കൊല്ലുന്ന കളികള്‍...
കൊല്ലുന്ന കളികള്‍...
മുംബൈയിൽ അന്ധേരിയിലെ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം 2017 ജൂലൈ 29 ശപിക്കപ്പെട്ട ശനിയാഴ്ചയാണ്. സ്നേഹധനരായ മാതാപിതാക്കളുടെ പ്രിയംകരനായ മകൻ അഞ്ചാം നിലയുടെ മുകളിൽ നിന്ന് താഴെ വീണ ദിവസം... ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പ് ആ ജീവൻ പറന്നകന്ന കറുത്ത ദിനം... പിന്നീടാണ് അറിഞ്ഞത്, അവന്‍റെ കാലു തെറ്റിയതല്ല... അപകടകരമായ ഒരു ദൗത്യം അവൻ ഏറ്റെടുത്തതാണത്രെ... ഒന്പതാം ക്ലാസ് വിദ്യാർഥിയായ മകൻ ബഹുനില മന്ദിരത്തിൽ നിന്നും ചാടുകയാണെന്ന് ഒരു കൂട്ടുകാരന് സന്ദേശം അയച്ചിരുന്നു... അതിനെക്കുറിച്ച് കൂട്ടുകാരൻ എന്തെങ്കിലും പ്രതികരിക്കുന്നതിനു മുന്പ് തന്നെ അവൻ തന്‍റെ ഉദ്യമം പൂർത്തിയാക്കി... ബ്ലൂ വെയ്ൽ എന്ന ഓണ്‍ലൈൻ ഗെയിമുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന് മുംബൈ പോലീസ് സംശയിക്കുന്നു.
കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ബാലൻ താഴേയ്ക്ക് ചാടുന്നതിനു മുന്പ് നൽകിയ സന്ദേശം, ബ്ലൂ വെയ്ൽ എന്ന ഓണ്‍ലൈൻ ഗെയിമുമായി ബന്ധപ്പെട്ട് കൂട്ടുകാരുമായി നടത്തിയ ചർച്ച, സോഷ്യൽ മീഡിയ ഗ്രൂപ്പിൽ കുട്ടിയുടെ മരണത്തിന് ഓണ്‍ലൈൻ ഗെയിമുമായി ബന്ധമുണ്ടെന്ന തരത്തിൽ അയാളുടെ കൂട്ടുകാർ നടത്തിയ സംഭാഷണം എന്നിവയൊക്കെ അന്വേഷണ സംഘത്തിന്‍റെ സംശയങ്ങൾക്ക് പ്രാഥമികമായി തന്നെ ബലമേകുന്നുമുണ്ട്.
നേരത്തെ പോക്മോന്‍റെ ആരാധകരായിരുന്നവർ ഇപ്പോൾ ബ്ലൂ വെയ്ൽ എന്ന ഗെയിമിന്‍റെ പിന്നാലെയാണെന്ന് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അന്ധേരിയിലെ വിദ്യാർഥിയുടെ ആത്മഹത്യക്കു പിറകിൽ ബ്ലൂ വെയ്ൽ ഓണ്‍ലൈൻ ഗെയിം ആണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ, ഇൻഡ്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ കേസായി രിസ്റ്റർ ചെയ്യപ്പെടും.

വലക്കുരുക്കുമായി നീലത്തിമിംഗലം

റഷ്യക്കാരനായ ഫിലിപ്പ് ബുഡേയ്കിൻ ആണ് ബ്ലൂ വെയ്ൽ ഗെയിമിന്‍റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത്. മന:ശാസ്ത്ര വിദ്യാർഥിയായിരിക്കെ സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട ബുഡേയ്കിൻ ഈ അവകാശവാദവുമായി സ്വയം രംഗത്തു വരികയായിരുന്നു. യാതൊരു മൂല്യവുമില്ലാതെ കഴിയുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുകയും അങ്ങനെ സമൂഹത്തെ ശുചീകരിക്കുകയുമാണ് തന്‍റെ ലക്ഷ്യമെന്ന് ബുഡേയ്കിൻ വാദിച്ചു. വി കൊണ്ടാക്ടെ എന്ന സമൂഹമാധ്യമ സൈറ്റിലൂടെയാണ് ഈ മരണക്കളി വ്യാപിച്ചത്. റഷ്യയിൽ മാത്രം പതിനാറോളം പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തതോടെ ബുഡേയ്കിൻ അറസ്റ്റിലായി. ഏതൊരു സാഹസിക പ്രവൃത്തിയും ഭംഗിയായി സാക്ഷാത്കരിക്കാൻ വെന്പൽ കൊള്ളുന്ന കൗമാരപ്രായത്തിന്‍റെ പ്രതിനിധികൾ തന്നെയാണ് അധികവും ഈ ഓണ്‍ലൈൻ മരണക്കളിയുടെ വലയിൽ കുരുങ്ങിയിട്ടുള്ളത്. അറിയാ കോണുകളിലിരുന്ന് അഡ്മിനിസ്ട്രേറ്റർമാർ ഒരുക്കുന്ന അഴിയാക്കുരുക്കുകളിലൂടെ കളിക്കാരൻ അത്യുത്സാഹത്തോടെ മുന്നോട്ടുപോകും. ഓരോ ടാസ്കും അതിജീവിക്കുന്പോൾ, അടുത്ത കടന്പയിലേക്ക് കടക്കാനുള്ള ആവേശവും ഇരട്ടിക്കും. അന്പതു ദിവസമാണ് ഒരു ഗെയിമിന്‍റെ കാലാവധി. അഥവാ, ഒരു കളിക്കാരന്‍റെ ആയുസ്. 49 കടന്പയും പൂർത്തിയായിക്കഴിയുന്പോൾ അവസാനത്തെ നിർദ്ദേശം കളിക്കാരന് ലഭിക്കും- ജീവനൊടുക്കുക. അസമയങ്ങളിൽ ഉണരുക, സംഗീതം ആസ്വദിക്കുക, ഭീകര സിനിമകൾ കാണുക മുതലായ കൃത്യങ്ങളാണ് ആദ്യഘട്ടത്തിൽ കളിക്കാരന് നിർവഹിക്കേണ്ടി വരുന്നത്. പതിയെ, ഈ ഗെയിം ഒരു ലഹരിയായി മാറും. അടുത്ത നിർദ്ദേശത്തിനായി കളിക്കാരൻ ആകാംക്ഷയോടെ കാത്തിരിക്കും. സുഹൃത്തുക്കളോടൊക്കെ ഈ ഗെയിമിനെക്കുറിച്ച് വാചാലരാകും. അക്കൂട്ടത്തിൽ ചിലരെങ്കിലും ആ ട്രാക്കിൽ എത്തിച്ചേരും. സ്വന്തം ജീവിതം വച്ചാണ് താൻ കളിക്കുന്നതെന്ന യാതൊരു ബോധവും അവർക്കുണ്ടാകില്ല. വാസ്തവങ്ങളെപ്പറ്റി തിരിച്ചറിയപ്പെടാതെ അജ്ഞാതർ നയിക്കുന്ന വഴികളിലൂടെ അ വർ സഞ്ചരിച്ചുകൊണ്ടേയിരിക്കും. സ്വന്തം ശരീരത്തെ മാരകമായി മുറിവേൽപ്പിക്കുവാനും മൂർച്ചയുള്ള വസ്തുക്കളാൽ ദേഹത്ത് ചിത്രം കോറിയിടാനുമൊക്കെ കളിക്കാർ തയാറാകും.


രക്ഷിതാക്കളെ, ശ്രദ്ധിക്കൂ...

ഇന്‍റർനെറ്റിലെ ഈ മരണക്കളി പല രാജ്യങ്ങളിലും നേരത്തെ തന്നെ നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. അർജന്‍റീനയിൽ ഒരു 16 കാരൻ എന്‍റ റിയോസ് പ്രവിശ്യയിലെ ആശുപത്രിയിൽ 28 ദിവസത്തോളം മരണവുമായി മല്ലിട്ട് ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് വിധിക്ക് കീഴടങ്ങിയത്. 2016 ലെ ഒളിന്പിക്സ് വേദിയായ റിയോ ഡി ഷനോറോ നഗരത്തിൽ ഈ മരണക്കളിയിലൂടെ ജീവിതം നഷ്ടമായവരിൽ വിവാഹം നിശ്ചയിക്കപ്പെട്ട യുവതിയുമുണ്ടായിരുന്നു. കത്തി ഉപയോഗിച്ച് ശരീരമാസകലം നീലത്തിമിംഗലത്തിന്‍റെയുമൊക്കെ ചിത്രം കോറിയിടുന്ന സ്കൂൾ വിദ്യാർഥികൾ അമേരിക്കയിലും ചിലിയിലും ജോർജിയയിലും ഇറ്റലിയിലും പോർച്ചുഗലിലും സെർബിയയിലും ഉറുഗ്വേയിലും വെനസ്വേലയിലുമെല്ലാം നിത്യകാഴ്ചകളായി മാറുകയാണ്. മക്കൾ നേരിടുന്ന വിഷമസന്ധിയെക്കുറിച്ച് പല രക്ഷിതാക്കളും ബോധവാന്മാരാകുന്നത് ഈയൊരു ഗുരുതരമായ അവസ്ഥയിലാണെന്നതാണ് സങ്കടകരമായ യാഥാർഥ്യം.

മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിൽ സമയം ചെലവഴിക്കുന്ന മക്കളെക്കുറിച്ച് അഭിമാനത്തോടെയാണ് നല്ലൊരു ശതമാനം രക്ഷിതാക്കളും തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാറുള്ളത്. പക്ഷെ, അവരിൽ പലർക്കും കുട്ടികളുടെ ഈ ദൈർഘ്യമേറിയ സമയം ചെലവഴിക്കലിന്‍റെ പിന്നാന്പുറക്കഥകൾ അത്ര പരിചിതവുമല്ല. കുട്ടികളുടെ ശോഭനമായ ഭാവിയാണ് രക്ഷിതാക്കൾ ആഗ്രഹിക്കുക. എന്നാൽ, അവരോടൊപ്പം അൽപ്പമെങ്കിലും സമയം ചെലവഴിക്കുന്ന എത്ര രക്ഷിതാക്കളുണ്ട് ? മാതാപിതാക്കളിൽ നിന്ന് സ്നേഹവും അംഗീകാരവും ലഭിക്കണമെന്ന് ഓരോ കുട്ടിയും കൊതിക്കും. തിരക്കുകളുടെ പട്ടിക രക്ഷിതാക്കൾ അവർക്ക് മുന്പിൽ നിരത്തുന്പോൾ, പരിഗണന പ്രാപ്തമാകുന്ന പുതിയ ഇടങ്ങളിലേക്ക് കുട്ടികൾ ചേക്കേറും.

ഓൺലൈനിലെ ലഹരി

കഞ്ചാവും മദ്യവും മയക്കുമരുന്നുകളും പോലെ, ഇന്‍റർനെറ്റിലെ ഇത്തരം ചില സൈറ്റുകളും ലഹരിയുടെ കറുത്ത നിഴൽ നിറഞ്ഞതാണ്. ജീവനെടുക്കുന്ന അപായകരമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കരുത്. കൂടുന്പോൾ ഇന്പമുണ്ടാകുന്നതാണ് കുടുംബം എന്ന അടിസ്ഥാന പ്രമാണത്തിന്‍റെ നന്മ അവരെ ബോധ്യപ്പെടുത്തുകയും ജീവിതം കൂടുതൽ ശ്രേഷ്ഠമാക്കുന്നതിലെ വെല്ലുവിളികൾ നേരിടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വമാണ്.

ദൈവികമായ ഈ കടമയിൽ നിന്ന് രക്ഷിതാക്കൾ ഒഴിയുന്പോൾ കുട്ടികളെ സ്വീകരിക്കാൻ കൊതിക്കണ്ണുകളോടെ നീലത്തിമിംഗലങ്ങൾ പ്രത്യക്ഷപ്പെടും. ജാഗ്രത...

ഗിരീഷ് പരുത്തിമഠം