ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാദൃച്ഛികമായിട്ടായിരുന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒരുമാസത്തിന് മുന്പാണ് ഹ്വാബി റോബ് എഡിസണ്‍ ഘാനയിൽ നിന്നു ബംഗളൂരുവിലെത്തിയത്. ഹ്വാബി റോബ് എഡിസണ്‍ ഉൾപ്പെടെ 6 അംഗ സംഘമാണ് അന്ന് ഇന്ത്യയിലെത്തിയത്. റോബിന്‍റെ ദൗത്യം കൊല്ലത്ത് വ്യാജ ബ്രിട്ടീഷ് പൗണ്ട് എത്തിക്കുക എന്നതായിരുന്നു. കേരളത്തിൽ കൊല്ലത്തും കൊച്ചിയിലും മുന്പും തട്ടിപ്പുകൾ നടത്തിയിട്ടുളള സംഘത്തിന് ഈ രണ്ടിടവും സുപരിചിത സ്ഥലങ്ങളുമാണ്. ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കുളള യാത്രയ്ക്ക് വിമാനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ടിക്കറ്റ് വൈകിയതോടെ ട്രെയിനിൽ എസി ടിക്കറ്റിന്‍റെ അന്വേഷണത്തിലായി. അതും നടക്കാതെ വന്നതോടെ എസ്ആർഎം ട്രാവൽസിന്‍റെ ആഡംബര ബസിൽ എത്തുകയായിരുന്നു.

തിരുവനന്തപുരത്തിറങ്ങി കൊല്ലത്തേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ അമരവിളയിൽ തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് അറിയാതെയാണ് ഘാന പൗരനായ റോബ് എഡിസൺ ബസിൽ യാത്ര ആരംഭിച്ചത്. സാധാരണയായി ആഡംബര ബസുകളിൽ പരിശോധനകൾ നടത്താറില്ലായിരുന്ന എക്സൈസ്, വാണിജ്യ ികുതി വകുപ്പുകൾ അടുത്തിടെയാണ് എല്ലാ വണ്ടികളിലുമുളള പരിശോധന ശക്തമാക്കിയത്. അങ്ങനെ റോബിൽ അമരവിളയിലെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. എസ്ആർഎം ട്രാവൽസിന്‍റെ 38 ാം നന്പർ സീറ്റിൽ യാത്രചെയ്തിരുന്ന റോബിൻ പക്ഷെ സാധാരണ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പതിവ് കടത്തുകാരെപ്പോലെ പരുങ്ങിയില്ലെന്ന് മാത്രമല്ല എക്സൈസുകാരെ അഭിസംബോധന ചെയ്യുകയും ചെയ്തു. അപ്പോഴും കൈയിലുണ്ടായിരുന്നു ലോക്കർ രൂപത്തിലുളള പ്ലാസ്റ്റിക് ബോക്സ് എക്സൈസിന്‍റെ കണ്ണിൽപ്പെടാതിരിക്കാൻ പരമാവധി ശ്രമിച്ചു.എന്നാൽ ബോക്സ് കണ്ടെത്തിയ എക്സൈസ് വാണിജ്യ നികുതി വിഭാഗങ്ങൾ ചോദ്യം ചെയ്യൽ തുടങ്ങിയതോടെ റോബിൻ ഉരുളാൻ തുടങ്ങി. തുടർന്ന് കൈയിൽ വിലങ്ങണിയിച്ച് എക്സ്ൈസ് ഓഫീസിലേക്ക് മാറ്റിയതോടെ രാജ്യാന്തരബന്ധമുള്ള ഓൺലൈൻ തട്ടിപ്പിന്‍റെയും വ്യാജ നോട്ട് കടത്തിന്‍റെയും ചുരുളഴിയുകയായിരുന്നു. 10 കെട്ടുകളിലായി 50 രൂപയുടെ 340 പൗണ്ടുകളാണ് റോബിൻ പെട്ടിക്കുളളിൽ സുക്ഷിച്ചിരുന്നത്. ഒരുകെട്ടിൽ പൂർണമായും ബ്രിട്ടീഷ് പൗണ്ടുകളാണെങ്കിൽ മറ്റ് കെട്ടുകളിൽ മുകളിലും താഴെയുമായുമാണ് വ്യാജ പൗണ്ടുകൾ അടുക്കിയിരുന്നത്. ഇന്ത്യയിൽ 83.35 രൂപയാണ് പൗണ്ടിന്‍റെ മൂല്യം.


17000 രൂപയുടെ പൗണ്ടുകളാണ് പിടികൂടിയത് ഇതിന് ഇന്ത്യയിൽ 14 ലക്ഷം രൂപയുടെ മൂല്യം വരും .

ഓണ്‍ലൈെൻ തട്ടിപ്പ് സംഘങ്ങളുടെ വിളനിലമായി കേരളം മാറിയതോടെ കെനിയ, ഘാന, ലിബിയ, സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള തട്ടിപ്പ് സംഘങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറി നമ്മുടെ കേരളവും. കേരളത്തിന് പുറമെ ചെന്നൈ ബംഗളൂരു, വിജയവാഡ , തുടങ്ങിയ സ്ഥലങ്ങളും പിന്നോട്ടല്ല. എന്നാലും കേരളത്തിലുളളവരെ പറ്റിക്കുന്നത് പോലെ മറ്റ് സംസ്ഥാനക്കാരെ പറ്റിക്കുക അത്ര എളുപ്പമല്ലെന്ന് തന്നെയാണ് ഇത്തരം സംഘങ്ങളും പറയുന്നത്. മൊബൈലുകളും ഇമെയിലുകളും കേന്ദ്രീകരിച്ച് ആദ്യം ലോട്ടറിയടിച്ചെന്ന സന്ദേശമെത്തും തുടർന്ന് ഇമെയിലിൽ മറുപടി അയയ്ക്കാൻ നിർദേശം എത്തും .

ഇരയുടെ ആക്രാന്തം മനസിലാക്കുന്ന തട്ടിപ്പ് സംഘം ലോട്ടറി വിജയിച്ച തുക അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിന്‍റെ പ്രഥമിക ഘട്ടമെന്ന നിലയിൽ 50000 ത്തിനും 2 ലക്ഷത്തിനുമിടയിലുളള തുക തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യാൻ ആവശ്യപ്പെടും. തുടർന്നാണ് തട്ടിപ്പിന്‍റെ യഥാർഥ ചിത്രം പുറത്ത് വരുന്നത് .

തട്ടിപ്പിനിരയാക്കപ്പെട്ടയാളുടെ മനസിക നിലയനുസരിച്ചാവും തുടർന്നുളള ഇടപാടുകൾ , ഇമെയിലിലൂടെ മാത്രം ആശയങ്ങൾ കൈമാറുന്നവരുടെ തുക അക്കൗണ്ടിലെത്തിയാൽ പിന്നെ ബന്ധം തുടരില്ല . എന്നാൽ മറ്റുളളവരെ നേരിൽ ‌കണ്ടുളള പറ്റിക്കൽ പിന്നെയും തുടരും. പാറശാല പോലിസിന്‍റെ ചോദ്യം ചെയ്യലിൽ കൊല്ലത്ത് റോബിന്‍റെ സുഹൃത്ത് വില്ല്യം എന്നയാൾ ഉണ്ടെന്നും അയാളെ കാണാൻ പോകുന്നു എന്നുമാണ് റോബിൻ പറഞ്ഞത്.
എന്നാൽ റോബിൻ പിടിക്കപ്പെട്ടെന്നറിഞ്ഞതിനാൽ കൂട്ടാളികൾ ഘാനയിലേക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം റോബിനെ പാറശാല പോലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും തട്ടിപ്പിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉളളു.

അനിൽ ജോസഫ്