Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പറന്നെത്തുന്ന ലഹരി
നെടുന്പാശേരി രാജ്യാന്തര വിമാനത്താവളംവഴി കൊച്ചിയിലേക്കു ലഹരിമരുന്നുകൾ പറന്നെത്തുന്നു. കണ്ണും കാതും കൂർപ്പിച്ചു വിവിധ സർക്കാർ ഏജൻസികളും. ലഹരിമരുന്നു മാഫിയ ഒരു വർഷത്തിനിടെ ചെറുതും വലുതുമായി കടത്തിയ ലഹരിമരുന്നുകളുടെ തുക തിട്ടപ്പെടുത്തുക അസാധ്യം. വിമാനത്താവളംവഴി കടത്തുന്ന ലഹരിമരുന്നിന്റെ വില ലക്ഷങ്ങൾ പിന്നിട്ട് കോടികളാകുന്ന കാഴ്ചയാണു സമീപനാളുകളിൽനിന്നു ദൃശ്യമാകുന്നത്. ഇവ കൂടുതലായും എത്തുന്നതു കൊച്ചിയിലേക്കും സമീപ ജില്ലകളിലേക്കുമാണെന്നതു നമ്മുടെ നാട്ടിലെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.
കൊച്ചിയിൽ ന്യൂജെൻ പാർട്ടികളിലുൾപ്പെടെ മയക്കുമരുന്നുകളുടെയും കഞ്ചാവിന്റെയും ഉപയോഗം വർധിച്ചുവരുന്നുവെന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നു പറയുന്ന തരത്തിൽ നിരോധിച്ചതും അല്ലാത്തതുമായ ലഹരിമരുന്നുകൾ കൊച്ചിയിലെത്തുന്നുണ്ട്. ലഹരിമരുന്നുകളിൽ ഭൂരിഭാഗവും പിടിച്ചെടുക്കുന്നുവെന്ന് അധികൃതർ പറയുന്പോഴും നിലവിൽ ലഭിക്കുന്നവ എവിടെനിന്ന് എത്തിക്കുന്നതാണെന്ന ചോദ്യത്തിന് ഉത്തരമില്ലതാനും.
മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്നുകൾ വാങ്ങാൻ സംസ്ഥാനത്ത് ഏജന്റുമാർ ക്യൂവിലാണത്രേ. വൻ തുക ഈടാക്കി വിൽക്കുന്ന മയക്കുമരുന്നുകൾക്ക് അത്രയ്ക്കുമുണ്ട് ആവശ്യക്കാർ. വിമാനത്താവളം വഴിയെത്തുന്നതിൽ എഫഡ്രിൽ മയക്കുമരുന്നാണു വിലപിടിപ്പിൽ മുന്നിൽ. കോടികൾ വിലമതിക്കുന്ന ഈ മയക്കുമരുന്നു കടത്താൻ പല മാർഗങ്ങളാണു മാഫിയ പ്രയോഗിക്കുന്നത്.
തലക്കനത്തിൽ എഫഡ്രിൽ
നെടുന്പാശേരി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടിനു നടന്നതു വൻ മയക്കുമരുന്നു വേട്ടയാണ്. അന്താരാഷ്്ട്ര വിപണിയിൽ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രിൽ മയക്കുമരുന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. കൊച്ചി വിമാനത്താവളത്തിൽ ഇത്രയധികം മയക്കുമരുന്നു പിടികൂടുന്നത് ആദ്യവും.
മലേഷ്യയിലേക്കു കടത്താൻ കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചതായിരുന്നു മയക്കുമരുന്ന്. രഹസ്യവിവരത്തെത്തുടർന്നു വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മയക്കുമരുന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി കൊച്ചിയിൽനിന്നു പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിലാണു മയക്കുമരുന്നു കടത്താൻ ഉദ്ദേശിച്ചിരുന്നത്. ബിഗ് ഷോപ്പർ കയറ്റി അയയ്ക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്നുകടത്ത്. ബിഗ് ഷോപ്പറിന്റെ കൈപ്പിടിയായ ചെറിയ ഫൈബർ പൈപ്പിനകത്താണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. പൈപ്പിന്റെ ഇരുവശവും അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. പഞ്ചസാര രൂപത്തിലുള്ള മിശ്രിതമാണിത്.
നൂറ് വീതം ബിഗ് ഷോപ്പറുകളുള്ള ആറു വലിയ പെട്ടിയാണ് ഉണ്ടായിരുന്നത്. ചെന്നൈയിൽനിന്നുള്ള ഒരു സ്വകാര്യ സ്ഥാപനമാണു കാർഗോയിൽ പാർസൽ ബുക്ക് ചെയ്തിരുന്നത്. മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തിലേക്കായിരുന്നു ബുക്കിംഗ്. ഇതിന്റെ അന്വേഷണം നിലവിൽ തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്.
നെടുന്പാശേരിയിൽ ഇതു മൂന്നാം തവണ
നെടുന്പാശേരിയിൽനിന്ന് ഇതു മൂന്നാം തവണയാണ് എഫഡ്രിൽ പിടികൂടുന്നത്. 2014 ഡിസംബർ 20ന് 20 കിലോ എഫഡ്രിലുമായി സിംബാബേ സ്വദേശിനി സീലിയ ഡോമിൻഗോ അറസ്റ്റിലായിരുന്നു. കളിപ്പാട്ടങ്ങളും കുട്ടികളുടെ ചെരുപ്പുകളും നിറച്ചിരുന്ന സ്യൂട്ട്കെയ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. കടത്തുസംഘം യുവതിയ്ക്കു കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചുനൽകുകയായിരുന്നു. തുടർ അന്വേഷണം നടന്നെങ്കിലും മയക്കുമരുന്നു മാഫിയയെ സംബന്ധിച്ച് അധികൃതർക്കു വിവരമൊന്നും ലഭിച്ചില്ല.
പിന്നീട് 2015 ജൂലൈ 19നാണ് രണ്ടാംതവണ എഫഡ്രിൽ പിടികൂടിയത്. 21 കോടി രൂപയുടെ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കൻ സ്വദേശിനിയാണു പിടിയിലായത്. ജെറ്റ് എയർവേസ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദോഹവഴി മലാവിയിലേക്കു പോകാനെത്തിയ എൻകാ ബിന്റോ ഡോർക്കസ് ഡോളി (46) ആണ് വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് 14 കിലോ എഫഡ്രിലാണു പിടിച്ചെടുത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു ട്രോളി ബാഗുകളിൽ 52 ലേഡീസ് വാനിറ്റി ബാഗുകൾ ഉണ്ടായിരുന്നു. ഈ ബാഗുകളിലാണു മയക്കുമരുന്ന് ഒളിപ്പിച്ചത്.
ബാഗുകളിൽ പ്രത്യേക അറകളുണ്ടാക്കി അതിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുകയായിരുന്നു. 190 പാക്കറ്റുകളായിരുന്നു ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. എക്സ്റേ പരിശോധനയിൽ സംശയംതോന്നി ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്. കസ്റ്റംസിന്റെ ഡോഗ് സ്ക്വാഡാണു ബാഗിനുള്ളിലുള്ളതു മയക്കുമരുന്നാണെന്ന ആദ്യസൂചന അധികൃതർക്കു നൽകിയത്. ആദ്യം കെറ്റമിൻ ആണെന്നാണ് അധികൃതർ ധരിച്ചിരുന്നത്. പിന്നീട് ലാബിൽ നടത്തിയ പരിശോധനയിലാണ് അന്താരാഷ്്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന എഫഡ്രിൽ ആണെന്നു തിരിച്ചറിഞ്ഞത്. 2014 ഡിസംബറിൽ എഫഡ്രിലു പുറമെ ഹെറോയിനും പിടികൂടിയിരുന്നു.
ഡിആർഐയുടെ മൂന്നാമത്തെ വലിയ വേട്ട
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഈ വർഷം സംസ്ഥാനത്തു നടത്തുന്ന മൂന്നാമത്തെ വലിയ വേട്ടയാണു കൊച്ചിയിലെ എഫഡ്രിൽ പിടിച്ചെടുത്ത സംഭവം. അടിമാലിയിൽനിന്നു അഞ്ചുകോടി രൂപ വില വരുന്ന ഹാഷിഷ് പിടികൂടിയതും പാലക്കാടുനിന്നു 60 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടിയതും ഈ വർഷം തന്നെയാണ്.
കൊച്ചിയിൽ ഉൾപ്പെടെ മയക്കുമരുന്നു കടത്തും കഞ്ചാവ് ഉപയോഗവും വർധിച്ചതിനാൽ കർശന നിരീക്ഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. കാഴ്ചയിൽ പഞ്ചസാര പോലെയിരിക്കുന്ന എഫഡ്രിലിന്റെ മൂല്യം കോടികളാണ്. ഒരു കിലോ എഫഡ്രിലിന് അന്താരാഷ്്ട്ര വിപണിയിൽ ഒന്നര കോടി രൂപയാണു വില. ഇന്ത്യയിലാകട്ടെ എഫഡ്രിലിനു കിലോയ്ക്കു മൂന്നര ലക്ഷം രൂപയേ വിലയുള്ളൂ. ഡിജെ പാർട്ടികളിലും മറ്റുമാണ് എഫഡ്രിൽ കൂടുതലായും ഉപയോഗിച്ചുവരുന്നത്. കൊച്ചിയിൽ എക്സൈസ്, പോലീസ് സംഘങ്ങൾ തലങ്ങും വിലങ്ങും നടത്തുന്ന പരിശോധനയിൽ നൂറു കണക്കിനു കേസുകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനെല്ലാം പുറമെയാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധന ശക്തമാകുന്നത്.
തീരാത്ത നിരീക്ഷണം
കോടികളുടെ മയക്കുമരുന്നു പിടിച്ചെടുത്തതോടെ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന ഡിജെ പാർട്ടികളിൽ ഉൾപ്പെടെ അധികൃതർ കർശന നിരീക്ഷണം ഏർപ്പെടുത്തി. എന്തു പരിശോധന നടത്തിയാലും ഡിജെ പാർട്ടികളിലേക്കു മയക്കുമരുന്നുകൾ യഥേഷ്ടം ഒഴുകുന്നുവെന്നത് അധികൃതരും സമ്മതിക്കുന്നുണ്ട്. ഡിജെ പാർട്ടികളിൽ നടക്കുന്ന ഡാൻസിനിടെ ക്ഷീണം അറിയാതിരിക്കാനാണു വിവിധ തരത്തിലുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത്. ആണ്, പെണ് വ്യത്യാസമില്ലാതെ മിക്കവരും ചില ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടത്രേ. നേരത്തെ ഇത്തരം കാര്യങ്ങളിൽ സ്ത്രീകളുടെ പങ്ക് കുറവായിരുന്നെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഉപയോഗം കൂടുന്നതായാണു കാണാൻ സാധിക്കുക.
നെടുന്പാശേരിയിൽനിന്നു ഇത്രയധികം എഫഡ്രിൽ പിടികൂടിയ സാഹചര്യത്തിൽ മയക്കുമരുന്നിന്റെ ഒരംശം ഡിജെ പാർട്ടികളിലും എത്തുന്നുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കര, കടൽ മാർഗവും ഇത്തരത്തിൽ ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ടോയെന്നും അധികൃതർ സംശയിക്കുന്നു. വ്യോമമാർഗം മയക്കുമരുന്നുകൾ എത്തിക്കുന്നതിെേക്കാൾ എളുപ്പമാണത്രേ കടൽ, കര മാർഗം എത്തിക്കുന്നത്. കൂടുതൽ പരിശോധനകൾ ഇല്ലാത്തതാണു കാരണം. കൊച്ചിയിൽ നേരത്തെയും പല ഡിജെ പാർട്ടികളിൽനിന്നും പലതരം മയക്കുമരുന്നുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ചെറുതും വലുതുമായ ഇത്തരം ഇടപാടുകൾക്കു പിന്നിൽ വൻ സംഘംതന്നെയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗ കേസുകളിൽ നേരത്തെ ചില അറസ്റ്റുകൾ നടന്നിരുന്നെങ്കിലും കൂടുതൽ അന്വേഷണം മുന്നോട്ട് പോയില്ലെന്നും ആരോപണം ശക്തമാണ്.
തെരക്ക് മറയാക്കുന്ന തന്ത്രം
ലഹരിമരുന്നു കടത്തിന്റെ താവളമായി കൊച്ചി മാറുന്ന കാഴ്ചയാണു കാണുന്നത്. നേരത്തെ ഗൾഫിൽനിന്നു കോടികളുടെ സ്വർണമാണു കൊച്ചിയിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ നിലവിൽ ലഹരി വസ്തുക്കളാണ്. സ്വർണക്കടത്തിനു ശമനം വന്നതോടെയാണു ലഹരിവസ്തുക്കൾ കൂടുതലായും കടത്തുന്നതെന്ന് അധികൃതരും സമ്മതിക്കുന്നു. സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്ന മുവാറ്റുപുഴ സംഘത്തെ ഒതുക്കിയതോടെയായിരുന്നു ഈ കടത്തിന് അയവ് വന്നിരുന്നത്. എന്നാൽ വിമാനത്താവളംവഴി കഴിഞ്ഞ മാസങ്ങളിൽ നിരവധി സ്വർണക്കടത്തുകൾ നടന്നതു മുവാറ്റുപുഴ സംഘം വീണ്ടും രംഗത്തെത്തിയതിന്റെ സൂചനയാണോയെന്ന സംശയവും അധികൃതർക്കുണ്ട്.
ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം പുതിയ സംഘത്തെ രൂപപ്പെടുത്തിയോയെന്ന സംശയമാണു നിലനിൽക്കുന്നത്. ഇലക്്ട്രിക്, ഇലക്്ട്രോണിക് ഉത്പന്നങ്ങളിൽ ഒളിപ്പിച്ചു കടത്തുന്ന പതിവ് രീതിക്കു പുറമെ സ്വർണം പൊടിച്ച് വിവിധ ഇത്പന്നങ്ങളിൽ കലർത്തിയാണു എത്തിക്കുന്നത്. ലായനി രൂപത്തിൽവരെ വിമാനത്താവളത്തിൽ സ്വർണം എത്തി. രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണു കൊച്ചിയിലേത്. തിരക്ക് മറയാക്കി ലഹരി കടത്താനാണു മാഫിയയുടെ നീക്കമെന്നതിനാലാണു നെടുന്പാശേരി അന്താരാഷ്്ട്ര വിമാനത്താവളംവഴി ഇത്രയേറെ ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിക്കുന്നതെന്നും സൂചനയുണ്ട്.
പിന്നിൽ ഉന്നത ഇടപെടലോ?
ലഹരി മരുന്നുകളുടെ ഒഴുക്കിനു പിന്നിൽ ചില ഉന്നതർക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്. കൊച്ചിയിൽ ഉൾപ്പെടെ തന്പടിച്ചിരിക്കുന്ന ചില സംഘങ്ങളാണ് പിന്നിൽ ചരടു വലികൾ നടത്തുന്നതത്രേ. അന്വേഷണ ഏജൻസികൾക്കു ഇതുസംബന്ധിച്ച് സംശയമുണ്ടെങ്കിലും ഇവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ലെന്നാണു വിവരം. അത്രയേറെയുണ്ട് ഇവരുടെ ഉന്നതതല ബന്ധവും കൂർമ ബുദ്ധിയും.
ഏതെങ്കിലും കേസുമായി ഇവർക്കു നേരിട്ട് ബന്ധമുണ്ടെന്നു തെളിയിക്കുന്ന തെളിവുകൾ അധികൃതരുടെ പക്കലില്ലെന്നും സൂചനയുണ്ട്. പങ്കുള്ളതായി സൂചനമാത്രമേയുള്ളൂ. നെടുന്പാശേരിയിൽനിന്ന് എഫഡ്രിൽ പിടികൂടിയ സംഭവത്തിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനാകാത്ത് ഇതിന് ഉദാഹരണംമാത്രം. അതേസമയം, ഇതിനു പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ചരടുവലികൾ നടക്കുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ലക്ഷങ്ങൾ മറിയുന്ന ഇടപാടുകളാണത്രേ നടക്കുന്നത്.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബന്ധ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Latest News
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബന്ധ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top