പാദം വിണ്ടുകീറൽ
പാദം വിണ്ടുകീറൽ
സ്ത്രീ-പുരുഷ ഭേദമെന്യേ സാധാരണ കണ്ടുവരുന്ന ഒരു ചർമരോഗമാണ് പാദം വിണ്ടുകീറൽ. സ്ത്രീ-പുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന ഈ രോഗം കുട്ടികളിലും കണ്ടുവരാറുണ്ട്. പാദം വിണ്ടുകീറിയതു മൂലമുള്ള വേദനകാരണം ദൈനംദിന പ്രവൃത്തികൾപോലും നിർവഹിക്കാൻ കഴിയാതെ രോഗികൾ കഷ്ടപ്പെടാറാണു പതിവ്. തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നതും സാധാരണമാണ്.

കാരണങ്ങൾ

പാദങ്ങൾ വിണ്ടുകീറുന്നതിന്‍റെ പ്രധാന കാരണം ചർമത്തിന്‍റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്‍റെ കട്ടി വർധിക്കുകയും ചെയ്യുന്നു. കാൽവെള്ളയുടെ നിറം മഞ്ഞകലർന്നതോ ബ്രൗണ്‍ നിറമായോ മാറുന്നു. പാദങ്ങൾ ഭാരം താങ്ങുന്പോൾ കാൽവെള്ളയിലെ കട്ടികൂടിയ ചർമം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. തുടക്കത്തിൽ ആഴം കുറഞ്ഞവയാണെങ്കിൽ പിന്നീടതിന്‍റെ ആഴം വർധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ വിണ്ടുകീറിയ പാദത്തിൽനിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലിൽ അണുബാധ ഉണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യും. വരണ്ട ചർമത്തിന്‍റെ പുറമേ താഴെപറയുന്ന ഘടകങ്ങളും പാദം വിണ്ടുകീറുന്നതിനു കാരണാവാറുണ്ട്.

*അമിതഭാരം
*തുടർച്ചയായി നിന്നുകൊണ്ടു ജോലിചെയ്യുക
*നഗ്നപാദരായി നടക്കൽ
*പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതുമൂലം

ചില പ്രത്യേക ചർമ്മരോഗങ്ങളുള്ളവരിൽ പാദം വിണ്ടുകീറൽ സാധാരണമാണ്. അവ താഴെപറയുന്നവയാണ്.

*എട്ടോപ്പിക് ഡെർമറ്റൈറ്റിസ്
*ജുവനൈൽ പ്ലാന്‍റാർ ഡെർമറ്റോസസ്
*സോറിയാസിസ്
*പ്ലാന്‍റാർ കെരാറ്റോഡെർമ
*പ്രമേഹം
*ഹൈപോതൈറോയ്ഡിസം.

ചികിത്സ

*പാദങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകണം.
*അണുബാധയുണ്ടെങ്കിൽ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിക്കണം.
*പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിബിലിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്. ഇവ പലവീര്യങ്ങളിൽ ലഭ്യമാണ്. പാദചർമത്തിന്‍റെ കട്ടിയനുസരിച്ച് ഉപയോഗിക്കേണ്ട ലേപനത്തിന്‍റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും.

*ഉപ്പുചേർത്ത തണുത്തവെള്ളത്തിൽ കാലുകൾ മുക്കുവയ്ക്കുന്നതു നല്ലതാണ്.

എങ്ങനെ പ്രതിരോധിക്കാം?

*വരണ്ട ചർമമുള്ളവർ എന്നും രാത്രി തണുത്ത വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കണം.
*അതിനു ശേഷം എണ്ണമയം പ്രദാനംചെയ്യുന്ന ലേപനങ്ങൾ പുരട്ടണം.
*ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം
* കാലുകളിൽ വ്രണങ്ങളോ, അണുബാധയോ ഉണ്ടാവുന്നുണ്ടോ എന്ന് എല്ലാദിവസവും രാത്രി പരിശോധിക്കണം.
*ശരീരഭാരം നിയന്ത്രിക്കണം
*ഹൈപോ തൈറോയ്ഡിസം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ,ഫോണ്‍: 04972 727828