ബെല്ലി ജ്യോതി
ബെല്ലി ജ്യോതി
ദ്രുതതാളത്തിലൂന്നിയുള്ള സംഗീതം. അരക്കെട്ടിൽ ആവാഹിക്കുന്ന ചലനങ്ങൾ തീർക്കുന്ന വിസ്മയം. ശരീരവും മനസും ഒന്നാക്കി നർത്തകി ആടിത്തിമിർക്കുന്പോൾ ആസ്വാദകൻ കണ്ണിമ വെട്ടിയാൽ നഷ്ടമാകുന്നത് സുന്ദരവും ചാരുതയാർന്നതുമായ ഭാവങ്ങളായിരിക്കും. ബെല്ലി ഡാൻസ് എന്നുമൊരു ആവേശവും അദ്ഭുതവുമാണ്.

കലാപരമായ സംസ്കാരങ്ങളിൽ എന്നും ഉൗറ്റം കൊള്ളുന്ന മലയാളിക്ക് ഇന്നും അകലെയാണ് ഈ നൃത്തരൂപം. അല്ലെങ്കിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ പ്രതിഫലനമെന്നു പറഞ്ഞു പലരും അകറ്റി നിർത്തുന്ന ഒന്നുമാണിത്. ബോളിവുഡ് സിനികളിലെ ഐറ്റം ഡാൻസാണ് ബെല്ലി ഡാൻസെന്നത് മിഥ്യാബോധവും ഇവിടെയുണ്ട്.

എന്നാൽ, ഇന്ത്യൻ സംസ്കാരവും പേറുന്ന ഒരു നൃത്തരൂപമാണ് ബെല്ലി ഡാൻസെന്നു കുറച്ചു പേർക്കെങ്കിലും അറിയാവുന്ന കാര്യമായിരിക്കും. കലയെ നെഞ്ചേറ്റുന്നവർ പോലും പല തെറ്റിദ്ധാരണകൾ ബെല്ലി ഡാൻസിനെക്കുറിച്ചു വച്ചുപുലർത്താറുണ്ട്. പക്ഷേ, എറണാകുളം സ്വദേശിനിയും വീട്ടമ്മയുമായ ജ്യോതി വിജയകുമാറിന് ഈ വാദങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ട്. നാലു വർഷത്തിലേറെയായി ബെല്ലി ഡാൻസിനെ നെഞ്ചോടു ചേർത്തു പ്രണയിക്കുകയാണ് ഈ കലാകാരി. ഒപ്പം 13 വർഷക്കാലം നൃത്തച്ചുവടുകൾ കൊണ്ടു ധന്യമാക്കിയ ഭരതനാട്യവും കേരളത്തിലെ തനതായ നൃത്തരൂപങ്ങളും സമൂഹത്തിലേക്കെത്തിക്കാൻ സ്വപ്നം നെയ്യുകയുമാണ് ജ്യോതി.

ഭരതനാട്യത്തിൽനിന്നു ബെല്ലി ഡാൻസിലേക്ക്

കേരളത്തിലെ ഒട്ടുമിക്ക കുട്ടികളെയും പോലെ നാലു വയസുള്ളപ്പോൾത്തന്നെ ഭരതനാട്യം പഠിക്കാൻ ചേർന്നിരുന്നു. പത്താം ക്ലാസിലെത്തിയപ്പോൾ മുറപ്രകാരമുള്ള ഭരതനാട്യ പഠനം നിർത്തി. പിന്നീട് കോളജിലും ചെറിയ വേദികളിലുമായി ഒതുങ്ങി നിൽക്കുകയായിരുന്നു. ബിരുദാനന്തര ബിരുദത്തിനായി പൂനയിലെത്തിയപ്പോഴാണ് നിരവധി നൃത്തരൂപങ്ങൾ പരിചയപ്പെടാനും പരീക്ഷിച്ചു നോക്കാനും സധിച്ചത്. പക്ഷേ, അഭ്യസിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് വിവാഹ ശേഷം മുംബൈയിൽ ആയിരുന്നപ്പോഴാണ് ബെല്ലി ഡാൻസിലേക്ക് അവിചാരതിമായി തിരിഞ്ഞത്. രണ്ടാമത്തെ മകൾ ജനിച്ച ശേഷമാണ് ഇത്.

കുട്ടികൾ ജനിച്ചതോടെ ജോലിയൊക്കെ ഉപേക്ഷിച്ചു വീട്ടിൽത്തന്നെയായിരുന്നു. മൂന്നു വർഷക്കാലം വീട്ടിലിരുന്നപ്പോഴാണ് നൃത്തം വീണ്ടും അഭ്യസിക്കണമെന്ന തോന്നലുണ്ടായത്. ലാവണിയെന്ന നൃത്തരൂപം അഭ്യസിക്കാനാണ് വീടിനടുത്തുള്ള ഡാൻസ് സ്കൂളിൽ ചേർന്നത്. എന്നാൽ, അവിടെ ട്രെയിനിംഗ് നൽകുന്നയാൾ ബെല്ലി ഡാൻസ് അഭ്യസിച്ചിരുന്നു. അങ്ങനെയാണ് ബെല്ലി ഡാൻസിലേക്കു തിരിഞ്ഞത്. തുടർന്നു ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ബെല്ലി ഡാൻസ് ആരോഗ്യത്തിനു നല്ലതാണെന്ന് മനസിലായി. തുടർന്നു പഠിക്കാൻ തുടങ്ങിയപ്പോൾ വലിയ മാറ്റങ്ങളാണ് ശരീരത്തിലും മനസിലും ഉണ്ടായത്. പിന്നീട് ബംഗളൂരുവിൽ എത്തി കോഴ്സ് പൂർത്തിയാക്കി.

ബെല്ലി ഡാൻസിന്‍റെ ഇന്ത്യൻ ബന്ധം

ബെല്ലി ഡാൻസിന്‍റെ ഉത്ഭവം മിഡിൽ ഈസ്റ്റിൽ ആണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ, ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ് ഈ നൃത്ത രൂപമെന്നാണ് എന്‍റെ വിശ്വാസം. ഇന്ത്യൻ വേരുകളുള്ള ജിപ്സിസ് ആണ് ബെല്ലി ഡാൻസ് ആദ്യം കളിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. അവർ പല സ്ഥലങ്ങളിലേക്കു കുടിയേറിയപ്പോൾ പല നൃത്ത രൂപങ്ങളും ഇതുമായി ബന്ധിപ്പിച്ചു. രാജസ്ഥാനിൽ പ്രചാരത്തിലുള്ള നാടോടി നൃത്തത്തിനു ബെല്ലി ഡാൻസുമായി സാമ്യവുമുണ്ട്. ഇപ്പോൾ അറിയപ്പെടുന്ന ബെല്ലി ഡാൻസ് ഈജിപ്ഷ്യനാണ്. അവരുടെ സിനിമകളിലൂടെ അതിനു വലിയ പ്രചാരവും ലഭിച്ചു.

പരീക്ഷണങ്ങൾ ഏറെ

ഏറെ പരീക്ഷണങ്ങൾക്കു വിധേയമാകുന്നുണ്ട് ബെല്ലി ഡാൻസ്. അഭ്യസിപ്പിക്കുന്നവർ അവലംബിക്കുന്ന രീതികൾക്ക് അനുസരിച്ച് അതിനു മാറ്റങ്ങൾ വരും. ഇപ്പോൾ ഞാൻ പഠിപ്പിക്കുന്നത് റാഖ്സ് ഷർഖി എന്ന രൂപമാണ്. ഇതുപോലെ പലരും അവരവരുടേതായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഒഡീസിയുമായും ഏറെ ബന്ധങ്ങൾ സൂചിപ്പിക്കുന്ന ചലനങ്ങൾ കാണാൻ സാധിക്കും.


പല ആചാരങ്ങളുടെയും ഭാഗം

ഇന്ത്യയിൽ പെണ്‍കുട്ടികൾ പ്രായപൂർത്തിയാകുന്ന സമയത്ത് അനുഷ്ഠിച്ചിരുന്ന പല ആചാരങ്ങളുടെയും ഭാഗമായി ബെല്ലി ഡാൻസിന്‍റെ പല വകഭേദങ്ങൾ നടന്നിരുന്നു. പിന്നീട് പല കാരണങ്ങളാൽ പുറത്തേക്കു വ്യാപിച്ച ഈ നൃത്തരൂപം ചില പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരം വർധിച്ചതോടെ ഇന്നു കാണുന്ന പല മാറ്റങ്ങളിലേക്കും രൂപാന്തരപ്പെടുകയായിരുന്നു.

ട്രെയിനിംഗ് സെന്‍റർ

ബംഗളൂരുവിലാണ് ആദ്യമായി ബെല്ലി ഡാൻസ് പഠിപ്പിക്കുന്ന ഒരു ട്രെയിനിംഗ് സെന്‍റർ ആരംഭിക്കുന്നത്. ഒരു വർഷക്കാലം അവിടെ അത് നടത്തിയിരുന്നു. കൊച്ചിയിലേക്ക് വന്നിട്ടു മൂന്നു വർഷമെ ആയിട്ടുള്ളൂ. വർക് ഷോപ്പുകൾ നടത്തുകയും ഡാൻസ് സ്കൂളുകളിൽ പ്രത്യേക ക്ലാസുകളെടുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

ആരോഗ്യത്തിനു ബെല്ലി ഡാൻസ്

വയറിനു മാത്രം ഗുണം ലഭിക്കുന്നതാണെന്നാണ് ബെല്ലി ഡാൻസിനെക്കുറിച്ചു പൊതുവേ പറയുന്നത്. എന്നാൽ, വയറിലെ പ്രത്യേക ചലനങ്ങളിലൂടെ ആ ഭാഗത്തുള്ള ആറു പേശികൾക്കു ഗുണം ലഭിക്കും, അതിനൊപ്പം മുട്ട്, വാരിയെല്ല്, തുട തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങൾക്കും ബെല്ലി ഡാൻസിലൂടെ ഗുണം ലഭിക്കുന്നുണ്ട്. യോഗയിലുള്ളതുപോലെ ശ്വസന രീതിയിലും മറ്റും മാറ്റങ്ങൾ കൊണ്ടുവന്ന് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും നൽകാൻ ബെല്ലി ഡാൻസിനു കഴിയും.

കേരളത്തിലെ സാധ്യതകൾ

ബംഗളൂരുവിൽനിന്നും കേരളത്തിലേക്കു വന്നപ്പോൾ ആശങ്കയുണ്ടായിരുന്നു. ഇവിടത്തെ സാഹചര്യങ്ങളിൽ ബെല്ലി ഡാൻസിനോടുള്ള സമീപനത്തെപ്പറ്റി മുൻ ധാരണകളും ഉണ്ടായിരുന്നു. എന്നാൽ, വിചരിച്ചപോലെയുള്ള അവസ്ഥയായിരുന്നില്ല കൊച്ചിയിൽ. വർക് ഷോപ്പുകൾക്കെല്ലാം മികച്ച പ്രതികരണം ലഭിക്കാൻ തുടങ്ങി. ക്ലാസുകൾ ആരംഭിച്ചതോടെ വിവാഹം കഴിഞ്ഞവർവരെ ബെല്ലി ഡാൻസ് പഠിക്കാനെത്തി. 58 വയസുള്ള വീട്ടമ്മ പഠിക്കാനെത്തിയപ്പോൾ വലിയ സന്തോഷമായി.

ചെണ്ടയും ഫ്യൂഷനും

ചെണ്ടമേളത്തിലൂടെയും സെമി ക്ലാസിക്കൽ, ക്ലാസിക്കൽ ഫ്യൂഷനുകളിലൂടെയും ബെല്ലി ഡാൻസ് അവതരിപ്പിക്കാനാകും. കേരളത്തിൽ അത്തരമൊരു രീതിയാണ് കൂടുതൽ ഇഷ്ടപ്പെടുക. കൂടാതെ, ബോളിവുഡ് ഗാനങ്ങളും അവയുടെ റീമിക്സുകളും ഉൾപ്പെടുത്തി പരിപാടികൾ ചെയ്യുന്നുണ്ട്.

മറ്റു മേഖലകൾ

സിനിമയിലും മോഡലിംഗ് രംഗത്തും മുഖം കാണിച്ചിട്ടുണ്ടെങ്കിലും നൃത്തത്തോട് മാത്രമാണ് താത്പര്യം. ഒാഗസ്റ്റിൽ നടക്കുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിന്‍റെ ഫൈനൽ റൗണ്ടിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്വപ്നങ്ങൾക്കു പിന്നാലെ

ഇത്രനാൾ കുട്ടികളെ നോക്കാനായി മാറ്റിവച്ച കൊച്ചിയിൽ സ്വന്തമായി ട്രെയനിംഗ് സെന്‍ററെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ. ബെല്ലി ഡാൻസ് മാത്രം പഠിപ്പിക്കുന്ന ഒന്നായിരിക്കില്ല അത്. കേരളത്തിൽ പ്രചാരമുള്ള ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയും വയലിൻ, വീണ പോലെയുള്ള വാദ്യോപകരണങ്ങളും പഠിപ്പിക്കുന്ന കേന്ദ്രം ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി നിരവധി പേരെ കണ്ടുകഴിഞ്ഞു. അധികം വൈകാതെ സ്വപ്നത്തിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്.

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ജ്യോതി വിജയകുമാർ ഇപ്പോൾ പനന്പള്ളി നഗറിലാണ് താമസം. മായാ സ്റ്റുഡിയോ ഓഫ് ഗോഡസ് ഓഫ് ആർട്ടസ് എന്ന പേരിൽ ബെല്ലി ഡാൻസ് ട്രെയിനിംഗ് നൽകുന്നു. പഞ്ചാബ് സ്വദേശിയായ അഭിമന്യൂ ദിവാകറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. മക്കൾ ദിയ, ഇഷ.

ബി.കെ.