ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാണാസുര സാഗർ ഡാമിൽ ഇത്തവണത്തെ ദുരന്തത്തിൽ അകപ്പെട്ടത് നാല് പേരാണ്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പഴയ തരിയോട് അങ്ങാടിയുടെ തൊട്ടടുത്താണ് അപകടം നടന്നത്. തരിയോട് മുന്പ് താമസിച്ചിരുന്ന ചിറ്റിലപ്പള്ളി ജോബിന്‍റെ പരിചയത്തിലാണ് കൂട്ടുകാർ ഒരുമിച്ച് അണക്കെട്ടിൽ മീൻപിടിക്കാൻ എത്തിയത്.

അണക്കെട്ടിൽ സ്ഥിരമായി മീൻപിടിച്ച് പരിചയമുള്ളയാളാണ് സംഘത്തെ നയിച്ച പതിമൂന്നാം മൈൽ പടിഞ്ഞാറേക്കുടിൽ വിൽസൻ. വൃഷ്ടി പ്രദേശത്ത് രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. താഴേ ഭാഗത്തുനിന്ന് തുഴഞ്ഞെത്തിയ ഇവർ രാത്രി പത്തോടെ കൊട്ടത്തോണികൾ കരയടുപ്പിച്ചു. പിന്നീട് ഭക്ഷണത്തിനുശേഷം രണ്ടുകൊട്ടത്തോണികളെയും കയറുകൊണ്ട് ബന്ധിച്ച് അണക്കെട്ടിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങി. ശക്തമായകാറ്റിൽ തോണി രണ്ടിലേറെ തവണ പിന്നോട്ടേക്ക് നീങ്ങി. ഇതു വകവയ്ക്കാതെ കാറ്റിനെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോഴേക്കും ബാലൻസ് തെറ്റി കൊട്ടത്തോണി മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഡാമിന്‍റെ റിസർവോയറിൽ ഏറ്റവും ആഴം കൂടിയ ഭാഗങ്ങളിലൊന്നിലാണ് ഇവർ സഞ്ചരിച്ച കൊട്ടത്തോണികൾ മുങ്ങിയത്.

ഡാമിൽ കുളിക്കാനിറങ്ങിയ ചെന്നലോട് പത്തായക്കോടൻ റൗഫ് വെള്ളക്കെട്ടിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ പടിഞ്ഞാറത്തറ ബപ്പനം സ്വദേശി ബാബുവും റൗഫും മുങ്ങി മരിച്ചത് ഒരു വർഷം മുൻപാണ്. അതിനു മുന്പുള്ള മഴക്കാലത്ത് ഡാമിന്‍റെ ഷട്ടറിന്‍റെ താഴെഭാഗത്ത് മീൻപിടിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചിരുന്നു. പത്താം മൈൽ ക്വാറിക്ക് അരികിലും പതിനൊന്നാം മൈലിലും ആളുകൾ മുങ്ങി മരിച്ചത് മുൻ വർഷങ്ങളിലെ ദുരന്തങ്ങളാണ്.

ഉണങ്ങിയ മരക്കുറ്റികൾ വില്ലനാകുന്നു

ബാണാസുര സാഗർ ഡാമിൽ അപകടത്തിൽപ്പെടുന്നവർക്കും ഇവരെ രക്ഷിക്കുന്നതിനിറങ്ങുന്നവർക്കും ഉണങ്ങിയ മരക്കുറ്റികൾ വില്ലനാകുന്നു. ഡാം നിർമാണശേഷം വെള്ളത്ിനടിയിലായ വൻമരങ്ങളാണ് അപകട ഭീഷണിയായി നിൽക്കുന്നത്. അപകടത്തിൽപ്പെടുന്നവരിൽ നീന്തൽ അറിയുന്നവർക്കുപോലും ഉണങ്ങിയ മരക്കുറ്റികളും വെള്ളത്തിന്‍റെ കൂടിയ സാന്ദ്രതയും കൊടും തണുപ്പും വില്ലനായിമാറും. 20 വർഷമായി ഇവിടെ വെള്ളം കെട്ടികിടപ്പുണ്ടെങ്കിലും മരങ്ങൾ ഇപ്പോഴും തലയുയർത്തിനിൽക്കുന്നുണ്ട്. ഇതുമുലം തോണിയിലോ ചങ്ങാടത്തിലോ വെള്ളത്തിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്. ബാണാസുരൻമലയുടെ ഒരു ഭാഗത്തുനിന്നു ശക്തമായി വീശിയടിക്കുന്ന കാറ്റും ശല്യക്കാരനനാകും. കോടികൾ വിലമതിക്കുന്നവൻ മരങ്ങളാണ് ഡാമിലെ റിസർവോയറിനകത്തു കിടന്ന് നശിക്കുന്നത്.

മരണക്കെണിയൊരുക്കി ഡാമിനകത്തെ പഴയ കിണറുകൾ

മീൻ പിടിക്കാനിറങ്ങുന്നവർക്ക് മരണക്കെണിയൊരുക്കുകയാണ് ഡാമിനകത്തെ പഴയ കിണറുകൾ. ഡാമിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ മൂടാതെ ഉപേക്ഷിച്ച കിണറുകളാണ് അപകടക്കെണിയാവുന്നത്. വെള്ളം പൊങ്ങിയപ്പോൾ വീടുകൾ നശിച്ച് പോവുകയും കിണറുകൾ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. ഡാമിന്‍റെ റിസർവോയറിനകത്ത് ഇത്തരത്തിലുള്ള നൂറുകണക്കിന് കിണറുകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അനധികൃത മീൻപിടിത്തം തകൃതി

ബാണാസുര സാഗർ ഡാം പരിസരങ്ങളിൽ അപകടങ്ങൾ തുടർകഥയാവുന്പോയും വിലക്കുകൾ ലംഘിച്ചുള്ള മീൻപിടിത്തത്തിന് കുറവില്ല. പ്രദേശത്തെ പതിനഞ്ചോളം ആദിവാസി യുവാക്കൾക്കാണ് ഡാമിലെ വെള്ളക്കെട്ടിൽ മീൻ പിടിക്കാനുള്ള അനുവാദം നൽകിയിട്ടുള്ളത്. എന്നാൽ ആഴം കൂടുതലുള്ള ഡാം പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടം വർധിക്കുന്നതിന് കാരണമാകുന്നത്. അതിർത്തി ഗ്രാമങ്ങളിൽ നിന്നുപോലും ചെറിയ കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള സംഘമാണ് മീൻ പിടിക്കാൻ എത്തുന്നവരിൽ അധികവും. മഴക്കാലം ആരംഭിച്ചാൽ ശക്തമായ മണ്ണിടിച്ചിലും അടിയൊഴുക്കും കൂടുതലുള്ള ഡാമിൽ ചൂണ്ടയെറിഞ്ഞും വലയിട്ടും രാവിലെ തുടങ്ങുന്ന മീൻപിടുത്തം രാത്രികാലങ്ങളിൽ പോലും സുരക്ഷയില്ലാതെ തുടരുന്നതാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത്.


മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായതിനാൽ ഡാമിൽ വെള്ളത്തിന്‍റെ തോത് പല ഭാഗങ്ങളിലും കുറവാണ്. അതിനാൽതന്നെ മീൻ പിടുത്തക്കാർക്ക് എളുപ്പത്തിൽ തോണി ഇറക്കുന്നതിനും മീൻ പിടിക്കുന്നതിനും സാധിക്കും. ഇതിനായി നിർമിക്കുന്ന കൊട്ടത്തോണികൾ ഡാമിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. പരമാവധി രണ്ടു പേർക്ക് മാത്രം കയറാവുന്ന ഇത്തരം തോണികളിൽ പലപ്പോഴും രാത്രികാലങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ മീൻ പിടിക്കാൻ പോവുന്നത് നാലും അഞ്ചും പേരാണ്.

ദുരന്തങ്ങൾ ആവർത്തിക്കുന്പോഴും നിഷ്ക്രിയരായി അധികൃതർ

അനധികൃതമായി മീൻ പിടിക്കാനിറങ്ങിയവരാണ് അപകടമരണത്തിൽപ്പെട്ടവരിൽ ഏറെയും. ഡാമിൽ ഓരോ വർഷവും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെങ്കിലും ഇതുവരെയും ഇത് പിടികൂടാനായി സൊസൈറ്റി രൂപീകരണം പൂർത്തിയായിട്ടില്ല. അത് കൊണ്ട് തന്നെ നാട്ടുകാരും അല്ലാത്തവരുമായി നിരവധി പേർ നിത്യവും മീൻപിടിക്കാനായി വെള്ളത്തിലിറങ്ങാറുണ്ട്. ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ വേണ്ടത്ര സുരക്ഷാ ജീവനക്കാരും കെഎസ്ബിബിക്കില്ല.

ഡാമിന്‍റെ നിർമാണം തുടങ്ങിയതു മുതൽ പത്തിലധികം പേർ മീൻപിടുത്തത്തിനിടയിൽ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഓരോ ദുരന്തങ്ങൾ ഉണ്ടാകുന്പോഴും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും പിന്നീട് എല്ലാം മറക്കുകയാണ് പതിവ്. കെഎസ്ഇബിക്ക് കോടിക്കണകണക്കിന് രൂപ ഡാമിലെ വെള്ളമുപയോഗിച്ച വൈദ്യുതി ഉൽപ്പാദിപ്പിച്ച വരുമാനം ലഭിക്കുന്പോഴും പ്രദേശവാസികളുടെയോ സന്ദർശകരുടെയോ ജീവന് സുരക്ഷയൊരുക്കുന്ന യാതൊരു നടപടികളും ഇവിടെ ഉണ്ടാവുന്നില്ല. 2015 നവംബറിൽ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവും വെള്ളത്തിൽ മുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ ആളും വെള്ളത്തിൽ മുങ്ങി മരണപ്പെട്ടപ്പോഴും ജില്ലാ കളക്ടറുൾപ്പെടെ സ്ഥലത്തെത്തി സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. വിനോദസഞ്ചാരികളും പ്രദേശവാസികളും കൂടുതലായിറങ്ങുന്ന ഭാഗങ്ങൾ കന്പിവേലികെട്ടി സുരക്ഷിതമാക്കാനും നിരോധിതമേഖലകളിൽ അതിക്രമിച്ച് കടക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനുമായിരുന്നു കളക്ടർ കഐസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും അന്ന് അപകടമുണ്ടായ സ്ഥലത്ത് പോലും സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

ജീവനക്കാരുടേയും സുരക്ഷാ സംവിധാനങ്ങളുടേയും അഭാവം

ഡാമിന്‍റെ റിസർവോയറിനോട് ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ എത്തുന്നവർ വെള്ളക്കെട്ടിൽ ഇറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി സമയത്ത് ഡാമിന്‍റെ കരയിൽ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കിയും മദ്യപിച്ചും ആളുകൾ ഇരിക്കുന്നതും ഇവിടെ പതിവുകാഴ്ചയാണ്. പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടിനോട് ചേർന്ന് കെട്ടിപ്പൊക്കിയ റിസോർട്ടുകൾ പലതും ഈ രീതിയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്നതായും പരാതിയുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ കൊട്ടത്തോണിയിൽ വെള്ളക്കെട്ടിലൂടെ ചുറ്റിസഞ്ചരിക്കാൻ സന്ദർശകർക്ക് സൗകര്യങ്ങളൊരുക്കുന്ന റിസോർട്ടുകളും ബാണാസുര സാഗർ ഭാഗത്ത് ഒട്ടേറെയുണ്ട്. പ്രധാന റോഡിൽ നിന്നു കിലോമീറ്ററുകൾ ഉള്ളിലേക്ക് നടന്നു കയറി വേണം ഇത്തരം സ്ഥലങ്ങളിലേക്കെത്താൻ എന്നത് കൊണ്ട് മിക്ക അധികൃതരും ഇതറിയുന്നില്ല.

95 കിലോമീറ്ററോളം വരുന്ന ഡാംറിസർവോയറിന്‍റെ തീരം കന്പിവേലികെട്ടി സംരക്ഷിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വിരലിലെണ്ണാവുന്ന വാച്ചർമാർ മാത്രമാണ് ഇത്രയും ഭാഗം നോക്കാനായുള്ളത്. ഇവർക്കാവട്ടെ വാഹനമോ ബോട്ട് സൗകര്യമോ ഇല്ല. ഹൈഡൽ ടൂറിസത്തിന് ഡിടിപിസി നൽകിയ ബോട്ടുകളാണ് ഇവർ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നത്. കോടികൾ വരുമാനം ലഭിക്കുന്പോഴും കൂടുതൽപേരെ സുരക്ഷയ്ക്കായി നിയമിക്കാനും ബോർഡ് തയാറാവുന്നില്ല.