പറന്നെത്തുന്ന ലഹരി
പറന്നെത്തുന്ന  ലഹരി
നെടുന്പാശേരി രാജ്യാന്തര വിമാനത്താവളംവഴി കൊച്ചിയിലേക്കു ലഹരിമരുന്നുകൾ പറന്നെത്തുന്നു. കണ്ണും കാതും കൂർപ്പിച്ചു വിവിധ സർക്കാർ ഏജൻസികളും. ലഹരിമരുന്നു മാഫിയ ഒരു വർഷത്തിനിടെ ചെറുതും വലുതുമായി കടത്തിയ ലഹരിമരുന്നുകളുടെ തുക തിട്ടപ്പെടുത്തുക അസാധ്യം. വിമാനത്താവളംവഴി കടത്തുന്ന ലഹരിമരുന്നിന്‍റെ വില ലക്ഷങ്ങൾ പിന്നിട്ട് കോടികളാകുന്ന കാഴ്ചയാണു സമീപനാളുകളിൽനിന്നു ദൃശ്യമാകുന്നത്. ഇവ കൂടുതലായും എത്തുന്നതു കൊച്ചിയിലേക്കും സമീപ ജില്ലകളിലേക്കുമാണെന്നതു നമ്മുടെ നാട്ടിലെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

കൊച്ചിയിൽ ന്യൂജെൻ പാർട്ടികളിലുൾപ്പെടെ മയക്കുമരുന്നുകളുടെയും കഞ്ചാവിന്‍റെയും ഉപയോഗം വർധിച്ചുവരുന്നുവെന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നു പറയുന്ന തരത്തിൽ നിരോധിച്ചതും അല്ലാത്തതുമായ ലഹരിമരുന്നുകൾ കൊച്ചിയിലെത്തുന്നുണ്ട്. ലഹരിമരുന്നുകളിൽ ഭൂരിഭാഗവും പിടിച്ചെടുക്കുന്നുവെന്ന് അധികൃതർ പറയുന്പോഴും നിലവിൽ ലഭിക്കുന്നവ എവിടെനിന്ന് എത്തിക്കുന്നതാണെന്ന ചോദ്യത്തിന് ഉത്തരമില്ലതാനും.

മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്നുകൾ വാങ്ങാൻ സംസ്ഥാനത്ത് ഏജന്‍റുമാർ ക്യൂവിലാണത്രേ. വൻ തുക ഈടാക്കി വിൽക്കുന്ന മയക്കുമരുന്നുകൾക്ക് അത്രയ്ക്കുമുണ്ട് ആവശ്യക്കാർ. വിമാനത്താവളം വഴിയെത്തുന്നതിൽ എഫഡ്രിൽ മയക്കുമരുന്നാണു വിലപിടിപ്പിൽ മുന്നിൽ. കോടികൾ വിലമതിക്കുന്ന ഈ മയക്കുമരുന്നു കടത്താൻ പല മാർഗങ്ങളാണു മാഫിയ പ്രയോഗിക്കുന്നത്.

തലക്കനത്തിൽ എഫഡ്രിൽ

നെടുന്പാശേരി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടിനു നടന്നതു വൻ മയക്കുമരുന്നു വേട്ടയാണ്. അന്താരാഷ്്ട്ര വിപണിയിൽ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രിൽ മയക്കുമരുന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടിയത്. കൊച്ചി വിമാനത്താവളത്തിൽ ഇത്രയധികം മയക്കുമരുന്നു പിടികൂടുന്നത് ആദ്യവും.

മലേഷ്യയിലേക്കു കടത്താൻ കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചതായിരുന്നു മയക്കുമരുന്ന്. രഹസ്യവിവരത്തെത്തുടർന്നു വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മയക്കുമരുന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി കൊച്ചിയിൽനിന്നു പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിലാണു മയക്കുമരുന്നു കടത്താൻ ഉദ്ദേശിച്ചിരുന്നത്. ബിഗ് ഷോപ്പർ കയറ്റി അയയ്ക്കുന്നതിന്‍റെ മറവിലായിരുന്നു മയക്കുമരുന്നുകടത്ത്. ബിഗ് ഷോപ്പറിന്‍റെ കൈപ്പിടിയായ ചെറിയ ഫൈബർ പൈപ്പിനകത്താണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. പൈപ്പിന്‍റെ ഇരുവശവും അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. പഞ്ചസാര രൂപത്തിലുള്ള മിശ്രിതമാണിത്.
നൂറ് വീതം ബിഗ് ഷോപ്പറുകളുള്ള ആറു വലിയ പെട്ടിയാണ് ഉണ്ടായിരുന്നത്. ചെന്നൈയിൽനിന്നുള്ള ഒരു സ്വകാര്യ സ്ഥാപനമാണു കാർഗോയിൽ പാർസൽ ബുക്ക് ചെയ്തിരുന്നത്. മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തിലേക്കായിരുന്നു ബുക്കിംഗ്. ഇതിന്‍റെ അന്വേഷണം നിലവിൽ തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്.

നെടുന്പാശേരിയിൽ ഇതു മൂന്നാം തവണ

നെടുന്പാശേരിയിൽനിന്ന് ഇതു മൂന്നാം തവണയാണ് എഫഡ്രിൽ പിടികൂടുന്നത്. 2014 ഡിസംബർ 20ന് 20 കിലോ എഫഡ്രിലുമായി സിംബാബേ സ്വദേശിനി സീലിയ ഡോമിൻഗോ അറസ്റ്റിലായിരുന്നു. കളിപ്പാട്ടങ്ങളും കുട്ടികളുടെ ചെരുപ്പുകളും നിറച്ചിരുന്ന സ്യൂട്ട്കെയ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. കടത്തുസംഘം യുവതിയ്ക്കു കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചുനൽകുകയായിരുന്നു. തുടർ അന്വേഷണം നടന്നെങ്കിലും മയക്കുമരുന്നു മാഫിയയെ സംബന്ധിച്ച് അധികൃതർക്കു വിവരമൊന്നും ലഭിച്ചില്ല.

പിന്നീട് 2015 ജൂലൈ 19നാണ് രണ്ടാംതവണ എഫഡ്രിൽ പിടികൂടിയത്. 21 കോടി രൂപയുടെ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കൻ സ്വദേശിനിയാണു പിടിയിലായത്. ജെറ്റ് എയർവേസ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദോഹവഴി മലാവിയിലേക്കു പോകാനെത്തിയ എൻകാ ബിന്‍റോ ഡോർക്കസ് ഡോളി (46) ആണ് വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായത്. ഇവരിൽനിന്ന് 14 കിലോ എഫഡ്രിലാണു പിടിച്ചെടുത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു ട്രോളി ബാഗുകളിൽ 52 ലേഡീസ് വാനിറ്റി ബാഗുകൾ ഉണ്ടായിരുന്നു. ഈ ബാഗുകളിലാണു മയക്കുമരുന്ന് ഒളിപ്പിച്ചത്.

ബാഗുകളിൽ പ്രത്യേക അറകളുണ്ടാക്കി അതിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുകയായിരുന്നു. 190 പാക്കറ്റുകളായിരുന്നു ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. എക്സ്റേ പരിശോധനയിൽ സംശയംതോന്നി ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്. കസ്റ്റംസിന്‍റെ ഡോഗ് സ്ക്വാഡാണു ബാഗിനുള്ളിലുള്ളതു മയക്കുമരുന്നാണെന്ന ആദ്യസൂചന അധികൃതർക്കു നൽകിയത്. ആദ്യം കെറ്റമിൻ ആണെന്നാണ് അധികൃതർ ധരിച്ചിരുന്നത്. പിന്നീട് ലാബിൽ നടത്തിയ പരിശോധനയിലാണ് അന്താരാഷ്്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന എഫഡ്രിൽ ആണെന്നു തിരിച്ചറിഞ്ഞത്. 2014 ഡിസംബറിൽ എഫഡ്രിലു പുറമെ ഹെറോയിനും പിടികൂടിയിരുന്നു.

ഡിആർഐയുടെ മൂന്നാമത്തെ വലിയ വേട്ട

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് ഈ വർഷം സംസ്ഥാനത്തു നടത്തുന്ന മൂന്നാമത്തെ വലിയ വേട്ടയാണു കൊച്ചിയിലെ എഫഡ്രിൽ പിടിച്ചെടുത്ത സംഭവം. അടിമാലിയിൽനിന്നു അഞ്ചുകോടി രൂപ വില വരുന്ന ഹാഷിഷ് പിടികൂടിയതും പാലക്കാടുനിന്നു 60 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടിയതും ഈ വർഷം തന്നെയാണ്.


കൊച്ചിയിൽ ഉൾപ്പെടെ മയക്കുമരുന്നു കടത്തും കഞ്ചാവ് ഉപയോഗവും വർധിച്ചതിനാൽ കർശന നിരീക്ഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. കാഴ്ചയിൽ പഞ്ചസാര പോലെയിരിക്കുന്ന എഫഡ്രിലിന്‍റെ മൂല്യം കോടികളാണ്. ഒരു കിലോ എഫഡ്രിലിന് അന്താരാഷ്്ട്ര വിപണിയിൽ ഒന്നര കോടി രൂപയാണു വില. ഇന്ത്യയിലാകട്ടെ എഫഡ്രിലിനു കിലോയ്ക്കു മൂന്നര ലക്ഷം രൂപയേ വിലയുള്ളൂ. ഡിജെ പാർട്ടികളിലും മറ്റുമാണ് എഫഡ്രിൽ കൂടുതലായും ഉപയോഗിച്ചുവരുന്നത്. കൊച്ചിയിൽ എക്സൈസ്, പോലീസ് സംഘങ്ങൾ തലങ്ങും വിലങ്ങും നടത്തുന്ന പരിശോധനയിൽ നൂറു കണക്കിനു കേസുകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനെല്ലാം പുറമെയാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പരിശോധന ശക്തമാകുന്നത്.

തീരാത്ത നിരീക്ഷണം

കോടികളുടെ മയക്കുമരുന്നു പിടിച്ചെടുത്തതോടെ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന ഡിജെ പാർട്ടികളിൽ ഉൾപ്പെടെ അധികൃതർ കർശന നിരീക്ഷണം ഏർപ്പെടുത്തി. എന്തു പരിശോധന നടത്തിയാലും ഡിജെ പാർട്ടികളിലേക്കു മയക്കുമരുന്നുകൾ യഥേഷ്ടം ഒഴുകുന്നുവെന്നത് അധികൃതരും സമ്മതിക്കുന്നുണ്ട്. ഡിജെ പാർട്ടികളിൽ നടക്കുന്ന ഡാൻസിനിടെ ക്ഷീണം അറിയാതിരിക്കാനാണു വിവിധ തരത്തിലുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ മിക്കവരും ചില ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടത്രേ. നേരത്തെ ഇത്തരം കാര്യങ്ങളിൽ സ്ത്രീകളുടെ പങ്ക് കുറവായിരുന്നെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഉപയോഗം കൂടുന്നതായാണു കാണാൻ സാധിക്കുക.

നെടുന്പാശേരിയിൽനിന്നു ഇത്രയധികം എഫഡ്രിൽ പിടികൂടിയ സാഹചര്യത്തിൽ മയക്കുമരുന്നിന്‍റെ ഒരംശം ഡിജെ പാർട്ടികളിലും എത്തുന്നുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കര, കടൽ മാർഗവും ഇത്തരത്തിൽ ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ടോയെന്നും അധികൃതർ സംശയിക്കുന്നു. വ്യോമമാർഗം മയക്കുമരുന്നുകൾ എത്തിക്കുന്നതിെേക്കാൾ എളുപ്പമാണത്രേ കടൽ, കര മാർഗം എത്തിക്കുന്നത്. കൂടുതൽ പരിശോധനകൾ ഇല്ലാത്തതാണു കാരണം. കൊച്ചിയിൽ നേരത്തെയും പല ഡിജെ പാർട്ടികളിൽനിന്നും പലതരം മയക്കുമരുന്നുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ചെറുതും വലുതുമായ ഇത്തരം ഇടപാടുകൾക്കു പിന്നിൽ വൻ സംഘംതന്നെയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗ കേസുകളിൽ നേരത്തെ ചില അറസ്റ്റുകൾ നടന്നിരുന്നെങ്കിലും കൂടുതൽ അന്വേഷണം മുന്നോട്ട് പോയില്ലെന്നും ആരോപണം ശക്തമാണ്.

തെരക്ക് മറയാക്കുന്ന തന്ത്രം

ലഹരിമരുന്നു കടത്തിന്‍റെ താവളമായി കൊച്ചി മാറുന്ന കാഴ്ചയാണു കാണുന്നത്. നേരത്തെ ഗൾഫിൽനിന്നു കോടികളുടെ സ്വർണമാണു കൊച്ചിയിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ നിലവിൽ ലഹരി വസ്തുക്കളാണ്. സ്വർണക്കടത്തിനു ശമനം വന്നതോടെയാണു ലഹരിവസ്തുക്കൾ കൂടുതലായും കടത്തുന്നതെന്ന് അധികൃതരും സമ്മതിക്കുന്നു. സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്ന മുവാറ്റുപുഴ സംഘത്തെ ഒതുക്കിയതോടെയായിരുന്നു ഈ കടത്തിന് അയവ് വന്നിരുന്നത്. എന്നാൽ വിമാനത്താവളംവഴി കഴിഞ്ഞ മാസങ്ങളിൽ നിരവധി സ്വർണക്കടത്തുകൾ നടന്നതു മുവാറ്റുപുഴ സംഘം വീണ്ടും രംഗത്തെത്തിയതിന്‍റെ സൂചനയാണോയെന്ന സംശയവും അധികൃതർക്കുണ്ട്.

ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം പുതിയ സംഘത്തെ രൂപപ്പെടുത്തിയോയെന്ന സംശയമാണു നിലനിൽക്കുന്നത്. ഇലക്്ട്രിക്, ഇലക്്ട്രോണിക് ഉത്പന്നങ്ങളിൽ ഒളിപ്പിച്ചു കടത്തുന്ന പതിവ് രീതിക്കു പുറമെ സ്വർണം പൊടിച്ച് വിവിധ ഇത്പന്നങ്ങളിൽ കലർത്തിയാണു എത്തിക്കുന്നത്. ലായനി രൂപത്തിൽവരെ വിമാനത്താവളത്തിൽ സ്വർണം എത്തി. രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണു കൊച്ചിയിലേത്. തിരക്ക് മറയാക്കി ലഹരി കടത്താനാണു മാഫിയയുടെ നീക്കമെന്നതിനാലാണു നെടുന്പാശേരി അന്താരാഷ്്ട്ര വിമാനത്താവളംവഴി ഇത്രയേറെ ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിക്കുന്നതെന്നും സൂചനയുണ്ട്.

പിന്നിൽ ഉന്നത ഇടപെടലോ?

ലഹരി മരുന്നുകളുടെ ഒഴുക്കിനു പിന്നിൽ ചില ഉന്നതർക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്. കൊച്ചിയിൽ ഉൾപ്പെടെ തന്പടിച്ചിരിക്കുന്ന ചില സംഘങ്ങളാണ് പിന്നിൽ ചരടു വലികൾ നടത്തുന്നതത്രേ. അന്വേഷണ ഏജൻസികൾക്കു ഇതുസംബന്ധിച്ച് സംശയമുണ്ടെങ്കിലും ഇവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ലെന്നാണു വിവരം. അത്രയേറെയുണ്ട് ഇവരുടെ ഉന്നതതല ബന്ധവും കൂർമ ബുദ്ധിയും.

ഏതെങ്കിലും കേസുമായി ഇവർക്കു നേരിട്ട് ബന്ധമുണ്ടെന്നു തെളിയിക്കുന്ന തെളിവുകൾ അധികൃതരുടെ പക്കലില്ലെന്നും സൂചനയുണ്ട്. പങ്കുള്ളതായി സൂചനമാത്രമേയുള്ളൂ. നെടുന്പാശേരിയിൽനിന്ന് എഫഡ്രിൽ പിടികൂടിയ സംഭവത്തിൽ ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനാകാത്ത് ഇതിന് ഉദാഹരണംമാത്രം. അതേസമയം, ഇതിനു പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ചരടുവലികൾ നടക്കുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ലക്ഷങ്ങൾ മറിയുന്ന ഇടപാടുകളാണത്രേ നടക്കുന്നത്.

റോബിൻ ജോർജ്