Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
കോഴിക്കോട് പോലീസ് ക്ലബ്ബിലേക്ക് കംപ്യൂട്ടറുകൾ ഇറക്കിയ പോലീസിനോടും പിടിച്ചുവാങ്ങി നോക്കുകാശ്. പോലീസുകാർ കംപ്യൂട്ടർ ഇറക്കുന്നതിനിടെ പാഞ്ഞെത്തിയ തൊഴിലാളികൾ പണി തടഞ്ഞു. ഒരു കംപ്യൂട്ടർ താഴെ ഇറക്കാൻ 15 രൂപയും മുൻപ് ഇറക്കിയ ലോഡിനു വേറെ കൂലിയുമാണ് യൂണിയൻ ആവശ്യപ്പെട്ടത്. ലോഡ് കയറ്റിയ സ്ഥലത്ത് ഒരു പെട്ടിക്ക് മൂന്നു രൂപയേ കൊടുത്തുള്ളുവെന്നു പോലീസ് പറഞ്ഞപ്പോൾ അത് അവിടുത്തെ കൂലി, ഇവിടെ ഇതാണ് നിരക്ക് എന്നായിരുന്നു സംഘടിത നിലപാട്.
കാക്കിപ്പട തൊഴിൽ സേനയ്ക്കു മുന്നിൽ തോറ്റു. കൽപിച്ച കാശും വാങ്ങി യൂണിയൻകാർ പോയി. നാണംകെട്ട പോലീസ് മൂന്നു യൂണിയൻ നേതാക്കൾക്കെതിരേ കേസെടുത്തപ്പോൾ പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി ഇക്കൂട്ടർ പോലീസിനെ വിരട്ടിയൊതുക്കി. അടുത്തയിടെ ഇടുക്കി ചെറുതോണിയിൽ പോലീസ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരത്തിന് ഇഷ്ടിക ഇറക്കിയതിനും പോലീസിൽ നിന്നു തൊഴിലാളികൾ നോക്കുകൂലി പിടിച്ചുവാങ്ങി.
കൈയൂക്കുമായി എത്തുന്നവരെ ചോദ്യം ചെയ്തോ നിയമംകൊണ്ടോ നേരിടാമെന്നു ധരിക്കേണ്ടതില്ല. നികൃഷ്ടമായ അക്രമവും ചീത്തവിളിയും നടത്താൻ ഇവർക്കു മടിയില്ല. ഇവരെ നിയമം പറഞ്ഞും കോടതി വിധി പറഞ്ഞും ചെറുക്കാമെന്നും കരുതേണ്ട. കൈകൂപ്പി അപേക്ഷിച്ചാലും പിൻവാങ്ങില്ല. ലോണെടുത്തോ കടംവാങ്ങിയോ വീടുവയ്ക്കാൻ നിർമാണ സാമഗ്രികൾ ഇറക്കുന്ന പാവപ്പെട്ടവനോടു പോലും നോക്കുകൂലിക്കാർ കാരുണ്യം കാണിക്കാറില്ല. വീടുപണിയാൻ തനിയെ ലോറിയിൽ നിന്ന് ഇഷ്്ടിക ഇറക്കിയ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചതും ഇഷ്്ടിക അടിച്ചുതകർത്തതുമൊക്കെ നമ്മുടെ നാട്ടിൽതന്നെയാണ്.
നോക്കുകൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വീട്ടാവശ്യത്തിനിറക്കിയ പൂഴി വിട്ടുടമ വഴിയിൽ ഉപേക്ഷിച്ചുളഞ്ഞ സംഭവം അടുത്തയിടെ ആലപ്പുഴയിലാണുണ്ടായത്. ഷാർജയിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നാട്ടിൽ വീടു പണിയാൻ രണ്ടു ലോഡ് പൂഴി കൊണ്ടുവന്നപ്പോൾ യൂണിയൻകാർ നോക്കുകൂലി ചോദിച്ചെത്തി. ചോദിച്ച പണം കൊടുക്കാതെ വന്നപ്പോൾ ലോറി അവിടെ തടഞ്ഞിട്ടു. പൂഴി അവിടെ തള്ളി ലോറിക്കാർ സ്ഥലം വിട്ടു. 2750 രൂപയ്ക്കു വാങ്ങിയ പൂഴി ഈ സ്ഥലത്തുനിന്നും പൂഴി വീട്ടിലേക്ക് കൊണ്ടുപോകാൻ 3000 രൂപയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. മുതലിനേക്കാൾ കൂടുതൽ കൂലി നൽകേണ്ടിവന്ന് മനസുമടുത്ത പ്രവാസി പൂഴി ഉപേക്ഷിച്ചുകളഞ്ഞു.
വീടു
പണിയാനുള്ള സിമന്റുകട്ട ടിപ്പറിൽനിന്നിറക്കാൻ നോക്കുകൂലി വേണമെന്ന യൂണിയൻ നിലപാടിനെ ചെറുത്ത ദന്പതിമാർ എട്ടു മണിക്കൂർകൊണ്ട് ലോഡ് സ്വയം ഇറക്കിയതും ആലുപ്പുഴയിൽതന്നെ. ദന്പതികൾ തനിയെ 600 സിമന്റു കട്ടകളാണ് ഇറക്കി തൊഴിലാളി ധിക്കാരത്തെ തോൽപ്പിച്ചത്.ദാരുണ ദുരന്തത്തിൽപ്പെട്ട ബസ് കുഴിയിൽ നിന്നു കയറ്റിയതിനും നോക്കുകൂലി വാങ്ങാൻ യൂണിയനുകൾക്കു മടിയില്ലാത്ത നാടാണിത്.
എരുമേലിക്ക് സമീപം കണമലയിൽ 2008ൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 16 പേർ ദാരുണമായി മരിച്ച സംഭവമുണ്ടായി. തകർന്ന ബസ് ഓടിച്ചുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ വാഹനം പൊളിച്ചുകൊണ്ടുപോകാൻ ആന്ധ്രക്കാർ ശ്രമിച്ചപ്പോഴാണ് യൂണിയൻകാരുടെ വരവ്. ഉറ്റവർ മരിച്ച ദുഃഖത്തിലെത്തിയ ആന്ധ്രാക്കാരോടും യൂണിയൻകാർ വാങ്ങി നാലായിരം രുപ നോക്കുകൂലി.
ജീവശ്വാസം നിലനിറുത്താൻ ആശുപത്രിയിൽ എത്തിച്ച ഓക്സിജൻ സിലിണ്ടറിനോടും കാരുണ്യം കാണിച്ചില്ല ഇക്കൂട്ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടുത്തിയിടെ ഓക്സിജൻ സിലിണ്ടറുകളുമായി ചെന്നൈയിൽനിന്നു ലോറിയെത്തി. സിലിണ്ടർ ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നായി തൊഴിലാളികൾ. സിലിണ്ടറുകൾ സൂക്ഷിച്ച് ഇറക്കേണ്ടതാണെന്നും ഇതിനായി യന്ത്രം ഉപയോഗിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ അതാരു കേൾക്കാൻ. ജീവൻ പന്താടുന്ന ക്രൂരത അവസാനിപ്പിക്കണമെന്നു യാചിച്ചിട്ടും ഒൗദാര്യമുണ്ടായില്ല. മണിക്കൂറുകൾ കാത്തുകിടന്നശേഷം സിലിണ്ടറുമായി വാഹനം തിരികെ പോയി. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങി. ജീവൻ രക്ഷിക്കേണ്ടവർ ചിലർ ഡിസ്ചാർജ് വാങ്ങി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
നോക്കുകൂലിയിൽ കോടതികളുടെ ഇടപെടൽ എക്കാലവും ശ്രദ്ധേയമാണ്. സിമന്റ് ഇഷ്ടിക ടിപ്പർ ലോറിയിൽനിന്ന് ഇറക്കുന്നത് തടസപ്പെടുത്തുന്നതിനെതിരേ കേരള സിമന്റ് ബ്രിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇത്തരം ജോലിയിൽ നോക്കുകൂലിക്ക് അവകാശമില്ലെന്നായിരുന്നു വിധി.
ക്ഷേത്രങ്ങളിൽ പന്തൽ സാധനങ്ങൾ കയറ്റിറക്കു നടത്തുന്പോൾ ഇത്തരം നടപടി പാടില്ലെന്നും ആരാധനാലയം ചുമട്ടുതൊഴിലാളി നിയമപരിധിയിലല്ലെന്നും വിധിയുണ്ട്. ഇത് പള്ളികൾക്കും മോസ്കുകൾക്കും ധർമസ്ഥാപനങ്ങൾക്കും ബാധകമാണുതാനും. വിധി നടപ്പാക്കേണ്ടവർ നിശബ്ദരായാൽ ഇവിടെ നോക്കുകൂലിക്കു മൂക്കുകയറിടാൻ ആർക്കുമാകില്ല. അധ്വാനിക്കാതെ പണം പിടിച്ചുപറിക്കാൻ പഠിച്ചവരും ശീലമാക്കിയവരും അതു തുടർന്നുകൊണ്ടേയിരിക്കും. സമാധാനത്തോടെ സ്വന്തം കാര്യങ്ങൾ നടക്കണം എന്നുള്ളവർ ഇവരുടെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കി ചോദിക്കുന്ന പണം കൊടുക്കും. എല്ലാവരും ഇതു തന്നേ തീരു എന്ന മനോഭാവത്തിൽ കുത്തിപ്പിഴിയുകയാണ് പലപ്പോഴും സംഘടിത തൊഴിലാളികൾ. ഈ ഗുണ്ടാപ്പിരിവ് കാട്ടുനീതിയാണെന്നു കോടതി പലതവണ ആവർത്തിച്ചിട്ടുണ്ട്.
പ്രത്യേകമായി ഒരു തൊഴിലുടമയ്ക്കുവേണ്ടി മാത്രം പണിയെടുക്കുന്നവരല്ല, കവലകളിലും മാർക്കറ്റുകളിലുമുള്ള ചുമട്ടുതൊഴിലാളികളെന്നാണ് കോടതിയുടെ നിരീക്ഷണം. നിർമാണവുമായി ബന്ധപ്പെട്ട ഏതു സാഹചര്യത്തിലും അവർ നിശ്ചയിക്കുന്ന കൂലി വാങ്ങിയെടുക്കുന്നു. വേണ്ടിവന്നാൽ ഗുണ്ടായിസം പ്രയോഗിക്കുന്നു.
ഇതേ സാഹചര്യത്തിൽ 1978 ൽ നിലവിൽ വന്നതാണ് കേരളത്തിലെ ചുമട്ടുതൊഴിലാളി നിയമം. 1981 മേയ് 20 നു ഇത് നടപ്പിലായി. 1978-ൽ ചുമട്ടുതൊഴിലാളി നിയമം നിലവിൽ വന്നെങ്കിലും കൂലി വ്യവസ്ഥ നിലവിൽ വന്നിരുന്നില്ല. 1983-ൽ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതിയും 1984-ൽ ചുമട്ടുതൊഴിലാളി ക്ഷേമബോർഡും നിലവിൽ വന്നിട്ടുണ്ട്. ഇതുകൊണ്ടൊന്നും നോക്കുകൂലിക്കു തടയിടാനാകുന്നില്ല.സ്ഥാപനത്തിനു വേണ്ടിയോ സ്ഥാപനത്തിലോ കൂലി വാങ്ങിയോ അല്ലാതെയോ, ഒരു വാഹനത്തിലോ, വാഹനത്തിൽനിന്നോ, വാഹനത്തിലേക്കോ അഥവാ, അങ്ങനെയുള്ള സ്ഥാപനത്തിലോ ഏതെങ്കിലും സ്ഥലത്തോ സ്ഥലത്തുനിന്നോ സ്ഥലത്തേക്കോ, സാധനങ്ങൾ കയറ്റുകയോ ഇറക്കുകയോ തലച്ചുമടായോ, ശരീരംകൊണ്ടോ, ട്രോളി ഉപയോഗിച്ചോ കൊണ്ടുപോവുകയോ ചെയ്യുന്നതിനായി നേരിട്ടോ കരാർ മുഖേനയോ ജോലിക്ക് ഏർപ്പെടുത്തിയിട്ടുള്ള ഒരാൾ - ഇതാണ് ചുമട്ടുതൊഴിലാളി എന്ന വാക്കിനു നിർവചനം.
ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാതെയുള്ള കൊള്ളയടി നടത്തുകയാണ് നോക്കുകൂലിക്കാർ. നാട്ടിൽ എന്തു ജോലി നടന്നാലും തങ്ങൾക്കു കിട്ടണം സംഭാവന എന്നതാണ് ഇപ്പോഴത്തെ നയം. അതു കൊടുക്കാൻ തയാറായില്ലെങ്കിൽ തനി ഗുണ്ടായിസം.ഗാർഹികാവശ്യത്തിനുള്ള എല്ലാ ജോലികളെയും ചുമട്ടുതൊഴിലാളി മാനദണ്ഡങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സ്വന്തം താമസത്തിനായി പണിയുന്ന വീടിന്റെ ആവശ്യത്തിനുള്ള സാധനങ്ങൾ, വിവാഹം, കുടുംബത്തിലെ ഇതര ചടങ്ങുകൾ എന്നിവയ്ക്കുള്ള സാധനങ്ങൾ, വീടുമാറുന്പോൾ കൊണ്ടുപോകുന്നതും കാർഷികാവശ്യത്തിനുള്ള സാധനങ്ങൾ, വ്യാവസായികമോ വ്യാപാരമോ അല്ലാതെ സ്വന്തം ആവശ്യത്തിന് കൊണ്ടുപോകുന്ന സാധനങ്ങൾ എന്നിവയൊന്നും ചുമട്ടുതൊഴിലാളി നിയമത്തിൽ പെടുന്നതല്ല. നിയമം ഇതായിരിക്കെ, ഗുണ്ടാ നയമുള്ള തൊഴിലാളികൾ നാടുനീളെ കൊള്ളപ്പിരിവ് തുടരുകയാണ്.
വികസനത്തിൽ കേരളം പിന്നോട്ടടിക്കുന്നു എന്ന് പരിഭവിച്ചിട്ടു കാര്യമില്ല. കേരളത്തിൽ മുതൽ മുടക്കാനും സംരംഭം തുടങ്ങാനും പ്രവാസിയും വിദേശിയും മാത്രമല്ല മലയാളിയും ഭയപ്പെടുന്നു. ഏതു പ്രസ്ഥാനം തുടങ്ങിയാലും കൊടിയും കൊലവിളിയും സമരവും കൈയേറ്റവുമാണ് ഇവിടത്തെ യൂണിയനുകളുടെ നയം. യന്ത്രം വന്നതുകൊണ്ടാണ് കേരളത്തിൽ നോക്കുകൂലി അവതരിച്ചതെന്ന് പറഞ്ഞാൽ അതു കല്ലുവെച്ച നുണയാണ്.
കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ മേഖലകളിൽ തൊഴിൽ ചെയ്യാൻ ആളില്ലാത്ത സാഹചര്യം വന്നപ്പോഴാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് 20 ലക്ഷം തൊഴിലാളികൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. ഏറ്റവും ഉയർന്ന തൊഴിൽക്കൂലി ഇവിടെ കിട്ടുന്നു എന്നതുകൊണ്ടാണ് കേരളത്തിലേക്ക് ഈ തൊഴിലാളിപ്പടയുടെ കടന്നുവരവ്. ഇതര സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും കേരളത്തിൽ ഒന്നര പതിറ്റാണ്ടായി ജോലി ചെയ്തു ജീവിക്കുകയും സന്പാദ്യം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. തൊഴിലാളി ക്ഷാമംമൂലം നെൽപാടങ്ങളും തോട്ടങ്ങളും തൊഴിൽശാലകളും പാഴിടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. തേയില, ഏലം, കാപ്പി തോട്ടങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.ഇവിടെ യന്ത്രവത്കരണം കൊണ്ടുവന്നാലും നോക്കുകൂലി നൽകണമെന്ന നയം ആർക്ക് അംഗീകരിക്കാനാകും.
കേരളത്തിലെ വ്യാവസായിക മുരടിപ്പിനും കാർഷിക പിന്നോക്കാവസ്ഥയ്ക്കും പിന്നിൽ ജോലി ചെയ്യാൻ തയാറല്ലാത്ത ഒരു വിഭാഗത്തിന്റെ കുത്സിത നയം പ്രധാന കാരണമാണ്. തൊഴിലാളികൾ സംഘടിത പാർട്ടികളുടെ ഉറച്ച വോട്ടുബാങ്കായതിനാൽ നോക്കുകൂലി നയത്തിനെതിരേ കർശന നിലപാടെടുക്കാൻ കേരളത്തിലെ ഒരു പാർട്ടി നേതൃത്വത്തിനും തന്േറടമില്ലെന്നതാണ് പ്രധാനം.ജീവിക്കാനുള്ള വ്യഗ്രതയിൽ നെട്ടോട്ടമോടുന്ന ജനത്തെ നോക്കുകൂലിയും കൊള്ളപ്പിരിവും വാങ്ങി ദ്രോഹിക്കുന്ന തൊഴിൽനയത്തെ കാടത്തമെന്നേ പറയേണ്ടതുള്ളു. ഈ കാടത്തം കേരളത്തെ ഭാവിയിലും പിന്നോട്ടടിക്കും.
(അവസാനിച്ചു)
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതി; അന്വേഷണത്തിന് തെര. കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
Latest News
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതി; അന്വേഷണത്തിന് തെര. കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top