താരം മുളയ്ക്കാതെ തമിഴകം
താരം മുളയ്ക്കാതെ തമിഴകം
കാത്തുകാത്ത് കണ്ണുകഴച്ചുകഴിയുന്പോൾ ആരായാലും അപ്പണി നിർത്തും. തമിഴകത്തും സംഭവിച്ചത് അതാണ്. എഐഎഡിഎംകെയുടെ നെടുംതൂണും അവസാനവാക്കുമായിരുന്ന ജയലളിതയുടെ മരണത്തോടെ തുടങ്ങിയ കാത്തിരിപ്പ് തമിഴകം മുഴുവൻ ഉപേക്ഷിച്ച മട്ടാണ്. തമിഴ് മൊഴി തായ് (അമ്മ)എന്നും ആ തായ് സാക്ഷാൽ ജയലളിതയാണെന്നും വരെ ചിന്തിച്ചുതുടങ്ങിയ തമിഴർ തങ്ങളുടെ അമ്മയ്ക്കൊപ്പം പ്രഭാവമുള്ള ഒരാളെ കുറേനാൾ കാത്തു. അമ്മയെപ്പോലെ എല്ലാവരും ഭയപ്പെടുന്ന , ബഹുമാനിക്കുന്ന ഒരു നേതാവുവേണം. പാർട്ടിക്കാരെല്ലാം കാൽതൊട്ടുവന്ദിക്കുന്ന, സാഷ്ടാംഗം പ്രണമിക്കുന്ന ഒരാൾ. ദ്രാവിഡ രാഷ്ട്രീയത്തിൽ കരുണാനിധിയുടെ കാലവും അസ്തമിച്ച നിലയിലേക്കെത്തിയപ്പോൾ പുതിയ താരോദയം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നുമൊക്കെ ചർച്ചകൾ ചാനലുകളിൽ ചൂടുപിടിച്ചു. പക്ഷെ ഇനിയാര് എന്നുറപ്പിക്കാൻ ഒരു ചർച്ചയ്ക്കുമായില്ല. ചർച്ചക്കാർ തയാറായുമില്ല. കാരണം എംജിആറിന്‍റെയും ജയലളിതയുടെയുമൊക്കെ ചരിത്രം പിടിച്ചെടുക്കലിന്‍റേതാണ്. ജയലളിതയുടെ മരണം സൃഷ്ടിച്ച വിടവു നികത്താൻ കാമരാജിനേപ്പോലെയോ എംജിആറിനെപ്പോലെയോ ഒക്കെയുള്ള ഒരു അനിഷേധ്യ നേതാവിനെയാണ് ജനം കാത്തത്. ആ അവതാരം ഇന്നുവരും നാളെ വരും എന്നിങ്ങനെ കാത്തിരിപ്പ് നീണ്ടപ്പോൾ അവർ പണിനോക്കി പോയമട്ടാണ്. ആരായാലും വരുന്പോൾ വരട്ടെ എന്ന ചിന്തയാണ് തമിഴ് മക്കൾക്കിപ്പോൾ. അകെ ഒരു മരവിപ്പ്. ആവേശമെല്ലാം കെട്ടടങ്ങിയ മട്ട്.

കുറേനാൾ ചിന്നമ്മയ്ക്കുചുറ്റും അവർ ചിന്തകൾ പായിച്ചു. പിന്നെ പന്നീർശെൽവവും പളനിസ്വാമിയും ദിനകരനും ദീപജയകുമാറുമൊക്കെയായി താരങ്ങൾ. സ്റ്റൈൽമന്നൻ രജനീകാന്തിന്‍റെ വീടിനു മുന്നിലും കുറച്ചുദിവസം കമലഹാസന്‍റെ വാക്കുകൾക്കുമുന്നിലും അവർ പ്രതീക്ഷയോടെ കാത്തു. ഒന്നും നടന്നില്ല. അങ്ങനെ, വരാനുള്ളത് വഴ ിയിൽ തങ്ങില്ല എന്ന തത്ത്വചിന്തയിലേക്ക് അവർ മാറി എന്നുവേണം കരുതാൻ.

അമ്മയ്ക്ക് പകരക്കാരിയായ‍്് ചിന്നമ്മ ശശികല അവതരിച്ചപ്പോൾ ചിലർക്കെങ്കിലും ചില പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു.പരക്കെയുള്ള എതിർപ്പുകൾ പാർട്ടി അധ്യക്ഷയായും തുടർന്ന് മുഖ്യമന്ത്രിയുമൊക്കെയായി ചിന്നമ്മ എത്തുന്പോൾ മാറും എന്നവർ സ്വപ്നംകണ്ടു. അങ്ങനെ പാർട്ടി വീണ്ടും ഏകാധിപത്യത്തിലേക്കും ഉപ്പുമുതൽ കർപ്പൂരംവരെയുള്ള സാധനങ്ങൾ വീണ്ടും വിൽപ്പന (ചിന്നമ്മയുടെ പേരുചേർത്ത് ) തുടരും എന്നൊക്കെയായിരുന്നു കണക്കുകൂട്ടലുകൾ. പക്ഷെ എല്ലാം തെറ്റി. ചിന്നമ്മ ജയിലിലായ കഥ അറിയത്തവർ ആരുമില്ല.

അടുത്ത പ്രതീക്ഷ നീതിയുടെ പ്രതീകമായി അവതരിച്ച മുൻ മുഖ്യമന്ത്രി പന്നീർശെൽവമായിരുന്നു. തന്നെ ശശികലയുൾപ്പെടുന്ന മന്നാർഗുഡി മാഫിയ ഭരണത്തിൽനിന്ന് പുറത്താക്കുകയായിരുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തൽ. കരഞ്ഞുകണ്ണീരൊഴുക്കി മുഖ്യമന്ത്രിക്കസേര തിരികെ പിടിക്കാൻ കുറേ പെടാപ്പാട് പെട്ടെങ്കിലും കാര്യങ്ങളൊന്നും കരയ്ക്കടുത്തില്ല. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പകരക്കാരന് ഇപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട് എന്നാണ് പന്നീർ പക്ഷത്തിന്‍റെ അവകാശവാദമെങ്കിലും അത് തെളിയിക്കാനുള്ള അവസരം ഒത്തുകിട്ടാത്തതുകൊണ്ട് പന്നീർശെൽവത്തിന്‍റെ താരാവതാരവും പാതിവഴിയിലായി.

ഒപിഎസ് എന്ന ഒ. പന്നീർശെൽവത്തിന് പകരക്കാരനായി ചിന്നമ്മയുടെ കൈവയ്പ്പവകാശം വഴി ഇപിഎസ് എന്ന ഇ പളനിസ്വാമി മുഖ്യമന്ത്രിപദത്തിലെത്തിയപ്പോൾ എല്ലാ കണ്ണുകളും അങ്ങോട്ടായി.പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു.പക്ഷെ തീയിൽ കുരുത്താലല്ലേ വെയിലത്തു വാടാതിരിക്കൂ.ചിന്നമ്മയ്ക്കിട്ടുതന്നെ പണികൊടുക്കാൻവരെ തയാറായി പാർട്ടിയെന്നാൽ താനുംകൂടിയാണ് എന്ന് തെളിയിച്ച് ഒരു താരാവതാരശ്രമം നടത്തിയെങ്കിലും തനിയെ നീന്തി മറുകര എത്താനാവില്ല എന്ന തിരിച്ചറിവിൽ ഇനിയെന്ത് എന്ന ചിന്തയിൽ മുഖ്യമന്ത്രിക്കസേരക്കാലുകൾ കാത്തുസൂക്ഷിച്ച് വളരെ കരുതലോടെ കാലംപോക്കുന്ന തിരക്കിലാണ് പളനിസ്വാമി. ജയലളിത എന്ന് തോന്നിക്കുന്ന വിധത്തിൽ വേഷംധരിച്ച് ജയയുടെ സഹോദരൻ ജയകുമാറിന്‍റെ മകൾ ദീപ അവകാശവാദവുമായി അവതരിച്ചപ്പോൾ പ്രതീക്ഷ കുറച്ചൊന്നുമല്ലായിരുന്നു തമിഴ്മക്കൾക്ക് . എങ്ങാനും ഭാഗ്യംകൊണ്ടോ ഭാഗ്യക്കേടുകൊണ്ടോ അവർ പാർട്ടി പിടിച്ചെടുത്താൽ ദീപതന്നെ അടുത്ത അവകാശി എന്ന് തമിഴകം കണക്കുകൂട്ടി. കുറേനാൾ അവരെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ. ദീപ ഇന്നുവരും നാളെ വരും രാഷ്ട്രീയത്തിലേക്ക് എന്ന് കണക്കുകൂട്ടി കുറച്ചുനാൾ കടന്നുപോയി. ടി.നഗറിലെ അവരുടെ വസതിയിൽ നീണ്ട ചർച്ചകളും അണികളുടെ കാത്തിരിപ്പും. ഒടുവിൽ തമിഴ്നാടിനെ രക്ഷിക്കാൻ അവരുടെ ഒരു പാർട്ടിയും അവതാരമെടുത്തു. അധികകാലം കഴിയുന്നതിനുമുന്പേ അവരുടെ ഭർത്താവ് മാധവൻ പുതിയ പാർട്ടിയുമായി രംഗപ്രവേശംചെയ്തു. അതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കാത്തിരിപ്പ് അവിടെ തീർന്നു.


ശശികലയുടെ സഹോദര പുത്രൻ ദിനകരനെ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽസെക്രട്ടറിയും പരമാധികാരിയുമായി സാക്ഷാൽ ശശികലയാൽ നിയമിതനായപ്പോൾ ആവഴിക്കും കുറേ പ്രതീക്ഷകൾ പൊട്ടിമുളച്ചു. ജയലളിതയുടെ ആർകെ നഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് ഉടൻ മുഖ്യമന്ത്രിയാകും ഈ കഥാപാത്രം എന്ന് പ്രവചിക്കപ്പെട്ടു. അതിന് എത്രകോടികൾ വരെ ടിയാൻ മുടക്കുമെന്നും പറച്ചിലുകൾ വ്യാപകമായി ഉണ്ടായി. സംഗതി സത്യമായിരുന്നു. പാർട്ടി ചിഹ്നമായ രണ്ടില സ്വന്തമാക്കി തന്‍റെ വിജയത്തിന് വേഗം കൂട്ടാൻ കക്ഷി ഇറങ്ങിത്തിരിച്ച് അതിനായി പണം വാരി വിതറി പിടിയിലായതോടെ ആ താരത്തിന്‍റെ മേൽ ചാണകംവീണു.

സ്റ്റൈൽ മന്നൻ രജനീകാന്തിലായിരുന്നു അടുത്ത പ്രതീക്ഷ. ഏതുനിമിഷം വേണമെങ്കിലും താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും എന്ന വാർത്ത കുറച്ചുദിവസം ചൂടനായി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അണികളുുടെ ആവേശം അണപൊട്ടിയപ്പോൾ പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും താരരാജാവ് സൂചന നൽകി. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ രജനിക്കുമുന്നിൽ ക്യൂനിന്ന് മടുക്കാത്ത പാർട്ടി നേതാക്കളില്ല. എന്നും സ്വന്തംവഴി തെരഞ്ഞെടുക്കുകയും ആ വഴിക്ക് മാത്രം നടക്കുകയും ചെയ്തിട്ടുള്ള താരത്തിന് പക്ഷെ സമയമായില്ല പോലും. അതോടെ ആ പ്രതീക്ഷയും തത്കാലത്തേക്ക് അസ്തമിച്ചു.

അടുത്ത ഊഴം കവിതചൊല്ലി എത്തി രാഷ്ട്രീയം തനിക്കും വേണമെങ്കൽ വഴങ്ങും എന്ന സൂചന നൽകിയ നിത്യയൗവന നായകൻ കമലഹാസന്‍റേതായിരുന്നു. കവിത ഇഴപിരിച്ച് പഠിച്ച് അതിന് ഉള്ളതും ഇല്ലാത്തതുമായ അർഥതലങ്ങൾ കണ്ടെത്തി അതേക്കുറിച്ച് ചർച്ചകൾ തുടങ്ങിയപ്പോഴേക്കും അതുസംബന്ധിച്ച് അധികമൊന്നും കേൾക്കാതെയായി. ആ അവതാരം ഇനി എപ്പോഴാണ് സംഭവിക്കുക എന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്നാണത്രേ ഇപ്പോൾ അദ്ദേഹത്തിന്‍റെ ഫാൻസ് അസോസിയേഷൻകാർപോലും പറയുന്നത്.
ഇനിയും തീരുന്നില്ല താരാവതാര സാധ്യതകൾ. രണ്ടാംവട്ടം എല്ലാവർക്കും ഒരു ചാൻസുകൂടിയുണ്ട് എന്നാണ് തമിഴകത്തെ ഇപ്പോഴത്തെ പിന്നാന്പുറ സംസാരമത്രേ. രജനിയും കമലഹാസനും തങ്ങൾക്ക് ശക്തിയും തിളക്കവും കൂട്ടാനുള്ള കൂട്ടുകെട്ടിന്‍റെ പണിപ്പുരയിലാണത്രേ. ഒപിഎസും ഇപി എസും യോജിക്കാനുള്ള പുതിയ ഫോർമുലകളുടെ പിന്നാലെയുമാണ്. വിട്ടുവീഴ്ചകൾചെയ്ത് തങ്ങൾ എപ്പോൾ വേണമെങ്കിലും ഒന്നാകുമെന്ന സൂചന കഴിഞ്ഞ ദിവസം ഇ. പളനി സ്വാമി നൽകിക്കഴിഞ്ഞു.

പാർട്ടി തന്‍റെ കുടുംബസ്വത്താണ് അല്ലെങ്കിൽ ആക്കിയെടുക്കും എന്നുറപ്പിച്ചിരിക്കുന്ന ദിനകരന് ചുമ്മാതിരിക്കാൻ പറ്റുമോ‍?. താരമായി വീണ്ടും ഉദയംചെയ്യാൻ തമിഴകം മുഴുവൻ ചുറ്റിക്കറങ്ങാൻ പദ്ധതി തയാറാക്കുകയാണത്രേ അദ്ദേഹം. ഏതായാലും ഉയരാൻ കൊതിച്ച താരങ്ങളെല്ലാം പാതിവഴിയിൽ ശേലുപോയ നിലയിലാണ്. ഇനി ഇപ്പറഞ്ഞവരിൽ ആര് ഉയർന്നുവന്നാലും അതിന് എത്രമാത്രം തിളക്കം ഉണ്ടാവും എന്ന് കണ്ടറിയേണ്ടതുതന്നെ.

ജോസി ജോസഫ്