പന്പാ നദിയിലും കൈയേറ്റം
പന്പാ നദിയിലും  കൈയേറ്റം
പന്പാ നദിയെ ഇല്ലായ്മചെയ്തതിൽ നദീതീരത്ത് തമാസിക്കുന്നവർക്കും പങ്കുണ്ട്.ഇവരിലധികവും നദി കൈയേറി വളച്ച് കെട്ടി കൃഷിയും മറ്റും നടത്തി. ചിലർ മീൻ വളർത്തുവാൻ വേണ്ടി നദീ തീരം കൈയേറി. ചിലർ ഭവനങ്ങൾ ഇറക്കി പണിതു. കൈയേറിയവർ പിച്ചിംഗും മറ്റും കെട്ടി നദി സ്വന്തം ഭൂമിയാക്കി മാറ്റുവാനും മറന്നില്ല.ഒരു കാലത്ത് ഈ നദി അക്കരെയിക്കരെ കാണുവാൻ കഴിയാത്തത്ര വീതിയാണ് ഉണ്ടായിരുന്നത്.സമൃദ്ധമായി വലിയ ഒഴുക്കും ആഴവും ഉണ്ടായിരുന്ന നദിക്ക് ചരമക്കുറിപ്പ് തയാറാക്കുന്നതിൽ നാട്ടുകാർ വഹിച്ച പങ്കും പല കാരണങ്ങളാൽ വലുതാണ്.

മാലിന്യങ്ങൾ തള്ളുന്നതിനൊപ്പം കൈയേറ്റം കൂടി ആയതോടെ നദി ഇല്ലായ്മയാകുകയായിരുന്നു. ശക്തിയോടെ ഒഴുകിയിരുന്ന നദിയുടെ ദിശ പോലും മാറുന്ന തരത്തിലാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. നദിയിലേക്ക് മണ്ണിട്ടും മറ്റും നികത്തി കൈയേറ്റം നടത്തുന്പോൾ അതിന് സമീപത്തുള്ള സ്ഥലങ്ങൾ കൂടി കാല ക്രമേണ നികരും. ഇത്തരത്തിലാണ് പലയിടങ്ങളിലും നദി കരയായി മാറിയത്. പാണ്ടനാട് മുതൽ മാന്നാർ വരെയും കൈയേറ്റ പട്ടിക നീളും . കഴിഞ്ഞ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടന്ന പരിശ്രമങ്ങളുടെ ഭാഗമായി ഇവിടെയും നീക്കം നടന്നിരുന്നു. റവന്യൂ വകുപ്പും ജലസേചന വകുപ്പും മറ്റും കൈയേറ്റങ്ങളുടെ ലിസ്റ്റ് തയാറാക്കിയിരുന്നുവെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല.നദിയുടെ വീതി പകുതിയാക്ക കൊണ്ടാണ് പലയിടങ്ങളിലും കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്. തുടക്കത്തിൽ തന്നെ ഇതിന് തടയിട്ടിരുന്നെങ്കിൽ ഈ നദിക്ക് ഇത്രമാത്രം ഗതികേട് ഉണ്ടാകുമായിരുന്നില്ല.അധികൃതർ ആരും ഈ കൈയേറ്റങ്ങളെ ഗൗരവമായി കണ്ടില്ല.നദിയെ സംരക്ഷിക്കാൻ ഏറെ ചുമതലയുള്ള ഗ്രാമപഞ്ചായത്തുകളും വേണ്ട നടപടി എടുത്തില്ല. ഈ നദി കടപ്ര, മാന്നാർ ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.സമീപ സ്ഥലങ്ങളിൽ എല്ലാം നദികളെ സംരക്ഷിക്കുവാൻ ശക്തമായ നടപടികൾ സ്വീകരിച്ചു കൊണ്ട് ഗ്രാമപഞ്ചായത്തുകൾ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.

ജലസമൃദ്ധിയുടെ നാളുകൾ നഷ്ടമായി

നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഹരിതമനോഹരമായ ദ്വീപാണ് പരുമല. പരുമലയെ മനോഹരമാക്കുന്നതിൽ പന്പാനദിക്കുള്ള പ്രാധാന്യം ഏറെയാണ്. പ്രസിദ്ധ തീർഥാടനകേന്ദ്രമായ പരുമല പള്ളിയും, ഐതിഹ്യസമൃദ്ധമായ പനയന്നാർകാവ് ദേവീക്ഷേത്രവും, മാന്നാർ മുസ്ലീം ജമാഅത്തും എല്ലാം ഈ മനോഹരമായ നദിയുടെ തീരത്താണ്. പന്പാ കോളജും പരുമല ആശുപത്രിയും എല്ലാം ഈ നദിക്കരയുടെ തീരത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

ദിനം പ്രതി ഇവിടങ്ങളിൽ എത്തുന്ന നൂറുകണക്കിനാളുകൾക്ക് ശുദ്ധജലത്തിന് എങ്ങും പോകേണ്ടിയിരുന്നില്ല. പരുമല അത്രയ്ക്ക് ജലസമൃദ്ധിയാൽ സന്പന്നമായിരുന്നു.ഇവിടെ അധിവസിക്കുന്ന മുഴുൻ പേർക്കും മറ്റ് സ്രോതസുകളെ ആശ്രയിക്കാതെ യഥേഷ്ടം ജലം ലഭിച്ചിരുന്നു. സമീപ സ്ഥലങ്ങളിലേക്ക് പരുമലയിൽ നിന്നായിരുന്നു ജലം ടാങ്കർ ലോറികളിൽ കൊണ്ടുപോയിരുന്നത്.എന്നാൽ പന്പാനദി നശിച്ച് തുടങ്ങിയതോടെ ജലസമൃദ്ധിയും പരുമലക്കാർക്ക് നഷ്ടമായി.മുൻവർഷങ്ങളിൽ ചെറിയ തോതിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നുവെങ്കിലും കാര്യങ്ങൾ നടന്നുപോകുവാൻ ജലം എല്ലാവർക്കും ലഭിച്ചിരുന്നു.

എന്നാൽ ഇത്തവണ കഥ മാറി. ദിയിൽ ജലം ഇല്ലാതായതോടെ സമീപ കിണറുകൾ എല്ലാം വറ്റിവരണ്ടു. പരുമലയുടെ ചരിത്രത്തിൽ ആദ്യമായി ജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടി. ഈ നദി പ്രയോജനപ്പെടുത്തിയിരുന്ന മാന്നാർ കുരട്ടിക്കാട് നിവാസികൾക്കും മറിച്ചല്ല അനുഭവം.ഇത്തവണ ആദ്യമായി ടാങ്കർ ലോറികളിൽ ജലം എത്തിച്ച് നൽകേണ്ട സ്ഥിതി വന്നു.നദികൾ ഇല്ലാതാകുകയും കൃഷി ചെയ്തിരുന്ന പാടശേഖരങ്ങൾ തരിശ് കിടക്കുകയും ചെയ്തതാണ് ജലക്ഷാമം ഏറുവാൻ കാരണമായത്.ഈ നദിയുടെ പുനരുദ്ധാരണം നടന്നില്ലെങ്കിൽ വരും വർഷങ്ങളിൽ ജലമെന്നത് പരുമല, മാന്നാർ നിവാസികൾക്ക് കിട്ടാക്കനിയായി മാറും.

പന്പാ നദിയെ കുട്ടംപേരൂർ ആറിന്‍റെ മാതൃകയിൽ നവീകരിക്കണം

പന്പയുടെ കൈവഴിയെ നവീകരിക്കേണ്ടത് ഒരു ജനതയുടെ നിലനിൽപ്പിന് അനിവാര്യമാണ്.പഴയ പ്രതാപം അതേപടി വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും നദിയെ സംരക്ഷിച്ച് നിലനിർത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അച്ചൻകോവിൽ ആറിന്‍റെ കൈവഴിയായ കുട്ടംപേരൂർ ആറ് നവീകരിച്ചത് അടുത്ത നാളിനാണ്. സമീപ പഞ്ചായത്തായ ബുധനൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് ഈ ആറ് നവീകരിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് ആറ് നവീകരിച്ചത്. 60 ലക്ഷം രൂപ മുടക്കി ആറ് നവീകരിച്ചത് ഒരു പ്രദേശത്തിന് ഏറെ ഗുണകരമായി.

പോളയും പായലും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതിരുന്ന കുട്ടംപേരൂർ ആറിൽ നിന്നും ഇവ നീക്കംചെയ്ത് ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയാണ് ആറ് നവീകരിച്ചത്. ഇല്ലാതായ ഒരു ആറ് എങ്ങനെ നവീകരിച്ച് പൂർവസ്ഥിതിയിലാക്കാമെന്ന് സംസ്ഥാനത്തിന് തന്നെ മാതൃക കാട്ടിക്കൊടുത്ത രീതിയിൽ തന്നെ ഈ പന്പാനദിയുടെ കൈവഴിയേയും നവീകരിക്കാൻ കഴിയും.മാന്നാർ, കടപ്ര ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്ത് സർക്കാർ സഹായത്തോടെ നദീ നവീകരണ പദ്ധതി നടപ്പിലാക്കുവാൻ കഴിയും.

നദീ തീരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നദിയിലെ മാലിന്യങ്ങളും പോളയും പായലും നീക്കം ചെയ്ത് നദീതീരങ്ങൾ തെളിച്ച് ആഴം കൂട്ടി പൂർവസ്ഥിതിയിലേക്ക് നദിയെ എത്തിക്കുവാൻ കഴിയും. ഒരു ദേശം എല്ലാം മറന്ന് ഒറ്റക്കെട്ടായി കൈകോർത്താൽ നദിയെ വീണ്ടെടുക്കുവാൻ കഴിയും. ഒരു പ്രദേശത്തിന്‍റെ എല്ലാം എല്ലാം ആയിരുന്ന നദിയുടെ നവീകരണം കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു വലിയ സമൂഹം.

(അവസാനിച്ചു)