Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
താരം മുളയ്ക്കാതെ തമിഴകം
കാത്തുകാത്ത് കണ്ണുകഴച്ചുകഴിയുന്പോൾ ആരായാലും അപ്പണി നിർത്തും. തമിഴകത്തും സംഭവിച്ചത് അതാണ്. എഐഎഡിഎംകെയുടെ നെടുംതൂണും അവസാനവാക്കുമായിരുന്ന ജയലളിതയുടെ മരണത്തോടെ തുടങ്ങിയ കാത്തിരിപ്പ് തമിഴകം മുഴുവൻ ഉപേക്ഷിച്ച മട്ടാണ്. തമിഴ് മൊഴി തായ് (അമ്മ)എന്നും ആ തായ് സാക്ഷാൽ ജയലളിതയാണെന്നും വരെ ചിന്തിച്ചുതുടങ്ങിയ തമിഴർ തങ്ങളുടെ അമ്മയ്ക്കൊപ്പം പ്രഭാവമുള്ള ഒരാളെ കുറേനാൾ കാത്തു. അമ്മയെപ്പോലെ എല്ലാവരും ഭയപ്പെടുന്ന , ബഹുമാനിക്കുന്ന ഒരു നേതാവുവേണം. പാർട്ടിക്കാരെല്ലാം കാൽതൊട്ടുവന്ദിക്കുന്ന, സാഷ്ടാംഗം പ്രണമിക്കുന്ന ഒരാൾ. ദ്രാവിഡ രാഷ്ട്രീയത്തിൽ കരുണാനിധിയുടെ കാലവും അസ്തമിച്ച നിലയിലേക്കെത്തിയപ്പോൾ പുതിയ താരോദയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമൊക്കെ ചർച്ചകൾ ചാനലുകളിൽ ചൂടുപിടിച്ചു. പക്ഷെ ഇനിയാര് എന്നുറപ്പിക്കാൻ ഒരു ചർച്ചയ്ക്കുമായില്ല. ചർച്ചക്കാർ തയാറായുമില്ല. കാരണം എംജിആറിന്റെയും ജയലളിതയുടെയുമൊക്കെ ചരിത്രം പിടിച്ചെടുക്കലിന്റേതാണ്. ജയലളിതയുടെ മരണം സൃഷ്ടിച്ച വിടവു നികത്താൻ കാമരാജിനേപ്പോലെയോ എംജിആറിനെപ്പോലെയോ ഒക്കെയുള്ള ഒരു അനിഷേധ്യ നേതാവിനെയാണ് ജനം കാത്തത്. ആ അവതാരം ഇന്നുവരും നാളെ വരും എന്നിങ്ങനെ കാത്തിരിപ്പ് നീണ്ടപ്പോൾ അവർ പണിനോക്കി പോയമട്ടാണ്. ആരായാലും വരുന്പോൾ വരട്ടെ എന്ന ചിന്തയാണ് തമിഴ് മക്കൾക്കിപ്പോൾ. അകെ ഒരു മരവിപ്പ്. ആവേശമെല്ലാം കെട്ടടങ്ങിയ മട്ട്.
കുറേനാൾ ചിന്നമ്മയ്ക്കുചുറ്റും അവർ ചിന്തകൾ പായിച്ചു. പിന്നെ പന്നീർശെൽവവും പളനിസ്വാമിയും ദിനകരനും ദീപജയകുമാറുമൊക്കെയായി താരങ്ങൾ. സ്റ്റൈൽമന്നൻ രജനീകാന്തിന്റെ വീടിനു മുന്നിലും കുറച്ചുദിവസം കമലഹാസന്റെ വാക്കുകൾക്കുമുന്നിലും അവർ പ്രതീക്ഷയോടെ കാത്തു. ഒന്നും നടന്നില്ല. അങ്ങനെ, വരാനുള്ളത് വഴ ിയിൽ തങ്ങില്ല എന്ന തത്ത്വചിന്തയിലേക്ക് അവർ മാറി എന്നുവേണം കരുതാൻ.
അമ്മയ്ക്ക് പകരക്കാരിയായ്് ചിന്നമ്മ ശശികല അവതരിച്ചപ്പോൾ ചിലർക്കെങ്കിലും ചില പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു.പരക്കെയുള്ള എതിർപ്പുകൾ പാർട്ടി അധ്യക്ഷയായും തുടർന്ന് മുഖ്യമന്ത്രിയുമൊക്കെയായി ചിന്നമ്മ എത്തുന്പോൾ മാറും എന്നവർ സ്വപ്നംകണ്ടു. അങ്ങനെ പാർട്ടി വീണ്ടും ഏകാധിപത്യത്തിലേക്കും ഉപ്പുമുതൽ കർപ്പൂരംവരെയുള്ള സാധനങ്ങൾ വീണ്ടും വിൽപ്പന (ചിന്നമ്മയുടെ പേരുചേർത്ത് ) തുടരും എന്നൊക്കെയായിരുന്നു കണക്കുകൂട്ടലുകൾ. പക്ഷെ എല്ലാം തെറ്റി. ചിന്നമ്മ ജയിലിലായ കഥ അറിയത്തവർ ആരുമില്ല.
അടുത്ത പ്രതീക്ഷ നീതിയുടെ പ്രതീകമായി അവതരിച്ച മുൻ മുഖ്യമന്ത്രി പന്നീർശെൽവമായിരുന്നു. തന്നെ ശശികലയുൾപ്പെടുന്ന മന്നാർഗുഡി മാഫിയ ഭരണത്തിൽനിന്ന് പുറത്താക്കുകയായിരുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തൽ. കരഞ്ഞുകണ്ണീരൊഴുക്കി മുഖ്യമന്ത്രിക്കസേര തിരികെ പിടിക്കാൻ കുറേ പെടാപ്പാട് പെട്ടെങ്കിലും കാര്യങ്ങളൊന്നും കരയ്ക്കടുത്തില്ല. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പകരക്കാരന് ഇപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട് എന്നാണ് പന്നീർ പക്ഷത്തിന്റെ അവകാശവാദമെങ്കിലും അത് തെളിയിക്കാനുള്ള അവസരം ഒത്തുകിട്ടാത്തതുകൊണ്ട് പന്നീർശെൽവത്തിന്റെ താരാവതാരവും പാതിവഴിയിലായി.
ഒപിഎസ് എന്ന ഒ. പന്നീർശെൽവത്തിന് പകരക്കാരനായി ചിന്നമ്മയുടെ കൈവയ്പ്പവകാശം വഴി ഇപിഎസ് എന്ന ഇ പളനിസ്വാമി മുഖ്യമന്ത്രിപദത്തിലെത്തിയപ്പോൾ എല്ലാ കണ്ണുകളും അങ്ങോട്ടായി.പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു.പക്ഷെ തീയിൽ കുരുത്താലല്ലേ വെയിലത്തു വാടാതിരിക്കൂ.ചിന്നമ്മയ്ക്കിട്ടുതന്നെ പണികൊടുക്കാൻവരെ തയാറായി പാർട്ടിയെന്നാൽ താനുംകൂടിയാണ് എന്ന് തെളിയിച്ച് ഒരു താരാവതാരശ്രമം നടത്തിയെങ്കിലും തനിയെ നീന്തി മറുകര എത്താനാവില്ല എന്ന തിരിച്ചറിവിൽ ഇനിയെന്ത് എന്ന ചിന്തയിൽ മുഖ്യമന്ത്രിക്കസേരക്കാലുകൾ കാത്തുസൂക്ഷിച്ച് വളരെ കരുതലോടെ കാലംപോക്കുന്ന തിരക്കിലാണ് പളനിസ്വാമി. ജയലളിത എന്ന് തോന്നിക്കുന്ന വിധത്തിൽ വേഷംധരിച്ച് ജയയുടെ സഹോദരൻ ജയകുമാറിന്റെ മകൾ ദീപ അവകാശവാദവുമായി അവതരിച്ചപ്പോൾ പ്രതീക്ഷ കുറച്ചൊന്നുമല്ലായിരുന്നു തമിഴ്മക്കൾക്ക് . എങ്ങാനും ഭാഗ്യംകൊണ്ടോ ഭാഗ്യക്കേടുകൊണ്ടോ അവർ പാർട്ടി പിടിച്ചെടുത്താൽ ദീപതന്നെ അടുത്ത അവകാശി എന്ന് തമിഴകം കണക്കുകൂട്ടി. കുറേനാൾ അവരെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ. ദീപ ഇന്നുവരും നാളെ വരും രാഷ്ട്രീയത്തിലേക്ക് എന്ന് കണക്കുകൂട്ടി കുറച്ചുനാൾ കടന്നുപോയി. ടി.നഗറിലെ അവരുടെ വസതിയിൽ നീണ്ട ചർച്ചകളും അണികളുടെ കാത്തിരിപ്പും. ഒടുവിൽ തമിഴ്നാടിനെ രക്ഷിക്കാൻ അവരുടെ ഒരു പാർട്ടിയും അവതാരമെടുത്തു. അധികകാലം കഴിയുന്നതിനുമുന്പേ അവരുടെ ഭർത്താവ് മാധവൻ പുതിയ പാർട്ടിയുമായി രംഗപ്രവേശംചെയ്തു. അതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കാത്തിരിപ്പ് അവിടെ തീർന്നു.
ശശികലയുടെ സഹോദര പുത്രൻ ദിനകരനെ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽസെക്രട്ടറിയും പരമാധികാരിയുമായി സാക്ഷാൽ ശശികലയാൽ നിയമിതനായപ്പോൾ ആവഴിക്കും കുറേ പ്രതീക്ഷകൾ പൊട്ടിമുളച്ചു. ജയലളിതയുടെ ആർകെ നഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് ഉടൻ മുഖ്യമന്ത്രിയാകും ഈ കഥാപാത്രം എന്ന് പ്രവചിക്കപ്പെട്ടു. അതിന് എത്രകോടികൾ വരെ ടിയാൻ മുടക്കുമെന്നും പറച്ചിലുകൾ വ്യാപകമായി ഉണ്ടായി. സംഗതി സത്യമായിരുന്നു. പാർട്ടി ചിഹ്നമായ രണ്ടില സ്വന്തമാക്കി തന്റെ വിജയത്തിന് വേഗം കൂട്ടാൻ കക്ഷി ഇറങ്ങിത്തിരിച്ച് അതിനായി പണം വാരി വിതറി പിടിയിലായതോടെ ആ താരത്തിന്റെ മേൽ ചാണകംവീണു.
സ്റ്റൈൽ മന്നൻ രജനീകാന്തിലായിരുന്നു അടുത്ത പ്രതീക്ഷ. ഏതുനിമിഷം വേണമെങ്കിലും താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും എന്ന വാർത്ത കുറച്ചുദിവസം ചൂടനായി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അണികളുുടെ ആവേശം അണപൊട്ടിയപ്പോൾ പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും താരരാജാവ് സൂചന നൽകി. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ രജനിക്കുമുന്നിൽ ക്യൂനിന്ന് മടുക്കാത്ത പാർട്ടി നേതാക്കളില്ല. എന്നും സ്വന്തംവഴി തെരഞ്ഞെടുക്കുകയും ആ വഴിക്ക് മാത്രം നടക്കുകയും ചെയ്തിട്ടുള്ള താരത്തിന് പക്ഷെ സമയമായില്ല പോലും. അതോടെ ആ പ്രതീക്ഷയും തത്കാലത്തേക്ക് അസ്തമിച്ചു.
അടുത്ത ഊഴം കവിതചൊല്ലി എത്തി രാഷ്ട്രീയം തനിക്കും വേണമെങ്കൽ വഴങ്ങും എന്ന സൂചന നൽകിയ നിത്യയൗവന നായകൻ കമലഹാസന്റേതായിരുന്നു. കവിത ഇഴപിരിച്ച് പഠിച്ച് അതിന് ഉള്ളതും ഇല്ലാത്തതുമായ അർഥതലങ്ങൾ കണ്ടെത്തി അതേക്കുറിച്ച് ചർച്ചകൾ തുടങ്ങിയപ്പോഴേക്കും അതുസംബന്ധിച്ച് അധികമൊന്നും കേൾക്കാതെയായി. ആ അവതാരം ഇനി എപ്പോഴാണ് സംഭവിക്കുക എന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്നാണത്രേ ഇപ്പോൾ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻകാർപോലും പറയുന്നത്.
ഇനിയും തീരുന്നില്ല താരാവതാര സാധ്യതകൾ. രണ്ടാംവട്ടം എല്ലാവർക്കും ഒരു ചാൻസുകൂടിയുണ്ട് എന്നാണ് തമിഴകത്തെ ഇപ്പോഴത്തെ പിന്നാന്പുറ സംസാരമത്രേ. രജനിയും കമലഹാസനും തങ്ങൾക്ക് ശക്തിയും തിളക്കവും കൂട്ടാനുള്ള കൂട്ടുകെട്ടിന്റെ പണിപ്പുരയിലാണത്രേ. ഒപിഎസും ഇപി എസും യോജിക്കാനുള്ള പുതിയ ഫോർമുലകളുടെ പിന്നാലെയുമാണ്. വിട്ടുവീഴ്ചകൾചെയ്ത് തങ്ങൾ എപ്പോൾ വേണമെങ്കിലും ഒന്നാകുമെന്ന സൂചന കഴിഞ്ഞ ദിവസം ഇ. പളനി സ്വാമി നൽകിക്കഴിഞ്ഞു.
പാർട്ടി തന്റെ കുടുംബസ്വത്താണ് അല്ലെങ്കിൽ ആക്കിയെടുക്കും എന്നുറപ്പിച്ചിരിക്കുന്ന ദിനകരന് ചുമ്മാതിരിക്കാൻ പറ്റുമോ?. താരമായി വീണ്ടും ഉദയംചെയ്യാൻ തമിഴകം മുഴുവൻ ചുറ്റിക്കറങ്ങാൻ പദ്ധതി തയാറാക്കുകയാണത്രേ അദ്ദേഹം. ഏതായാലും ഉയരാൻ കൊതിച്ച താരങ്ങളെല്ലാം പാതിവഴിയിൽ ശേലുപോയ നിലയിലാണ്. ഇനി ഇപ്പറഞ്ഞവരിൽ ആര് ഉയർന്നുവന്നാലും അതിന് എത്രമാത്രം തിളക്കം ഉണ്ടാവും എന്ന് കണ്ടറിയേണ്ടതുതന്നെ.
ജോസി ജോസഫ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top