സ്വന്തം കുഞ്ഞിനെ മറക്കുന്ന ഭ്രമം!
സ്വന്തം കുഞ്ഞിനെ മറക്കുന്ന ഭ്രമം!
2010 മേയിൽ ദക്ഷിണ കൊറിയയിൽനിന്നു പുറത്തുവന്നൊരു വാർത്ത ലോകത്തെ ഞെട്ടിച്ചു. വീഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്ന അടിമത്തം എത്രത്തോളം ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ഒരു ഓണ്‍ലൈൻ ഗെയിമിൽ ഹരം കയറിയ ദന്പതികൾ ഗെയിം കളിക്കാനുള്ള വ്യഗ്രതയിൽ സ്വന്തം കുഞ്ഞിനെ അവഗണിച്ചതും പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചതുമായിരുന്നു ആ ദാരുണസംഭവം. 41 വയസുള്ള ടാക്സി ഡ്രൈവർ കിമ്മും അയാളുടെ 25 വയസുള്ള ഭാര്യയുമായിരുന്നു ഈ സംഭവത്തിൽ പ്രതികൾ. ഗെയിം ഭ്രമം തലയ്ക്കു പിടിച്ചതോടെ കുഞ്ഞിനു സമയത്തു ഭക്ഷണവും മറ്റു പരിചരണവും നൽകാൻ ദന്പതികൾ ശ്രദ്ധിച്ചതേയില്ല. ഒരു കുഞ്ഞിനെ ഏറ്റവും നന്നായി എങ്ങനെ വളർത്താമെന്നും പരിചരിക്കാമെന്നുമുള്ള ഓണ്‍ലൈൻ ഗെയിം (Virtual child) ആയിരുന്നു ഇവർ കളിച്ചുകൊണ്ടിരുന്നതെന്നതാണു വിചിത്രം. ഗെയിം കളിക്കാനായി ഇന്‍റർനെറ്റ് കഫേയിൽ പോയിരുന്ന ദന്പതികൾ പത്തു മണിക്കൂർ വരെ അവിടെ ചെലവഴിച്ചിരുന്നതായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവരുടെ യഥാർഥ കുഞ്ഞിനു ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു ബോട്ടിൽ പാൽ നൽകിയിരുന്നത്. തെക്കൻ സീയൂളിലെ തങ്ങളുടെ വീട്ടിൽ രണ്ടു മാസം പിന്നിട്ട പെണ്‍കുഞ്ഞിനെ കിടത്തിയിട്ടായിരുന്നു ഇവർ ഗെയിം കളിക്കാൻ പോയിരുന്നത്. പലപ്പോഴും കുഞ്ഞ് ഭക്ഷണംകിട്ടാതെ കരഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നു പ്രോസിക്യൂട്ടർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പറയുന്നു. ഒരു ദിവസം രാത്രി കഫേയിൽനിന്നു മടങ്ങിയെത്തിയ ദന്പതികൾ കാണുന്നതു ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. മനുഷ്യത്വരഹിതമായ സമീപനമെന്നു നിരീക്ഷിച്ച കോടതി ഇരുവർക്കും രണ്ടു വർഷം തടവ് വിധിച്ചു.

2014ലും ദക്ഷിണകൊറിയയിൽ സമാന സംഭവം ആവർത്തിച്ചു. ഇരുപത്തിരണ്ടുകാരനായ പിതാവായിരുന്നു വില്ലൻ. ഭാര്യ ദൂരെയുള്ള ഫാക്ടറിയിൽ ജോലിക്കാരിയായിരുന്നു. കുഞ്ഞിനെ നോക്കാനുള്ള ചുമതല തൊഴിൽരഹിതനായ പിതാവിനായിരുന്നു. എന്നാൽ, ഇയാൾ കുഞ്ഞിനെ ശ്രദ്ധിക്കാതെ വീഡിയോ ഗെയിം കളിക്കാൻ പോയി. കുഞ്ഞു മരിച്ചതോടെ സ്യൂട്ട്കേസിലാക്കി കുഴിച്ചിടാനും ശ്രമം നടത്ത. തെക്കൻ കൊറിയയിലെ ദിഗു സിറ്റിയിലായിരുന്നു സംഭവം. വീഡിയോ ഗെയിം പ്രശ്നം ദക്ഷിണകൊറിയയിൽ ഇന്നു വലിയ സാമൂഹ്യപ്രശ്നമാണ്. സർക്കാർ ഇതിനെ നിയന്ത്രിക്കാൻ പലവിധത്തിലും ശ്രമിക്കുന്നുണ്ട്.

ചികിത്സാകേന്ദ്രങ്ങൾ

2010ൽ അമേരിക്കയിലെ ഒക്‌ലഹോമയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മൂന്നു വയസുള്ള തങ്ങളുടെ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം ഗെയിം കളിക്കാൻ വീട്ടിലേക്കു മടങ്ങിയ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർക്ക് എന്ന 48കാരനും എലിസബത്ത് പെസ്റ്റർ എന്ന മുപ്പത്തിമൂന്നുകാരിയുമായിരുന്നു പിടിയിലായത്. വിശദമായ പരിശോധനയിൽ കുഞ്ഞിനു സമയത്തു വേണ്ടത്ര ഭക്ഷണവും പരിചരണവും കിട്ടുന്നില്ലായിരുന്നുവെന്നു കണ്ടെത്തി. കുഞ്ഞിനെ ശ്രദ്ധിക്കാതെ ഇരുവരും വീഡിയോ ഗെയിം (Life-simulation video game) കളിക്കുന്ന തിരക്കിലായിരുന്നത്രേ.

കംപ്യൂട്ടറും ഇന്‍റർനെറ്റും സർവസാധാരണമായ രാജ്യങ്ങളിലൊക്കത്തന്നെ ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാണ്. പല വികസിത രാജ്യങ്ങളിലും വിഡിയോ ഗെയിം അടിമകളായി മാറുന്നവരെ മാത്രം ചികിത്സിക്കുന്ന കേന്ദ്രങ്ങൾ പോലും സ്ഥാപിതമായിട്ടുണ്ട്. ബ്രിട്ടനിൽ 2009ൽത്തന്നെ ആദ്യത്തെ വീഡിയോ ഗെയിം അഡിക്ഷൻ ട്രീറ്റ്മെന്‍റ് സെന്‍റർ സോമർസെറ്റിലെ വെസ്റ്റണ്‍ സൂപ്പർ മറെയിൽ തുറന്നിരുന്നു.

കംപ്യൂട്ടറും ഇന്‍റർനെറ്റും അതിവേഗം പ്രചാരം നേടുന്ന ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്തരം ഭ്രമങ്ങൾ ഒരു സാമൂഹ്യപ്രശ്നമായി വളരാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ കംപ്യൂട്ടറുകളും ഇന്‍റർനെറ്റുകളും എത്തിയ നാടുകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു നമ്മുടെ രാജ്യത്തും കംപ്യൂട്ടർ ഇന്‍റർനെറ്റ് ഉപയോഗത്തിൽ കൗമാരക്കാർക്കും യുവതലമുറയ്ക്കും വ്യക്തമായ പരിശീലനവും കാഴ്ചപ്പാടുകളും നൽകേണ്ടതുണ്ട്.

അമിതമായ വീഡിയോ ഗെയിം ആസക്തി വിഷാദരോഗം മുതൽ ഹൃദയസ്തംഭനത്തിൽ വരെ എത്തിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. വീഡിയോ ഗെയിമുകൾക്ക് അടിമയായവരെ പഠനവിധേയമാക്കിയ വിദഗ്ധർ പ്രധാനമായും ആറു തരം പ്രശ്നങ്ങളുടെ ഇരകളായി കുട്ടികൾ മാറുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. അവയെ താഴെ പറയുന്ന രീതിയിൽ തിരിക്കാം.


1. മാനസിക പ്രശ്നങ്ങൾ

വിഷാദം, ആത്മവിശ്വാസമില്ലായ്മ, കടുത്ത മാനസിക സംഘർഷം, സമൂഹവുമായി ഇടപഴകാനുള്ള വിമുഖത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇവരിൽ വളരുന്നതു കാണാം. വീഡിയോ ഗെയിം ഭ്രമമാണു പ്രശ്നമെന്നു തിരിച്ചറിഞ്ഞാലും ശീലം സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരും. ഇതോടെ പ്രശ്നം കൂടുതൽ വഷളാകും. ലജ്ജയും കുറ്റബോധവും അലട്ടും. വിഷാദരോഗം പോലെയുള്ള പ്രശ്നങ്ങൾ പിടികൂടുന്നതു "സർക്കുലർ ഫാഷൻ’(Circular fashion) എന്ന അവസ്ഥയിൽ ഇവരെ എത്തിക്കും. വിഷാദാവസ്ഥ കൂടുതൽ ഗെയിം കളിക്കാൻ ഇവരെ പ്രേരിപ്പിക്കും, അമിതമായ കളി കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കും. ഈ അവസ്ഥയാണ് സർക്കുലർ ഫാഷൻ.

2. ക്ഷയിക്കുന്ന ആരോഗ്യം

അമിതമായ വീഡിയോഗെയിം കളി ശാരീരിക പ്രവർത്തനങ്ങളെയും ആരോഗ്യശീലങ്ങളെയും പ്രതികൂലമായി ബാധിക്കും. കുട്ടികൾക്ക് ആരോഗ്യശീലങ്ങളിലും ശുചിത്വകാര്യങ്ങളിലും ശ്രദ്ധ കുറയും. കളികളിൽനിന്നും വ്യായാമങ്ങളിൽനിന്നുമൊക്കെ പിന്തിരിയാൻ തുടങ്ങും. ഗെയിമുകൾ കൂടുതൽ സമയം അപഹരിക്കുന്നതോടെ ഉറക്കവും കുറയും. ഭക്ഷണസമയം തെറ്റും. ഭക്ഷണം കഴിക്കുന്നതിനിടയിലും ഗെയിം കളിച്ചു തുടങ്ങും. നിരവധി ആരോഗ്യപ്രശ്നങ്ങളാവും അനന്തരഫലം.

3. കലങ്ങുന്ന കുടുംബം

കുടുംബത്തിലെ അംഗമെന്ന നിലയിൽ പല കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ഇവർക്കു കഴിയാതെ വരും. മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരുമായുള്ള ഇടപഴകലുകൾ കുറയും. കുടുംബം ഒന്നിച്ചുള്ള യാത്രകളിൽനിന്നും ചടങ്ങുകളിൽനിന്നും വിട്ടുനിൽക്കും. മാതാപിതാക്കളുമായി സംസാരിക്കാനുള്ള അവസരങ്ങൾ കുറയും. അമിതമായ കംപ്യൂട്ടർ ഉപയോഗത്തിനെതിരേ മാതാപിതാക്കൾ നിലപാടു സ്വീകരിക്കുന്നതോടെ അവരോട് അനിഷ്ടം തോന്നിത്തുടങ്ങും. ഇതു ചിലപ്പോൾ വാക്കുതർക്കത്തിലേക്കും മാനസിക അകൽച്ചയിലേക്കും വഴിതെളിക്കും. കുടുംബത്തിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ ശക്തമാകും.

4. ചോരുന്ന പണം

ആഗോള ബിസിനസ് എന്ന നിലയിൽ പണമൊഴുകുന്ന രംഗം കൂടിയാണ് വീഡിയോ ഗെയിമുകളുടേത്. പണം മുടക്കി വാങ്ങേണ്ടവയാണു പല ഗെയിമുകളും. ചിലതു പ്രവർത്തിക്കാൻ നിലവിലെ കംപ്യൂട്ടർ പ്രോഗ്രാമുകൾ അപ്ഡേറ്റ് ചെയ്യേണ്ടി വരും. ചൂതാട്ടം പോലെ ഓണ്‍ലൈനിൽ പണമടച്ചു കളിക്കാവുന്നവയുമുണ്ട്. ഒരോ തവണ നിശ്ചിത സമയത്തേക്കു കളിക്കാൻ പണം മുടക്കണം. അതുപോലെ ഗെയിമിന് അടിപ്പെട്ടവർ അവയുടെ പുതിയ പതിപ്പുകൾ ഇറങ്ങുന്പോൾ അവയിൽ പരീക്ഷണം നടത്താൻ വ്യഗ്രതപ്പെടും. ഇതെല്ലാം പണനഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്വന്തമായി വരുമാനമില്ലാത്ത കുട്ടികൾ പലപ്പോഴും മാതാപിതാക്കളുടെ കൈയിൽനിന്നാവും ഇങ്ങനെയുള്ള ആവശ്യങ്ങൾക്കു പണം വാങ്ങുക. എന്നാൽ, ഇങ്ങനെ വാങ്ങിയെടുക്കാൻ കഴിയാതെ വരുന്നതോടെ പണം കണ്ടെത്താൻ വളഞ്ഞ വഴികൾ തേടും.

5. പാളുന്ന പഠനം

പഠനരംഗത്ത് ഉണ്ടാകുന്ന കടുത്ത തിരിച്ചടിയാണു വീഡിയോ ഗെയിം അടിമത്തത്തിന്‍റെ പെട്ടെന്നു ദൃശ്യമാകുന്ന പ്രത്യാഘാതങ്ങളിലൊന്ന്. ഗെയിം ലഹരിയാകുന്നതോടെ പഠനം നാളെത്തേക്കു മാറ്റും. ഹോംവർക്കുകൾക്കു സമയം തികയാതെ വരും. അസൈൻമെന്‍റുകൾ തട്ടിക്കൂട്ടായി മാറും. ഇതു കടുത്ത നിരാശയിലേക്കും അപകർഷതാ ബോധത്തിലേക്കും സമ്മർദങ്ങളിലേക്കും വഴിമാറും.

6. മുറിയുന്ന ബന്ധം

വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നവർക്കു സ്വാഭാവികമായും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള അടുപ്പവും ബന്ധവും കുറയും. മറ്റുള്ളവരോടു ഇടപഴകാനുള്ള സമയം കുറഞ്ഞുകുറഞ്ഞു വരും. ഓണ്‍ലൈൻ വഴിയെത്തുന്ന സൗഹൃദങ്ങൾക്കു കൂടുതൽ പ്രാധാന്യംനൽകിത്തുടങ്ങും. സമൂഹത്തിലും തനിക്കു ചുറ്റും തന്നെയും നടക്കുന്ന പല കാര്യങ്ങളും അറിയാതെ വരികയോ ശ്രദ്ധിക്കാൻ സമയം കിട്ടാതെ വരികയോ ചെയ്യും. ഇതോടെ ഒറ്റപ്പെട്ട മാനസികാവസ്ഥയിലേക്കു പതിയെപ്പതിയെ നീങ്ങും. കുട്ടികൾ ഈ ദുരന്തതീരങ്ങളിലേക്ക് ആനയിക്കപ്പെടാതിരിക്കാൻ രക്ഷിതാക്കൾക്കു തികഞ്ഞ ജാഗ്രത വേണം.
(തുടരും)