Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലാല എന്ന മാലാഖ
താലിബാൻ എന്ന ഭീകര സംഘടനയുടെ ഭരണത്തിനു കീഴിൽ മൗലീക അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഒരു ജനതയുടെ ഇടയിൽനിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വളർന്നിരിക്കുകയാണ് 19 കാരിയായ മലാല യൂസഫ്സായ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടി. തനിക്കുമാത്രമല്ല, തനിക്കു ചുറ്റുമുള്ള പെണ്‍കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാനെതിരേ ധീരമായ നിലപാടെടുത്ത ഈ കൊച്ചുപെണ്‍കുട്ടി അവരുടെ ആക്രമണത്തിൽ മരണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മലാലയോടുള്ള ആദരസൂചകമായി അവളുടെ ജന്മദിനമായ ജൂലൈ 12 ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിക്കുന്നു.
ഭീകരർ കരിനിഴൽ വീഴ്ത്തിയ ബാല്യം
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലെ മിൻഗോര എന്ന ഗ്രാമത്തിൽ 1997 ജൂലൈ 12 നായിരുന്നു മലാലയുടെ ജനനം. അഛൻ സിയാദിൻ യൂസഫ്സായ് സ്വാത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു. സാന്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബത്തിലെ അംഗമായതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനൊന്നും മലാലയ്ക്ക് യാതൊരു ബുദ്ധിമുട്ടും നേരിട്ടിരുന്നില്ല. പാക്കിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ അച്ഛൻ ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ മലാല സഹകരിച്ചു.
എന്നൽ 2007 ൽ സ്വാത് താഴ്വരയിലെ സമാധാന അന്തരീക്ഷമെല്ലാം തകർത്തുകൊണ്ട് ഭീകര സംഘടനയായ താലിബാൻ ഇവിടത്തെ ഭരണം പിടിച്ചെടുത്തു. ഇതോടെ ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടി. എല്ലാത്തിന്റെയും നിയന്ത്രണം താലിബാന്റെ കൈയിലായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. എന്നാൽ പെണ്‍കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നത് താലിബാൻ തടഞ്ഞു. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശമില്ല എന്നതായിര
ന്നു അവരുടെ നിലപാട്.
ഭീകരസംഘടനയായ താലിബാനെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ മലാലയും അവളുടെ അച്ഛനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. തന്റെ രണ്ടു കുഞ്ഞു സഹോദരൻമാർക്കൊപ്പം മലാല സ്കൂളിൽ പോകുന്നത് തുടർന്നു. തന്റെ കൂട്ടുകാരേയും സ്കൂളിൽവരാൻ അവൾ പ്രേരിപ്പിച്ചു.അവരുടെ സ്കൂളുകളിൽ പെണ്‍കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
ജിന്നയും ബേനസീർ ഭൂട്ടോയും
മുഹമ്മദ് ജിന്നയും ബേനസീർ ഭൂട്ടോയുമായിരുന്നു മലാലയുടെ റോൾ മോഡലുകൾ. തന്റെ അച്ഛന്റെ പിന്തുണയോടെ താലിബാനെതിരെയുള്ള പോരാട്ടങ്ങൾ മലാല തുടർന്നുകൊണ്ടിരുന്നു. 2009ൽ 11 ാം വയസിൽ ബിബിസിക്കു വേണ്ടി അവൾ ഒരു ബ്ലോഗ് എഴുതിത്തുടങ്ങി. താലിബാൻ ഭരണകൂടത്തിന്റെ കീഴിലുള്ള തന്റെ ജീവിതമാണ് അവൾ ബ്ലോഗിലൂടെ പങ്കുവച്ചത്. താലിബാൻ ഭരണകൂടത്തിനു കീഴിലുള്ള സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾ ലോകം അറിഞ്ഞുതുടങ്ങിയത് മലാലയുടെ ബ്ലോഗിലൂടെയാണ്.
പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നിലപാടിനെതിരേ അവൾ ആഞ്ഞടിച്ചു. പിന്നീട് ന്യൂയോർക്ക് ടൈംസ് മലാലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി നിർമിച്ചു. ഇതോടെ മലാല എന്ന പെണ്‍കുട്ടിയെ ലോകം ശ്രദ്ധിച്ചു തുടങ്ങി. വിദ്യാഭ്യാസത്തിനുവേണ്ടി ലോകത്തിലെ പ്രധാന ഭീകരസംഘടയ്ക്കെതിരേ സധൈര്യം പോരാടുന്ന ഈ പെണ്‍കുട്ടിക്ക് ലോകമാധ്യമങ്ങൾ പ്രധാന സ്ഥാനം നൽകി. ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ പേരിലുള്ള ഇന്റർനാഷണൽ ചിൽഡ്രണ്‍സ് പീസ് പ്രൈസിന് മലാലയ്ക്ക് നാമനിർദേശം ലഭിച്ചു.
വാക്കുകളെ തോക്കുകൊണ്ട് നേരിട്ട താലിബാൻ
2011ൽ പാക്കിസ്ഥാന്റെ ആദ്യ നാഷണൽ യൂത്ത് പീസ് പ്രൈസിന് മലാല അർഹയായി. ഇതോടെ താലിബാന് മലാലയോടുള്ള ശത്രുത വർധിച്ചു. പല സ്ഥലങ്ങളിൽനിന്നും മലാലയ്ക്ക് വധഭീഷണി വന്നു തുടങ്ങി.തങ്ങൾക്കെതിരേ സംസാരിച്ച കൊച്ചുപെണ്‍കുട്ടിയുടെ പ്രവർത്തനങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് താലിബാൻ തീരുമാനിച്ചത്. അതിന് അവർ തോക്കെടുത്തു.
2012 ഒക്ടോബർ ഒന്‍പതിന് സ്കൂളിൽ പോയി തിരിച്ചുവരുകയായിരുന്ന മലാലയെ തോക്കുധാരിയായ താലിബാൻ ഭീകരൻ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മലാലയെ ആദ്യം റാവൽപിണ്ടിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടണിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. പതുക്കെ പതുക്കെ അവൾ സാധാരണ ജീവിത്തിലേക്ക് തിരിച്ചുവന്നു. താലിബാനെതിരേ പോരാടിയ അതേ വാശിയോടെ അവൾ തന്റെ ശരീരത്തിലെ മുറിവുകളോട് പൊരുതിയെന്ന് മലാലയെ ചികിത്സിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മലാലയ്ക്കെതിരേ നടന്ന ആക്രമണങ്ങളിൽ ലോകമെന്പാടുമുള്ള ആളുകൾ പ്രതിഷേധിച്ചു.ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനങ്ങൾക്കായി പലയിടങ്ങളിൽ ഒത്തുകൂടിയത്. ഞാൻ മലാല എന്ന പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
പൂർവാധികം ശക്തിയോടെ പ്രവർത്തന മേഖലയിലേക്ക്
പരിക്കുകളിൽനിന്ന് ഭേദമായ മലാല പാക്കിസ്ഥാനിലേക്ക് തിരിച്ചുവന്നില്ല. സുരക്ഷാ പ്രശ്നങ്ങളായിരുന്നു ഇതിന് പ്രധാന കാരണം. എന്നാൽ തന്റെ പ്രവർത്തന മേഖലയിൽനിന്ന് പിന്മാറാൻ മലാല തയാറായിരുന്നില്ല. ലോകമെന്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി മലാല ഫണ്ട് എന്ന പേരിൽ ഒരു സന്നദ്ധ സംഘടന തുടങ്ങി. നിരവധിയാളുകളാണ് സംഘടനയിലേക്ക് സംഭാവന നൽകുന്നത്.
ലോകമെന്പാടും സഞ്ചരിച്ച് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി മലാല പ്രവർത്തിക്കുന്നു. മലാല ഫണ്ടിന്റെ സഹായത്തോടെ ലെബണിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങിയിട്ടുണ്ട്. സിറിയൻ യുദ്ധത്തിൽ അഭയാർഥികളായ പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
അർഹമായ അംഗീകാരങ്ങൾ
2014 ൽ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.പാക്കിസ്ഥാനിൽനിന്ന് ഈ പുരസ്ക്കാരത്തിന് അർഹയാകുന്ന ആദ്യ വ്യക്തിയും മലാല തന്നെ. സഖറോവ് പുരസ്കാരം,സിമോണ്‍ ഡേ ബോവർ പുരസ്കാരം,ഓണററി കനേഡിയൻ പൗരത്വം,പാക്കിസ്ഥാൻ നാഷണൽ യൂത്ത് പീസ് പുരസ്കാരം, നിവധി സർവകലാശാലകളുടെ ഓണററി ബിരുദങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ മലാലയെ തേടിയെത്തി. കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മലാലയാണ്. തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ഐ ആം മലാല എന്ന പുസ്തത്തിന്റെ കോടിക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.
അച്ഛന്റെ സ്വന്തം മാലാഖ
മലാലയുടെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകുന്നത് അവളുടെ അച്ഛനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന അദേഹത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ആരു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പോലും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് മലാലയുടെ പിതാവ്,സിയാദിൻ യൂസഫ്സായ്, അവൾക്ക് വിദ്യാഭ്യാസത്തിന്റെ വലിയ വാതായനങ്ങൾ തുറന്നു കൊടുത്തത്. ചെറിയ പ്രായത്തിൽത്തന്നെ അവളെ ഇംഗ്ലീഷ് പഠിപ്പിച്ചത് അച്ഛനാണ്. ഈ അറിവാണ് ലോകവുമായി സംവദിക്കാനുള്ള അവസരം മലാലയ്ക്കുണ്ടാക്കിക്കൊടുത്തത്.
വിദ്യാഭ്യാസ അവകാശങ്ങൾക്കൊപ്പം മൗലീകാവകാശങ്ങളും നിഷേധിക്കപ്പെട്ട കുരുന്നുകൾക്ക് പ്രത്യാശയുടെ കിരണങ്ങൾ നൽകിയ ഒരു മാലാഖയാണ് മലാല. ആഭ്യന്തര യുദ്ധങ്ങളും ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്പോൾ മലാലയേപ്പോലുള്ള മാലാഖമാരുടെ സാന്നിധ്യം അനിവാര്യവും ആശ്വാസവുമാണ്.
റാഫ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top