Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യുദ്ധവും പട്ടിണിയും ആഭ്യന്തര കലഹങ്ങളും നിമിത്തം സ്വന്തം നാടും വീടുംവിട്ട് അലയുന്ന മനുഷ്യരുടെ എണ്ണം വർധിച്ചുവരികയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിന്ന് ആറര കോടി ആളുകൾ വിവിധ കാരണങ്ങളാൽ അവരുടെ ജന്മനാട് ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരാകുന്നു. ഇതിൽ രണ്ടേകാൽ കോടി ആളുകൾ മറ്റുരാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്നു. ഇന്ത്യ എന്നും നല്ല അയൽക്കാരായി കാണുന്ന മ്യാൻമറും ഇപ്പോൾ സമാനമായ പ്രശ്നം നേരിടുകയാണ്. അനധികൃത കുടിയേറ്റക്കാർ എന്നു പറഞ്ഞ് രോഹിംഗ്യൻ മുസിലിംവംശജർക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇവിടുത്തെ സർക്കാർ. ഭീകരസംഘടനയുടെ സഹായത്തോടെ രാജ്യത്തിനെതിരേ പ്രവർത്തിക്കുന്ന ഒരു വിഭാഗം ജനതയ്ക്കെതിരേയാണ് തങ്ങളുടെ പോരാട്ടം എന്നാണ് ഇവരുടെ വാദം. സമാധാന നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള സർക്കാർ രോഹിംഗ്യകൾക്കെതിരേ നടത്തുന്ന നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും ഇന്ത്യാ ഗവണ്മെന്റ് സൂകി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽവന്ന രോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ആരാണ് രോഹിംഗ്യകൾ ?
ലോകത്ത് ഏറ്റവും അധികം വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങൾ എന്ന്് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ച വിഭാഗമാണ് രോഹിംഗ്യകൾ.ഇൻഡോ-ആര്യൻ വംശത്തിൽപ്പെട്ട ഇവരിൽ ഭൂരിഭാഗവും മുസ്ലിം മതവിശ്വാസികളാണ്.പണ്ട് ബർമ എന്നറിയപ്പെട്ടിരുന്ന മ്യാൻമറിന്റെ പടിഞ്ഞാറൻ തീരപ്രദേശത്തുള്ള റാഖൈൻ സംസ്ഥാനത്താണ് ഇവർ താമസിക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെ തീരത്തായിരുന്നതിനാൽ ഈ പ്രദേശത്തിന് ഇന്ത്യ,ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളുമായി നിരന്തര സന്പർക്കമുണ്ടായിരുന്നു. ഇത് ഇവിടത്തെ ഭാഷയേയും സംസ്കാരത്തേയും സ്വാധീനിച്ചു. 14-ാം നൂറ്റാണ്ടുമുതൽ റാഖൈനയിൽ മുസ്ലിം വംശങ്ങൾ താമസിക്കുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്നും ഇന്നത്തെ ബംഗ്ലാദേശിൽനിന്നുമൊക്കെ ആളുകൾ മ്യാൻമറിലേക്ക് കുടിയേറിയിരുന്നു. അന്ന് മ്യാൻമറും ഇന്ത്യയും ഒരേ ഭരണത്തിന്റെ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു ആഭ്യന്തര പലായനമായി മാത്രമേ കണ്ടിരുന്നുള്ളു. സ്വദേശികളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും രോഹിംഗ്യകൾ ഇവരെ പിന്തുണച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്
രോഹിംഗ്യകൾ രാജ്യത്തെ മറ്റു ജനവിഭാഗങ്ങളുമായി കൂടുതൽ അകന്നു. യുദ്ധത്തിൽ ജപ്പാനെതിരേ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർ നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് അവർ തങ്ങളുടെതന്നെ രാജ്യത്തെ മറ്റു ജനവിഭാഗങ്ങളെ ഉപദ്രവിച്ചു. ഇതിന് പ്രതികാരമായി മ്യാൻമറിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മുസ്ലിംകൾ വധിക്കപ്പെട്ടു. ജപ്പാൻ സൈന്യവും രോഹിംഗ്യൻ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഇതോടെ രോഹിംഗ്യൻ മുസ്ലിംകൾ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ പലായനംആരംഭിച്ചു. അക്രമങ്ങളിൽനിന്ന് രക്ഷനേടാനായി 22,000 മുസ്ലിംകളാണ് അന്ന് അതിർത്തികടന്നത്.
1948ൽ പാക്കിസ്ഥാന്റെ സഹായത്തോടെ തങ്ങൾക്കായി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ രോഹിംഗ്യകൾ ശ്രമിച്ചു. എന്നാൽ ഇടയ്ക്കുവച്ച് പാക്കിസ്ഥാൻ പിന്മാറിയതോടെ ആ സാധ്യത അവസാനിച്ചു.
സ്വദേശത്ത് വിദേശികളായിമാറിയ രോഹിംഗ്യകൾ
1948 ജനുവരിയിൽ ഇന്ന് മ്യാൻമർ എന്ന് അറിയപ്പെടുന്ന അന്നത്തെ ബർമ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിതമായി.പുതിയതായി അധികാരത്തിലെത്തിയ സർക്കാർ പൗരത്വത്തിന് അർഹതയുള്ള വംശീയരുടെ പട്ടിക പുറത്തിറക്കി. രോഹിംഗ്യകൾക്ക് ഈ പട്ടികയിൽ ഇടമില്ലായിരുന്നു. എന്നാൽ രണ്ടു തലമുറയായി മ്യാൻമറിൽ കഴിയുന്ന രോഹിംഗ്യൻ കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. ഈ കാലഘട്ടത്തിൽ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടുചെയ്യാനുമൊക്കെ സാധിച്ചിരുന്നു.
1962ലെ പട്ടാള അട്ടിമറിയോടെ രോഹിംഗ്യകളുടെ അവസ്ഥ ആകെ മാറി. പട്ടാളം അധികാരത്തിലെത്തിയതോടെ രാജ്യത്തെ പൗരൻമാരെല്ലാം നാഷണൽ രജിസ്ട്രേഷൻ കാർഡ് എടുക്കണം എന്ന് നിയമം വന്നു. എന്നാൽ രോഹിംഗ്യകൾക്ക് വിദേശിയർക്കു നൽകുന്ന കാർഡേ നൽകിയുള്ളു. അതോടെ അവർക്ക് രാജ്യത്തെ വിദ്യാഭ്യസ സൗകര്യങ്ങളും തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടു. രോഹിംഗ്യകൾ എന്ന പേരുപോലും ഇവർക്ക് നൽകാൻ സർക്കാർ തയാറായിരുന്നില്ല. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിപ്പാർത്തവർ എന്ന് ആരോപിച്ച് ഇവരെ ബംഗാളികൾ എന്നാണ് വിളിച്ചിരുന്നത്. ഈ സമീപനം തന്നെയാണ് ഇപ്പോൾ അധികാരത്തിലുള്ള ജനാധിപത്യ സർക്കാരിനുമുള്ളത്.
ദുരിതത്തിൽ കഴിഞ്ഞിരുന്ന രോഹിംഗ്യകൾക്ക് ഇരുട്ടടിയായി 1982 ൽ പുതിയ പൗരത്വ നിയമം നിലവിൽവന്നു. അന്ന് അംഗീകരിച്ച മ്യാൻമറിലെ വംശീയ പട്ടികയിൽ രോഹിംഗ്യകൾ ഉള്‍പ്പെട്ടില്ല. ഇതോടെ ലക്ഷക്കണക്കിന് വരുന്ന രോഹിംഗ്യകൾ വീടോ നാടോ ഇല്ലാത്തവരായി. രാജ്യത്തെ പൗരൻമാരായി അംഗീകരിക്കണമെങ്കിൽ 1948 നു മുന്‍പ് മ്യാൻമറിൽ ജീവിച്ചവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമായിരുന്നു. എന്നാൽ ഈ രേഖകൾ രോഹിംഗ്യകൾക്കു നൽകാൻ അധികൃതർ തയാറായിരുന്നില്ല. അതോടെ രാജ്യത്തെ നിയമങ്ങൾക്കോ, വിദ്യാഭ്യാസത്തിനോ, ജോലിക്കോ, സഞ്ചാരത്തിനോ വിവാഹം കഴിക്കാനോ, തങ്ങളുടെ മതാചാരങ്ങൾ പിൻതുടരാനോ, വോട്ടുചെയ്യാനോ അവർക്ക് അവകാശമില്ലാതായി.
തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ
പിന്നീട് പലതവണ പട്ടാള ഭരണകൂടം രോഹിംഗ്യകളെ കൂട്ടക്കുരുതി ചെയ്തു. രോഹിംഗ്യൻ വംശത്തെത്തന്നെ ഉന്മൂലനം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ കുറ്റപ്പെടുത്തിയിട്ടും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. അതോടെ രോഹിംഗ്യകൾ തങ്ങളുടെ നാടുപേക്ഷിച്ച് കൂട്ടപ്പലായനം ആരംഭിച്ചു. 1990 കളിൽ 250,000 രോഹിംഗ്യൻ അഭയാർഥികൾ അയൽരാജ്യമായ ബംഗ്ലാദേശിലെത്തി. ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും രോഹിംഗ്യകൾ പലായനം നടത്തി. മറ്റു രാജ്യങ്ങളിലുള്ള രോഹിംഗ്യൻ മുസ്ലിംകളുടെ സഹായത്തോടെ മ്യാൻമറിലുള്ള രോഹിംഗ്യകൾ തങ്ങളുടെ സർക്കാരിനെതിരേ പ്രവർത്തനങ്ങൾ ആരംഭിച്ചു. സർക്കാരിനെതിരേ പോരാടാൻ പുറത്തുനിന്നുള്ള ഭീകരസംഘടനകളുടെ സഹായം രോഹിംഗ്യകൾക്കു ലഭിക്കുന്നുണ്ടെന്നാണ് മ്യാൻമർ സർക്കാർ ആരോപിക്കുന്നത്.
മ്യാൻമറിലെ രോഹിംഗ്യൻ വംശം റാഖെെനേയിലേക്ക് ചുരുക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷേധിക്കപ്പെട്ട ഒരു ജനസമൂഹമാണ് ഇവിടെ ജീവിക്കുന്നത്. തലചായിക്കുന്നത് താത്കാലികമായി നിർമിച്ച ഇടിഞ്ഞുവീഴാറായ കൂരകളിൽ . കഴിക്കുന്നത് യുഎന്നിന്റെ കീഴിലുള്ള സന്നദ്ധ സംഘടനകളും റെഡ്ക്രോസും നൽകുന്ന ഭക്ഷണം(അതും ഉണ്ടെങ്കിൽ മാത്രം).കുടിക്കാൻ ശുദ്ധജലമില്ല. വിദ്യാഭ്യാസത്തിനോ നല്ല തൊഴിലിനോ അവസരങ്ങളില്ല. ഈ അരാജകത്വം ഇവരുടെയിടയിൽ വിഘടനവാദ ഭീകരർ നുഴഞ്ഞുകയറാൻ ഇടയാക്കി എന്നത് സത്യമാണ്. എന്നാൽ ഈ ഭീകരരെ പിടിക്കാൻ എന്ന പേരിൽ മ്യാൻമർ പട്ടാളം ഇപ്പോൾ നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.
ഇപ്പോഴത്തെ പ്രശ്നങ്ങൾ
2016 ഒക്ടോബറിൽ അതിർത്തികാവലിലുണ്ടായിരുന്ന മ്യാൻമർ സേനയിലെ ഒന്‍പതു സൈനികരെ ഒരു സംഘം കലാപകാരികൾ ആക്രമിച്ചുകൊന്നു. രോഹിംഗ്യൻ സോളിഡാരിറ്റി ഓർഗനൈസേഷൻ എന്ന ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്ന് ഗവണ്മെന്റ് ആരോപിച്ചു. തുടർന്ന് സൈന്യവും കലാപകാരികളും പലതവണ ഏറ്റുമുട്ടി. ഇതിൽ 102 കലാപകാരികളും 32 സൈനികരും കൊല്ലപ്പെട്ടു എന്ന് മ്യാൻമർ ഗവണ്മെന്റ് പറയുന്നു. എന്നാൽ സൈന്യം ആയിരത്തിലധികം രോഹിംഗ്യകളുടെ ജീവനെടുത്തു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. അന്തർദേശീയ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് 432 രോഹിംഗ്യകൾ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളുമൊക്കെ ഉൾപ്പെടും. ഭീകരരെ കണ്ടെത്താനായി നിരവധി ഗ്രാമങ്ങളിൽ സൈന്യം റെയ്ഡ് നടത്തുകയും മിക്കവയും അഗ്നിക്കിരയാക്കുകയും ചെയ്തു. രോഹിംഗ്യകളോട് രാജ്യം വിട്ടുപോകാൻ ആക്രോശിച്ചുകൊണ്ട് ഇവരുടെ ഗ്രാമങ്ങളിൽ പോലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പലയിടങ്ങളിലും സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. കുട്ടികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ചോദ്യം ചെയ്യുന്നു. ഇതിൽനിന്നൊക്കെ രക്ഷനേടാനാണ് രോഹിംഗ്യകൾ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശിലേക്കും മറ്റും പലായനം തുടരുന്നത്. മ്യാൻമറിൽ കലാപത്തെ തുടർന്ന് നിസഹായരായ 370,000 രോഹിംഗ്യൻ മുസ്ലിംൾ ബംഗ്ലാദേശിൽ അഭയം തേടി എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. സമാധാന നൊബേൽ സമ്മാന ജേതാവായ സ്യൂകിയുടെ നേതൃത്വത്തിൽ മ്യാൻമറില് നടക്കുന്നത് വംശീയഹത്യയാണെന്നു ചൂണ്ടിക്കാട്ടി സ്യൂകിയുടെ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ സമീപനം
രോഹിംഗ്യൻ മുസ്ലിംകൾ ഉൾപ്പെടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരേയും തിരിച്ചയയ്ക്കുമെന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ നിലപാട്. രോഹിംഗ്യൻ അഭയാർഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവർക്ക് ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.40,000 രോഹിംഗ്യൻ മുസ്ലിംകൾ ഇന്ത്യയിലുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.ജമ്മുകാഷ്മീർ, ഹൈദരാബാദ്, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഐക്യരാഷ്്ട്ര സംഘടനയുടെ രേഖകൾ കെെവശമുള്ളവർക്ക് ഇവിടെ തങ്ങാം.
ഐക്യരാഷ്ട്ര സംഘടനയുടെ നിലപാട്
രോഹിംഗ്യൻ അഭയാര്ഥികൾക്കൊപ്പമാണ് ഐക്യരാഷ്ട്ര സംഘടന. അയൽരാജ്യങ്ങളെല്ലാം രോഹിംഗ്യകൾക്കായി തങ്ങളുടെ അതിർത്തികൾ തുറന്നിടണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. രോഹിംഗ്യകൾക്കെതിരേയുള്ള നടപടികൾ മ്യാൻമർ സർക്കാർ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്.
റോസ് മേരി ജോണ്‍
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top