Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
ഒറിജിനലിനെ വെല്ലുന്ന വ്യാജ കറൻസി നോട്ടുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സംസ്ഥാനത്തിനകത്തും പുറത്തും അച്ചടിക്കുന്ന വ്യാജ കറൻസി നോട്ടുകൾ വിപണിയിൽ എത്തിയിട്ടുണ്ടെന്ന സൂചന അധികൃതർ നൽകുന്പോഴും ഇവ പൂർണമായി ഇല്ലാതാക്കുക ബുദ്ധിമുട്ടാണെന്നു ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
നോട്ട് നിരോധനത്തിൽ കള്ളനോട്ട് മാഫിയയുടെ വേരുകൾ ഇല്ലാതാകുമെന്നായിരുന്നു വിശ്വസിച്ചിരുന്നതെങ്കിലും മാഫിയ ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകളാണു വിപണിയിൽ കാണാൻ കഴിയുക. കൊച്ചിയിൽ ഉൾപ്പെടെ കള്ളനോട്ടുകളുടെ വ്യാപനം വർധിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥരും വിവരിക്കുന്നു. കൈയിൽ കിട്ടുന്ന കറൻസി നോട്ട് ഒറിജിനലോ അതോ വ്യാജനോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത സ്ഥിതിയാണു പലർക്കും. എടിഎമ്മിൽനിന്നു പോലും കള്ളനോട്ട് ലഭിക്കുന്ന സംഭവങ്ങളുമേറെ. പുത്തൻനോട്ടുകൾ ലഭിച്ചാൽ വ്യാജനെ തിരിച്ചറിയുക അസാധ്യമാണ്. കറൻസി നോട്ടുകളുടെ കളർ പ്രിന്റുകൾ യഥാർഥ നോട്ടുകൾക്കൊപ്പമുണ്ടെങ്കിലും തിരിച്ചറിയുക പ്രയാസം.
നല്ല നാടൻ വ്യാജൻ
ഒരു കംപ്യൂട്ടർ, പ്രിന്റർ, ഇസ്തിരിപ്പെട്ടി, പ്ലാസ്റ്റിക് കവർ, പ്രത്യേകതരം കടലാസും കുറച്ചു പച്ചക്കടലാസും ഇത്രയുമാണ് കള്ളനോട്ടടിക്കാരുടെ ആയുധം. ഒറിജിനൽ നോട്ടുകൾ കംപ്യൂട്ടറിൽ സ്കാൻ ചെയ്താണ് ഇവർ കള്ളനോട്ടുകൾ തയാറാക്കുന്നത്. നോട്ടുകളിലെ കൃത്യത വ്യാജനിലും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു സ്കാനിംഗ്. ഗാന്ധിചിത്രമാകും മാഫിയ ആദ്യം നോട്ടമിടുകയത്രേ.
കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്തു പിടിക്കപ്പെട്ട ചില കേസുകളിൽ ഇത്തരത്തിലായിരുന്നു പ്രതികൾ വ്യാജ നോട്ട് നിർമിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ വിവരിക്കുന്നത്. കടലാസിലേക്കു ഗാന്ധിചിത്രം പകർത്തുന്നതിന്റെ കൃത്യത ഉറപ്പാക്കി നേർത്ത രണ്ടു കടലാസുകൾക്കിടയിൽ പ്ലാസ്റ്റിക് കവർ വിരിക്കും. ഇലക്ട്രോണിക് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കി ഒട്ടിച്ചു ചേർത്താണു ഇവർ പേപ്പർ തയാറാക്കിയിരുന്നത്.
പ്ലാസ്റ്റിക് ടീപോയിയിലാണത്രേ അച്ചടിക്കാനുള്ള കമ്മട്ടം അഥവാ ബ്ലോക്ക് നിർമിക്കുക. വെളിച്ചം തട്ടിയാൽ തെളിയുന്ന മഹാത്മാഗാന്ധിയുടെ മുഖവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടയാളവുമാണ് ആദ്യം നോട്ടിൽ അച്ചടിക്കുന്നത്. ഇതിനുശേഷം തിളങ്ങുന്ന പച്ചക്കടലാസ് ഉപയോഗിച്ച് സെക്യൂരിറ്റി ത്രെഡ് പതിപ്പിക്കും. കറൻസി നോട്ടിലെ മറ്റു ചിത്രങ്ങൾ പ്രിന്ററിന്റെ സഹായത്തോടെ വരച്ചു ചേർക്കുകയും ചെയ്യും. അച്ചടിച്ച നോട്ടുകൾ യന്ത്രങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ കൃത്യമായി മുറിക്കുന്നു.
വ്യാജ നോട്ടിന് അവസാന "ടച്ച്’ നൽകുന്നതു നിർമാണത്തിൽ പ്രവൃത്തി പരിചയം കൂടുതൽ ഉള്ളവരാകും. ഒറിജിനലിനെ വെല്ലുന്ന വ്യാജന്റെ വിപണി പ്രവേശനം ഈ കലാകാരന്റെ കൈകളിലൂടെയാകും സാധ്യമാകുക. ഓഫ്സെറ്റ് പ്രസിലായിരുന്നു നേരത്തെ കള്ളനോട്ടടി പരീക്ഷിച്ചിരുന്നെങ്കിൽ ഇവിടെയും നൂതന സാങ്കേതിക വിദ്യകൾ കയറിവന്നു. കൂടുതൽ പെർഫക്ഷനുവേണ്ടി ഡിജിറ്റൽ പ്രസുകളിലൂടെയാണു ഇപ്പോൾ വ്യാജൻമാരുടെ ഒഴുക്ക്.
എ ഫോറിൽ വിരിയുന്ന കള്ളൻ
ഒരു എ ഫോർ ഷീറ്റിന്റെ വലുപ്പമുള്ള കടലാസിൽ മൂന്നു നോട്ടുകളാണ് അച്ചടിക്കുക. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ ചെലവാകുന്നതു വെറും 5000 രൂപ. നാലു പേർ ഒരു മാസം പണിയെടുത്താൽ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ റെഡി. ഇത് ചിലപ്പോൾ കോടിയിലെത്തിയേക്കാം. ഇവ പിന്നീട് യഥാർഥ നോട്ടുകൾക്കൊപ്പമാണു വിനിമയത്തിന് എത്തിക്കുക. കമ്മീഷൻ മുഖാന്തരവും ഏജന്റുമാരെ നിയോഗിച്ചും ഇവർ വ്യാജനെ വിപണിയിലേക്ക് എത്തിക്കുന്നു. ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾക്കു നാലു ലക്ഷം രൂപവരെയുള്ള കള്ളനോട്ടുകളാണ് ഏജന്റുമാർക്കു നൽകുക. പിന്നീട് ഏജന്റുമാരാകും വ്യതിയാനങ്ങൾ വരുത്തുക. പകുതിയ്ക്കു പകുതി ലാഭം എന്ന തരത്തിലാകും ഏജന്റുമാരുടെ ഇടപെടൽ.
ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടിനു രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ നൽകും. ദന്പതികൾ, യുവതികൾ തുടങ്ങിയവരെയുൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. സന്ധ്യമയങ്ങുന്പോൾ മാത്രമാണു കള്ളനോട്ടുകൾ മാറ്റാനിറങ്ങുകയെന്നതും ശ്രദ്ധേയം. തിരക്കു കൂടുതലുള്ള സമയങ്ങളിൽ വ്യാജനോട്ടുകളുടെ ചില്ലറ വില്പന എളുപ്പമാകും. വിവിധ മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഉൾപ്പെടെ കയറിയിറങ്ങുന്ന ഇത്തരക്കാർ ആയിരങ്ങളുടെ വ്യാജനോട്ടുകൾ മാറ്റിയെടുക്കും. വ്യജ നോട്ടുകളെ തിരിച്ചറിയാനുള്ള ഉപകരണങ്ങളുള്ള വലിയ വ്യാപാര കേന്ദ്രങ്ങളെ ഇവർ ഒഴിവാക്കും. കുറഞ്ഞ തുക ചെലവാക്കി കൂടുതൽ വ്യാജനോട്ടുകൾ മാറുന്നതിലാകും മുൻതുക്കം നൽകുക. 50 രൂപയുടെ സാധനങ്ങൾവാങ്ങി 500 രൂപ നൽകുന്ന ഇവർക്കു തിരികെ ലഭിക്കുന്ന തുക ലാഭംമാത്രമാണ്. കള്ളനോട്ടുകൾ മാറാൻ മാഫിയ സംഘം കൂടുതലായി തെരഞ്ഞെടുക്കുക മലയോര മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാകും.
ഇതര സംസ്ഥാന തൊഴിലാളികളും ഇര
വ്യാജ നോട്ടുകൾ മാറ്റിയെടുക്കാൻ ഇതര സംസ്ഥാന തൊഴിലാളികളെയും മാഫിയ മറയാക്കുന്നതായും അധികൃതർ സൂചന നൽകുന്നു. ഇവർക്കു നൽകുന്ന കൂലിയിൽ വ്യാജ നോട്ടുകൾ ചേർത്തു നൽകിവരുന്ന പ്രവണത അധികൃതർ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പെരുന്പാവൂർ മേഖലയിൽ ഇത്തരം പ്രവർത്തികൾ നേരത്തെ കൂടുതലായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു വൈകുന്നേരങ്ങളിലാകും പണം നൽകുക. ഓരോരുത്തർക്കും നൽകുന്നതിനു പകരം സംഘത്തിനു മുഴുവനായാണു വേതനം നൽകുന്നത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാകും കൈമാറുക. ഇതിൽ വ്യാജൻ ഉൾപ്പെട്ടാൽ തിരിച്ചറിയുക പ്രയാസം. ഇവർ ഈ പണം വീതം വയ്ക്കുന്നതിന്റെ ഭാഗമായി ചില്ലറയാക്കുകയോ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നു. ഇത്തരത്തിലും വിപണിയിലേക്കു വ്യാജൻ എത്തുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. വ്യാപാരികൾ വ്യാജനെ പിന്നീട് തിരിച്ചറിഞ്ഞാൽതന്നെ നിരവധി പേർ വന്നുപോകുന്നതോടെ പണം നൽകിയത് ആരെന്നു കണ്ടെത്തുക പ്രയാസമാണ്. ഇതാണു ഈ മേഖലയിലെ മാഫിയസംഘം മുതലെടുക്കുന്നതും.
കേരളീയരെ സമ്മതിക്കണം
നോട്ടു നിരോധനത്തിനുശേഷം രാജ്യത്തു ചെറുതും വലുതുമായി നിരവധി കള്ളനോട്ട് കേസുകൾ ഉണ്ടാകുകയും ചിലർ പിടിക്കെപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും വലിയ കള്ളനോട്ടു വേട്ടകളിൽ ഒന്ന് ഇടുക്കി വണ്ടിപ്പെരിയാറിലേതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ എന്നയാളായിരുന്നു വ്യാജനോട്ടിന്റെ പിന്നിൽ പ്രവർത്തിച്ചുവന്നിരുന്നത്. പഴയ കള്ളനോട്ടു കേസിലെ പ്രതികൾ ഒത്തുചേർന്നപ്പോൾ മൂന്നു മാസത്തിനുള്ളിൽ മൂന്നു കോടി രൂപയുടെ കള്ളനോട്ടുകൾ സംഘം അച്ചടിച്ചിറക്കിയതാണു വിവരങ്ങൾ.
ഏജന്റുമാർക്കു പുറമെ പച്ചക്കറിക്കടകൾ, പെട്രോൾ പന്പുകൾ, ഇടത്തരം ഭക്ഷണ ശാലകൾ എന്നിവിടങ്ങളും സംഘം ഉന്നമിട്ടിരുന്നു. ഒരിക്കൽ ഓപ്പറേഷൻ നടത്തിയ സ്ഥലത്ത് സംഘം പിന്നീടു പരീക്ഷണം നടത്താനെത്താറില്ലെന്നതും ശ്രദ്ധേയം. ഇവരുടെ സങ്കേതത്തിൽനിന്നും കംപ്യൂട്ടറും പ്രിൻററും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തെങ്കിലും അച്ചടിച്ച നോട്ടുകൾ പലതും എവിടെയെത്തിയെന്നത് ഉദ്യോഗസ്ഥർക്കു മുന്നിലും ചോദ്യചിഹ്നമാണ്. വിപണിയിൽനിന്നോ മറ്റോ ഒന്നോ രണ്ടോ കള്ളനോട്ടുകൾ കയ്യിൽ ലഭിക്കുന്നവർ പരാതിയുമായി അധികൃതർക്കു മുന്നിൽ വരാനും സാധ്യതയില്ല. പരാതിയുമായി പോയാൽ നിരവധി നൂലാമാലകൾ ഉണ്ടാകുമെന്ന ഭയത്തിലാണു പലരും പിൻമാറുന്നത്. എന്നാൽ വ്യജൻ ലഭിക്കാനിടയായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയാൽ പരാതി നൽകാനെത്തുവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാഹചര്യമില്ലെന്നാണ് അധികൃതരുടെ വാക്കുകൾ.
കുറഞ്ഞ തുകയിലും വ്യാജൻ
നേരത്തെ കൊച്ചി കേന്ദ്രീകരിച്ച് ചില വ്യാജ നോട്ട് വ്യാപാരങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ കുറവാണെന്ന് അധികൃതർ പറയുന്നു. നോട്ട് നിരോധനത്തിനുശേഷം കേരളത്തിനു പുറത്തുനിന്നാണു കൂടുതലായും വ്യാജനോട്ടുകൾ എത്തുന്നത്. സംസ്ഥാന അതിർത്തി ഗ്രാമങ്ങളിൽ വ്യാജനോട്ടുകളുടെ എണ്ണം കൂടുതലായി കണ്ടുവരുന്നതും ഇതുമൂലമാണത്രേ. ഇടുക്കി വണ്ടിപ്പെരിയാറിലെ കേസ് മാറ്റിനിർത്തിയാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് കൂടുതലായും വ്യാജ നോട്ടുകൾ എത്തുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, കുറഞ്ഞ മൂല്യമുള്ള തുകയുടെ നോട്ടുകളും മാഫിയ പുറത്തിറക്കുന്നതായുള്ള സൂചനയും അധികൃതർ നൽകുന്നുണ്ട്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകൾക്കു സുരക്ഷാ സംവിധാനങ്ങൾ കൂടുതലായതിനാൽ നൂറിന്റെയും അന്പതിന്റെയും നോട്ടുകൾ ഉൾപ്പെടെ അച്ചടിക്കുന്നതായാണു വിവരം. വിനിമയം നടത്താൻ എളുപ്പമാണെന്നതുമണത്രേ കുറഞ്ഞ തുകയുടെ വ്യാജൻ ഇറക്കാനായി ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്.
ജാഗ്രതൈ
വ്യാജ കറൻസികളുടെ ഒഴുക്ക് എപ്പോൾ എങ്ങനെയെന്നു പറയാൻ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു. കണ്ണൊന്ന് ചിമ്മിയാൽ വിവിധ കോണുകളിൽനിന്നു വ്യാജ നോട്ടുകൾ വിപണിയിലെത്തും. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുത്തൻ നോട്ടുകൾക്കൊപ്പം വ്യാജനും കയറിക്കൂടിയാൽ പെട്ടെന്നു തിരിച്ചറിയുക പ്രയാസമാണ്. ചില ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലുമാണു വ്യാജ കറൻസികൾ തിരിച്ചറിയുന്നതിനുള്ള ഉപകരണമുള്ളു. മറ്റിടങ്ങളിൽ നോട്ടുകൾ എണ്ണുന്നതിനുള്ള യന്ത്രങ്ങളാണുള്ളത്. എന്തായാലും കൈയിൽ ലഭിക്കുന്ന നോട്ടുകൾ വ്യാജനാണോയെന്നു സ്വയം പരിശോധിക്കുക മാത്രമേ മാർഗമുള്ളൂ. ഓരോരുത്തരുടെയും കൈയിൽ ലഭിക്കുന്ന നോട്ടുകൾ സ്വയം പരിശോധിച്ചാൽ വ്യാജനെ ഒരു പരിധിവരെ പുറത്താക്കാൻ സാധിക്കുമെന്നാണു റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നത്.
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top