എന്നാൽ കൊല്ലൂരിലെത്തിയപ്പോൾ ചിലങ്ക ശബ്ദം നിലച്ചുവെന്നും സംശയ ദുരീകരണത്തിനായി ശങ്കരാചാര്യർ തിരിഞ്ഞു നോക്കിയതോടെ വ്യവസ്ഥ ലംഘിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു കൊല്ലൂരിൽ സ്വയം ഭൂവിനടുത്ത് മൂകാംബികാ ദേവി ആരൂഢസ്ഥയായെന്നുമാണ് വിശ്വാസം. പിന്നീടാണ് ഇവിടെ ഒരു നേരമെങ്കിലും ഒരു മലയാളി ഉണ്ടെങ്കിലേ മൂകാംബികാ ദേവിക്ക് തൃപ്തിയാകുകയുള്ളുവെന്ന വിശ്വാസവും വളർന്നത്.
സൗപർണികാമൃതം
കൊല്ലൂരിലെ പ്രധാന തീർത്ഥമാണ് സൗപർണിക നദി. കൊല്ലൂർ ഗ്രാമം ചുറ്റി ഒഴുകുന്ന സൗപർണികയുടെ മഹത്വം ചെറുതൊന്നുമല്ല. 64 മൂലകങ്ങളടങ്ങിയ തീർഥജലമാണ് സൗപർണികയിലേതെന്നാണ് വിശ്വാസം. മൂകാംബികാ ക്ഷേത്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന കുടജാദ്രിയിൽ നിന്നാണ് സൗപർണികയുടെ ഉത്ഭവം. കൊടും വനത്തിലൂടെ ദിവ്യൗഷധ ചെടികളുടെയും മരങ്ങളുടെയും വേരുകളിലും ഇലകളിലും തട്ടിത്തടഞ്ഞ് കൊല്ലൂരിലെത്തുന്പോൾ സൗപർണിക 64 ഒൗഷധങ്ങളുടെയും "കൂട്ട് ’ ആയി മാറുന്നുവെന്നാണ് ഐതിഹ്യം.
കുടജാദ്രിയിലെ മഹേശ്വരി
കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം പൂർണമാകണമെങ്കിൽ ഒന്നു കുടജമലയിൽക്കൂടി പോകണം. ക്ഷേത്രത്തിനു കിഴക്ക് കുടചൂടി നിൽക്കുന്നതു പോലെയുള്ള ഗിരി ശൃംഗം. അതാണ് കുടജാദ്രി. സഹ്യപർവത മലനിരയിലെ ഏറ്റവും ഉയർന്നു നിൽക്കുന്ന കൊടുമുടി. ദേവീദേവന്മാരുടെ പാദസ്പർശമേറ്റ പുണ്യ ഭൂമി. മൂകാംബിക ക്ഷേത്രത്തിൽ നിന്നും സാഗർ റൂട്ടിൽ ബസിൽ നാഗോടിക്കടുത്ത് ഇറങ്ങി രണ്ടരമണിക്കൂറോളം കാട്ടിലൂടെയും മലകയറിയും കുടജാദ്രിയിലെത്താം. കൂടാതെ ജീപ്പ് സർവീസുമുണ്ട്. ബസിറങ്ങി നടന്നു പോകാനാണ് എല്ലാവരും ഇഷ്ടപ്പെടുക.ഒരു മണിക്കൂർ നടന്നാൽ കുടജാദ്രിയുടെ അടിവാരത്തിലെ വേളൂരെത്താം. അവിടെ കോതമംഗലംകാരൻ ടി.പി. തങ്കപ്പന്റെ കടയുണ്ട്. ഇഷ്ടവിഭവങ്ങളുമായി കാത്തിരിക്കാൻ ഈ കുടുംബം സദാസന്നദ്ധർ. ആവശ്യത്തിന് വിശപ്പടക്കി പിന്നെ മലകയറ്റമാണ്. കാട്ടിലൂടെ അട്ടയുടെ കടിയേറ്റ് ചെങ്കുത്തായ മലനിരകളിലൂടെ കാട്ടാറിന്റെ കളകള നാദവും ചീവീടുകളുടെയും കിളികളുടെയും പാട്ടും കേട്ടുള്ള ഈ യാത്ര അനിർവചനീയമായ ആനന്ദമാണ് പകരുന്നത്. വയർ നിറച്ച് അല്പം വിശ്രമിച്ച് പിന്നെ മലകയറ്റമായി. ചെങ്കുത്തായ ഒറ്റയടിപ്പാതകൾ. മഴവെള്ളം കുത്തിയൊലിച്ച് കിടങ്ങുകളായി രൂപപ്പെട്ട വഴിയിലൂടെ വയോധികർ വരെ അനായാസം കയറിയിറങ്ങുന്നത് കണ്ടാൽ അത്ഭുതപ്പെട്ടുപോകും. ഇടയ്ക്കിടെ ആശ്വാസമെന്നോണം സമതലങ്ങളും പുൽമേടുകളും. ഒരു മണിക്കൂറോളം മേഘങ്ങളോട് മുട്ടിയുരമ്മിയുള്ള നടത്തം എല്ലാ ക്ഷീണവുമകറ്റും. നടന്നു കയറിയാൽ എത്തുന്നത് കുടജാദ്രിയുടെ മടിത്തട്ടിലാണ്. ഇവിടെ വച്ചാണ് ദേവി മൂകാസുരനെ വധിച്ചെതെന്നാണ് ഐതിഹ്യം. ഇതിന്റെ വലിയൊരു ഇരുന്പ് ദണ്ഡിന്റെ ശേഷിപ്പുകാണാം. മൂകാസുരനെ ദേവി വധിക്കാൻ ഉപയോഗിച്ച ശൂലം ഭൂമിയിലേക്ക് കുത്തിയിറക്കിയതാണെന്നാണ് വിശ്വാസം. ഇതിന്റെ കാലപ്പഴക്കം ഇതുവരെ ആർക്കും ഗണിച്ചെടുക്കാൻ പറ്റിയിട്ടില്ലത്രെ. ബ്രിട്ടീഷുകാർ ഇതിന്റെ അറ്റം കുഴിച്ചുനോക്കാൻ പാഴ്ശ്രമം നടത്തിയതായും പറയപ്പെടുന്നു. മൂകാസുരനെ വധിച്ചതിന്റെ പേരിലാണെത്രെ ദേവിയെ മുകാംബികാ ദേവിയെന്നറിയപ്പെടാൻ കാരണം.
അമ്മയുടെ മടിത്തട്ടിലെ ആതിഥേയത്വം
കുടജാദ്രിയിലെത്തുന്നവരെ ഇവിടെ ഉൗട്ടിയുറക്കാൻ മരംകോച്ചുന്ന തണുപ്പിലും രണ്ടു കുടുംബങ്ങളുണ്ട്. പൈതൃകമായി കുടജാദ്രിയിലെ ശാക്തേയ കർമങ്ങൾക്ക് നിയോഗിക്കപ്പെട്ട വിഭാഗത്തിലെ ഇപ്പോഴത്തെ ചുമതലക്കാരിയായ സുശീല അക്കയും കുടുംബവും തൊട്ടപ്പുറത്ത് ഗണപതിക്ഷേത്രം പരിപാലിക്കുന്ന പരമേശ്വര ഭട്ടിന്റെ കുടുംബവും. വരുന്ന ആളുകളേയും സ്വീകരിച്ച് അവർക്കുവേണ്ട ദാഹജലവും ഭക്ഷണവും നൽകുന്നതിൽ സുശീല അക്കയുടെ കുടുംബം സദാ ജാഗരൂകരാണ്. മരുമകൻ സാഗറിലെ സീതാരാമൻ അതിഥികൾക്കു ഭക്ഷണവും മറ്റും ഒരുക്കുന്പോൾ ഭാര്യാസഹോദരൻ നാഗേന്ദ്രൻ പൂജാദികർമങ്ങളുമായി സജീവമായിരിക്കും. എല്ലാറ്റിനും മേൽനോട്ടത്തിനായി സുശീല അക്കയും. അക്കയുടെ കുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ചശേഷം അരമണിക്കൂർ മലമുതുകിലൂടെ നടന്നാൽ സർവജ്ഞ പീഠത്തിലെത്താം. ഒരു വശം കാടും മറുവശം അഗാധ ഗർത്തങ്ങളുമുള്ള മലമുതുകിലൂടെയുള്ള യാത്ര സ്വർഗാനുഭൂതിയാണുണ്ടാക്കുക. വെള്ളമേഘങ്ങൾകൊണ്ട് അന്യോന്യം മറയ്ക്കുന്ന അവസ്ഥയിൽ ഏതോ മായാലോകത്ത് എത്തിയതുപോലെ തോന്നും. ഒരുവേള പ്രപഞ്ച ശക്തിയുടെ മുന്നിൽ ആരും കൈകൂപ്പിപ്പോകും. കുടജാദ്രിയുടെ ഉച്ചിയിലാണ് സർവജ്ഞ പീഠം. ശ്രീശങ്കരന്റെ സാന്നിധ്യംകൊണ്ട് കുടജാദ്രിക്ക് മലയാളക്കരയുമായി ഏറെ ബന്ധമാണുള്ളത്. ദേവിയെ പ്രത്യക്ഷപ്പെടുത്താൻ തപം ചെയ്ത സ്ഥലത്താണത്രെ സർവജ്ഞ പീഠമുള്ളത്. കരിങ്കൽ തൂണുകളും കരിങ്കൽ പാളികളും കൊണ്ട് നിർമിച്ചതാണിത്. അടുത്തൊന്നും കരിങ്കൽ ഇല്ലാതിരുന്നിട്ടും ഇവ ഇവിടെ എത്തിച്ചതിന്റെ പൊരുൾ തേടിയവർ എന്നും കീഴടങ്ങിയിട്ടേയുള്ളു. നല്ല കാലാവസ്ഥയാണെങ്കിൽ പടിഞ്ഞാറ് മൂകാംബിക ക്ഷേത്രവും കിഴക്ക് സാഗർ റിസർവോയറും വ്യക്തമായി കാണാം. ഇവിടെ നിന്നും ക്ഷേത്രത്തിനഭിമുഖമായുള്ള ഭാഗത്തേക്ക് ഇറങ്ങിയാൽ എത്തുന്നതാണ് ചിത്രമൂല. ചെങ്കുത്തായ പ്രതലത്തിലൂടെയുള്ള യാത്രയിൽ ഇതു തന്നെയാണ് ഭൂമിയുടെ അറ്റമെന്ന തോന്നുലുണ്ടാക്കും. അരമണിക്കൂറോളം പുല്ലും ചെടികളും പിടിച്ച് ഇറങ്ങിയാൽ എത്തുന്നത് ചിത്രമൂല ഗുഹയിലേക്കാണ്. ശ്രീശങ്കരനടക്കം മുനിമാർ ഈ കരിങ്കൽ പാറയിടുക്കിൽ തപം ചെയ്തിട്ടുണ്ടെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്. ഇതിനു മുകളിൽ നിന്നാണ് സൗപർണികയുടെ ഉത്ഭവം. താഴെ അംബാവനമെന്നറിയപ്പെടുന്ന നിഗൂഢ വനമേഖല. പഴയകാലത്ത് നേരേ ക്ഷേത്രത്തിലേക്ക് നടന്നു പോയവരുണ്ടത്രെ. ചിത്രമൂലയിൽ നിന്നുള്ള കുളി ക്ഷീണം അകറ്റും. കുളിച്ചും തീർഥം കുടിച്ചും മടങ്ങുന്ന തീർഥാടകർക്കും സന്ദർശകർക്കും താഴെ സുശീല അക്ക വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ടാകും. ഇതും കഴിച്ച് രാത്രി തങ്ങുന്നവരും കുറവല്ല. കർണാടക സർക്കാരിന്റെ റസ്റ്റ് ഹൗസിനും സുശീല അക്കയുടെയും പരമേശ്വര ഭട്ടിന്റെയും വീടുകൾക്കും അനേകം ആളുകളെ ഉൾക്കൊള്ളാനുള്ള പരിമിതമായ സൗകര്യമാണ് മൂകാംബികദേവി കനിഞ്ഞു നല്‍കിയിട്ടുള്ളത്. പുലർകാലെയുള്ള തിരിച്ചുവരവ് സ്വന്തം കുടുംബത്തിൽ നിന്നകന്നുപോകുന്നതിന്റെ സങ്കടം ഉണ്ടാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
..........................................
കുടജാദ്രിയിൽ ഇന്നു തീർഥാടകർ മാത്രമല്ല എത്തുന്നത്. വിനോദസഞ്ചാരികളും എല്ലാ സമയത്തും എത്താറുണ്ട്. മലയാള ചലച്ചിത്രങ്ങളടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സാഹിത്യകാരന്മാർക്കും കവികൾക്കും ഇഷ്ടസ്ഥലമാണ് കുടജാദ്രി. നിരവധി സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും കുടജാദ്രിയെക്കുറിച്ചുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി... എന്ന ഗാനം രചിച്ചത്. പക്ഷേ അദ്ദേഹം മുകാംബികയോ കുടജാദ്രിയോ സന്ദർശിക്കാതെയാണത്രെ ഈ ഗാനമെഴുതിയത്. ഇത് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുള്ളതാണ്.
മാധവൻ പാക്കം
ഫോട്ടോ: പ്രഭാകരൻ കാഞ്ഞങ്ങാട്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top