Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബ്ലൂവെയ്ലിനെ കളിച്ചു തോല്പിക്കാനോ!
മരണത്തെയും വേദനയെയും തോൽപിക്കാനാണ് കളി.. - വിവാദമായ ബ്ലൂവെയ്ൽ ഗെയിം കളിക്കുന്ന കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇടുക്കി മുരിക്കാശേരി സ്വദേശിയുടേതാണ് ഈ വാക്കുകൾ. ഇതുതന്നെയാണ് ഈ മരണക്കളിയുടെ ഏറ്റവും വലിയ ആകർഷണവും കെണിയും. മരണത്തെ തോൽപിക്കണമെന്ന മോഹമില്ലാത്തവരായി ആരുംതന്നെ ലോകത്ത് ഉണ്ടാവണമെന്നില്ല. പക്ഷേ, അതൊരു വ്യാമോഹം മാത്രമാണെന്ന ബോധ്യം ബഹുഭൂരിപക്ഷത്തിനും ഉണ്ട്. എന്നാൽ, ചില തന്ത്രങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും മരണത്തെ മറികടക്കാനാകുമെന്ന് ആരെങ്കിലും പ്രലോഭിപ്പിച്ചാൽ അതിൽ വീണുപോകുന്നവരും ഒരുകൈ ശ്രമിച്ചുനോക്കുന്നവരും നമുക്ക് ഇടയിലുണ്ട്. അതുകൊണ്ടാണല്ലോ ആയുസ് നീട്ടിക്കിട്ടാൻ ആഭിചാരകർമങ്ങൾക്കും നരബലിക്കും വരെ മനുഷ്യൻ ഇറങ്ങിത്തിരിക്കുന്നത്. അതേ അന്ധവിശ്വാസത്തിന്റെ മറ്റൊരു രൂപമാണ് ബ്ലൂവെയ്ൽ പോലുള്ള മരണക്കളികൾക്കു തുനിയുന്നവരിലും പ്രകടമാകുന്നതെന്നു കാണാം. ഈ അന്ധവിശ്വാസത്തെയാണ് ഇത്തരം ഗെയിമുകളുടെ അഡ്മിൻമാരും ക്യൂറേറ്റർമാരും മുതലാക്കുന്നത്.
ഗെയിം നിയന്ത്രിക്കുന്ന ക്യുറേറ്ററുടെ സ്വാധീനശക്തിയെ തോൽപിക്കുമെന്നും മറികടക്കുമെന്നും വെല്ലുവിളിച്ചുകൊണ്ട് കളി തുടരുന്നവർ പക്ഷേ, ഈ വാശിക്കിടയിൽ തിരിച്ചറിയാതെ പോകുന്ന ഒരു യാഥാർഥ്യമുണ്ട്, ഒാരോ സ്റ്റേജ് പിന്നിടുന്പോഴും അവർ സത്യത്തിൽ ക്യൂറേറ്റർ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരിക്കുകയാണ്! അതുതന്നെയാണ് ക്യുറേറ്റർ പ്രതീക്ഷിക്കുന്നതും.
അമിത ആത്മവിശ്വാസം
ക്യുറേറ്ററുടെ അന്‍പതാമത്തെ നിർദേശമായ ‘ജീവനൊടുക്കുക’ എന്നതു കിട്ടുന്പോൾ അതു പാലിക്കാതെ ക്യൂറേറ്ററെ തോൽപിച്ചുകളയാം എന്ന ചിന്തയോടെയാണ് പലരും കുഴപ്പമാണെന്ന് അറിഞ്ഞിട്ടും ബ്ലൂ വെയ്ൽ കളി തുടരുന്നതിനു കാരണം. നാലു ടാസ്കുകൾ (നിർദേശിക്കപ്പെട്ട കാര്യങ്ങൾ) പൂർത്തീകരിച്ചെന്നു പറയുന്ന മുരിക്കാശേരി സ്വദേശിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതും ഈ ആത്മവിശ്വാസ’മാണ്. എന്നാൽ, ഓരോ സ്റ്റേജും പിന്നിടാൻ ക്യൂറേറ്ററുടെ വാക്കുകളും നിർദേശങ്ങളും അണുവിട തെറ്റാതെ അനുസരിച്ച ഒരാളുടെ മനസിനെയും ചിന്തകളെയും നിയന്ത്രിക്കാനുള്ള ശേഷി ഏതാനും മാസംകൊണ്ട് ക്യുറേറ്റർ സ്വന്തമാക്കിയിട്ടുണ്ടാവും എന്നതാണ് യാഥാർഥ്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്യുറേറ്റർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കാൻ പാകത്തിൽ കളിക്കാരന്റെ മനസ് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകും, കാരണം കളിതുടങ്ങിയാൽ
വരുടെ ചിന്തയും പ്രവൃത്തിയുമെല്ലാം മുഴുവൻ സമയവും ബ്ലൂവെയ്ൽ ഗെയിം കേന്ദ്രീകരിച്ചാകും. മാത്രവുമല്ല, ചെയ്യാൻ നിർദേശിക്കപ്പെടുന്ന ടാസ്കുകളിൽ പലതും നമ്മെ മറ്റൊരു മാനസികാവസ്ഥയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നവയുമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആത്മഹത്യ എന്ന ദുരന്തത്തിലേക്ക് എത്താൻ ഏതാനും മാസം നീളുന്ന കടുത്ത പരിശീലനത്തിനാണ് ബ്ലൂവെയ്ൽ കളിക്കുന്ന ഓരോ വ്യക്തിയും വിധേയനാകുന്നത്. ടാസ്കുകളുടെ ത്രില്ലും ക്യൂറേറ്ററുടെ സ്വാധീനവുംകൂടിയാകുന്പോൾ കളിക്കാർ ഇതു തിരിച്ചറിയാറില്ല എന്നു മാത്രം.
49 നിർദേശങ്ങൾ യാതൊരു പാകപ്പിഴകളുമില്ലാതെ, ത്യാഗപൂർവം പൂർത്തീകരിക്കാൻ തയാറായ ഒരാളെക്കൊണ്ട് ഒരു ടാസ്ക് കൂടി ചെയ്യിക്കാൻ ക്യൂറേറ്റർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ബ്ലൂ വെയ്ൽ ഗെയിം കളിച്ച് അവസാന ഘട്ടത്തിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടാൻ സന്നദ്ധരായവരെല്ലാംതന്നെ ചാടിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അറിയാൻ പാടില്ലാതിരുന്നവരല്ല. പിന്നെ അവർ എന്തിന് ഇതിനു തുനിഞ്ഞു? അവരല്ല അവരെ നിയന്ത്രിച്ചുകൊണ്ടിരുന്നത് എന്നതു മാത്രമാണ് ഇതിനുള്ള ലളിതമായ ഉത്തരം.
ആരു രക്ഷിക്കും?
നമ്മുടെ മക്കളെ നിയന്ത്രിക്കാനും നയിക്കാനും നമ്മൾ സന്നദ്ധരാകാതിരിക്കുന്പോഴാണ് അല്ലെങ്കിൽ നമുക്കു സമയമില്ലാതിരിക്കുന്പോഴാണ് ആ സ്ഥാനം മറ്റുള്ള ചില ദുരൂഹശക്തികൾ കൈയടക്കുന്നത്. ബ്ലൂവെയ്ൽ ഗെയിം പോലുള്ള ദുരന്തങ്ങളിൽനിന്നു പോലീസും സൈബർ വിദഗ്ധരും സർക്കാരുമൊക്കെ നമ്മുടെ മക്കളെ കാത്തുകൊള്ളും എന്നാരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു വ്യാമോഹം മാത്രമാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനോ നേരിട്ടു കയറാവുന്ന ഒരു വെബ്സൈറ്റോ ആയിട്ടല്ല ബ്ലൂ വെയ്ൽ ഗെയിം അവതരിച്ചിട്ടുള്ളത്. നമ്മുടെ കൗമാരക്കാരും യുവാക്കളുമൊക്കെ ഏറെ സജീവമായിട്ടുള്ള ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയയിലൂടെയാണ് മരണത്തിന്റെ കൈ ഇരകളെ തിരഞ്ഞുവരുന്നത്.
വ്യക്തിപരമായി അയച്ചുകിട്ടുന്ന ലിങ്കുകളിലൂടെയാണ് അവർ കെണിയിലേക്കു വീണുപോകുന്നത്. ആരൊക്കെ ഇതിൽ വീണിട്ടുണ്ടെന്നോ കളിക്കുന്നുണ്ടെന്നോ ആർക്കുമറിയില്ല. ഫേസ്ബുക്കിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മുരിക്കാശേരി സ്വദേശിയായ യുവാവ് ബ്ലൂ വെയ്ൽ ഗെയിം കളിക്കുന്നുണ്ടെന്ന കാര്യം പോലീസ് അറിയുന്നത്. ഈ കൊലയാളി ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്ന് സോഷ്യൽ മീഡിയ അധികൃതരോടു നിർദേശിക്കാൻ മാത്രമാണു കേന്ദ്രസർക്കാരിനു പോലും കഴിഞ്ഞിട്ടുള്ളത്. ഇന്ന് അവ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താൽ നാളെ മറ്റൊരു പേരിലോ രൂപത്തിലോ പ്രത്യക്ഷപ്പെടില്ലേ എന്ന ചോദ്യത്തിനും ഉത്തരമില്ല. അപ്പോൾ പിന്നെ ആരാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു നമ്മുടെ മക്കളെ രക്ഷിക്കേണ്ടതെന്നതാണു പ്രസക്തമാകുന്ന ചോദ്യം. നമ്മൾ മാത്രമാണ് എന്നതാണ് അതിനുള്ള ഉത്തരം. മാനസികാരോഗ്യരംഗത്തെ വിദഗ്ധരും ഒറ്റസ്വരത്തിൽ പറയുന്നതു രക്ഷിതാക്കൾക്കു മാത്രമാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാൻ ആവുക എന്നതാണ്.
തിരക്കിൽ തകരാതെ
ഒന്നിനും കുറവില്ലാതെ സുഖസൗകര്യങ്ങളോടെ ജീവിക്കാൻ വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുക, പേരുകേട്ട സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിക്കുക... ഇതു മാത്രമാണ് മാതാപിതാക്കൾ എന്ന നിലയിൽ മക്കൾക്കു വേണ്ടി ചെയ്തുകൊടുക്കേണ്ട പ്രധാന കാര്യമെന്ന മിഥ്യാധാരണയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ രക്ഷിതാക്കളിൽ വലിയൊരു വിഭാഗം. അതിനാൽ അവർ മക്കൾക്കു വേണ്ടി പണം സന്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ പലർക്കും മക്കളോടു സംസാരിക്കാൻ പോലും സമയം തികയുന്നില്ല, മറ്റു ചിലർ മക്കളെ നോക്കാനുള്ള ചുമതല കൂലിക്കാരെ ഏൽപിച്ചിരിക്കുകയാണ്. തങ്ങൾ ചെറുപ്പത്തിൽ അനുഭവിച്ച ഇല്ലായ്മകളും പോരായ്മകളുമൊന്നും മക്കൾ അനുഭവിച്ചുകൂടെന്ന കാഴ്ചപ്പാട് ആണ് മറ്റു ചിലർ വച്ചുപുലർത്തുന്നത്. ചോദിക്കുന്നതിലും അതിൽ കൂടുതലും കൊടുത്തു മക്കളെ വളർത്തുന്നതിൽ ഇവർ സംതൃപ്തി കണ്ടെത്തുന്നു. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ പക്വതയുള്ള വ്യക്തികളായി കുട്ടികൾ വളരുന്നതിനു പലപ്പോഴും സഹായകമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പരക്കംപാച്ചിലുകൾക്കു ശേഷം മാതാപിതാക്കൾ തിരിഞ്ഞുനോക്കുന്പോഴേക്കും കുട്ടികൾ അവരുടെ വഴിക്കു പോയിട്ടുണ്ടാവും.
നിരവധി പേരോടു സംവദിച്ചും ഇടപഴകിയും വളരാൻ കുട്ടികൾക്കു കൂട്ടുകുടുംബങ്ങളിൽ സാഹചര്യമുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കളും മക്കളും മാത്രമുള്ള കൂടുകളിലേക്കു ജീവിതം ചുരുങ്ങിയപ്പോൾ അതിനുള്ള സാധ്യതകൾ കുറഞ്ഞു. ഇവിടെ തങ്ങളുടെ സാന്നിധ്യംകൊണ്ടും ഇടപെടൽകൊണ്ടും ആ കുറവ് പരിഹരിക്കാൻ മാതാപിതാക്കൾക്കു കടമയുണ്ട്. എന്നാൽ, ജീവിതത്തിരക്കുകളിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പലരും മറക്കുന്നു, അവരോടു സംസാരിക്കാൻ അവസരമുണ്ടാക്കുന്നില്ല, സ്വന്തം വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾ അവർക്ക് എളുപ്പത്തിൽ കിട്ടുന്ന ഓണ്‍ലൈൻ സൗഹൃദങ്ങളുടെയും കൗതുകങ്ങളുടെയും പിന്നാലെ പോകുന്നതിൽ അതിശയിക്കാനില്ല.
തിരിച്ചുപിടിക്കാം
എത്ര തിരക്കുണ്ടെങ്കിലും കുറച്ചുസമയം മക്കളോടൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രണ്ടുപേരില്ലെങ്കിലും ഒരാളെങ്കിലും മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങളിൽ അവരോടൊപ്പം ഉണ്ടാവണം. പഠനം, കൂട്ടുകാരെ തെരഞ്ഞെടുക്കൽ, കംപ്യൂട്ടർ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ നിർദേശവും മേൽനോട്ടവും പുലർത്താൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്കൂൾ പാഠങ്ങൾക്കൊപ്പമോ അതിനേക്കാൾ പ്രധാനമോ ആണ് സാന്മാർഗിക പഠനമെന്നതും മറക്കരുത്. മക്കൾക്കു നല്ല മൂല്യങ്ങൾ പകർന്നുകിട്ടുന്ന വേദികളെയും അവസരങ്ങളെയും അവഗണിക്കരുത്. ഏതു മതവിശ്വാസിയാണെങ്കിലും ആ നല്ല മൂല്യങ്ങളിൽ അവരെ വളർത്താനും പരിശീലിപ്പിക്കാനും സമയം നീക്കിവയ്ക്കണം. ചെറുപ്പം മുതൽ നല്ല പ്രസിദ്ധീകരണങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണം. കംപ്യൂട്ടറും ഇന്റർനെറ്റും കരുതലോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം മക്കൾക്കു നൽകണം. അതിന്റെ ചതിക്കുഴികളെക്കുറിച്ച് ഓർമിപ്പിക്കണം.
ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് തീൻമേശ. ഭക്ഷണമേശ എന്നതിലുപരി എല്ലാവരും ഒരുമിച്ചുകൂടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന ഇടം എന്ന നിലയ്ക്കാണ് ഇതിന്റെ പ്രാധാന്യം. എന്നാൽ, പല വീടുകളിലും ഡൈനിംഗ് ടേബിളുകൾ ഇന്ന് അലങ്കാര വസ്തുക്കൾ മാത്രമായിരിക്കുന്നു അല്ലെങ്കിൽ വിരുന്നുകാർ വരുന്പോൾ മാത്രം ആളനക്കമുള്ള ഇടമായി മാറിയിരിക്കുന്നു. മക്കളും മാതാപിതാക്കളും പല സമയത്തും പലേടത്തായി ഇരുന്ന് ആഹാരം കഴിച്ചുപായുന്നു. തിരക്കുള്ള ജീവിതത്തിനിടയിൽ എന്നും സാധ്യമായില്ലെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കുട്ടികളോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനും അവരോടു വിശേഷങ്ങൾ തിരക്കാനും മാതാപിതാക്കൾ മറക്കരുത്, അവർക്കു നിങ്ങളോടു പറയാൻ നിരവധി കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്, അതു നിങ്ങൾക്കു കേൾക്കാൻ സമയമില്ലെങ്കിൽ, ഓർക്കുക അതു കേൾക്കാൻ തയാറുള്ള നിരവധി പേർ ഈ സമൂഹത്തിൽ ചൂണ്ടകളിൽ ഇര കോർത്തു പതിയിരിപ്പുണ്ട്. അതിനാൽ ജീവിതങ്ങളിലേക്ക് ഒരുമയുടെ തീൻമേശകളെ തിരിച്ചുപിടിക്കാം.
(അവസാനിച്ചു)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
Latest News
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top