കാത്തിരിപ്പ് നീളുന്നു ....
കാത്തിരിപ്പ് നീളുന്നു ....
ഇടവേളയില്ലാതെ പെയ്യുന്ന കോരിച്ചൊരിയുന്ന മഴയിലായിരുന്നു കണ്ണൂർ കീഴ്പ്പള്ളി കോഴിയോട്ടെ ഗ്രാമം. മഴയൊന്ന് മാറാൻ കാത്തിരുന്നു ദിയയെന്ന ഒന്നര വയസുകാരി. മഴ മാറിയപ്പോൾ മുറ്റത്തിരുന്ന് കളിക്കുന്ന മകളെ കണ്ടാണ് ഉമ്മ ഫാത്തിമ അടുക്കളയിലേക്ക് പോയത്. അടുക്കളയിൽ ചില പണികൾ ചെയ്തു തീർത്ത് തിരികെ വന്നപ്പോൾ ആ അമ്മയ്ക്കു തന്‍റെ മകളെ നഷ്ടപ്പെടുകയായിരുന്നു. 2014 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം മാസങ്ങളും വർഷങ്ങളും കഴിഞ്ഞു... ദിയയെന്ന പൊന്നുമോൾക്കായുള്ള കാത്തിരിപ്പ് കീഴ്പ്പള്ളി കോഴിയോട്ടെ ഗ്രാമനിവാസികൾ ഇപ്പോഴും തുടരുകയാണ്.

കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകളായിരുന്നു ദിയ. വീടിനു നൂറ് മീറ്റർ അകലെയുള്ള കൈത്തോട്ടിൽ കുട്ടി ഒഴുക്കിൽപ്പെട്ടോയെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം വീട്ടുകാരും നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പൊന്നുമോള്‍ വീടിനടുത്തുനിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണമുയർന്നതിനെ തുടർന്നു പ്രത്യേക സ്ക്വാഡും അന്വേഷണത്തിനു രൂപീകരിച്ചു. ഫയര്‍ഫോഴ്സിന്‍റെയും പോലീസിന്‍റെയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി ഒഴുക്കിൽപ്പെട്ടതാണോ, മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന ദുരൂഹത നീക്കാൻ ഇതുവരെയും പോലീസിനു കഴിയാത്തതിനാൽ വിവിധ അന്വേഷണങ്ങൾക്കായി വിവിധ വാതിലുകളിൽ മുട്ടി മകൾക്കായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് സുഹൈലും ഫാത്തിമയും.

രാജ്യത്തുനിന്ന് കുട്ടികളെ കാണാതാവുന്നതു സംബന്ധിച്ച് സുപ്രീംകോടതി ഉയർത്തിയ ആശങ്ക പങ്കുവയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എങ്കിലും ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചിട്ടില്ല എന്നാണ് കാണാതാവുന്ന കുട്ടികളുടെ എണ്ണത്തിലെ വർധന തെളിയിക്കുന്നത്. രാജ്യം ഗൗരവപൂർണമായി ശ്രദ്ധിക്കേണ്ട വിഷയമായിട്ടും ആരും ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും, ഇത് വിരോധാഭാസമായ നടപടിയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടും ഓരോ വർഷവും ആയിരക്കണക്കിനു കുട്ടികളെ ഇന്ത്യയിൽ കാണാതാവുന്നു എന്നത് അടിയന്തര ശ്രദ്ധപതിയേണ്ട വിഷയമാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു. 2011 മുതൽ ഇതുവരെ മൂന്നര ലക്ഷത്തിലധികം കുട്ടികളെ ഇന്ത്യയിൽ നിന്നു കാണാതായിട്ടുണ്ട്. ഇതിൽ 55 ശതമാനവും പെണ്‍കുട്ടികളാണ്. കാണാതായവരിൽ 45 ശതമാനം കുട്ടികളെയും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നറിയുന്പോഴാണ് രാജ്യം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടും ആധുനിക സംവിധാനങ്ങൾ വളർന്നു പന്തലിച്ചിട്ടും നമ്മുടെ ഏജൻസികൾ നിർജീവവും ഉത്തരവാദിത്തരഹിതവും ആണെന്ന് മനസിലാവുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ലഭ്യമായ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആമുഖത്തിൽ പറയുന്നത്. അപ്പോൾ യഥാർഥ കണക്ക് ഇതിനേക്കാൾ കൂടുതലാണെന്നു വ്യക്തം. ജനസംഖ്യാ വർധനകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം പൊളിയാണ്. കാരണം, ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ പ്രതിവർഷം 10,000 കുട്ടികളെ മാത്രമാണു കാണാതാവുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ തിരോധാനം ചെയ്യുന്നത്... ഒരു കുട്ടിയെ കാണാതായാൽ ആ സംഭവം ഞൊടിയിടയ്ക്കുള്ളിൽ അന്വേഷിച്ച് കുട്ടിയെ കണ്ടുപിടിക്കാൻ പോലിസ് സംവിധാനത്തിന് കഴിയുന്നില്ല... എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യുന്നില്ല... പകരം പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഡയറിയിൽ മാത്രം എഴുതി അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. കാണാതാവുന്ന കുട്ടികളിൽ 72.8 ശതമാനവും 12 വയസ് മുതൽ 18 വയസ് വരെയുള്ളവരാണ്. ഇത്തരം സംഭവങ്ങളെ എന്തുകൊണ്ടാണ് അതീവ ഗൗരവമുള്ളതായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്താത്തത്?

ശ്രദ്ധിച്ചേ തീരൂ...

കുട്ടികൾ നഷ്ടപ്പെട്ട ഹതഭാഗ്യരായ മാതാപിതാക്കളുടെ ദീനരോദനം സർക്കാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാണാതായവരിൽ 45 ശതമാനത്തെക്കുറിച്ചു തെളിവുകളുടെ ഒരു തരിന്പ് പോലും ലഭ്യമായിട്ടില്ല. അപ്രത്യക്ഷരാകുന്ന കുട്ടികളിൽ പകുതിയോളം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

പട്ടിണി, രക്ഷിതാക്കളുടെ അവഗണന, പരീക്ഷയിലെ തോൽവി തുടങ്ങിയവ മൂലമുള്ള ഒളിച്ചോട്ടം, സെക്സ് റാക്കറ്റുകളുടെയും ഭിക്ഷാടന മാഫിയകളുടെയും തട്ടിക്കൊണ്ടുപോകൽ, പ്രണയരോഗം തുടങ്ങിയവയാണ് കുട്ടികളുടെ തിരോധാനത്തിന് കാരണമെന്നാണ് പൊതുവെ നിഗമനം. അവയവ കച്ചവടത്തിനും മരുന്നുപരീക്ഷണത്തിനും വ്യാജ ദത്ത് നൽകലിനും ബാലവേല ചെയ്യിക്കാനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളിൽ കൂടുതലും എത്തിപ്പെടുന്നത് സെക്സ് റാക്കറ്റുകളുടെയോ, മനുഷ്യക്കടത്തുകാരുടെയോ കരങ്ങളിലാണ്. ഉപയോഗത്തിന് ശേഷം ഇവരിൽ പലരും കൊല്ലപ്പെടുന്നതായി നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ വിലയിരുത്തുന്നു.


ഭിക്ഷാടന മാഫിയ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്ത്. കുട്ടികളെ അംഗഭംഗം വരുത്തി യാചനയ്ക്ക് വിട്ടാണ് അവർ വരുമാനമുണ്ടാക്കുന്നത്. അവയവ വ്യാപാരത്തിന് ഇരയാകുന്നവരിൽ നല്ലൊരു ഭാഗവും കുട്ടികളാണ്. പ്രലോഭനങ്ങളിലൂടെയും ബലമായും കുട്ടികളെ റാഞ്ചി ലക്ഷങ്ങൾ വിലയുള്ള വൃക്കയും മറ്റും മുറിച്ചുമാറ്റിയ ശേഷം അവരെ തെരുവിലുപേക്ഷിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തഴച്ചുവളരുന്ന സെക്സ് ടൂറിസവും കുട്ടികളുടെ തിരോധാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷിത ലൈംഗിക ബന്ധമാണ് ഏജന്‍റുമാർ വിദേശ ടൂറിസ്റ്റുകൾക്ക് നൽകുന്ന മുഖ്യവാഗ്ദാനമത്രെ. വാഗ്ദാനം നിറവേറ്റാനായി അവരുടെ മുന്പിലെത്തിക്കുന്നത് കൗമാരപ്രായക്കാരെയും.കുട്ടിലൈംഗികത്തൊഴിലാളികളെ രാജ്യത്ത് യഥേഷ്ടം ലഭ്യമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തിൽ പറയുന്നത്.

2000 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ഏജൻസിയായ നാഷണൽ സെന്‍റർ ഫോർ മിസിങ് ചിൽഡ്രൺ എന്ന സംഘടന ഈ രംഗത്ത് ക്രിയാത്മകമായി ചില പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താൻ സാധിക്കാത്ത ഏകദേശം രണ്ടുലക്ഷത്തോളം കുട്ടികളെ എങ്ങനെ കണ്ടുപിടിച്ച് അവരുടെ മാതാപിതാക്കളുടെയടുത്ത് എത്തിക്കാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ ദൗത്യം.

ചില മുൻകരുതലുകൾ

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അഭിപ്രായത്തിൽ കുട്ടികളെ കാണാതെപോവുന്ന സംഭവങ്ങളിൽ ചില മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാൽ പോലീസ് പ്രാധാന്യം നൽകി അന്വേഷണം നടത്തണം. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനിലും സ്പെഷൽ സ്ക്വാഡ് ഉണ്ടാവണം, വേണ്ടിവന്നാൽ സ്പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ് ഉണ്ടാക്കണം എന്നീ നിർദേശങ്ങൾ സർക്കാർ മുൻഗണന നൽകി നടപ്പാക്കാൻ മുന്പോട്ടുവരേണ്ടിയിരിക്കുന്നു. സിബിഐയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കണം എന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം മനുഷ്യക്കടത്തിന്‍റെ ഭീകരമായ മുഖം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ ഉടനെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ദേശീയ കമ്മീഷനെയോ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കാവുന്നതാണ്.

വേണം ജാഗ്രത

ദുരൂഹ സാഹചര്യത്തിൽ കുട്ടികളെ കാണാതാകുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രകടിപ്പിക്കുന്ന ഉദാസീനതയെ കോടതികൾ നിരവധി തവണ രൂക്ഷമായി വിമർശിക്കുകയും വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും നിർബന്ധമായും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും 2013 ജനുവരിയിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ കേരളമുൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ അൽപമെങ്കിലും ജാഗ്രത പുലർത്തുന്നത്. കോടതികളുടെ ഇടപെടലിനെ തുടർന്നു കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ ജില്ലകൾ തോറും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക മോനിട്ടറിംഗ് സെൽ രൂപവത്കരിച്ചിട്ടുണ്ട്. നാല് എസ്ഐമാരും നാല് എഎസ്ഐമാരും, കോണ്‍സ്റ്റ്ബിൾമാരും ഉൾക്കൊള്ളുന്ന ഈ യൂണിറ്റുകൾ ദിനംപ്രതി റിവ്യൂ നടത്തണമെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു 15 ദിവസത്തിനകം ഉന്നത തലത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം. എന്നിട്ടും തിരോഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല.

അപ്രത്യക്ഷരാകുന്ന കുട്ടികളുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന ഭീമമായ വർധന അധികൃതരുടെയും സമൂഹത്തിന്‍റെയും സജീവ ശ്രദ്ധ അർഹിക്കേണ്ട ഒന്നാണ്. കുറ്റാന്വേഷണ രംഗത്ത് അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും കാണാതാകുന്നവരിൽ പകുതി പേരെക്കുറിച്ചും ഒരു വിവരവും ലഭ്യമാക്കാനാകുന്നില്ലെന്നത് ഗൗരവമായി ത്തന്നെ കാണണം. സർക്കാരിന്‍റെ ഉദാസീനതയിലേക്കും അന്വേഷണ ഏജൻസികളുടെ പിടിപ്പുകേടിലേക്കുമാണ് ഇത് വിരൽ ചൂണ്ടുന്നത്. കോടതി നിർദേശിച്ചതുപോലെ ഈ കുട്ടികൾ എവിടെ പോകുന്നുവെന്നും ആരുടെ കരങ്ങളിലെത്തിപ്പെടുന്നുവെന്നും കണ്ടെത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഒപ്പം നമ്മുടെ കുട്ടികളെ കരുതലോടെ സംരക്ഷിക്കുക എന്ന ബാധ്യത പൂർണമായ അളവിൽ മാതാപിതാക്കളും നിറവേറ്റേണ്ടതുമുണ്ട്.
(അവസാനിച്ചു)

പ്രദീപ് ഗോപി