വീണ്ടും ജയകൃഷ്ണൻ വടക്കുന്നാഥന്‍റെ മുന്നിൽ...
വീണ്ടും ജയകൃഷ്ണൻ  വടക്കുന്നാഥന്‍റെ മുന്നിൽ...
തങ്ങളേ... ഞാൻ വീണ്ടും അങ്കട് വര്വാണ്..മ്മടെ തൃശൂർക്ക്
തങ്ങള്ണ്ടാവില്ല്യേ, ണ്ടാവണം...
തങ്ങളില്യാണ്ടെ ഈ ജയകൃഷ്ണണ്ടോ
നമ്മക്കോരോ നാരാങ്ങാവെള്ളം കാച്ചണ്ടേ..

ഓർമ്മയുള്ള കൈയക്ഷരത്തിലെഴുതിയ ആ ആറുവരികൾ തങ്ങൾ വീണ്ടും വീണ്ടും വായിച്ചു. വിശ്വസിക്കാൻ കഴിയാത്ത പോലെ. അയാൾ വീണ്ടും വരുന്നു. ജയകൃഷ്ണൻ. അയാൾക്കേറ്റവും പ്രിയപ്പെട്ട ഈ നഗരത്തിലേക്ക്. ഒറ്റയ്ക്കാവുമോ അതോ...തങ്ങൾക്ക് ഉത്തരം കിട്ടിയില്ല. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴുള്ള ഈ കാത്തിരിപ്പ് വെറുതെയാകുമോ എന്നും തങ്ങൾ ചിന്തിച്ചു. പക്ഷേ ബംഗളൂരു വണ്ടിയിൽ ജയകൃഷ്ണനുണ്ടായിരുന്നു. അയാൾക്ക് വരാതിരിക്കാൻ കഴിയുമായിരുന്നില്ല...അയാൾ ഏറെ സ്നേഹിക്കുന്ന ഈ നഗരത്തിലേക്ക്....

തങ്ങളെ തന്നിലേക്ക് ചേർത്തുപിടിക്കുന്പോൾ ഒരു മന്ത്രം പോലെ ജയകൃഷ്ണൻ പറഞ്ഞു - നിങ്ങളിപ്പോഴും ചൊങ്കൻ ചെറുക്കനാണല്ലോ തങ്ങളേ...
ചിരിച്ചുകൊണ്ട് തങ്ങളും പറഞ്ഞു - പറയുന്ന ആൾക്കും ഒരു നര വീണിട്ടില്ല. ഇവിടന്ന് പോയ പോലെത്തന്നെയുണ്ട്.
ഒരു സിദ്ധാന്തം പറയുന്ന പോലെ ജയകൃഷ്ണൻ അകലേക്ക് മറയുന്ന ട്രെയിൻ നോക്കി പറഞ്ഞു - അതങ്ങനെയാണ് തങ്ങളേ...ജയകൃഷ്ണനും തങ്ങൾക്കുമൊന്നും ജരാനരകൾ ബാധിക്കില്ല. നമ്മൾ ഈ നഗരത്തിൽ ഇങ്ങനെ ചിരഞ്ജീവികളായി അലയാൻ വിധിക്കപ്പെട്ടവരാണ്. മുപ്പതു വർഷം കഴിഞ്ഞിട്ടും നമ്മൾ ജീവിക്കുകയല്ലേ...ആ പഴയ മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും നിങ്ങള് ആ പഴയ തങ്ങളുമായിട്ട്....അതങ്ങനെയാണ് തങ്ങളേ...
റെയിൽവേ സ്റ്റേഷനു പുറത്തേക്ക് നടക്കുന്പോൾ തങ്ങൾ ചോദിച്ചു എന്താണ് പ്ലാനെന്ന്. കുറച്ചു ദിവസം ഉണ്ടാവില്ലെ ഇവിടെ എന്നും. താമസം എവിടെ വേണം എന്നൊക്കെ തങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.

ഞാൻ ഇന്നു രാത്രി വണ്ടിക്ക് തിരിച്ച് ബംഗളൂരുവിനു പോകും. ഒരൊറ്റ കറക്കം. മ്മടെ പഴയ ആൾക്കാരെയും സ്ഥലങ്ങളേം ഒക്കെയൊന്ന് കണ്ട് ഒരു ഓർമപുതുക്കൽ....പിന്നെ നാരാങ്ങാവെള്ളം...
ആദ്യം മണ്ണാറത്തൊടിയിലേക്ക്...എന്ന് ജയകൃഷ്ണൻ പറഞ്ഞപ്പോൾ തങ്ങൾ അന്പരന്നു. അവിടെ ഇപ്പോൾ ഒന്നുമില്ലല്ലോ...തങ്ങളുടെ സംശയത്തിന് ഉത്തരമായി ജയകൃഷ്ണൻ പറഞ്ഞു -
ഒന്നുപോയി വരാം..തറവാടേ പോയിട്ടുള്ളു... ആ തറയിലാ ഞാൻ ഇപ്പോഴും നിൽക്കുന്നത്... അവിടെ ഇപ്പോ എന്താണ്...ഫ്ളാറ്റോ...ഒന്നു കണ്ടിട്ടുവരാം...

കാറിൽ ചെന്ന് പഴയ മണ്ണാറത്തൊടിയുടെ മുറ്റത്ത് ഇറങ്ങുന്പോൾ ജയകൃഷ്ണൻ പുതുപുത്തൻ ഫ്ളാറ്റ് സമുച്ചയം കണ്ട് മുഖം തിരിച്ചു. പഴയ മണ്ണാറത്തൊടി തറവാടിന്‍റെ മുകൾ നിലയിലെ ആ മുറിയുണ്ടായിരുന്ന സ്ഥലം ജയകൃഷ്ണൻ മനസിൽ തപ്പിനോക്കി കണ്ടെത്തി. അവിടെയിരുന്നല്ലേ മദർ സുപ്പീരിയർ ആ  കത്തെഴുതിയത്...മണ്ണാറത്തൊടിക്കു പുറത്ത് മഴ നിറഞ്ഞു പെയ്യുന്ന ആ രാത്രിയിൽ...വിശുദ്ധയായ ഒരു പെണ്‍കുട്ടിയെ ഒട്ടും വിശുദ്ധമല്ലാത്ത ഈ നഗരത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത്...
നമുക്കോരോ നാരങ്ങാവെള്ളം കാച്ച്യലോ തങ്ങളേ...ജയകൃഷ്ണൻ ചോദിച്ചു...

ഇപ്പൊ നാരങ്ങാവെള്ളം കിട്ടാൻ എളുപ്പല്ലാട്ടോ...ന്നാലും വര്വാ ശരിയാക്കാം...തങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ കാർ മുന്നോട്ടു നീങ്ങി. പിന്നിൽ പഴയ മണ്ണാറത്തൊടിയും അവിടെ ജീവിച്ചുമരിച്ചവരും ഒരിക്കൽ കൂടി ജയകൃഷ്ണനെ യാത്രയാക്കി.

നഗരത്തിലെ മുന്തിയ ഹോട്ടൽ മുറിയിലിരുന്ന് ജനാലിലൂടെ പുറത്തെ തൃശൂർ നഗരം നോക്കി നാരങ്ങാവെള്ളം രുചിച്ച് ജയകൃഷ്ണൻ ചോദിച്ചു...മ്മടെ പഴയ ബാറൊന്നും ഇപ്പല്ല്യാല്ലേ....അവടെയെല്ലാം പോയി രണ്ടെണ്ണം വിട്ടിട്ട് എല്ലാരേം കണ്ട് മടങ്ങാംന്നാ കരുത്യേ...ഇത് വീട്ടിലിരുന്ന വീശണ പോലെയായി തങ്ങളേ....ഈ ടൗണാകെ മാറീലേ തങ്ങളേ...നിങ്ങൾക്കിപ്പഴും ഇവിടെ ഹോൾഡുണ്ടോ...അതോ പുതിയ തങ്ങള്മാര് കയറി സ്കോർ ചെയ്തോ...
തങ്ങൾ പതിയെ പറഞ്ഞു - പുതിയ പിള്ളേര് കുറേയുണ്ട്...നമ്മള് ചെയ്ത പോലെ നേരും നെറിയുമുള്ള കച്ചോടല്ല...ഒക്കെ ഒരുതരം തട്ടിപ്പാ...പിന്നെ നിങ്ങളെപോലെയുള്ള ഒരാളെ പിന്നെന്‍റെ ജീവിതത്തില് കണ്ടിട്ടില്ല..കിട്ടീട്ടില്ല...നിങ്ങള് പോയപ്പോ തങ്ങളും പോയി മാഷേ...പക്ഷേ ഈ തങ്ങള് ഇപ്പളും തങ്ങള് തന്ന്യാ ഈ നഗരത്തില്...മാഷ്ക്ക് ന്താ വേണ്ടച്ചാ പറഞ്ഞാമതി...ഇവിടെ എത്തും...ആ സെറ്റപ്പ് തങ്ങൾക്ക്ണ്ട്...

അപ്പൊ ഇനി കേരളവർമ കോളജ് വരെ പോയാലോ തങ്ങളേ...തിരിച്ചു ചെല്ലുന്പോൾ രാധ ചോദിക്കും എവിടെയെല്ലാം ചുറ്റീന്ന്...അപ്പൊ പറയാലോ നിന്‍റെ മൂലക്കുരു പൊട്ടിയോ എന്ന് ചോദിച്ച കോളജില് പോയിരുന്നൂന്ന്...അതും പറഞ്ഞ് ജയകൃഷ്ണൻ ചിരിച്ചു...

കേരളവർമയുടെ അകത്തളങ്ങളിലൂടെ നടക്കുന്പോൾ തങ്ങൾ പറഞ്ഞു - ഞാനിതുവരെ ഇവിടെ കയറീട്ടില്ലാട്ടോ...നന്നായി - ജയകൃഷ്ണൻ പറഞ്ഞു. ദാ അവിടെ വെച്ചാണ് രാധയെ ഞാൻ വളയ്ക്കാൻ ശ്രമിച്ചത് തങ്ങളേ... ഋഷി ദാ പുറത്ത് സ്കൂട്ടറിൽ എന്‍റെ വരവും കാത്ത് ടെൻഷനടിച്ച് കാത്തു നിൽക്കുന്നു.

രാധയും കുറേ പിള്ളേരും വരുന്പോൾ ഞാനങ്കട് കയറി ഗോളടിച്ചു. അവളുണ്ടോ പിടി തരുണു, മുഖത്തടിച്ച പോലെയായി മറുപടി. ഇങ്കട് കിട്ട്യാ അങ്കട് കൊടുക്കാതെ വരണ സൈസല്ലല്ലോ നമ്മള്


അതോണ്ട് എല്ലാവരും കേൾക്കെ അവളോട് മൂലക്കുരു പൊട്ടിയോ എന്ന് ചോദിക്കാൻ അമ്മ വിട്ടതാണെന്നും അതങ്കട് ചോദിച്ചയുടൻ അത് പൊട്ടിയെന്നും ഉറക്കെ പറഞ്ഞ് നമ്മള് തിരിച്ചടിച്ചു. പിള്ളേര് പിന്നാലെ പാഞ്ഞുവന്നപ്പോൾ ഓടി ഋഷീടെ വണ്ടികേറി സ്ഥലം വിട്ടില്ലായിരുന്നെങ്കിൽ ജയകൃഷ്ണൻ സ്മാരക സ്തൂപം ഇവിടെയുണ്ടായേനെ... ഇപ്പൊ ടീവിലൂം പേപ്പറിലുമൊക്കെ കോളജിന്‍റെ വാർത്തകള് കാണുന്പോൾ രാധ പറയും ന്‍റെ കോളജ് ന്‍റെ കോളജ് എന്ന്...ഞാൻ ചോദിക്കും മൂലക്കുരു പൊട്ട്യേ കോളജല്ലേന്ന്...അത് കേൾക്കുന്പോൾ അവൾക്ക് കലി കയറും...

ഇനി ആ കുന്നിന്‍റെ മുകളിലേക്കൊന്ന് പോണം...പണ്ട് പോയ ആ കുന്ന്...ജയകൃഷ്ണൻ പറഞ്ഞു. തങ്ങൾ ഒന്നോർത്തു..പിന്നെ പറഞ്ഞു - ആ കുന്നും മലയുമൊക്കെ പോയി മാഷേ...അതൊക്കെ ഇടിച്ചു നിരത്തീല്യേ..., ജയകൃഷ്ണൻ മൂളി...

അവിടെയെവിടെയോ ഒരു ഭ്രാന്തനുണ്ടായിരുന്നു. വേദനകൊണ്ട് പുളയുന്പോൾ ഉയർന്നിരുന്ന ഭ്രാന്തന്‍റെ നിലവിളി ഇപ്പോഴും എന്നെ രാത്രികളിൽ അസ്വസ്ഥമാക്കാറുണ്ട്....ഒന്നും മറക്കാനാവുന്നില്ല തങ്ങളേ...തങ്ങളേ....വിളിക്ക്...ഋഷിയേയും ബാബുവിനേം വിളി...അവരുകൂടിണ്ട്ങ്കിലേ രസംള്ളൂ.... ഞാൻ ണ്ട്ന്ന് പറയണ്ട...വരുന്പോ കണ്ടാമതി...
എന്താ തങ്ങളേ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് എന്ന് ചോദിച്ച് ഋഷിയും ബാബുവും ഒരുമിച്ചാണ് ഹോട്ടൽമുറിയിലെത്തിയത്. തങ്ങൾക്കല്ല എനിക്കാണ് നിങ്ങളെ കാണാൻ അത്യാവശ്യമെന്ന് പറഞ്ഞു അവരെ ചിൽഡ് ബിയർഗ്ലാസ് നൽകി വരവേറ്റത് ജയകൃഷ്ണൻ.
അന്പരപ്പും അത്ഭുതവും സന്തോഷവും ബിയറിനേക്കാൾ നുരപൊന്തിയ നിമിഷങ്ങളായിരുന്നു.ഇനി നമുക്കീ നഗരം ചുറ്റണം...വാ...തങ്ങളേയും ഋഷിയേയും ബാബുവിനേയും കൂട്ടി ജയകൃഷ്ണൻ ഇറങ്ങി.

കാറിൽ നഗരംചുറ്റുന്പോൾ ജയകൃഷ്ണൻ ചോദിച്ചു -
ഋഷി നിനക്കോർമ്മയുണ്ടോ നമ്മൾ ആട്ടിൻതല വാങ്ങാൻ മാർക്കറ്റില് പോയത്...ഋഷി ചിരിച്ചുകൊണ്ട് പറഞ്ഞു - മറക്കാൻ പറ്റ്വോ..ചത്ത ശവത്തിന്‍റെ തലയ്ക്ക് വിലപറയരുതെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളല്ലേ....
എല്ലാവരും ചിരിയേറ്റു പിടിച്ചു
ജയകൃഷ്ണൻ കാർ നിർത്താൻ പറഞ്ഞു. പിന്നെ ദൂരേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു - അവിടെ ഒരു കൂൾഡ്രിംഗ്സ് ബാർ ഉണ്ടായിരുന്നു. ബാക്കി പറഞ്ഞത് ഋഷിയാണ്. അയാളെ കൂൾഡ്രിംഗ്സിന്‍റെ അർഥം പഠിപ്പിച്ചത് ഈ കക്ഷിയാണ്. ഉപ്പിട്ട നാരങ്ങാവെള്ളത്തിന്, ഒറിജിനൽ നാരങ്ങാവെള്ളമാണേ...ഐസില്ലാത്തതിന്‍റെ പേരിൽ ഉണ്ടാക്കിയ പുകില്...

നമ്മടെ ആ ബാറിലെ പഴയ ഡേവിഡേട്ടൻ ഇപ്പണ്ടോ..അതോ - ജയകൃഷ്ണൻ ആരോടെന്നില്ലാതെ ചോദിച്ചു.പോയി എന്നാരോ മറുപടി പറഞ്ഞു. കൊന്പൻമീശയും കറുത്ത കട്ടിക്കണ്ണടയും കറുത്ത നെക്ക് ടൈയും നിറഞ്ഞ ചിരിയും ജയകൃഷ്ണന്‍റെ മനസിൽ തെളിഞ്ഞു. പാവം ഡേവിഡേട്ടൻ...

ജേക്കബും ഉണ്ണിമാഷും ഈനാശുവുമൊക്കെ എവിടെയാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഉത്തരമെന്താകുമെന്നറിയാത്തതുകൊണ്ട് ജയകൃഷ്ണൻചോദിച്ചില്ല.
തേക്കിൻകാട്ടിനകത്തേക്ക് ബാബു വണ്ടി പതുക്കെ കയറ്റിയിട്ടു. കാറിൽ നിന്നിറങ്ങി ജയകൃഷ്ണൻ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നടന്നു. ഒറ്റയ്ക്ക്.തൃശൂര് വന്നിട്ട് ഇവിടെ വരാതെ മടങ്ങണതെങ്ങിനെയാ...എല്ലാം നന്നാവണേ എന്ന് പ്രാർത്ഥിച്ചു...കാലത്തിൻ ഇന്ദ്രജാലങ്ങളിൽ ഈ നഗരത്തിൽ മാറ്റമില്ലാത്തത് വടക്കുന്നാഥനു തന്നെ....ജയകൃഷ്ണൻ പ്രദക്ഷിണവഴിയിലൂടെ നടന്ന് പതുക്കെ പുറത്തേക്കിറങ്ങി. നഗരം സന്ധ്യയുടേയും വെളിച്ചങ്ങളുടേയും നിറവിലാണ്. പോകാറായി.

ഓരോ നാരങ്ങാവെള്ളം കൂടി കാച്ചീട്ട് ഇത്തവണ പിരിയാം....ജയകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു.

ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ നീങ്ങാൻ തുടങ്ങുന്പോൾ ജയകൃഷ്ണൻ വാട്സ്അപിൽ മെസേജ് ടൈപ്പ് ചെയ്തു...

ക്ലാര...തടി കോണ്‍ട്രാക്ടർ ഇന്നു വീണ്ടും മ്മടെ തൃശൂർ നഗരത്തിലെത്തി. മണ്ണാറത്തൊടിയിൽ, രാധ പഠിച്ച കോളജിൽ, വടക്കുന്നാഥക്ഷേത്രത്തിൽ എല്ലാം പോയി... ആ പഴയ കുന്നിൽ പോകാൻ കഴിഞ്ഞില്ല..

തങ്ങളെ കണ്ടു...ഋഷിയേയും ബാബുവിനേയും കണ്ടു...അന്നുരാത്രി ആന്ധ്രയിൽ നിന്നും വന്ന് നീയും ഞാനും കൂടി ഈ നഗരത്തിൽ നടന്ന വഴികളിലൂടെയെല്ലാം ഇന്നു ഞാൻ കടന്നുപോയി...നീയില്ലാതെ...മുപ്പതു വർഷം കൊണ്ട് എല്ലാം മാറിയിരിക്കുന്നു...മാറ്റമില്ലാത്തത് നമുക്കാണ് എന്ന് ഞാൻ തിരിച്ചറിയുന്നു...ജയകൃഷ്ണൻ....

മെസേജ് സെന്‍റ് ചെയ്ത ആ നിമിഷം ട്രെയിനിന്‍റെ ജനലിനരികിൽ വെച്ചിരുന്ന ജയകൃഷ്ണന്‍റെ കൈത്തണ്ടയിൽ ഒരു മഴത്തുള്ളി വന്നു വീണു. മെസ്ജ് സ്വീകരിച്ചെന്ന അറിയിപ്പു പോലെ.പിന്നെ മഴ തിമർത്തു പെയ്യാൻ തുടങ്ങി...എന്നത്തേയും പോലെ....

ഋഷി