ഈ കടവിനൊരു കഥ പറയാനുണ്ട്
ഈ കടവിനൊരു  കഥ പറയാനുണ്ട്
കടവ് ഒരു കൂട്ടായ്മയുടെ പേരാണ്. തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ പണം മുടക്കി നന്നാക്കിയെടുത്ത ഒരു കുളക്കടവിന്‍റെ പുതിയമുഖമാണ് കടവ്.

ആളുകൾ കാലുകുത്താൻ മടിച്ച ഒരിടം അവർ നന്നാക്കാനൊരുങ്ങുന്പോൾ അതിത്രയും മനോഹരമായ ഒരിടമാകുമെന്ന് അവർ പോലും കരുതിയിരിക്കില്ല. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആരാലും സംരക്ഷിക്കപ്പെടാതെ കിടന്നിരുന്ന കൊക്കാല കുളവും പരിസരവും ഇന്ന് പുതിയ മുഖം സ്വന്തമാക്കുന്പോൾ നന്ദിയും കടപ്പാടും പറയേണ്ടത് തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളോടാണ്. വാട്സ്അപും ഫെയ്സ്ബുക്കുമായി അടിച്ചുപൊളിച്ചു നടക്കുന്ന വെറും സാധാരണ കോളജ് വിദ്യാർഥികളല്ല തങ്ങളെന്ന് ഇവർ തെളിയിച്ചു. പഠനത്തിന്‍റെ ഭാഗമായിട്ടാണെങ്കിൽ പോലും ഈ കുട്ടികൾ നടത്തിയ ശ്രമദാനത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.

കൊക്കാലയിലെ കുളവും പരിസരവും ആകെ വൃത്തിഹീനമായി കിടക്കുകയായിരുന്നു. കാടുപിടിച്ച് മാലിന്യക്കൂന്പാരം നിറഞ്ഞ് ആർക്കും വേണ്ടാതെ കിടന്നിരുന്ന കുളക്കടവായിരുന്നു ഇത്. പഠനത്തിന്‍റെ ഭാഗമായി അന്വൽ നാഷണൽ ഡിസൈനൻ കോംപിറ്റേഷന്‍റെ ഭാഗമായാണ് തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ ഇവിടെയെത്തുന്നത്. ഉപയോഗയോഗ്യമല്ലാത്ത ഒരിടം കണ്ടെത്തി അവിടം പൊതുജനങ്ങൾക്ക് നിത്യേന ഉപയോഗമുള്ള ഒരിടമാക്കി മാറ്റാനായിരുന്നു ലക്ഷ്യം. ഇതിനായി പല സ്ഥലങ്ങളും ഈ വിദ്യാർഥികൾ ചെന്നു കണ്ടെങ്കിലും തീർത്തും അവഗണിക്കപ്പെട്ടു കിടക്കുന്ന സ്ഥലം കണ്ടെത്താനുള്ള യാത്ര തുടർന്നു. അങ്ങിനെയാണ് കൊക്കാലയിൽ ഇവരെത്തുന്നത്. ശാപമോക്ഷം തേടി ഇവരുടെ വരവു കാത്തുകിടക്കുന്ന കൊക്കാലയിലേക്ക് അവരെത്തി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 40 അംഗ വിദ്യാർഥി സംഘമാണ് പത്തു ദിവസത്തെ ശ്രമഫലമായി കൊക്കാലയിലെ കുളത്തിനും പരിസരത്തിനും പുതിയ മുഖം നൽകിയത്. ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റലായിരുന്നു ആദ്യത്തെ പണി. പുല്ലു വെട്ടി മാറ്റി വെടിപ്പാക്കിയപ്പോൾ തന്നെ കൊക്കാലെ കുളക്കടവിനും പരിസരത്തിനും ഒരു തെളിമ വന്നു. പിന്നെ കുളം വൃത്തിയാക്കുന്ന പണി തുടങ്ങി. കുളം നിറയെ മാലിന്യങ്ങളായിരുന്നു. പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം നിറഞ്ഞു കിടന്ന കുളത്തിനെ വൃത്തിയാക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇട്ടെറിഞ്ഞ് പോകാൻ തോന്നുന്ന ചുറ്റുപാടിനെയെല്ലാം മറികടന്ന് അവർ കുളത്തിന് മോക്ഷം നൽകി. പിന്നെയവർ ജെസിബി കൊണ്ട് കുളത്തിനു ചുറ്റുമുള്ള സ്ഥലം നിരപ്പാക്കി. കുളത്തിലേക്കുള്ള കൽപ്പടവുകളും നന്നാക്കി. കൽപ്പടവിൽ മുളയും മറ്റും ഉപയോഗിച്ച് മേൽക്കൂരയും പടിപ്പുരയും നിർമിച്ചു. നാളത്തെ എൻജിനീയർമാരുടെ ആദ്യത്തെ നിർമാണസംരംഭമായിരിക്കാം ഇത്!!

പണിതുപണിതു വന്നപ്പോൾ ഹരം കയറിയ പോലെയായിരുന്നു കുട്ടികൾക്ക്. അവർ കുളത്തിന്‍റെ ചുറ്റുമതിലിന് നിറങ്ങൾ പകർന്നു. സമീപത്തെ കെട്ടിടത്തിന്‍റെ മതിലിൽ കേരളീയ കലകളും ഉത്സവക്കാഴ്ചകളും വരച്ചു ചേർത്തു. നിറം കെട്ടു കിടന്ന കുളക്കടവിൽ നിറങ്ങൾ കൊണ്ടൊരു നീരാട്ട്.... കഥകളിയും തെയ്യവും വടക്കുന്നാഥക്ഷേത്രവും പൂരക്കാഴ്ചകളും ഓണക്കാഴ്ചകളും ചുമരിൽ നിറങ്ങളിൽ നിറഞ്ഞു. അഴുക്കുചാലായി കിടന്നിടം അഴകേറുമിടമായി മാറി. ഒരു പാർക്കിന് തുല്യമായി മാറി ഇവിടെയിപ്പോൾ. ചിത്രങ്ങൾ വരച്ചത് ആനറ്റ്, അമൽ, സൗപർണിക, ലക്ഷ്മി, അനീഷ, ജോയൽ എന്നിവരാണ്.


പഴമയുടെ പശ്ചാത്തലമൊരുക്കി ഈ കുളക്കടവിന് ഒരു നൊസ്റ്റാൾജിക് ടച്ച് കൊടുക്കാനും കുട്ടികൾ മറന്നില്ല. നാലുകെട്ടിന്‍റെയും നടുമുറ്റത്തിന്‍റെയും തുളസിത്തറയുടേയും ഒരു പഴമകൂടി കലർന്നതോടെ മാലിന്യം നിറഞ്ഞ് ആർക്കും വേണ്ടാതെ കിടന്ന ആ പഴയസ്ഥലത്തെ എല്ലാവരും മറന്നു. വൈകുന്നേരങ്ങളിൽ പരിസരവാസികൾക്കും മറ്റും വന്നിരിക്കാനായി മേൽക്കൂരയുള്ള ഇരിപ്പിടവും ഈ കുട്ടികൾ നിർമിച്ചു. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്ന ഫുട്പാത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് നടക്കാൻ സാധിക്കും വിധമാക്കി.

നാൽപ്പതുപേരായിരുന്നു ഈ ഉദ്യമത്തിന്‍റെ പിന്നിലും മുന്നിലും. ശ്രമദാനമെന്ന് പറയാമെങ്കിലും ആളൊന്നുക്ക് 500 രൂപ വീതം ചെലവുവന്നു. ഇരുപതിനായിരം രൂപ ചെലവിലാണ് ഈ കുളത്തിനേയും കുളക്കടവിനേയും ഈ കുട്ടികൾ നന്നാക്കിയെടുത്തത്. കുളവും കുളക്കടവും നന്നാക്കാൻ തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിലെ സിവിൽ ഡിപ്പാർട്ടുമെന്‍റിൽ നിന്നും ചില സാധനങ്ങൾ ഇവരെടുത്തു. ഡിപ്പാർട്ടുമെന്‍റിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകളും സിമന്‍റുമൊക്കെ ഇവർ ഉപയോഗപ്പെടുത്തി. പഠിച്ചത് പ്രായോഗികമാക്കാൻ ലഭിച്ച അവസരം വളരെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു ഇവർ. കോഴിക്കോട് സ്വദേശിയായ ഒരു വിദ്യാർഥിയുടെ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ ഇന്‍റർലോക്ക് സ്ഥലത്തെത്തിച്ചു. അങ്കമാലി സ്വദേശിനിയായ ഒരു വിദ്യാർഥിനിയുടെ പിതാവ് പ്രദേശം നിറം പകരാൻ സ്ഥലത്ത് പെയിന്‍റ് എത്തിച്ചു നൽകി. ജെയിൻ, സിദ്ധാർത്ഥ്, അനാമിക, അനുപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടത്തിയത്.

പണികളെല്ലാം കഴിഞ്ഞ് മുഖം മിനുക്കിയ ശേഷം കടവ് എന്ന പേരിട്ടതോടെ എല്ലാം ഭംഗിയായി. സമീപത്തെ അങ്കണവാടിയിലെ കുട്ടികൾക്കും പരിസരവാസികൾക്കും കടവ് ഇപ്പോൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നു. പഠനത്തിന്‍റെ ഭാഗമായി ഇത്തരമൊരു പ്രൊജക്ട് ഇല്ലായിരുന്നെങ്കിൽ കൊക്കാല കുളവും കുളക്കടവും മാലിന്യം നിറഞ്ഞ് കാടുംപടലവും പിടിച്ച് ആർക്കും വേണ്ടാതെ കിടന്നേനെ...

എന്നാൽ കുട്ടികളെത്തിയതോടെ കഥമാറി. കൊക്കാല കുളത്തിന്‍റെ കോലം മാറി. പ്രഫഷണൽ കോളജുകളിലെ വിദ്യാർഥികൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മാതൃകാപരമായ ഉത്തരം കൂടിയാവുകയാണ് ഈ കടവ്...