ഓര്‍മകളിലെ പെരുന്തച്ചന്‍
ഓര്‍മകളിലെ പെരുന്തച്ചന്‍
പടി കടന്ന് ആദ്യമെത്തിയത് സേതുവാണ്-സേതുമാധവൻ. മുഖത്ത് അടിയേറ്റതിന്‍റെയും വെട്ടേറ്റതിന്‍റെയും പാടുകൾ. പോലീസ് ജീപ്പിൽ എസ്ഐ ആയി വന്നിറങ്ങുമെന്ന് സ്വപ്നം കണ്ട അച്ഛന്‍റെ തെമ്മാടി.... പൂമുഖത്തിരിക്കുന്ന അച്ഛന്‍റെ മുഖത്ത് നോക്കാതെ കാൽപാദങ്ങളിലേക്ക് സേതു വീണു. മാപ്പ്....ഒന്നുമാകാൻ കഴിയാതെ പോയതിന് മാപ്പ്....

കിരീടവും ചെങ്കോലുമില്ലാതെ തന്‍റെ കാൽക്കൽ വീണു കിടക്കുന്ന സേതുവിനെ അച്യുതൻനായർ നിറഞ്ഞ കണ്ണുകളോടെ നോക്കി..പിന്നെ പതുക്കെ പിടിച്ചെഴുനേൽപ്പിച്ചു.. സാരമില്ല...നീ വന്നല്ലോ, അതു മതി. ഇന്നൊരു ദിവസം മക്കളും പേരമക്കളും മരുമക്കളുമൊക്കെ ഇവിടെ വരുമെന്നറിയാം. വരുന്നവരെയൊക്കെ ഒന്നു കാണണം... വരാത്തവരെ അടുത്ത തവണ കാണും. ആദ്യം കാണേണ്ടത് നിന്നെത്തന്നെയാണെന്ന് വല്ലാതെ കൊതിച്ചിരുന്നു. അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്... ഒന്നെന്നെ സല്യൂട്ട് ചെയ്യടാ...

റിട്ട.കോണ്‍സ്റ്റബിൾ അച്യുതൻനായർക്ക് സേതു നൽകിയ ആ സല്യൂട്ട് ആണ്ടിന്‍റെ ബലിച്ചോറായി.....തിരിഞ്ഞുനോക്കാതെ നടന്നുപോകുന്ന സേതുവിനെ അച്യുതൻനായർ നോക്കി നിന്നു.

പടിപ്പുര മുറ്റത്തേക്ക് ചെകുത്താൻ എന്ന ലോറി ഇരച്ചു കയറി വന്നത് അപ്പോഴാണ്. കൈവെട്ടിക്കളഞ്ഞ ഷർട്ടുമിട്ട് ചാക്കോ മാഷ് മുറ്റത്തേക്കിറങ്ങി. ആടുതോമയെ ഒന്നു കാണാൻ... കൂളിംഗ് ഗ്ലാസുമിട്ട് ആടുതോമ ഡ്രൈവിംഗ് സീറ്റിലിരുന്ന് നീട്ടി ഒരു ഹോണടിച്ചു...പിന്നെ ചാടിയിറങ്ങി. അപ്പനും മകനും മുഖാമുഖം നോക്കി നിന്നു. കാലം ഒരു സ്ഫടികത്തിനുള്ളിലെന്നപോലെ അവർക്കു മുന്നിലൂടെ കടന്നുപോയി.

ചാക്കോ മാഷേ... ആടുതോമ വിളിച്ചു. മാഷ് പറഞ്ഞത് ശരിയാ.., ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്...വർഷാവർഷം ഇവിടെ വന്ന് കാണാൻ കഴിയുന്നത് 365 ദിവസങ്ങളെന്ന മാത്തമാറ്റിക്സു കൊണ്ടല്ലേ...അത് ആടുതോമ മറക്കില്ല...കരച്ചിൽ കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് ഒന്നുകൂടി കയറ്റി വെച്ച് തോമ ലോറിയെടുത്ത് ചാക്കോ മാഷുടെ വാക്കുകൾ കേൾക്കാൻ നിൽക്കാതെ പാഞ്ഞുപോയി...

എല്ലാവർക്കും ഒരു സദ്യ തന്നെ ഒരുക്കായിരുന്നു....എല്ലാവരേയും കണ്ടപ്പോൾ ഈശ്വരൻപിള്ള ചേട്ടൻ ആത്മഗതമായി പറഞ്ഞു. പാചകകലയിൽ ഈശ്വരൻപിള്ള ചേട്ടന്‍റെ കൈപ്പുണ്യം ഒന്നു വേറെതന്നെയായിരുന്നു. വയസാംകാലത്തുണ്ടായ പെണ്‍കുഞ്ഞിനെ അച്ഛന്‍റെ സ്ഥാനത്തു നിന്ന് വളർത്തി വലുതാക്കിയ ചേട്ടച്ഛനും മകൾ മീനാക്ഷിയും അച്ഛനെ കാണാൻ നേരത്തെ എത്തിയതാണ്.

അച്ഛനില്ലെങ്കിലും നിനക്ക് ചേട്ടച്ഛനില്ലേ...അച്ഛനെ പോലെ തന്നെ നിന്നെ നന്നായി നോക്കിക്കോളൂം...ഈശ്വരൻപിള്ള മകൾ മീനാക്ഷിയെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് പറഞ്ഞയക്കുന്പോൾ പവിത്രമായ ഒരു ബന്ധത്തിന്‍റെ സുഗന്ധം അവിടെ പരന്നു.

മകളല്ലെങ്കിലും നീയെനിക്ക് മകൾ തന്നെയാണ്. നിന്‍റെ ചിരിയം കുറുന്പും കുസൃതിയുമെല്ലാം കണ്ടപ്പോൾ നിന്നെപ്പോലൊരു മകളെനിക്ക് ഇല്ലാതെ പോയല്ലോ എന്ന് സങ്കടം തോന്നി...ഇന്ന് എനിക്ക് ഓർമകൾ കൊണ്ട് എല്ലാവരും ബലിയിടുന്പോൾ ഞാനാഗ്രഹിച്ചിരുന്നു നീയും ജോജിയും വന്നിരുന്നെങ്കിൽ എന്ന്....വന്നല്ലോ...സന്തോഷമായി... നിന്‍റെ കാലിലെ കൊലുസിന്‍റെ കിലുക്കം എന്‍റെ മനസിലുണ്ടാകും... പോയി വരൂ...എന്നും പറഞ്ഞ് യാത്രയാക്കിയ അച്ഛനെ ജോജിയുടെ കൈപിടിച്ച് മടങ്ങുന്പോൾ നന്ദിനി വീണ്ടും നോക്കി...കണ്ടു മതിയാകാത്തതുപോലെ...

എങ്ങിനെയുണ്ട് എന്‍റെ മക്കളുടെ ഇപ്പോഴത്തെ രാഷ്ട്രീയപ്രവർത്തനം... തന്‍റെ ഇടവും വലവും വന്നു നിൽക്കുന്ന പ്രകാശനോടും പ്രഭാകരനോടും രാഘവൻനായർ ചോദിച്ചു.
ഞങ്ങളിപ്പോൾ പൊളിറ്റിക്സിൽ ആക്ടീവല്ല. വീട്ടിലെ കാര്യങ്ങളും ഓഫീസും ജോലിയുമൊക്കെയായി അങ്ങിനെ പോകുന്നു. ആദ്യം സ്വയം നന്നാവണം, പിന്നെ വീടു നന്നാക്കണം, അതിനു ശേഷം നാടു നന്നാക്കണം എന്നല്ലേ അച്ഛൻ പഠിപ്പിച്ചത്. ആ സന്ദേശം ഞങ്ങളുടെ മനസിലുണ്ട് - അച്ഛന്‍റെ സന്ദേശം മനസിലിട്ട് പ്രകാശനും പ്രഭാകരനും തിരികെ നടന്നു...

എനിക്കർഹതയില്ല നിന്‍റെയീ ദയയും കാരുണ്യവും...അറിഞ്ഞുകൊണ്ടുള്ള കൈപ്പിഴയായി മുകളിൽ നിന്നും വീണ ഉളിയിൽ പിടഞ്ഞത് നീയല്ല..ഞാൻ തന്നെയായിരുന്നു., എന്‍റെ മരണമായിരുന്നു അത്, എനിക്ക് മോക്ഷം വേണ്ട. ജന്മ ജന്മാന്തരങ്ങളിൽ ഗതികിട്ടാതെ രാമൻ അലഞ്ഞൊടുങ്ങാതെ അലയേണ്ടവനാണ്... പെരുംതച്ചന്‍റെ ആത്മാവിന് എന്തിനുണ്ണീ മോക്ഷം നൽകാനെത്തി നീ...

നിറകണ്ണുകളോടെ മകനോട് പെരുംതച്ചൻ ചോദിച്ചു.
അനുവാദം ചോദിക്കാതെ ജന്മം തന്നയാൾ ഒരുനാൾ അനുവാദം ചോദിക്കാതെ ആ ജന്മം തിരിച്ചെടുത്തു. ഞാനത്രയേ കരുതുന്നുള്ളു. മറ്റേതു മരണത്തേക്കാളും ഞാൻ സന്തോഷിക്കുന്നു അച്ഛന്‍റെ കൈകൊണ്ട് മരിക്കാൻ സാധിച്ചതിൽ....മകന്‍റെ വാക്കുകൾ രാമനെന്ന പെരുംതച്ചന്‍റെ ഇടനെഞ്ചിനെ ഉളികൊണ്ട് കീറിമുറിവേൽപ്പിച്ചു....

ഓ...പഴയ നാൽവർ സംഘം ഇപ്പോഴും ആക്ടീവാണല്ലേ...ഇവിടെയടുത്ത് കടലുണ്ട്...ആരും കടലിലേക്ക് പോകരുത്ട്ടോ....ഭാസീ...നിന്‍റെ കടൽക്കളിയും കടൽക്കുളിയും ഇനി വേണ്ട...വീണ്ടുമൊരു മൂന്നാംപക്കം ആലോചിക്കാൻ വയ്യ.....ലോപ്പസേ സുഖമല്ലേ.... അപ്പൂപ്പനെ കാണാൻ വന്നല്ലോ...സന്തോഷമായിട്ടോ...

പ്രായത്തിന്‍റെ അവശതകൾ മറന്ന് അപ്പൂപ്പൻ പറഞ്ഞു. അകലെയല്ലാതെയുള്ള കടലിന്‍റെ കാറ്റേറ്റ് അവർ അപ്പൂപ്പന്‍റെ ചുറ്റും നിന്നു...

സുധീ...നീയൂം മിനിയും ഇത്തവണയും മറക്കാതെ വന്നല്ലോ...നന്നായി...ഏട്ടൻമാരുടെ ഈ അനിയത്തിപ്രാവിനെ നീ നന്നായി നോക്കണംട്ടോ...നിനക്ക് ഇവളേക്കാൾ നല്ലൊരു കുട്ടിയെ കിട്ടില്ലെന്ന് അമ്മ പറഞ്ഞതോർമ്മയില്ലേ... നിങ്ങളുടെ സന്തോഷം കാണുന്പോൾ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത അച്ഛൻ ഞാനാണെന്ന് എനിക്ക് തോന്നുന്നു....

മിനിയുടെ തലയിൽ തലോടി സുധിയെ ചേർത്തുനിർത്തി സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു.

നിന്‍റെ ഭക്തിയുടെ ഡോസ് ഇപ്പൊ എത്രയാണ്....സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നുണ്ടോ...ശ്യാമളേ വിജയൻ ഇപ്പോഴും പഴയ ഉഴപ്പുതന്നെയാണോ...വിജയന്‍റെ അച്ഛൻ കരുണൻമാഷ് ചോദിച്ചു.ചിന്താവിഷ്ടയായി നിൽക്കാതെ മറുപടി പറയൂ ശ്യാമളേ എന്ന് വിജയൻ പറഞ്ഞപ്പോൾ ശ്യാമള പതുക്കെപറഞ്ഞു. ഇപ്പോൾ എല്ലാം ശരിയായി അച്ഛാ...

നീ പണ്ടും ഇവനെ സപ്പോർട്ട് ചെയ്തല്ലേ പറയാറുള്ളു...നീയാണിവനെ കേടുവരുത്തുന്നത്...ഉൗം....ഇനി പഴയവേഷം കെട്ടെടുത്താൽ നിന്നെ പിള്ളേരുടെ മുന്നിലിട്ട് കെട്ടിയിട്ട് തല്ലും ഞാൻ...മാഷ് മുന്നറിയിപ്പ് നൽകി.

ഫീസില്ലാ കോഴ്സിൽ ജീവിതത്തിന്‍റെ പരീക്ഷ പാസായതിന്‍റെ ആഘോഷത്തിലാ അപ്പാ ഞാനിപ്പോഴും...റോയി കൊച്ചുതോമയെ കെട്ടിപ്പിടിച്ച് പറഞ്ഞു. അപ്പനത് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഈ റോയിയും ഭാവനയും നട്ടം തിരിഞ്ഞേനെ....

ഇല്ലടാ...നീ രക്ഷപ്പെടുമെന്ന് എനിക്കുറപ്പായിരുന്നു. നീ ഇപ്പോഴും അഭിനയിക്കുന്നില്ലേടാ മോനേ...അഭിനയം വേണ്ടെന്ന് വെക്കരുത്...കൊച്ചുതോമ പ്രോത്സാഹിപ്പിച്ചു.
അഭിനയിക്കുന്നുണ്ടെന്ന് റോയി മറുപടി നൽകി.. പിന്നെ പതുക്കെ റോയി പറഞ്ഞു - എന്നാലും അപ്പനാണ് അപ്പ ബെസ്റ്റ് നടൻ... അവർ പിന്നെ പണ്ടത്തെപ്പോലെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.

നീയൊന്ന് കൊട്ടിത്തിമർക്ക്, ഞാനൊന്ന് കേൾക്കട്ടെ....പല്ലാവൂർ ശ്രീകണ്ഠപ്പൊതുവാൾ മകൻ പല്ലാവൂർ ദേവനാരായണനോട് കൽപ്പിച്ചു. ചെണ്ടയിൽ പല്ലാവൂർ ദേവനാരായണൻ കൊട്ടിന്‍റെ പെരുമഴ തീർത്തപ്പോൾ ശ്രീകണ്ഠപ്പൊതുവാൾ മനസു തുറന്ന് ചിരിച്ചു. ആണ്ടിലൊരിക്കൽ ഇത് കേൾക്കുന്പോഴുള്ള സുഖമൊന്ന് വേറെ തന്നെയാണേ എന്നും പറഞ്ഞു.
ചുവന്ന ജീപ്പ് മുറ്റത്തേക്ക് ഇരച്ചെത്തി. അച്ചുവാണ്...അച്ചുവേട്ടൻ...മാറഞ്ചേരി കരുണാകര മേനോൻ എന്ന റിട്ട.ജഡ്ജിയുടെ പുലിക്കുട്ടിയായ മകൻ അച്ചു എന്ന് വിളിക്കുന്ന ഇന്ദുചൂഡൻ. കണക്കുകളൊന്നും ഇനി പറയാനോ കൂട്ടിക്കിഴിക്കാനോ ഇല്ലെങ്കിലും അച്ചു എത്തിയിരിക്കുന്നു. അച്ഛനു വേണ്ടി ഇനിയുമൊരായിരം തവണ നരസിംഹമായി അവതാരമെടുക്കാൻ കെൽപ്പുള്ള മകൻ. അച്ഛന്‍റെ കണ്ണുകൾ നിറഞ്ഞു, ഇയാൾ വന്നുവല്ലോ...അതുമതി. മാറഞ്ചേരി കരുണാകര മേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

ന്‍റെ കുട്ടി വന്നൂല്ലോ...സന്തോഷായി അച്ഛന്...
ചിന്താമണിയെ ചേർത്തുനിർത്തി വീരമണി വാര്യർ കണ്ണീർപൊഴിച്ചുകൊണ്ടു പറഞ്ഞു. പടിക്കു പുറത്ത് ചിന്താമണിക്കൊപ്പം വന്ന അഡ്വ.ലാൽകൃഷ്ണ എല്ലാം കണ്ടുകൊണ്ടു നിന്നു.

സ്ഥലക്കച്ചോടൊന്നും ഇപ്പൊ നടക്കണില്ല. നോട്ടൊക്കെ നിരോധിച്ചില്ലേ...നരച്ച താടി തടവിക്കൊണ്ടിരിക്കുന്ന അച്യുതമേനോനോട് ജെപി എന്ന ജയപ്രകാശ് പറഞ്ഞു. എവിടെയായിരുന്നു ഇത്രയും കാലം എന്ന് ഇത്തവണ ചോദിച്ചത് അച്യുതമേനോനായിരുന്നു.
കാര്യങ്ങളൊക്കെ എടങ്ങേറാണന്നേ....ജെപി മറുപടി പറഞ്ഞു. എന്നാലും ങ്ങളെ കാണാൻ വരാതിരിക്കാൻ പറ്റ്വോ...ഇന്ത്യൻ റുപ്പിയേക്കാൾ വില മനുഷ്യനും മനുഷ്യമനസിനും സ്നേഹത്തിനുമുണ്ടെന്ന് പഠിപ്പിച്ചു തന്ന ആളാ ങ്ങ്ള്....ജെപി ദൂരേക്ക് നോക്കികൊണ്ട് അച്യുതമേനോനോട് പറഞ്ഞു.

ഫൈസീ...നീ ബിരിയാണി വെക്കാൻ പഠിച്ചാ.....കരീംക്കായുടെ ഉസ്താദ് ഹോട്ടലിലെ ബിരിയാണി പോലത്തെ ബിരിയാണി വെക്കാൻ പഠിച്ചോ നീയ്....കരീംക്ക ചോദിച്ചതു കേട്ട് ഫൈസി ചിരിച്ചു...പിന്നെ പറഞ്ഞു.

ങ്ടെ ബിരിയാണി ങ്ക്ക് മത്രേ ഉണ്ടാക്കാൻ പറ്റൂ...ങ്ങടെ സ്നേഹോം സന്തോഷം വാത്സല്യോംക്കെ ഇട്ടിട്ടല്ലേ ങ്ങള് അത്ണ്ടാക്കണത്....നിക്കത് പറ്റ്വോ... അതു കേട്ട് കരീംക്കാ വലിയ ശബ്ദത്തിൽ ഉറക്കെയുറക്കെ ചിരിച്ചു..
.
വരില്ലെന്നാ കരുതീത്...ചെയ്തത് ആലോചിക്കുന്പോൾ നീ വരാനേ പാടില്ലായിരുന്നു...എന്നിട്ടും നീ വന്നു...സോഫിയാ നിനക്ക് നല്ലതേ വരൂ...സോളമനും എന്നോട് ദേഷ്യമായിരിക്കുമെന്നറിയാം..എന്നാലും വന്നതിലും കണ്ടതിലുമൊക്കെ വലിയ സന്തോഷം...നിങ്ങളെന്നോട് പൊറുക്കുന്നു എന്നല്ലേ ഇതിനർഥം....എന്‍റെ ഭാഗ്യം....പൊക്കോളൂ....

പോൾ പൈലോക്കാരൻ സോഫിയേയും സോളമനേയും യാത്രയാക്കിക്കൊണ്ട് പറഞ്ഞു. എങ്ങനാ രണ്ടാളും വന്നേ..ബൈക്കിലോ അതോ പഴയ ടാങ്കർ ലോറിയിലോ...പോൾ ചോദിച്ചു...

ടാങ്കർ ലോറിയിൽ...സോളമനും സോഫിയയും ഒരുമിച്ചാണ് മറുപടി നൽകിയത്...മുന്തിരിത്തോപ്പുകളുടെ ഗ്രാമത്തിലേക്ക് ടാങ്കർ ലോറി അവരേയും കൊണ്ട് പായുന്നത് പോൾ പൈലോക്കാരൻ നോക്കി നിന്നു...

മടങ്ങാൻ സമയമായീട്ടോ.....
പ്രീയപ്പെട്ടവരെ ഓരോരുത്തരെയായി കണ്ടുകൊണ്ടിരിക്കുന്പോൾ മടങ്ങാൻ സമയമായി എന്ന് ഓർമപ്പെടുത്തലോടെ അയാളെത്തി.ഇനിയും കുറേ പേരെ കാണാനുണ്ടെന്ന് പറഞ്ഞപ്പോൾ കാലനെന്ന് വിളിപ്പേരുള്ളയാൾ മറുപടി പറഞ്ഞു...
എല്ലാവരേം കണ്ടുതീർക്കാനാവില്ലെന്നോർക്കുക...
ജീവിച്ചിരിക്കുന്പോൾ പ്രിയപ്പെട്ടവർ മരിച്ചുകഴിയുന്പോൾ അതിനേക്കാൾ പ്രിയപ്പെട്ടവരാകും...

പപ്പൻ പ്രിയപ്പെട്ട പപ്പനായ പോലെ....
മരിച്ചവർക്ക് എല്ലാം മിത്രങ്ങളാണ്...അവിടെ ശത്രുക്കളില്ല...
താങ്കൾക്ക് സന്തോഷത്തോടെ മടങ്ങാം...മക്കളും കൊച്ചുമക്കളും പേരക്കിടാങ്ങളുമൊക്കെ സുഖമായിരിക്കുന്നു...

ഇനി അടുത്ത ബലിതർപണം വരെ ഓർക്കാൻ ഈ ഓർമകളാണ് കൂട്ട്...വരൂ....മടങ്ങുന്പോൾ അറിയാതെ മരണദേവനും കണ്ണുനിറഞ്ഞു. അന്ന് ആദ്യമായി..ഭൂമിയിലെ മനുഷ്യന്‍റെ ദു:ഖത്തിൽ, അവന്‍റെ മനസിന്‍റെ വേദനയിൽ ആ മരണദേവനും പങ്കുകൊണ്ടു.

ഋഷി