Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തകർത്ത്, തിമിർത്ത് മെട്രോ
മലയാളിയുടെ ഗതാഗത സൗകര്യ വികസനത്തിൽ പുതുചരിത്രംകുറിച്ച മെട്രോ ട്രാക്കിലായിട്ട് ഇതു രണ്ടാം മാസം. ദിനവും ആയിരകണക്കിനുപേരെ ചിറകിലേറ്റി കുത്തിച്ചു പായുന്ന മെട്രോയുടെ വരവ് കൊച്ചിയുടെ യശസ് മാത്രമല്ല ഉയർത്തിയത്, സംസ്ഥാനത്തിന്റേതുകൂടിയാണ്. ഗതാഗത കുരുക്കിലമർന്നു സഞ്ചരിച്ചിരുന്ന കൊച്ചിക്കാർക്കു മെട്രോയുടെ വരവ് തെല്ലല്ല ആശ്വാസം നൽകിയിട്ടുള്ളത്. റോഡിലും റെയിലിലും ബോട്ടിലും യാത്ര ചെയ്തു പരിചയിച്ച കൊച്ചിക്കാരെ മെട്രോ ഒത്തിരി മാറ്റി. മെട്രോയുടെ മേൻമതിരിച്ചറിയാനായി ഒരിക്കലെങ്കിലും കയറാത്ത കൊച്ചിക്കാർ നന്നേ കുറവാകും. നേരത്തെ സ്കൂളുകളിൽനിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയിരുന്ന സഞ്ചാരങ്ങൾ നിലവിൽ മെട്രോയെ ലക്ഷ്യമാക്കിയാണ്. മെട്രോയുടെ മേൻമതിരിച്ചറിഞ്ഞും കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ചും മടങ്ങുന്നവർക്കു പറയാനുള്ളതും ഒന്നുമാത്രം, പൊളിച്ചു കലക്കി!
ചില്ലറയല്ല വരുമാനം
വരുമാനത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ മെട്രോ. ആദ്യ മാസ വരുമാനം സമീപ സംസ്ഥാനങ്ങളിലെ മെട്രോകളേക്കാൾ വളരെ കൂടുതൽ. കൊച്ചി മെട്രോയുടെ ആദ്യമാസ കളക്ഷൻ 4.62 കോടി രൂപയാണ്. ടിക്കറ്റ് ഇനത്തിൽനിന്നു മാത്രം ലഭിച്ച തുകയാണിത്. പ്രതിദിനം ശരാശരി 47,646 പേരാണു മെട്രോയെ അറിയാനും യാത്രയ്ക്കുമായി എത്തുന്നത്. അവധി ദിവസങ്ങളിലായിരുന്നു തിരക്കേറെയും. 98,000 പേർ വരെ ഒരു ദിവസം മെട്രോ യാത്ര നടത്തി. എന്നാൽ ചില ദിവസങ്ങളിൽ 20,000 വരെ മാത്രമായിരുന്നു യാത്രികർ.
ജൂണ്‍ മാസം 17 നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. രണ്ടു ദിവസത്തിനുശേഷമാണു യാത്രക്കാർക്കായി മെട്രോയുടെ വാതിൽ തുറന്നു നൽകിയത്. ഉദ്ഘാടനം ചെയ്ത് ആദ്യ മാസം രാജ്യത്ത് ഒരു മെട്രോയ്ക്കും ഇതുപോലെ അഭിമാനകരമായ നേട്ടം ഉണ്ടായിട്ടില്ല. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 കിലോമീറ്റർ ദൂരത്തെ മെട്രോ യാത്ര വന്പൻ വിജയമായതോടെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുന്നതോടെ കൊച്ചിയുടെ മുഖച്ഛായതന്നെ മാറുമെന്നാണു കരുതുന്നത്.
ഇപ്പോഴത്തെ യാത്രക്കാർ സ്ഥിരം യാത്രക്കാരാണെന്നു പറയാനാകില്ല.
ങ്കിലും മെട്രോയെ ജനങ്ങൾ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ഈ ജനത്തിരക്ക്. ഉദ്ഘാടനം ചെയ്തശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായിരുന്നു മെട്രോയിൽ ഏറ്റവും കൂടുതൽ ആളുകയറിയത്. 98,000 പേരാണ് അന്നു മെട്രോയിൽ സഞ്ചരിച്ചത്. അധികൃതരുടെ പ്രതീക്ഷകളെപ്പോലും തകിടം മറിക്കുന്ന വരുമാനമാണുണ്ടായത്. ആദ്യ മാസം അധികൃതർ പ്രതീക്ഷിച്ചത് 2.5 കോടി മുതൽ മൂന്നു കോടിവരെ രൂപയാണ്. യാത്രക്കാരുടെ എണ്ണവും പ്രതീക്ഷിച്ചതിനും മേലെയാണ്. ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്ത മാസത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 18,000 മാത്രമായിരുന്നെങ്കിൽ ബംഗളൂരു മെട്രോയിലാകട്ടെ 10,000 ത്തിലും താഴെ യാത്രികരാണു കയറിയത്.
കൊച്ചിയിലേക്കല്ല മെട്രോയിൽ കയറാൻ
വിനോദ സഞ്ചാരത്തിനുൾപ്പെടെ നേരത്തെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് എത്തിയിരുന്നവർ പറഞ്ഞിരുന്നതു തങ്ങൾ കൊച്ചിയിലേക്കെന്നാണേൽ നിലവിൽ ഇതു മാറിയ നിലയിലാണ്. മെട്രോയിൽ കയറാൻ പോവുകയാണെന്നാണ് ഇവരിൽ ഭൂരിഭാഗംപേരുടെയും വാക്കുകൾ. മെട്രോ യാത്രികരിൽ 20 ശതമാനം മാത്രമേ സ്ഥിരം യാത്രക്കാരായുള്ളൂ. ബാക്കിയെല്ലാവരും മെട്രോ കാണാനും കയറാനും എത്തിയവരാണ്. മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗ് സ്ഥലത്തെ വാഹനങ്ങൾ കണ്ടാൽ ഇക്കാര്യം വ്യക്തമാവും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള വാഹനങ്ങളാകും കൂടുതലായും കാണാൻ സാധിക്കുക. കോഴിക്കോടുനിന്നും പാലക്കാടുനിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം നിരവധി ആളുകളെത്തുന്നു. കുടുംബസമേതം എത്തുന്നവരുടെയും എണ്ണം കുറവല്ല. ആലുവ, പാലാരിവട്ടം, ഇടപ്പള്ളി, കളമശേരി സ്റ്റേഷനുകളിൽനിന്നാണു ടൂർ യാത്രക്കാർ അധികവും മെട്രോയിൽ കയറുന്നത്. കുടുംബ സമേതം രാവിലെ കൊച്ചിയിലെത്തി, മെട്രോയിൽ സഞ്ചരിച്ച് ഷോപ്പിംഗ് മാളുകളിലും ആരാധനാലയങ്ങളിലും കയറി ഉല്ലാസപൂർവം തിരിച്ചുപോകുന്ന ഇവരാണു മെട്രോയെ സജീവമാക്കുന്നത്.
കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സെൽഫിയെടുത്ത് സ്റ്റേഷനിൽ പരമാവധി സമയം ചെലവിട്ടാണു യാത്ര. കുടുംബ സമേതം എത്തുന്നവർക്ക്, അവർ ആവശ്യപ്പെട്ടാൽ ഒറ്റ ടിക്കറ്റ് ലഭിക്കും. സ്കൂളുകളിൽനിന്നു ധാരാളം പേർ മെട്രോയിൽ ടൂറിനെത്തുന്നുണ്ട്. ടിക്കറ്റ് കൗണ്ടറിൽനിന്നു ഗ്രൂപ്പ് ടിക്കറ്റുകൾ ലഭ്യമാണ്. സെപ്റ്റംബർ അവസാനത്തോടെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുമെന്നാണു പ്രതീക്ഷ. അപ്പോഴാകും മെട്രോയിൽ സ്ഥിരം യാത്രക്കാർ കൂടുതലായെത്തുക. ആലുവയിൽനിന്നു മഹാരാജാസ് വരെ 18 കിലോമീറ്ററായി മെട്രോയുടെ ദൂരവും വർധിക്കും.
മലയാളിയുടെ ശീലങ്ങൾക്കും മാറ്റം
മെട്രോയുടെ വരവോടെ മലയാളികളുടെ പല ശീലങ്ങൾക്കുംകൂടി മാറ്റംവന്നുവെന്നു പറയാം. പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവരാണു നമ്മിൽ കൂടുതൽ പേരെങ്കിലും മെട്രോയിൽ എത്തിയാൽ മാന്യന്മാരാണ്. അല്ലേൽ പിടിയിലാകുമെന്നതുതന്നെ കാര്യം. എവിടെക്കിട്ടിയാലും അവിടെ മാലിന്യം കൊണ്ടിടുന്ന കേരളീയരുടെ സ്വഭാവം മെട്രോയെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് നേരത്തെ മുതൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, കൊച്ചി മെട്രോയിൽ മാലിന്യം ഇല്ലെന്ന വസ്തുത അതിശയിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രകഴിഞ്ഞ് ഇറങ്ങുന്പോൾ ടിക്കറ്റ് ഉൾപ്പെടെ ഈ ബിന്നുകളിൽ നിക്ഷേപിച്ചാണു യാത്രികരിൽ ഭൂരിഭാഗംപേരും മടങ്ങുക.
മെട്രോയിൽനിന്നു പുറത്തേക്ക് എന്തെങ്കിലും വലിച്ചെറിഞ്ഞാലോ, മെട്രോ സ്റ്റേഷനുകൾക്കകത്തു മാലിന്യം നിക്ഷേപിച്ചാലോ വലിയ പിഴ നൽകേണ്ടിവരും. മലയാളികളുടെ മെട്രോ യാത്ര കണ്ടാൽ ഏവരും ഒരു കാര്യത്തിൽ അത്ഭുതപ്പെട്ടുപോകും. ഇത്രയും മര്യാദയും അച്ചടക്കവും നമുക്കുണ്ടോയെന്നു സ്വയം ചിന്തിക്കുന്ന തരത്തിലാണു കാര്യങ്ങൾ. തിരക്ക് ഏറെയുള്ള ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും പ്ലാറ്റ്ഫോമിൽ നിൽക്കാവുന്നതിന്റെ ഇരട്ടിയിലേറെ ആളുകൾ വന്നാൽപോലും നിർദേശങ്ങൾ അതേപടി അനുസരിക്കുന്നതിലും ക്യൂ നിൽക്കുന്നതിലും യാത്രക്കാർ കാട്ടുന്ന മാതൃക പ്രശംസനീയമാണ്. കൂടുതൽപേർ എത്തിച്ചേരുന്ന മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ മാന്യതയോടെയും അച്ചടക്കത്തോടെയും പെരുമാറുന്ന മലയാളികളെയാകും ഇവിടെ കാണാൻ സാധിക്കുക.
പരാതികൾ ഇല്ലെന്നല്ല
മെട്രോയുടെ തുടക്കംമുതൽ ഉയർന്നുവന്നതു കൊച്ചി വണ്‍ കാർഡ് ടിക്കറ്റിനെക്കുറിച്ചുള്ള പരാതികളാണ്. തുടക്കകാലത്തു കാർഡ് വിതരണം ചെയ്യാൻ വളരെയേറെ കാലതാമസം നേരിട്ടെങ്കിൽ അതു കുറയ്ക്കാൻ അധികൃതർക്കായി. തുടക്കത്തിൽ കൊച്ചി വണ്‍ കാർഡ് ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നിരുന്നു. കൂടാതെ വിതരണം ചെയ്ത ടിക്കറ്റുകൾ തകരാറിലുമായിരുന്നു. കൊച്ചി വണ്‍ കാർഡ് നൽകുന്നതിനുള്ള കാലതാമസം നിലവിൽ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കാലതാമസം ഒഴിവാക്കിയതോടെ പരാതികളും വളരെയേറെ കുറഞ്ഞതായി അധികൃതർ പറയുന്നു. വിതരണം ചെയ്തതിൽ തകരാർ കണ്ടെത്തിയ കാർഡുകൾക്കു പകരം പുതിയ കാർഡ് അവരുടെ വീട്ടിലെത്തിച്ചു നൽകിയാണ് അധികൃതർ മാതൃകയായത്.
മെട്രോ മഹാരാജാസ് വരെ എത്തുന്പോഴേക്കും കൊച്ചി വണ്‍കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയേറെ വർധിക്കുമെന്നാണു പ്രതീക്ഷ. യാത്രാനിരക്കുകൾ സംബന്ധിച്ചായിരുന്നു മറ്റൊരു പരാതി ഉയർന്നത്. ആലുവ മുതൽ പാലാരിവട്ടംവരെയുള്ള യാത്രയ്ക്കു നിലവിൽ 40 രൂപയാണ് ചെലവ്. ഇതു കൂടുതലാണെന്നും അടുത്തഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ യാത്രാനിരക്കു കണക്കാക്കിയാൽ മെട്രോ മഹാരാജാസ് വരെ നീട്ടുന്പോഴേക്കും യാത്രികരുടെ പോക്കറ്റ് കാലിയാകുന്ന തരത്തിലാകും.
കൂടുതൽ യാത്രികർ എത്തുമെന്നു പ്രതീക്ഷിക്കുന്നതിനാൽ യാത്രാ നിരക്ക് കുറച്ചു സ്ഥിരം യാത്രികരെ കൂടുതലായി മെട്രോയിലേക്ക് അടുപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ ചാർജിനേക്കാൾ ഇരട്ടിയിലേറെ തുക മെട്രോ യാത്രയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. തിരക്കില്ലാത്ത, അപകടരഹിതമായ യാത്രയാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ മെട്രോ യാത്രയ്ക്കു വലിയ തുക ഈടാക്കുന്നില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇടത്തരം വരുമാനമുള്ളവരെക്കൂടി സ്ഥിരം യാത്രികരാക്കി മാറ്റാവുന്ന തരത്തിലുള്ള യാത്രാനിരക്ക് വേണമെന്ന ആവശ്യമാണു കൂടുതലായും ഉയർന്നിട്ടുള്ളത്.
റോബിൻ ജോർജ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top