ഇരുണ്ട കോണുകളുടെ നഗരം
ഇരുണ്ട കോണുകളുടെ നഗരം
ഉത്തർപ്രദേശിലെ വീട്ടിൽനിന്നുമാണ് അഖിലേഷ് ബസ്ഫൂർ എന്ന 20 കാരനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തത്. ബധിരയും മൂകയുമായ ഒരു സാധു പെണ്‍കുട്ടിയെ തന്‍റെ ഇംഗിതത്തിന് വിധേയയാക്കിയതാണ് അയാളുടെ പേരിലുള്ള കേസ്. പെണ്‍കുട്ടിയുടെ വീടിനു സമീപത്ത് കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു അഖിലേഷ്. ആദ്യം ബലം പ്രയോഗിച്ചും പിന്നീട് പലതവണ ഭീഷണിപ്പെടുത്തിയും അയാൾ ആ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും ശാരീരികമായ അസ്വസ്ഥതകളും കണ്ട് അമ്മ അവളെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരമായ ചെയ്തികൾ പുറത്തറിഞ്ഞത്. അപ്പോഴേക്ക് അഖിലേഷ് അവിടെ നിന്നു കടന്നിരുന്നു. ഖാണ്ഡിവാലി പോലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

ബന്ദൂപ്പിൽ മൂന്നു യുവാക്കളുടെ ആക്രമണത്തിനിരയായത് ഒരു പതിനാറുകാരിയായിരുന്നു. മുഷ്റഫ് സമീർ അൻസാരി എന്ന 20 കാരനാണ് അക്രമത്തിന്‍റെ സൂത്രധാരൻ. ഷോപ്പിംഗ് മാളിൽ നിന്നു പെണ്‍കുട്ടിയെ തൊട്ടടുത്ത ആളൊഴിഞ്ഞ ഇടത്തെത്തിച്ചിട്ടായിരുന്നു ശാരീരിക പീഡനം. ഷോപ്പിംഗ് മാളിലെ സെക്യൂരിറ്റി ജീവനക്കാരായ അനന്ദ് ഇൽക്കാർ (35), പിങ്കു യാദവ് (23) എന്നിവരുടെ സഹായവും അൻസാരിക്ക് ലഭിച്ചു. പെണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന്‍റെ വീഡിയോ ചിത്രങ്ങൾ അൻസാരി സ്വയം പകർത്തുകയും സുഹൃത്തുക്കൾക്കും മറ്റും വാട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളെ താമസിയാതെ നിയമത്തിന്‍റെ മുന്നിൽ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞു.

പിതാവിന്‍റെ കൂട്ടുകാരൻ ഉൾപ്പെട്ട നാലംഗ സംഘത്തിന്‍റെ കൂട്ടമാനഭംഗത്തിന് 15 വയസ്സുള്ള പെണ്‍കുട്ടി വിധേയയായ സംഭവം കഴിഞ്ഞദിവസമാണ് ട്രോംബെ പോലീസ് സ്റ്റേഷൻ പരിധിയിൽ അരങ്ങേറിയത്. അവളുടെ കുടുംബാംഗങ്ങളുമായി അയാൾക്ക് നല്ല പരിചയവുമുണ്ട്. അതുകൊണ്ടുതന്നെ അയാൾ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവൾ യാതൊരു മടിയും പ്രകടിപ്പിക്കാതെ കൂടെപ്പോയി. എന്നാൽ അവിടെ അവളെ കാത്തിരുന്നത് കഴുകൻകണ്ണുകളായിരുന്നു. പിതാവിന്‍റെ കൂട്ടുകാരനും ഒപ്പമുള്ള മൂന്നു പേരും ചേർന്ന് ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി. അന്നത്തെ ദിവസം മുഴുവൻ ആ വീട്ടിൽ അവളെ അടച്ചിട്ടു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരികെ വീട്ടിലേക്കയച്ചു. മകളെ കാണാനില്ലെന്ന പരാതി അവളുടെ പിതാവ് തലേന്ന് ട്രോംബെ പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. ശരീരമാസകലം മുറിവുകളുമായി അടുത്ത ദിവസം വീട്ടിൽ തിരിച്ചെത്തിയ മകളോട് കാര്യങ്ങൾ തിരക്കിയപ്പോളാണ് സൗഹൃദത്തിന്‍റെ ചതി ആ കുടുംബത്തിന് ബോധ്യമായത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോഴും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ദിൻദോഷി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ പ്രായം കേവലം 16. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ കാർട്ടൂണ്‍ കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് മുറിയിലേയ്ക്ക് കൊണ്ടുപോയി. കുഞ്ഞ് ഉറക്കെ നിലവിളിച്ചപ്പോഴും അവൻ പരാക്രമം തുടർന്നു.


കുഞ്ഞ് വീട്ടിലെത്തി അമ്മയോട് അടുത്ത വീട്ടിലെ ചേട്ടൻ ഉപദ്രവിച്ച വിവരം പറഞ്ഞു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ അവർ വിവരം പോലീസിനെ അറിയിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും ലൈംഗിക പ്രവൃത്തികൾക്ക് വിധേയമാക്കിയതിനും പോലീസ് കേസെടുത്തു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

ഈ മാസത്തിൽ മുംബൈയിലെ വിവിധ പ്രദേശങ്ങളിലായി അരങ്ങേറിയ ചില അനിഷ്ടസംഭവങ്ങളാണിത്. മഹാനഗരത്തിൽ അനുദിനം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന ഇത്തരം വർത്തമാനങ്ങൾ വല്ലാത്തൊരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നതിൽ സംശയമില്ല. തെരുവുകളും നിരത്തുകളും മാത്രമല്ല വീടുകൾ പോലും അതിക്രമങ്ങളുടെ സങ്കേതങ്ങളായി മാറുന്നു. മുംബൈയിലെ 93 പോലീസ് സ്റ്റേഷനുകളിലായി ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ വളരെ ആശങ്കാജനകമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ വർഷം നവംബർ വരെ പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ 2,393 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015 ലേതിനെക്കാൾ ഈ സംഖ്യ കൂടുതലാണ്. 2015 -ൽ 2,233 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016 ൽ 409 കുട്ടികളും 2015- ൽ 407 കുട്ടികളും മാനഭംഗത്തിന് വിധേയരായതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പല കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള അകലം, മയക്കുമരുന്നുകളുടെ ഉപയോഗം, സിനിമകളുടെയും സീരിയലുകളുടെയും സ്വാധീനം, പാശ്ചാത്യസംസ്കാരത്തിലുള്ള ആകർഷണം, സൈബർ ആരാധന എന്നിങ്ങനെ വ്യത്യസ്തമായ ഘടകങ്ങൾ അക്കമിട്ട് നിരത്താം.
മാനുഷികമൂല്യങ്ങൾ നശിക്കുന്നുവെന്നതുതന്നെ പരമപ്രധാനം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവാത്ത വിധത്തിലേക്ക് പലയിടത്തും കാര്യങ്ങൾ വഷളാകുന്നു. പൊതുസമൂഹത്തിനാകെ വെല്ലുവിളിയുയർത്തുന്ന സാഹചര്യങ്ങൾക്ക് ശാശ്വതമായ പരിഹാരം സാധ്യമായേ മതിയാകൂ. വീടുകളാണ് ആദ്യത്തെ വിദ്യാലയങ്ങളെന്നും മാതാപിതാക്കളാണ് പ്രഥമ ഗുരുക്കന്മാരെന്നുമൊക്കെയുള്ള പ്രമാണങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുവെന്നത് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്ന് പല മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഗിരീഷ് പരുത്തിമഠം