Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചെങ്കോലും കിരീടവും
“നമ്മുടെ കുട്ടികൾ കർക്കടകത്തിലെ മഴ കൊള്ളട്ടെ, അവർ മീനമാസത്തിലെ വെയിൽ കൊള്ളട്ടെ, അവർ നനവുള്ള ഈ മണ്ണിൽ ചവിട്ടി നടക്കട്ടെ...അവർക്കൊന്നും വരില്ല അങ്ങനെയൊക്കെ ചെയ്തതുകൊണ്ട്. അവർക്ക് പലതും വന്നുപെടുന്നത് ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ്. കാറ്റിൽ പടരുന്ന ഗന്ധങ്ങൾ നമ്മുടെ കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയണം. പണ്ടൊക്കെ എന്റെ കുട്ടിക്കാലത്ത് വീട്ടുമുറ്റത്തിരുന്നാൽ എന്നെ തഴുകി കടന്നുപോകുന്ന കാറ്റിൽ വന്നിരുന്ന മണങ്ങൾ പലതും പറയാതെ പറഞ്ഞുതന്നിരുന്നു. ദുരെയെവിടെയോ ചക്ക പഴുത്തു കിടക്കുന്നുണ്ടെന്നും മാങ്ങ പഴുത്തുപാകമായെന്നും ആ കാറ്റിലെ ഗന്ധങ്ങളിലൂടെ ഞാനറിഞ്ഞിരുന്നു. ഇന്നത്തെ കുട്ടികൾക്ക് കാറ്റിലൂടെ എത്തുന്ന ഗന്ധങ്ങൾ അറിയാൻ കഴിയുന്നില്ല. മണ്ണിന്റെ തണുപ്പും ഗന്ധവും അവർ മനസിലാക്കുന്നില്ല. വെയിലും മഴയും അവർ കൊളളുന്നില്ല. അങ്ങനെയല്ല വേണ്ടത് ” മരണം കൈയെത്തും ദൂരത്ത് എത്തിയെന്നറിയാതെ ലോഹിതദാസ് അവസാനമായി പറഞ്ഞതാണിത്.
ജൂണിലെ ക്രൂരമായ ആ ഞായറാഴ്ചയ്ക്ക് മുന്പെന്നോ ഒരു ദിവസം തൃശൂർ ജവഹർബാലഭവനിലെ കുട്ടികളുമായി നടത്തിയ സംവാദത്തിലാണ് ലോഹിതദാസ് ഇങ്ങനെ പറഞ്ഞത്. കുട്ടികളെ കാറ്റും മഴയും വെയിലുമൊക്കെ ഉൾക്കൊള്ളാൻ മണ്ണിൽ ചവിട്ടി നടത്തി ശീലിപ്പിച്ച് വളർത്തണമെന്ന് കുട്ടികളോടല്ല മറിച്ച് ബാലഭവനിലെത്തിയ അച്ഛനമ്മമാരോടായിരുന്നു ലോഹിതദാസ് പറഞ്ഞുകൊടുത്തത്.
മണ്ണിൽ ചവിട്ടി നടക്കണമെന്നും മണ്ണിന്റെ ഗന്ധത്തെ ഇഷ്ടപ്പെടണമെന്നും പറഞ്ഞ ലോഹിതദാസ് പിന്നെ മണ്ണിലേക്ക് മടങ്ങി. വീണ്ടുമൊരു ജൂണ്‍ 28 വന്നണയുന്പോൾ ഓർമകൾ ശ്രാദ്ധമൂട്ടാനെത്തുകയാണ്. പറഞ്ഞതു തന്നെ പറഞ്ഞ് ക്ലാവുപിടിക്കാത്ത ഓർമകൾ വീണ്ടും ഭസ്മമിട്ട് തിളക്കിയെടുക്കുന്നു...
തനിയാവർത്തനമാണ് ഓരോ ഓർമദിനവും. ലോഹിതദാസിന്റെ ചിത്രത്തിന്റെ പേരുപോലെ. തനിയാവർത്തനം. ഓർത്തോർത്തെടുക്കാൻ ഒരുപാട് കാര്യങ്ങൾ സമ്മാനിച്ച് കടന്നുപോയ ലോഹിയെന്ന ലോഹിതദാസിന്റെ ഓരോ ഓർമയും തിളക്കമുള്ള ഫ്രെയ്മുകളാണ്. സ്നേഹം നിറഞ്ഞ ഫ്രെയ്മുകൾ.
തനിയാവർത്തനം കണ്ടു കഴിയുന്പോൾ പ്രേക്ഷകർ അന്നുതന്നെ ലോഹിതദാസിന് കിരീടം ചാർത്തിക്കൊടുത്തിരുന്നു. ഞങ്ങൾ ഈ എഴുത്തുകാരനെ ഇഷ്ടപ്പെടുന്നുവെന്ന കിരീടം. പിന്നീട് വന്ന എഴുതാപ്പുറങ്ങൾ എന്ന സിബിമലയിൽ ചിത്രവും വേറിട്ടതായിരുന്നു. സ്ത്രീകാഴ്ചപ്പാടുകൾ സധൈര്യം അവതരിപ്പിച്ച ഒട്ടും കമേഴ്സ്യൽ കാഴ്ചപ്പാടില്ലാത്ത ചിത്രം. സത്യൻ അന്തിക്കാടിനു വേണ്ടി കുടുംബപുരാണം എഴുതിയപ്പോൾ എം.ടിക്കും പത്മരാജനുമൊക്കെ ശേഷം മലയാളിയുടെ കുടുംബത്തിലേക്ക് കടന്നുചെല്ലുന്ന കഥാകൃത്തും തിരക്കഥാകൃത്തുമാണ് ലോഹിതദാസെന്ന് മനസിലായി.
കിരീടം കണ്ടപ്പോൾ തിരക്കഥ എങ്ങനെ ചെത്തിമിനുക്കി ചിന്തേരിട്ട് ഭംഗിയാക്കാമെന്ന് ബോധ്യപ്പെട്ടു. കുടുംബകഥയും ആക്ഷനുമെല്ലാം ചേരുംവിധം ചേർക്കുന്നതിലെ ലോഹിമാജിക്കും കിരീടത്തിൽ കണ്ടു. വർഷങ്ങൾക്കു ശേഷം ചെങ്കോൽ കാണുന്പോൾ കിരീടത്തേക്കാൾ ഒരുപടി മുകളിലാണ് ചെങ്കോലെന്ന് തോന്നി. കിരീടത്തേക്കാൾ റിയലിസ്റ്റിക്കായി കുറച്ചുകൂടി റഫ് ആയി ജീവിതത്തെ ലോഹിതദാസ് ചെങ്കോലിൽ സമീപിക്കുന്നത് കണ്ടറിഞ്ഞു.
ഗർഭപാത്രം വാടകയ്ക്കെടുക്കുന്ന രാജീവ് മേനോൻ എന്ന മോഹൻലാൽ കഥാപാത്രത്തെ സൃഷ്ടിച്ച ദശരഥം ലോഹിതദാസിന്റെ എക്കാലത്തേയും മികച്ച രചനയാണ്. ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ ദശരഥം ഫ്രഷ് ആയി നിൽക്കുന്നു. സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ രേഖ എന്ന നടിയുടെ അസാമാന്യമായ പ്രകടനമായിരുന്നു മറ്റൊരു പ്രത്യേകത. ദശരഥം കണ്ട് തമിഴ് നടൻ സത്യരാജ് രേഖയോടു പറഞ്ഞത്രെ - രേഖാ, നീയിനി വേറൊരു സിനിമയിലും അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല. ഈ ഒറ്റ ചിത്രം മതി, നിന്റെ കഴിവ് മനസിലാക്കാൻ. അതായിരുന്നു ദശരഥം. ഓരോ ചിത്രം കഴിയും തോറും ലോഹിതദാസ് നമ്മുടെ ആരൊക്കെയോ ആകുകയായിരുന്നു. കൂടുതൽ കൂടുതൽ അടുപ്പമുള്ള ആരോ ഒരാൾ....
ആരും കൈവയ്ക്കാത്ത തീമുകൾ തേടിയായിരുന്നു ലോഹിയുടെ യാത്ര. ഓരോ കഥയും കണ്ടെത്തിയതിനെക്കുറിച്ച് ലോഹിതന്നെ എഴുതിയിട്ടുണ്ട്. അതുതന്നെ ഒരുപാട് സിനിമകൾക്കുള്ള മെറ്റീരിയലാണ്. ജാതകദോഷങ്ങളുടെ പേരിൽ ഹോമിക്കപ്പെടുന്നവരോടുള്ള ശ്രദ്ധാഞ്ജലിയായിരുന്നു ജാതകം എന്ന സുരേഷ് ഉണ്ണിത്താൻ ചിത്രം. ജുവനൈൽഹോമിന്റെ അന്നേവരെ കാണാത്ത അകത്തളങ്ങളിലേക്കാണ് മുദ്ര എന്ന സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. സൂപ്പർതാരമോ ഗ്ലാമറോ അല്ല മറിച്ച് അഭിനയമാണ് പ്രധാനമെന്ന് ഓർമിപ്പിച്ച് മൃഗയ എന്ന ചിത്രത്തിൽ മമ്മൂട്ടിയെ അന്നേവരെ കണ്ടിട്ടില്ലാത്ത മേയ്ക്ക് ഓവറിൽ അവതരിപ്പിച്ചു. സൽഗുണ സന്പന്നനായ നായകനു പകരം ദുർഗുണനായ നായകനെ ഏറ്റവും വൃത്തിഹീനമായ രീതിയിൽ അവതരിപ്പിച്ചു ലോഹിതദാസ്. ഐ.വി.ശശിയുടെ സംവിധാന മികവു കൂടി ഒത്തുവന്നപ്പോൾ മൃഗയ മികച്ച ചിത്രമായി.
സ്ത്രീധനത്തിനെതിരെ ശക്തമായ ഭാഷയിൽ ലോഹിതദാസ് പ്രതികരിച്ച മാലയോഗം എന്ന ചിത്രത്തെ സർക്കാർ ടാക്സ്ഫ്രീയാക്കി കൊടുത്തു. സ്ത്രീതന്നെയാണ് ധനം, പിന്നെന്തിന് സ്ത്രീധനം എന്ന അടിക്കുറിപ്പോടെയായിരുന്നു മാലയോഗത്തിന്റെ പോസ്റ്ററുകൾ.
പ്രണയത്തിന് പ്രായമൊരു ഘടകമോ തടസമോ അല്ലെന്ന് കാണിച്ചുതന്ന രാധാമാധവം തിയറ്ററിൽ ഫ്ളോപ്പായിരുന്നുവെങ്കിലും ലോഹിതദാസിന്റെ മികച്ച പ്രണയചിത്രങ്ങളിലൊന്നാണത്.
സംഗീതവും സംഘട്ടനവും കൂട്ടിച്ചേർത്ത് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ലോഹിതദാസ് സ്ക്രിപ്റ്റിംഗിന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. സത്യൻ അന്തിക്കാടിനു വേണ്ടി മിശ്രവിവാഹത്തിന്റെ കാണാക്കാഴ്ചകൾ തേടിയപ്പോൾ പിറന്നത് സസ്നേഹം എന്ന ചിത്രം. സംഗീതസാന്ദ്രമായ ഭാവരാഗതാള മേളനമായി ഭരതം. കടൽക്കാറ്റിന്റെ അകന്പടിയോടെ എത്തിയ അമരം.
എല്ലാം മലയാള സിനിമയുടെ ബോക്സോഫീസിൽ പണം നിറച്ച ചിത്രങ്ങൾ. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ സിനിമയ്ക്കായി കാത്തിരുന്ന കാലമായിരുന്നു അത്.
തിയറ്ററിൽ ഒരു തിരക്കഥാകൃത്തിന്റെ പേര് സ്ക്രീനിൽ ടൈറ്റിലിൽ തെളിയുന്പോൾ കൈയടി കിട്ടിയിരുന്ന അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം.
പണം വെറും കടലാസിന്റെ വിലപോലുമില്ലാതെയായി മാറുന്ന മാജിക് കാണിച്ചു തന്ന ധനം, മുരളിയെന്ന നടന്റെ പരുക്കൻ ഭാവങ്ങൾ പുറത്തെടുത്ത ആധാരം, ജോഷിക്കൊപ്പം ചെയ്ത കൗരവർ എന്ന ആക്ഷൻ കുടുംബ ചിത്രം, ലോറിക്കാരുടെ കഥ പറഞ്ഞ വളയം എന്നിവയെല്ലാം ലോഹിതദാസിന്റെ എണ്ണം പറഞ്ഞ ചിത്രങ്ങളായിരുന്നു.
കഥകളിയുടേയും നൃത്തത്തിന്റെയും പശ്ചാത്തലത്തിൽ കമലദളം വന്നപ്പോൾ പ്രാകൃതമായ ഒരു ആചാരത്തെ ആസ്പദമാക്കി വെങ്കലമെന്ന ഭരതകാവ്യം ലോഹിയൊരുക്കി. കൊച്ചിൻഹനീഫയ്ക്കു വേണ്ടി വാത്സല്യം എഴുതിയപ്പോൾ അത് മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായി. മലയാളത്തിന് അഭിമാനത്തോടെ കാണിച്ചുകൊടുക്കാവുന്ന കുടുംബചിത്രവുമായി. ബിസിനസ് തകർച്ചയുടെ കഥ പറഞ്ഞ സാഗരം സാക്ഷി ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന പേര് നേടി.
ചകോരം, സാദരം, ഉദ്യാനപാലകൻ, തൂവൽകൊട്ടാരം എന്നീ ചിത്രങ്ങളും ഇതിനിടെ ലോഹിതദാസിന്റെ തൂലികയിൽ പിറന്നു.സല്ലാപം എന്ന ചിത്രത്തിലൂടെ മലയാളസിനിമ വേറൊരു തലത്തിലേക്ക് കടക്കുകയായിരുന്നു. ഭൂതക്കണ്ണാടിയിലൂടെ സംവിധായകന്റെ കിരീടം കൂടി ലോഹിതദാസ് അണിഞ്ഞു. കാരുണ്യവും കൻമദവും ജോക്കറും അരയന്നങ്ങളുടെ വീടും സൂത്രധാരനും കസ്തൂരിമാനും ചക്രവും ചക്കരമുത്തും നിവേദ്യവും ഓർമച്ചെപ്പുമെല്ലാം ലോഹിയെന്ന സംവിധായകന്റെ കൈമുദ്ര പതിഞ്ഞ ചിത്രങ്ങളായി.
മരണം കവർന്നെടുത്ത് കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ....മലയാളസിനിമ ഇന്നും ലോഹിതദാസിന്റെ രചനകളാൽ സന്പന്നമാകുമായിരുന്നു. പക്ഷേ കാണാമറയത്തിരുന്ന് എഴുതപ്പെട്ട ആ തിരക്കഥയിൽ ഒരു ജൂണ്‍ 28ന് ലോഹിതദാസ് യാത്രയായി.
എഴുതാൻ വേണ്ടി ജീവിതം മാറ്റിവച്ച്എഴുതിയെഴുതി മതിവരാതെ യാത്രയായി. പുരസ്കാര പെരുമകൾ പലതായിരുന്നു. 35ഓളം തിരക്കഥകൾ. അവയെല്ലാം മലയാളസിനിമയുടെ തിരക്കഥ പാഠപുസ്തകങ്ങൾ തന്നെയാണ്. 2009 ജൂണ്‍ 28നായിരുന്നു മരണത്തിന്റെ കവാടങ്ങൾ കടന്ന് കണ്ണീർപൂവിന്റെ കവിളിൽ തലോടി ലോഹിതദാസ് യാത്രയായത്.
ഋഷി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top