മലാല എന്ന മാലാഖ
മലാല എന്ന മാലാഖ
താലിബാൻ എന്ന ഭീകര സംഘടനയുടെ ഭരണത്തിനു കീഴിൽ മൗലീക അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഒരു ജനതയുടെ ഇടയിൽനിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വളർന്നിരിക്കുകയാണ് 19 കാരിയായ മലാല യൂസഫ്സായ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടി. തനിക്കുമാത്രമല്ല, തനിക്കു ചുറ്റുമുള്ള പെണ്‍കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാനെതിരേ ധീരമായ നിലപാടെടുത്ത ഈ കൊച്ചുപെണ്‍കുട്ടി അവരുടെ ആക്രമണത്തിൽ മരണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മലാലയോടുള്ള ആദരസൂചകമായി അവളുടെ ജന്മദിനമായ ജൂലൈ 12 ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിക്കുന്നു.

ഭീകരർ കരിനിഴൽ വീഴ്ത്തിയ ബാല്യം

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ മിൻഗോര എന്ന ഗ്രാമത്തിൽ 1997 ജൂലൈ 12 നായിരുന്നു മലാലയുടെ ജനനം. അഛൻ സിയാദിൻ യൂസഫ്സായ് സ്വാത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു. സാന്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബത്തിലെ അംഗമായതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനൊന്നും മലാലയ്ക്ക് യാതൊരു ബുദ്ധിമുട്ടും നേരിട്ടിരുന്നില്ല. പാക്കിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്‍റെ അച്ഛൻ ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ മലാല സഹകരിച്ചു.

എന്നൽ 2007 ൽ സ്വാത് താഴ്‌വരയിലെ സമാധാന അന്തരീക്ഷമെല്ലാം തകർത്തുകൊണ്ട് ഭീകര സംഘടനയായ താലിബാൻ ഇവിടത്തെ ഭരണം പിടിച്ചെടുത്തു. ഇതോടെ ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടി. എല്ലാത്തിന്‍റെയും നിയന്ത്രണം താലിബാന്‍റെ കൈയിലായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. എന്നാൽ പെണ്‍കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നത് താലിബാൻ തടഞ്ഞു. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശമില്ല എന്നതായിരന്നു അവരുടെ നിലപാട്.

ഭീകരസംഘടനയായ താലിബാനെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ മലാലയും അവളുടെ അച്ഛനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. തന്‍റെ രണ്ടു കുഞ്ഞു സഹോദരൻമാർക്കൊപ്പം മലാല സ്കൂളിൽ പോകുന്നത് തുടർന്നു. തന്‍റെ കൂട്ടുകാരേയും സ്കൂളിൽവരാൻ അവൾ പ്രേരിപ്പിച്ചു.അവരുടെ സ്കൂളുകളിൽ പെണ്‍കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.

ജിന്നയും ബേനസീർ ഭൂട്ടോയും

മുഹമ്മദ് ജിന്നയും ബേനസീർ ഭൂട്ടോയുമായിരുന്നു മലാലയുടെ റോൾ മോഡലുകൾ. തന്‍റെ അച്ഛന്‍റെ പിന്തുണയോടെ താലിബാനെതിരെയുള്ള പോരാട്ടങ്ങൾ മലാല തുടർന്നുകൊണ്ടിരുന്നു. 2009ൽ  11 ാം വയസിൽ ബിബിസിക്കു വേണ്ടി അവൾ ഒരു ബ്ലോഗ് എഴുതിത്തുടങ്ങി. താലിബാൻ ഭരണകൂടത്തിന്‍റെ കീഴിലുള്ള തന്‍റെ ജീവിതമാണ് അവൾ ബ്ലോഗിലൂടെ പങ്കുവച്ചത്. താലിബാൻ ഭരണകൂടത്തിനു കീഴിലുള്ള സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾ ലോകം അറിഞ്ഞുതുടങ്ങിയത് മലാലയുടെ ബ്ലോഗിലൂടെയാണ്.

പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍റെ നിലപാടിനെതിരേ അവൾ ആഞ്ഞടിച്ചു. പിന്നീട് ന്യൂയോർക്ക് ടൈംസ് മലാലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്‍ററി നിർമിച്ചു. ഇതോടെ മലാല എന്ന പെണ്‍കുട്ടിയെ ലോകം ശ്രദ്ധിച്ചു തുടങ്ങി. വിദ്യാഭ്യാസത്തിനുവേണ്ടി ലോകത്തിലെ പ്രധാന ഭീകരസംഘടയ്ക്കെതിരേ സധൈര്യം പോരാടുന്ന ഈ പെണ്‍കുട്ടിക്ക് ലോകമാധ്യമങ്ങൾ പ്രധാന സ്ഥാനം നൽകി. ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്‍റെ പേരിലുള്ള ഇന്‍റർനാഷണൽ ചിൽഡ്രണ്‍സ് പീസ് പ്രൈസിന് മലാലയ്ക്ക് നാമനിർദേശം ലഭിച്ചു.

വാക്കുകളെ തോക്കുകൊണ്ട് നേരിട്ട താലിബാൻ

2011ൽ പാക്കിസ്ഥാന്‍റെ ആദ്യ നാഷണൽ യൂത്ത് പീസ് പ്രൈസിന് മലാല അർഹയായി. ഇതോടെ താലിബാന് മലാലയോടുള്ള ശത്രുത വർധിച്ചു. പല സ്ഥലങ്ങളിൽനിന്നും മലാലയ്ക്ക് വധഭീഷണി വന്നു തുടങ്ങി.തങ്ങൾക്കെതിരേ സംസാരിച്ച കൊച്ചുപെണ്‍കുട്ടിയുടെ പ്രവർത്തനങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് താലിബാൻ തീരുമാനിച്ചത്. അതിന് അവർ തോക്കെടുത്തു.


2012 ഒക്ടോബർ ഒന്പതിന് സ്കൂളിൽ പോയി തിരിച്ചുവരുകയായിരുന്ന മലാലയെ തോക്കുധാരിയായ താലിബാൻ ഭീകരൻ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മലാലയെ ആദ്യം റാവൽപിണ്ടിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടണിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. പതുക്കെ പതുക്കെ അവൾ സാധാരണ ജീവിത്തിലേക്ക് തിരിച്ചുവന്നു. താലിബാനെതിരേ പോരാടിയ അതേ വാശിയോടെ അവൾ തന്‍റെ ശരീരത്തിലെ മുറിവുകളോട് പൊരുതിയെന്ന് മലാലയെ ചികിത്സിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മലാലയ്ക്കെതിരേ നടന്ന ആക്രമണങ്ങളിൽ ലോകമെന്പാടുമുള്ള ആളുകൾ പ്രതിഷേധിച്ചു.ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനങ്ങൾക്കായി പലയിടങ്ങളിൽ ഒത്തുകൂടിയത്. ഞാൻ മലാല എന്ന പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.

പൂർവാധികം ശക്തിയോടെ പ്രവർത്തന മേഖലയിലേക്ക്

പരിക്കുകളിൽനിന്ന് ഭേദമായ മലാല പാക്കിസ്ഥാനിലേക്ക് തിരിച്ചുവന്നില്ല. സുരക്ഷാ പ്രശ്നങ്ങളായിരുന്നു ഇതിന് പ്രധാന കാരണം. എന്നാൽ തന്‍റെ പ്രവർത്തന മേഖലയിൽനിന്ന് പിന്മാറാൻ മലാല തയാറായിരുന്നില്ല. ലോകമെന്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി മലാല ഫണ്ട് എന്ന പേരിൽ ഒരു സന്നദ്ധ സംഘടന തുടങ്ങി. നിരവധിയാളുകളാണ് സംഘടനയിലേക്ക് സംഭാവന നൽകുന്നത്.

ലോകമെന്പാടും സഞ്ചരിച്ച് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി മലാല പ്രവർത്തിക്കുന്നു. മലാല ഫണ്ടിന്‍റെ സഹായത്തോടെ ലെബണിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങിയിട്ടുണ്ട്. സിറിയൻ യുദ്ധത്തിൽ അഭയാർഥികളാ‍യ പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

അർഹമായ അംഗീകാരങ്ങൾ

2014 ൽ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.പാക്കിസ്ഥാനിൽനിന്ന് ഈ പുരസ്ക്കാരത്തിന് അർഹയാകുന്ന ആദ്യ വ്യക്തിയും മലാല തന്നെ. സഖറോവ് പുരസ്കാരം,സിമോണ്‍ ഡേ ബോവർ പുരസ്കാരം,ഓണററി കനേഡിയൻ പൗരത്വം,പാക്കിസ്ഥാൻ നാഷണൽ യൂത്ത് പീസ് പുരസ്കാരം, നിവധി സർവകലാശാലകളുടെ ഓണററി ബിരുദങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ മലാലയെ തേടിയെത്തി. കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മലാലയാണ്. തന്‍റെ അനുഭവങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ഐ ആം മലാല എന്ന പുസ്തത്തിന്‍റെ കോടിക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.

അച്ഛന്‍റെ സ്വന്തം മാലാഖ

മലാലയുടെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകുന്നത് അവളുടെ അച്ഛനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന അദേഹത്തിന് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ആരു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പോലും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് മലാലയുടെ പിതാവ്,സിയാദിൻ യൂസഫ്സായ്, അവൾക്ക് വിദ്യാഭ്യാസത്തിന്‍റെ വലിയ വാതായനങ്ങൾ തുറന്നു കൊടുത്തത്. ചെറിയ പ്രായത്തിൽത്തന്നെ അവളെ ഇംഗ്ലീഷ് പഠിപ്പിച്ചത് അച്ഛനാണ്. ഈ അറിവാണ് ലോകവുമായി സംവദിക്കാനുള്ള അവസരം മലാലയ്ക്കുണ്ടാക്കിക്കൊടുത്തത്.

വിദ്യാഭ്യാസ അവകാശങ്ങൾക്കൊപ്പം മൗലീകാവകാശങ്ങളും നിഷേധിക്കപ്പെട്ട കുരുന്നുകൾക്ക് പ്രത്യാശയുടെ കിരണങ്ങൾ നൽകിയ ഒരു മാലാഖയാണ് മലാല. ആഭ്യന്തര യുദ്ധങ്ങളും ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്പോൾ മലാലയേപ്പോലുള്ള മാലാഖമാരുടെ സാന്നിധ്യം അനിവാര്യവും ആശ്വാസവുമാണ്.

റാഫ