യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
കോഴിക്കോട് പോലീസ് ക്ലബ്ബിലേക്ക് കംപ്യൂട്ടറുകൾ ഇറക്കിയ പോലീസിനോടും പിടിച്ചുവാങ്ങി നോക്കുകാശ്. പോലീസുകാർ കംപ്യൂട്ടർ ഇറക്കുന്നതിനിടെ പാഞ്ഞെത്തിയ തൊഴിലാളികൾ പണി തടഞ്ഞു. ഒരു കംപ്യൂട്ടർ താഴെ ഇറക്കാൻ 15 രൂപയും മുൻപ് ഇറക്കിയ ലോഡിനു വേറെ കൂലിയുമാണ് യൂണിയൻ ആവശ്യപ്പെട്ടത്. ലോഡ് കയറ്റിയ സ്ഥലത്ത് ഒരു പെട്ടിക്ക് മൂന്നു രൂപയേ കൊടുത്തുള്ളുവെന്നു പോലീസ് പറഞ്ഞപ്പോൾ അത് അവിടുത്തെ കൂലി, ഇവിടെ ഇതാണ് നിരക്ക് എന്നായിരുന്നു സംഘടിത നിലപാട്.

കാക്കിപ്പട തൊഴിൽ സേനയ്ക്കു മുന്നിൽ തോറ്റു. കൽപിച്ച കാശും വാങ്ങി യൂണിയൻകാർ പോയി. നാണംകെട്ട പോലീസ് മൂന്നു യൂണിയൻ നേതാക്കൾക്കെതിരേ കേസെടുത്തപ്പോൾ പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി ഇക്കൂട്ടർ പോലീസിനെ വിരട്ടിയൊതുക്കി. അടുത്തയിടെ ഇടുക്കി ചെറുതോണിയിൽ പോലീസ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരത്തിന് ഇഷ്ടിക ഇറക്കിയതിനും പോലീസിൽ നിന്നു തൊഴിലാളികൾ നോക്കുകൂലി പിടിച്ചുവാങ്ങി.

കൈയൂക്കുമായി എത്തുന്നവരെ ചോദ്യം ചെയ്തോ നിയമംകൊണ്ടോ നേരിടാമെന്നു ധരിക്കേണ്ടതില്ല. നികൃഷ്ടമായ അക്രമവും ചീത്തവിളിയും നടത്താൻ ഇവർക്കു മടിയില്ല. ഇവരെ നിയമം പറഞ്ഞും കോടതി വിധി പറഞ്ഞും ചെറുക്കാമെന്നും കരുതേണ്ട. കൈകൂപ്പി അപേക്ഷിച്ചാലും പിൻവാങ്ങില്ല. ലോണെടുത്തോ കടംവാങ്ങിയോ വീടുവയ്ക്കാൻ നിർമാണ സാമഗ്രികൾ ഇറക്കുന്ന പാവപ്പെട്ടവനോടു പോലും നോക്കുകൂലിക്കാർ കാരുണ്യം കാണിക്കാറില്ല. വീടുപണിയാൻ തനിയെ ലോറിയിൽ നിന്ന് ഇഷ്്ടിക ഇറക്കിയ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചതും ഇഷ്്ടിക അടിച്ചുതകർത്തതുമൊക്കെ നമ്മുടെ നാട്ടിൽതന്നെയാണ്.

നോക്കുകൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വീട്ടാവശ്യത്തിനിറക്കിയ പൂഴി വിട്ടുടമ വഴിയിൽ ഉപേക്ഷിച്ചുളഞ്ഞ സംഭവം അടുത്തയിടെ ആലപ്പുഴയിലാണുണ്ടായത്. ഷാർജയിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നാട്ടിൽ വീടു പണിയാൻ രണ്ടു ലോഡ് പൂഴി കൊണ്ടുവന്നപ്പോൾ യൂണിയൻകാർ നോക്കുകൂലി ചോദിച്ചെത്തി. ചോദിച്ച പണം കൊടുക്കാതെ വന്നപ്പോൾ ലോറി അവിടെ തടഞ്ഞിട്ടു. പൂഴി അവിടെ തള്ളി ലോറിക്കാർ സ്ഥലം വിട്ടു. 2750 രൂപയ്ക്കു വാങ്ങിയ പൂഴി ഈ സ്ഥലത്തുനിന്നും പൂഴി വീട്ടിലേക്ക് കൊണ്ടുപോകാൻ 3000 രൂപയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. മുതലിനേക്കാൾ കൂടുതൽ കൂലി നൽകേണ്ടിവന്ന് മനസുമടുത്ത പ്രവാസി പൂഴി ഉപേക്ഷിച്ചുകളഞ്ഞു.

വീടുപണിയാനുള്ള സിമന്‍റുകട്ട ടിപ്പറിൽനിന്നിറക്കാൻ നോക്കുകൂലി വേണമെന്ന യൂണിയൻ നിലപാടിനെ ചെറുത്ത ദന്പതിമാർ എട്ടു മണിക്കൂർകൊണ്ട് ലോഡ് സ്വയം ഇറക്കിയതും ആലുപ്പുഴയിൽതന്നെ. ദന്പതികൾ തനിയെ 600 സിമന്‍റു കട്ടകളാണ് ഇറക്കി തൊഴിലാളി ധിക്കാരത്തെ തോൽപ്പിച്ചത്.ദാരുണ ദുരന്തത്തിൽപ്പെട്ട ബസ് കുഴിയിൽ നിന്നു കയറ്റിയതിനും നോക്കുകൂലി വാങ്ങാൻ യൂണിയനുകൾക്കു മടിയില്ലാത്ത നാടാണിത്.

എരുമേലിക്ക് സമീപം കണമലയിൽ 2008ൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 16 പേർ ദാരുണമായി മരിച്ച സംഭവമുണ്ടായി. തകർന്ന ബസ് ഓടിച്ചുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ വാഹനം പൊളിച്ചുകൊണ്ടുപോകാൻ ആന്ധ്രക്കാർ ശ്രമിച്ചപ്പോഴാണ് യൂണിയൻകാരുടെ വരവ്. ഉറ്റവർ മരിച്ച ദുഃഖത്തിലെത്തിയ ആന്ധ്രാക്കാരോടും യൂണിയൻകാർ വാങ്ങി നാലായിരം രുപ നോക്കുകൂലി.

ജീവശ്വാസം നിലനിറുത്താൻ ആശുപത്രിയിൽ എത്തിച്ച ഓക്സിജൻ സിലിണ്ടറിനോടും കാരുണ്യം കാണിച്ചില്ല ഇക്കൂട്ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടുത്തിയിടെ ഓക്സിജൻ സിലിണ്ടറുകളുമായി ചെന്നൈയിൽനിന്നു ലോറിയെത്തി. സിലിണ്ടർ ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നായി തൊഴിലാളികൾ. സിലിണ്ടറുകൾ സൂക്ഷിച്ച് ഇറക്കേണ്ടതാണെന്നും ഇതിനായി യന്ത്രം ഉപയോഗിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ അതാരു കേൾക്കാൻ. ജീവൻ പന്താടുന്ന ക്രൂരത അവസാനിപ്പിക്കണമെന്നു യാചിച്ചിട്ടും ഒൗദാര്യമുണ്ടായില്ല. മണിക്കൂറുകൾ കാത്തുകിടന്നശേഷം സിലിണ്ടറുമായി വാഹനം തിരികെ പോയി. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങി. ജീവൻ രക്ഷിക്കേണ്ടവർ ചിലർ ഡിസ്ചാർജ് വാങ്ങി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.

നോക്കുകൂലിയിൽ കോടതികളുടെ ഇടപെടൽ എക്കാലവും ശ്രദ്ധേയമാണ്. സിമന്‍റ് ഇഷ്ടിക ടിപ്പർ ലോറിയിൽനിന്ന് ഇറക്കുന്നത് തടസപ്പെടുത്തുന്നതിനെതിരേ കേരള സിമന്‍റ് ബ്രിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇത്തരം ജോലിയിൽ നോക്കുകൂലിക്ക് അവകാശമില്ലെന്നായിരുന്നു വിധി.

ക്ഷേത്രങ്ങളിൽ പന്തൽ സാധനങ്ങൾ കയറ്റിറക്കു നടത്തുന്പോൾ ഇത്തരം നടപടി പാടില്ലെന്നും ആരാധനാലയം ചുമട്ടുതൊഴിലാളി നിയമപരിധിയിലല്ലെന്നും വിധിയുണ്ട്. ഇത് പള്ളികൾക്കും മോസ്കുകൾക്കും ധർമസ്ഥാപനങ്ങൾക്കും ബാധകമാണുതാനും. വിധി നടപ്പാക്കേണ്ടവർ നിശബ്ദരായാൽ ഇവിടെ നോക്കുകൂലിക്കു മൂക്കുകയറിടാൻ ആർക്കുമാകില്ല. അധ്വാനിക്കാതെ പണം പിടിച്ചുപറിക്കാൻ പഠിച്ചവരും ശീലമാക്കിയവരും അതു തുടർന്നുകൊണ്ടേയിരിക്കും. സമാധാനത്തോടെ സ്വന്തം കാര്യങ്ങൾ നടക്കണം എന്നുള്ളവർ ഇവരുടെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കി ചോദിക്കുന്ന പണം കൊടുക്കും. എല്ലാവരും ഇതു തന്നേ തീരു എന്ന മനോഭാവത്തിൽ കുത്തിപ്പിഴിയുകയാണ് പലപ്പോഴും സംഘടിത തൊഴിലാളികൾ. ഈ ഗുണ്ടാപ്പിരിവ് കാട്ടുനീതിയാണെന്നു കോടതി പലതവണ ആവർത്തിച്ചിട്ടുണ്ട്.


പ്രത്യേകമായി ഒരു തൊഴിലുടമയ്ക്കുവേണ്ടി മാത്രം പണിയെടുക്കുന്നവരല്ല, കവലകളിലും മാർക്കറ്റുകളിലുമുള്ള ചുമട്ടുതൊഴിലാളികളെന്നാണ് കോടതിയുടെ നിരീക്ഷണം. നിർമാണവുമായി ബന്ധപ്പെട്ട ഏതു സാഹചര്യത്തിലും അവർ നിശ്ചയിക്കുന്ന കൂലി വാങ്ങിയെടുക്കുന്നു. വേണ്ടിവന്നാൽ ഗുണ്ടായിസം പ്രയോഗിക്കുന്നു.

ഇതേ സാഹചര്യത്തിൽ 1978 ൽ നിലവിൽ വന്നതാണ് കേരളത്തിലെ ചുമട്ടുതൊഴിലാളി നിയമം. 1981 മേയ് 20 നു ഇത് നടപ്പിലായി. 1978-ൽ ചുമട്ടുതൊഴിലാളി നിയമം നിലവിൽ വന്നെങ്കിലും കൂലി വ്യവസ്ഥ നിലവിൽ വന്നിരുന്നില്ല. 1983-ൽ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതിയും 1984-ൽ ചുമട്ടുതൊഴിലാളി ക്ഷേമബോർഡും നിലവിൽ വന്നിട്ടുണ്ട്. ഇതുകൊണ്ടൊന്നും നോക്കുകൂലിക്കു തടയിടാനാകുന്നില്ല.സ്ഥാപനത്തിനു വേണ്ടിയോ സ്ഥാപനത്തിലോ കൂലി വാങ്ങിയോ അല്ലാതെയോ, ഒരു വാഹനത്തിലോ, വാഹനത്തിൽനിന്നോ, വാഹനത്തിലേക്കോ അഥവാ, അങ്ങനെയുള്ള സ്ഥാപനത്തിലോ ഏതെങ്കിലും സ്ഥലത്തോ സ്ഥലത്തുനിന്നോ സ്ഥലത്തേക്കോ, സാധനങ്ങൾ കയറ്റുകയോ ഇറക്കുകയോ തലച്ചുമടായോ, ശരീരംകൊണ്ടോ, ട്രോളി ഉപയോഗിച്ചോ കൊണ്ടുപോവുകയോ ചെയ്യുന്നതിനായി നേരിട്ടോ കരാർ മുഖേനയോ ജോലിക്ക് ഏർപ്പെടുത്തിയിട്ടുള്ള ഒരാൾ - ഇതാണ് ചുമട്ടുതൊഴിലാളി എന്ന വാക്കിനു നിർവചനം.

ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാതെയുള്ള കൊള്ളയടി നടത്തുകയാണ് നോക്കുകൂലിക്കാർ. നാട്ടിൽ എന്തു ജോലി നടന്നാലും തങ്ങൾക്കു കിട്ടണം സംഭാവന എന്നതാണ് ഇപ്പോഴത്തെ നയം. അതു കൊടുക്കാൻ തയാറായില്ലെങ്കിൽ തനി ഗുണ്ടായിസം.ഗാർഹികാവശ്യത്തിനുള്ള എല്ലാ ജോലികളെയും ചുമട്ടുതൊഴിലാളി മാനദണ്ഡങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സ്വന്തം താമസത്തിനായി പണിയുന്ന വീടിന്‍റെ ആവശ്യത്തിനുള്ള സാധനങ്ങൾ, വിവാഹം, കുടുംബത്തിലെ ഇതര ചടങ്ങുകൾ എന്നിവയ്ക്കുള്ള സാധനങ്ങൾ, വീടുമാറുന്പോൾ കൊണ്ടുപോകുന്നതും കാർഷികാവശ്യത്തിനുള്ള സാധനങ്ങൾ, വ്യാവസായികമോ വ്യാപാരമോ അല്ലാതെ സ്വന്തം ആവശ്യത്തിന് കൊണ്ടുപോകുന്ന സാധനങ്ങൾ എന്നിവയൊന്നും ചുമട്ടുതൊഴിലാളി നിയമത്തിൽ പെടുന്നതല്ല. നിയമം ഇതായിരിക്കെ, ഗുണ്ടാ നയമുള്ള തൊഴിലാളികൾ നാടുനീളെ കൊള്ളപ്പിരിവ് തുടരുകയാണ്.

വികസനത്തിൽ കേരളം പിന്നോട്ടടിക്കുന്നു എന്ന് പരിഭവിച്ചിട്ടു കാര്യമില്ല. കേരളത്തിൽ മുതൽ മുടക്കാനും സംരംഭം തുടങ്ങാനും പ്രവാസിയും വിദേശിയും മാത്രമല്ല മലയാളിയും ഭയപ്പെടുന്നു. ഏതു പ്രസ്ഥാനം തുടങ്ങിയാലും കൊടിയും കൊലവിളിയും സമരവും കൈയേറ്റവുമാണ് ഇവിടത്തെ യൂണിയനുകളുടെ നയം. യന്ത്രം വന്നതുകൊണ്ടാണ് കേരളത്തിൽ നോക്കുകൂലി അവതരിച്ചതെന്ന് പറഞ്ഞാൽ അതു കല്ലുവെച്ച നുണയാണ്.

കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ മേഖലകളിൽ തൊഴിൽ ചെയ്യാൻ ആളില്ലാത്ത സാഹചര്യം വന്നപ്പോഴാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് 20 ലക്ഷം തൊഴിലാളികൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. ഏറ്റവും ഉയർന്ന തൊഴിൽക്കൂലി ഇവിടെ കിട്ടുന്നു എന്നതുകൊണ്ടാണ് കേരളത്തിലേക്ക് ഈ തൊഴിലാളിപ്പടയുടെ കടന്നുവരവ്. ഇതര സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും കേരളത്തിൽ ഒന്നര പതിറ്റാണ്ടായി ജോലി ചെയ്തു ജീവിക്കുകയും സന്പാദ്യം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. തൊഴിലാളി ക്ഷാമംമൂലം നെൽപാടങ്ങളും തോട്ടങ്ങളും തൊഴിൽശാലകളും പാഴിടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. തേയില, ഏലം, കാപ്പി തോട്ടങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.ഇവിടെ യന്ത്രവത്കരണം കൊണ്ടുവന്നാലും നോക്കുകൂലി നൽകണമെന്ന നയം ആർക്ക് അംഗീകരിക്കാനാകും.

കേരളത്തിലെ വ്യാവസായിക മുരടിപ്പിനും കാർഷിക പിന്നോക്കാവസ്ഥയ്ക്കും പിന്നിൽ ജോലി ചെയ്യാൻ തയാറല്ലാത്ത ഒരു വിഭാഗത്തിന്‍റെ കുത്സിത നയം പ്രധാന കാരണമാണ്. തൊഴിലാളികൾ സംഘടിത പാർട്ടികളുടെ ഉറച്ച വോട്ടുബാങ്കായതിനാൽ നോക്കുകൂലി നയത്തിനെതിരേ കർശന നിലപാടെടുക്കാൻ കേരളത്തിലെ ഒരു പാർട്ടി നേതൃത്വത്തിനും തന്േ‍റടമില്ലെന്നതാണ് പ്രധാനം.ജീവിക്കാനുള്ള വ്യഗ്രതയിൽ നെട്ടോട്ടമോടുന്ന ജനത്തെ നോക്കുകൂലിയും കൊള്ളപ്പിരിവും വാങ്ങി ദ്രോഹിക്കുന്ന തൊഴിൽനയത്തെ കാടത്തമെന്നേ പറയേണ്ടതുള്ളു. ഈ കാടത്തം കേരളത്തെ ഭാവിയിലും പിന്നോട്ടടിക്കും.

(അവസാനിച്ചു)