'പൊന്മുട്ടയിടുന്ന താറാവ്'
'പൊന്മുട്ടയിടുന്ന താറാവ്'
വയനാടിന്‍റെ ജീവനാഡിയായ ചുരം റോഡ് വർഷാവർഷം ഇടിഞ്ഞുതീരുന്നു. ചുരം അറ്റകുറ്റപ്പണികൾക്കായി ഒാരോ വർഷവും ചെലവിടുന്ന കോടിക്കണക്കിന് രൂപ പലരുടെയും കീശയിലെത്തുന്നതല്ലാതെ റോഡിന് തകർച്ചയിൽനിന്ന് മോചനം ലഭിക്കുന്നില്ല. ആദ്യം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെയും, രണ്ടു പതിറ്റാണ്ടായി ദേശീയപാതാ വിഭാഗത്തിന്‍റെയും കറവപ്പശുവാണ് അക്ഷരാർഥത്തിൽ ചുരം റോഡ്. ബന്ധപ്പെട്ട വകുപ്പിലുള്ളവരും ഏതാനും സ്ഥിരം കരാറുകാരും " തടിച്ചു കൊഴുക്കുന്പോൾ' ചുരം വർഷാവർഷം ശോഷിച്ചുതീർന്നുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരെയും കരാറുകാരെയും സംബന്ധിച്ചിടത്തോളം "പൊന്മുട്ടയിടുന്ന താറാവാണ് ' ഒാരോരുത്തർക്കും കോടികൾ നേടിക്കൊടുക്കുന്ന ഈ അക്ഷയഘനി. ചുരം റോഡിന്‍റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് രാഷ്്ട്രദീപിക നടത്തിയ അന്വേഷണം.

ബംഗളൂരു ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്തിലെ അടിവാരവും കടന്ന് വാഹനം ചുരത്തിലേക്ക് പ്രവേശിച്ചു. പച്ചപുതച്ച മലയിടുക്കുകൾക്കിടയിലൂടെ മുകളിലേക്കും താഴേക്കും ചീറിപ്പായുന്ന വാഹനങ്ങൾ.ഡ്രൈവറുടെ ശ്രദ്ധ അൽപം മാറിയാൽ അപകടം ഉറപ്പ്. ശ്രദ്ധ മാറ്റാനെന്ന വിധം റോഡിന്‍റെ ഇരുവശങ്ങളിലും തലഉയർത്തി നിൽക്കുന്ന പടുകൂറ്റൻ പരസ്യ ഹോർഡിംഗുകൾ. ബോർഡിലെ അൽപവസ്ത്രധാരിയായ യുവതികളെ പാളിനോക്കി ഇറക്കമിറങ്ങി വരുന്ന ചരക്കുലോറിയുടെ ഡ്രൈവർ. ഞങ്ങളുടെ നീണ്ട ഹോൺകേട്ട് ഡ്രൈവർ ലോറി വെട്ടിച്ചതിനാൽ അപകടം ഒഴിവായി. പരസ്യബോർഡുകൾ മുൻപു വരുത്തിയ അപകടത്തിന്‍റെ അവശിഷ്ടങ്ങൾ അവിടവിടെ. അടിവാരത്തിനും- നാലാം വളവിനുമിടയിൽ ഡസൻകണക്കിനാണ് നിയമം ലംഘിച്ചുള്ള ഹോർഡിംഗുകൾ. അരികിലെ സ്വകാര്യ ഭൂമിയിൽ നിന്നും റോഡിലേക്ക് തലനീട്ടിനിൽക്കുന്ന മരച്ചില്ലകളും, കാട്ടുപയറും. വാഹനങ്ങളുടെ സൈഡിലിടിച്ച് അവ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു.

ഈ വർഷം ടാർചെയ്ത ഒന്നാം വളവിന്‍റെ മധ്യഭാഗത്തിലെ വിസ്തൃതമായ കുഴി ഒഴിവാക്കാൻ വലതുവശം ചേർന്ന് ഇറങ്ങിവരുന്ന കെഎസ്ആർടിസി ബസ്. ജനവാസകേന്ദ്രമായ ചിപ്പിലിത്തോടിനും- രണ്ടാം വളവിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ. ഇടിഞ്ഞ മണ്ണിനു മുകളിലായി, ഏതുനിമിഷവും റോഡിലേക്ക് പതിക്കത്തക്കവിധം വേരിളകിയ മരങ്ങൾ. ചിപ്പിലിത്തോടിനും- നാലാം വളവിനുമിടയിൽ ഉയർന്നുവരുന്ന ബഹുനില കെട്ടിടങ്ങൾ.
ഇടതുവശത്തെ സംരക്ഷണഭിത്തി പലയിടത്തും തകർന്നടിഞ്ഞു. തകർച്ച പൂർണമാക്കാനെന്നപോലെ, സംരക്ഷണഭിത്തിയോടു ചേർന്ന് വയനാട്ടിലേക്കു കടന്നുപോകുന്ന സ്വകാര്യ കന്പനിയുടെ ഒപ്ടിക്കൽ ഫൈബർ കേബിൾ ലൈൻ.

ഇന്‍റർലോക്ക് കട്ടവിരിച്ച രണ്ട്-നാല് വളവുകൾക്കിടയിൽ പൊട്ടിപ്പൊളിഞ്ഞ് കുഴിയായി മൂന്നാം വളവ്. ഈ വളവ് തിരിച്ചെടുക്കാൻ പലതവണ മുന്നോട്ടും പിന്നോട്ടും നീക്കുന്ന കൂറ്റൻ കണ്ടെയ്നർ ലോറി. ഇതോടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര. പത്തുമിനിട്ട് കഠിനാധ്വാനം ചെയ്ത് കണ്ടെയ്നർ മുന്നോട്ടു നീങ്ങിയതോടെ ഹോണടിച്ചും നിരതെറ്റിച്ചും മുന്നേറാൻ ഡ്രൈവർമാരുടെ മത്സരം. നാലാം വളവു മുതൽ മുകളിലേക്ക് നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.

അടുത്തിടെ റീടാർ ചെയ്തഅഞ്ച്- ആറ്-ഏഴ്-എട്ട് വളവുകളിലും ആഴമേറിയ കുഴികൾ. ആറ്-ഏഴ് വളവുകൾക്കിടയിലെ പൊട്ടിത്തകർന്ന സംരക്ഷണ ഭിത്തികൾ ആരെയും ഭയപ്പെടുത്തും. തൊട്ടുതാഴെ അഗാധമായ കൊക്കയിൽ ഒരു ഓട്ടോറിക്ഷയുടെ തുരുന്പിച്ച അസ്ഥിപഞ്ജരം. ലോഡ് കണക്കിന് മാലിന്യ ചാക്കുകൾ നിറഞ്ഞ കൊക്കയുടെ ഓരത്തായി തകർന്ന സംരക്ഷണ ഭിത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.

വാഹനങ്ങളിടിച്ച് വിണ്ടുകീറിയ സംരക്ഷണഭിത്തിയുടെ ഉള്ളിൽ കരിങ്കല്ലല്ലാതെ സിമന്‍റിന്‍റേയോ മണലിന്‍റേയോ അംശം പൊടിപോലുമില്ല കണ്ടുപിടിക്കാൻ.ഏഴ്,എട്ട് വളവുകൾക്കു സമീപവും പലയിടത്തും സംരക്ഷണഭിത്തിയില്ല. ചിലയിടങ്ങളിൽ പകരം കോൺക്രീറ്റിന്‍റെ ഭിത്തികൾ നിർമിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് വാഹനം തടഞ്ഞുനിർത്താനുള്ള ഉറപ്പുപോരാ.

എട്ടാം വളവും കഴിഞ്ഞുള്ള തകരപ്പാടിയിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുകയാണ്. രണ്ട് ബംഗാളികൾ കോൺക്രീറ്റ് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന ചുരം സംരക്ഷണസമിതി രക്ഷാധികാരി മൊയ്തു മുട്ടായി ഒരു കല്ലെടുത്ത് ഉരച്ചതോടെ കോൺക്രീറ്റിന്‍റെ ഭാഗം അപ്പാടെ പൊളിഞ്ഞുവീണു. മൂന്നുദിവസം മുൻപ് ഇവിടെ കോൺക്രീറ്റ് ചെയ്തതാണെന്ന് തൊഴിലാളികൾ. എൻജിനിയറുടെയോ, ഓവർസിയറുടെയോ സാന്നിധ്യത്തിലല്ലാതെ കോൺക്രീറ്റ് പാടില്ലെന്ന നിയമം ചുരത്തിൽ ബാധകമല്ല. ഒരാഴ്ചയായി ഉദ്യോഗസ്ഥരാരും ഇതുവഴി വന്നിട്ടില്ലെന്നും തൊഴിലാളികൾ.

||

തകരപ്പാടിക്കും ഒൻപതാം വളവിനുമിടയിൽ നിരവധി സ്ഥലത്ത് മണ്ണിടിഞ്ഞു കിടക്കുന്നു. റോഡിലേക്ക് മറിഞ്ഞുവീണ മരം വെട്ടിമാറ്റിയതിന്‍റെ അവശിഷ്ടങ്ങൾ അവിടവിടെ.
ഒൻപതാം വളവിന് ഒരു കിലോമീറ്റർ താഴെ ചുരത്തിലെ ഏറ്റവും വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണ ഭിത്തിക്കുമേൽ നിരനിരയായി ഇരുന്പ് ക്‌ളാന്പുകൾ. ഇത് ഭിത്തിക്ക് ബലം കൂട്ടാൻ ചെയ്തതാണെന്നു കരുതിയാൽ തെറ്റി. ഇറങ്ങിനോക്കിയാൽ ക്‌ളാന്പുകളിൽ തൂങ്ങിക്കിടക്കുന്ന കൂറ്റൻ ഇരുന്പ് പൈപ്പ് കാണാം. സ്വകാര്യ കന്പനിയുടെ ഒഎഫ്സി കേബിൾ സുരക്ഷിതമായി കൊണ്ടുപോകാൻ സ്ഥാപിച്ചതാണ് നെടുനീളത്തിലുള്ള ഇരുന്പ് പൈപ്പ്. ഏറ്റവും അഗാധമായ കൊക്കയോടു ചേർന്ന സംരക്ഷണഭിത്തിയുടെ ബലം ക്ഷയപ്പെടുത്തും വിധത്തിലാണ് പൈപ്പ് നിർമാണം.

ഒൻപതാം വളവിനും ജില്ലാ അതിർത്തിയായ ലക്കിടിക്കുമിടയിൽ പതിമൂന്നിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിൽ ഏതുനിമിഷവും റോഡിലേക്ക് വീഴാൻ പാകത്തിലാണ് മണ്ണടിഞ്ഞ ഭാഗത്തെ പാറക്കെട്ടുകൾ. ചുരം വ്യൂപോയിന്‍റിനു സമീപം, തകർന്നു തൂങ്ങിയ സംരക്ഷണഭിത്തിയുടെ ഇരുന്പ് കൈവരി ഇതുവരെ നന്നാക്കിയിട്ടില്ല. മാസങ്ങൾക്കു മുൻപ് നിയന്ത്രണം വിട്ടു ചുരമിറങ്ങിവന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തിയ കൈവരിയാണിത്. ഇതിനോട് ചാരിനിന്ന് സെൽഫിയെടുക്കുന്ന ഫ്രീക്കന്മാരും കുടുംബങ്ങളും. ലക്കിടി ഗേറ്റിനു മുന്നിൽതന്നെ പതിവുപോലെ പോലീസ് ജീപ്പുണ്ട്. അമിതഭാരം കയറ്റിവരുന്ന ലോറികളെ വലവീശാനാണ് കണ്ണിലെണ്ണയൊഴിച്ചുള്ള ആ കാത്തിരിപ്പ്.

ഒന്നുക്കൊന്ന് കൂട്ട് !

ഒരുചാക്ക് സിമന്‍റിന് എട്ടു കൊട്ട മണൽ എന്നതാണ് കോൺക്രീറ്റിങ്ങിലെ അനുപാതം. രണ്ടുകൊട്ടയടങ്ങുന്നതാണ് ഒരുചാക്ക് സിമന്‍റ്. ഈ അനുപാതത്തിന് നാലുക്കൊന്ന് എന്നു പറയും.

എന്നാൽ ചുരം നിർമാണ പ്രവൃത്തികളിലെ അനുപാതം "ഒന്നുക്കൊന്ന് കൂട്ട്' എന്നു പറയും, ഒരു ലോഡ് മണലിന് ഒരു ചാക്ക് സിമന്‍റ് എന്നതാണ് കരാറുകാരുടെ കണക്ക്. ഫലമോ, നിർമാണം പൂർത്തിയായി ദിവസങ്ങൾക്കകം അത് എട്ടുനിലയിൽ പൊളിയുന്നു. എട്ടുക്കൊന്ന് കൂട്ടിന്‍റെ ഉദാഹരണമാണ് ചുരം റോഡിലെ സംരക്ഷണ ഭിത്തികൾ.
കരിങ്കല്ലുകൾ അടുക്കിവെച്ച് ഇടയിൽ എട്ടുക്കൊന്ന് കൂട്ട് സിമന്‍റ് മിശ്രിതം നിറയ്ക്കും. അതിനു മുകളിൽ നല്ല വെടിപ്പായി സിമന്‍റ് തേച്ച് ചായം പൂശും.

തട്ടിയാൽ പൊട്ടും കോഴിമുട്ട പോലെ

ഏതെങ്കിലും വാഹനത്തിന്‍റെ ടയർ തട്ടിയാൽ കോഴിമുട്ട കണക്കെ പൊട്ടിത്തകരുകയാണ് ചുരത്തിലെ കരിങ്കൽ സംരക്ഷണ ഭിത്തികൾ. ഉള്ളിൽ സിമന്‍റിന്‍റെ അംശം പോലുമില്ലാതെ, മണൽകൂട്ട് നിറച്ച സംരക്ഷണ ഭിത്തികൾ തട്ടിപ്പിന്‍റെ നേർസാക്ഷ്യമായി ചുരത്തിലെന്പാടുമുണ്ട്. കാലാകാലങ്ങളായി നടക്കുന്ന ഈ ഉദ്യോഗസ്ഥ- കരാർ തട്ടിപ്പ് ഇപ്പോഴും നിർബാധം തുടരുന്നു.

നിർമാണം നടക്കുന്പോൾ അവിടെ ദേശീയപാത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണമെന്നാണ് നിയമം. ചുരത്തിൽ ഇന്നും നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. അവിടെ മഷിയിട്ടു നോക്കിയാൽപോലും ഒറ്റ ഉദ്യോഗസ്ഥനേയും കാണില്ല.

വല്ലപ്പോഴും കാറിൽ വന്നിറങ്ങി നിരീക്ഷണം നടത്തിപോകുന്ന ഇവർ, നിർമാണം പൂർത്തിയാക്കി അളവെടുക്കാൻ ജാഗ്രതയോടെ രംഗത്തുണ്ടാകും. ഒന്നുക്കൊന്ന് കൂട്ടിന്‍റെ ലാഭം രണ്ടുക്കൊന്ന് എന്ന അനുപാതത്തിൽ പങ്കുവച്ചു പോവുകയാണെന്ന് ചില പഴയ കരാറുകാർ സാക്ഷ്യപ്പെടുത്തുന്നു.

തകർക്കലിന് കുത്തക കന്പനിയും

ഉദ്യോഗസ്ഥരുടെ പണക്കൊതിയിൽ ഓരോ വർഷവും തകർന്നുകൊണ്ടിരിക്കുന്ന വയനാട് ചുരം റോഡിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടി സ്വകാര്യ കുത്തക കന്പനിയും. വയനാട് ജില്ലയിലേക്ക് സുഗമമായ ഇന്‍റർനെറ്റ് കണക്ഷൻ എത്തിക്കുന്നുവെന്ന പേരിലാണ് ചുരത്തിലെ സംരക്ഷണ ഭിത്തിക്ക് കൂടുതൽ ബലക്ഷയം ഉറപ്പാക്കുന്ന കേബിൾ നിർമാണം. പണ്ടേ ദുർബലയായ സംരക്ഷണ ഭിത്തിയോടു തൊട്ടുചേർന്ന ഭാഗം എയർ കംപ്രസർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ചുരത്തിലൂടെ കേബിൾ വലിച്ചത്. ചുരം റോഡിൽ ഒരുതരത്തിലുള്ള സ്വകാര്യ നിർമാണവും അനുവദിക്കാത്ത ദേശീയപാതാ വിഭാഗത്തിന്‍റെ ഒത്താശയോടെയാണ് കുത്തക കന്പനി വയനാടിന്‍റെ സപ്തനാഡിയായ ചുരം റോഡ് താറുമാറാക്കിയത്. അടിവാരം മുതൽ മുകളിലേക്ക് ഇടതുവശത്തെ സംരക്ഷണ ഭിത്തിയോടു ചേർന്ന് രണ്ടുമാസം മുൻപാരംഭിച്ച നിർമാണം ഏതാണ്ട് പൂർത്തിയായി.

സംരക്ഷണഭിത്തിക്ക് നാശമുണ്ടാക്കുംവിധം കംപ്രസർ ഉപയോഗിച്ച് റോഡ് വെട്ടിക്കീറുന്നത് ചുരം സംരക്ഷണ സമിതി രക്ഷാധികാരി പി.കെ.സുകുമാരൻ, സെക്രട്ടറി ഷാഹിദ് കുട്ടന്പൂര് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞിരുന്നു. ഇതറിഞ്ഞ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ കന്പനിക്ക് അനുകൂലമായി രംഗത്തെത്തി. എല്ലായിടത്തും ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തുക എന്നത് സർക്കാരിന്‍റെ നയമായതിനാൽ തടസം നിൽക്കരുതെന്നും, നിന്നാൽ പോലീസ് സഹായത്തോടെ നിർമാണം നടത്തുമെന്നും അവർ നാട്ടുകാരെ ഭീഷണിപ്പെടുത്തി. ചുരംറോഡ് നശിപ്പിക്കുന്നതിനെതിരെ പ്രദേശവാസികൾ മുൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.വെട്ടിക്കീറിയ ഭാഗം കന്പനി സിമന്‍റിട്ട് അടച്ചെങ്കിലും സംരക്ഷണ ഭിത്തിയുടെ ബലം ക്ഷയിച്ചതായി ചുരം സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ചുരത്തിലെ ഏറ്റവും അപകടംപിടിച്ച ഒൻപതാം വളവിനടുത്ത വീതികുറഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തിക്കുമേൽ കന്പനി ക്ളാന്പ് സ്ഥാപിച്ചത് ഗുരുതര സുരക്ഷാപ്രശ്നമായിരിക്കയാണ്. കേബിൾ നിർമാണം തുടങ്ങിയതിനു ശേഷം വൻതോതിൽ സംരക്ഷണഭിത്തി തകർന്നിട്ടുണ്ട്.


||

ഗുണം കരാറുകാർക്ക്

നിർമാണ പ്രവൃത്തികൾ പതിറ്റാണ്ടുകളായി തുടർന്നിട്ടും, ഓരോ വർഷവും കോടികൾ ചെലവഴിച്ചിട്ടും ചുരം റോഡ് നന്നാവുന്നില്ല.സംരക്ഷണ ഭിത്തികൾ ഇടിഞ്ഞും, റോഡാകെ പൊട്ടിപ്പൊളിഞ്ഞും ചുരം വർഷാവർഷം ശോഷിച്ചുവരുന്പോൾ ഇതിന്‍റെ ഗുണഫലം കൂടുതലും കരാറുകാർക്കു മാത്രമാണെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പക്ഷം.

ഈ വർഷം മാത്രം ഇരുപത് കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന്-അഞ്ച് ഹെയർപിൻ വളവുകൾ വീതികൂട്ടി ഇന്‍റർലോക്ക് കട്ട വിരിക്കുന്നതടക്കം നിർമാണം ഇതിൽപെടും. ഏതാനും വർഷമായി ഒരേ കന്പനിയാണ് കരാറുകാർ.

മൾട്ടി ആക്സിൽ വാഹനങ്ങളും ടിപ്പറുകളും നിയന്ത്രിക്കണം

ചുരംറോഡ് കൂടുതൽ തകരാതിരിക്കണമെങ്കിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും, ടിപ്പർ ലോറികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ചുരത്തിന്‍റെ ചുമതലയുള്ള ദേശീയപാതാ വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ ജി.കെ.ഹാഷിം. അനുവദിച്ചതിന്‍റെ മൂന്നും നാലും ഇരട്ടി ഭാരം കയറ്റിയാണ് കണ്ടെയ്നർ ലോറികളും, ടിപ്പറുകളും, മൾട്ടി ആക്സിൽ വാഹനങ്ങളും ചുരത്തിലൂടെ കടന്നുപോകുന്നത്. അമിതഭാരവും, നീളക്കൂടുതലും മൂലം ഹെയർപിൻ വളവുകളിൽ ഇത്തരം വാഹനങ്ങൾ തിരിഞ്ഞുകിട്ടില്ല. അതിനാൽ പലതവണ റിവേഴ്സ് എടുക്കേണ്ടി വരുന്നതാണ് വളവുകൾ പൊട്ടിത്തകരാൻ കാരണം. രാത്രികാലങ്ങളിൽ ചരക്കുലോറികളുടെ പ്രവാഹമാണ്. ഇത് നിയന്ത്രിച്ചാൽ തകർച്ച ഒരു പരിധിവരെ ഒഴിവാക്കാം- അദ്ദേഹം പറഞ്ഞു.2012ൽ ഡോ.പി.ബി.സലിം കോഴിക്കോട് ജില്ലാ കളക്‌്ടറായിരിക്കെ മൂന്നു വർഷം ചുരത്തിൽ ഇത്തരം വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ആ കാലയളവിൽ ചുരം അധികം തകർന്നില്ല. കണ്ടെയ്നറുകളും മറ്റും പൂർണമായി നിരോധിക്കുകയാണ് ഏക പോംവഴി. മൂന്ന്-അഞ്ച് ഹെയർപിൻ വളവുകൾ വൈകാതെ ഇന്‍റർലോക്ക് ചെയ്യുകയാണ്. മൊത്തം ഒൻപത് വളവുകളിൽ, ഇന്‍റർലോക്ക് ചെയ്ത മൂന്നെണ്ണത്തിന് നിലവിൽ കുഴപ്പമില്ല. ബാക്കിയുള്ള ആറും ഇന്‍റർലോക്ക് ചെയ്യാൻ പദ്ധതിയുണ്ട്.

ഒരു കരിന്തണ്ടൻ വീരഗാഥ...

ജീവിതത്തിൽ ഒരിക്കലെങ്കിലും വയനാട് ചുരത്തിലൂടെ യാത്രചെയ്യാത്തവർ കുറവായിരിക്കും. മലകളും, വനാന്തരങ്ങളും, വൻമരങ്ങളും, പാറക്കെട്ടുകളും, പാദസരമണിഞ്ഞ കൊച്ചരുവികളും താണ്ടി വാഹനങ്ങൾ മുകളിലേക്കും തിരികെ അടിവാരത്തേക്കും ഊളിയിടുന്പോൾ ഏതൊരുവന്‍റെയും മനസ് ഒരുവേളശാന്തമാകും. ഇന്നു ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കുതിച്ചുപായുന്ന വയനാട് ചുരത്തിന് ഒരു ചരിത്രമുണ്ട്. കരിന്തണ്ടനെന്ന ആദിവാസി യുവാവ് ചുരംറോഡ് പുറംലോകത്തിനു കാണിച്ചുകൊടുത്ത ആ കഥ ഇങ്ങനെ-

ബ്രിട്ടീഷുകാർ ഇന്ത്യ അടക്കിഭരിക്കുന്ന കാലം. വയനാട്ടിൽ കാപ്പിയും,തേയിലയും,ഏലവും,കുരുമുളകുമടക്കം നാണ്യവിളകൾ ചുരത്തിനു മുകളിൽ സമൃദ്ധമായി വളരുമെന്നു തിരിച്ചറിഞ്ഞ സായ്പ് അവിടെയെത്താൻ വഴിയില്ലാതെ വിഷമിച്ചു. വൻവൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന ചെങ്കുത്തായ മലമടക്കുകൾ താണ്ടാൻ കുതിരപ്പുറത്തേറി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പലദിവസങ്ങളിലും വഴിതേടി സായ്പ് ചുരത്തിനു മുകളിലേക്ക് കുതിരസവാരി നടത്തി. ആദിവാസികളോട് അന്വേഷിച്ചപ്പോൾ, ഒരാൾ കാലികളെ മേയ്ക്കാൻ ദിവസവും മുകളിലേക്കു പോകാറുണ്ടെന്നറിഞ്ഞു. സായ്പ് കാത്തിരുന്നപ്പോഴതാ, ചപ്രത്തലയൻ മുടിയുമായി കറുത്തു കുറുതായ ഒരു ആദിവാസി യുവാവ് മലയിറങ്ങി വരുന്നു.

മുകളിലേക്ക് വഴികാണിക്കാമോ എന്നു സായ്പ് ആംഗ്യഭാഷയിൽ ചോദിച്ചു. പുഞ്ചിരിയോടെ "ഓ അന്പ്രാ ' എന്നു മൊഴിഞ്ഞ് പിറ്റേന്നു രാവിലെ സായ്പുമൊത്ത് മലകയറി. അനായാസേന മലകളും മലയിടുക്കുകളും താണ്ടി മുകളിലേക്കു കുതിച്ച കരിന്തണ്ടൻ എന്ന പണിയ യുവാവിനൊപ്പമെത്താൻ സായ്പ് നന്നേ പണിപ്പെട്ടു. മണിക്കൂറുകൾകൊണ്ട് ഇരുവരും വയനാട് അതിർത്തിയായ ലക്കിടിയിലെത്തി.

തന്നേക്കാൾ സമർഥനായ കരിന്തണ്ടനെ ജീവനോടെ ബാക്കിവയ്ക്കാൻ സായ്പിന്‍റെ ദുരഭിമാനം അനുവദിച്ചില്ല. റോഡ് കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി, തിരിച്ചു ചുരമിറങ്ങവെ കരിന്തണ്ടനെ സായ്പ് വെടിവെച്ചു കൊന്ന് കൊക്കയിൽ തള്ളിയെന്നാണ് വിശ്വാസം. ശാന്തി ലഭിക്കാതെ പണിയന്‍റെ ആത്മാവ് പകയോടെ ചുരത്തിൽ കറങ്ങിനടന്നുവെന്നതും വിശ്വാസം.

വാഹനങ്ങൾ പോകുന്ന റോഡ് ഉണ്ടായതിനു ശേഷവും കരിന്തണ്ടന്‍റെ ശല്യം വിട്ടൊഴിഞ്ഞില്ല. വാഹനാപകടങ്ങൾ പെരുകിയതോടെ, ഒരു മന്ത്രവാദിയെത്തി കരിന്തണ്ടന്‍റെ ആത്മാവിനെ ചങ്ങലയിൽ ബന്ധിച്ച് ലക്കിടിയിലെ മരത്തിൽ തളച്ചുവെന്നതും വിശ്വാസം. ചുരം കയറിച്ചെല്ലുന്ന ലക്കിടിയിൽ ഇന്നും ആ മരവും, ചങ്ങലയുമുണ്ട്. ചുരംറോഡ് കണ്ടുപിടിച്ച കരിന്തണ്ടന്‍റെ സ്മരണക്കായി ഈ റോഡിന് കരിന്തണ്ടൻ ചുരം എന്നു പേരിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി എംപി ഈ ആവശ്യം അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിക്കുകയുണ്ടായി.എന്നാൽ ഈ കഥയ്ക്ക് ചരിത്രപരമായ യാതൊരു വിശ്വാസ്യതയുമില്ലെന്ന് പ്രദേശവാസികളായ വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. ടിപ്പുവിന്‍റെ പടയോട്ടകാലത്ത് ചുരത്തിലൂടെ ഊടുവഴികളുണ്ടായിരുന്നതിനും, പിന്നീട് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് കാളവണ്ടി പോകുന്ന കൂപ്പുറോഡ് ഉണ്ടായിരുന്നതിനും തെളിവുകളുണ്ടെന്ന് അവർ ചുണ്ടിക്കാട്ടുന്നു. ചുരംറോഡിന്‍റെ പിതൃത്വം സ്ഥാപിച്ചുകിട്ടാൻ ചിലർ നടത്തുന്ന ശ്രമമാണ് കരിന്തണ്ടൻ കഥയ്ക്കു പിന്നിലെന്നും അവർ പറയുന്നു. സത്യം ഏതായാലും പണിയനും ചങ്ങലമരവും ഒരു ഐതിഹ്യമായി ജനങ്ങളുടെ മനസിൽ ആധിപത്യമുറപ്പിച്ചിരിക്കയാണ്.

ഇവർ ചുരത്തിന്‍റെ കാവൽഭടന്മാർ...

||

വയനാട് ചുരത്തിലൂടെ യാത്ര ചെയ്യാൻ ഇനി ആർക്കും ഭയം വേണ്ട, നാടിന് തണലായ് ചുരം സംരക്ഷണ സമിതിക്കാർ ഇവിടെയുണ്ട്. ഒരിക്കലെങ്കിലും ചുരത്തിലൂടെ യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന ആശ്വാസമാണിത്. 2006ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചതാണ് വയനാട് ചുരം സംരക്ഷണ സമിതി. ചുരം റോഡിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ അഴിമതി തടയുന്നതിനും ചുരത്തിൽ അക്കാലത്തുണ്ടായിരുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ചുരം മലിനപ്പെടുത്തുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുമായി രൂപീകരിച്ച നാട്ടുകാരുടെ പ്രസ്ഥാനം.

വിശാലമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയുളള പ്രവർത്തനങ്ങൾ ഇന്നവരെ നാടിന്‍റെ പ്രിയപ്പെട്ട സാമൂഹിക സാംസ്കാരിക പ്രവർത്തകരാക്കി മാറ്റിയിരിക്കുകയാണ്. 70 സന്നദ്ധ പ്രവർത്തകരാണ് പ്രതിഫലമില്ലാതെ രാപകൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അടിവാരം പ്രദേശത്ത് 2016ൽ ഡെങ്കിപ്പനിയുൾപ്പെയുള്ള പകർച്ച വ്യാധികൾ വ്യാപകമായി പടർന്നു പിടിക്കുകയും മരണത്തിനിടയാക്കുകയും ചെയ്തത് ചുരത്തിലെ മലിനീകരണം മൂലമാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരുടെ പ്രവർത്തനം വിപുലീകരിച്ചത്.

അടിവാരം പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ എല്ലാം തന്നെ ആരംഭിക്കുന്നത് ചുരത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ താഴെ അടിവാരത്തെ കുടിവെള്ള സ്രോതസുകളിലേക്കും ചിപ്പിലിത്തോട്ടിലെ പുഴയിലേക്കും ഒഴുകിയിറങ്ങുന്ന കാഴ്ചയാണ് മുഴുവൻ സമയ സേവനത്തിന് ഇവരെ പ്രേരിപ്പിച്ചത്. രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ, ചത്ത ഉരുക്കൾ, കോഴിവേസ്റ്റ്, അറവുമാലിന്യങ്ങൾ, ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങൾ തുടങ്ങിയവ ചുരത്തിലെ നീർച്ചാലുകളിലേക്ക് തള്ളുന്ന സ്ഥിതിയായിരുന്നു.

പ്രവർത്തന ശൈലി

ഇരുപത്തിനാലു മണിക്കൂറും ചുരംസംരക്ഷണ സമിതി പ്രവർത്തകരിൽ അഞ്ചാറു പേരെങ്കിലും യൂണിഫോമായ ഇളംപച്ച ടീഷർട്ട് ധരിച്ച് ചുരത്തിലുണ്ടാകും. എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ പോലീസിലറിയിച്ച് അവരുടെ അനുവാദത്തോടെ ഇവർ സംഭവ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനുള്ള പ്രവർത്തനം തുടങ്ങുന്നതാണ് ശൈലി. ബൈക്കുകളാണിവരുടെ വാഹനം.

മനസിൽനിന്ന് മായാത്ത രക്ഷാപ്രവർത്തനം

മൂന്നു മാസം മുന്പ് ചുരത്തിൽ ഏഴും എട്ടും വളവുകൾക്കിടയിൽ രാത്രിയിൽ ബൈക്കിൽ നിന്ന് വീണ് അബോധാവസ്ഥയിലായ പിതാവിന്‍റെയരികിൽ നിസഹായയായി ഒന്പതുവയസുകാരി പെണ്‍കുട്ടി കരഞ്ഞുകൊണ്ടു നിൽക്കുന്ന കാഴ്ച ഇവരുടെ മനസിൽ നിന്ന് മായുന്നില്ല.

രണ്ടാം വളവിനു സമീപത്തുണ്ടായിരുന്ന വോളണ്ടിയർമാരോട് അതുവഴിവന്ന വണ്ടിക്കാരിൽ ഒരാൾ വിവരം പറയുകയായിരുന്നു. വാഹനവുമായി ഉടൻ കുതിച്ചെത്തിയ സമിതി പ്രവർത്തകർ പിതാവിനെയും മകളെയും ആശുപത്രിയിലെത്തിച്ചു. രണ്ടാഴ്ച മുന്പ് നിർത്തിയിട്ടിരുന്ന കാർ മുന്നോട്ടെടുക്കാൻ ശ്രമിക്കുന്പോൾ നിയന്ത്രണം വിട്ട് പുറകോട്ടു പോയി 100 അടിയോളം താഴ്ചയിലേക്ക് പതിച്ചപ്പോൾ കയർ കെട്ടിയിറങ്ങിയാണ് ഇവർ രക്ഷാ പ്രവർത്തനം നടത്തിയത്.

ലക്ഷ്യങ്ങൾ

ചുരത്തിൽ മാലിന്യങ്ങൾ തള്ളുന്നത് പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക, നിലവിലുള്ളമാലിന്യങ്ങൾ നീക്കംചെയ്യുക, സദാസമയവും വോളണ്ടിയർമാരുടെ സേവനം ചുരത്തിൽ ലഭ്യമാക്കുക, നിരന്തരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സഹായിക്കുക, യന്ത്രത്തകരാർ മൂലം ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി തടസം നീക്കുന്നതിന് മെക്കാനിക്കുകളെ ലഭ്യമാക്കുക, വാഹനങ്ങൾ അപകടത്തിൽ പെടുന്പോൾ രക്ഷാ പ്രവർത്തനം നടത്തുക, ആംബുലൻസ് സൗകര്യം, ഫയർഫോഴ്സ് സേവനം എന്നിവയെത്തിക്കുക, മണ്ണിടിച്ചിലുണ്ടാകുന്പോഴും മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുന്പോഴും ഇവ നീക്കം ചെയ്യുക, ചുരത്തിലെ വിവിധ പ്രശ്നങ്ങൾ സർക്കാരിന്‍റെയും ബന്ധപ്പെട്ട പ്രവർത്തകരുടെയും ശ്രദ്ധയിൽ പെടുത്തുക, പുതിയ പദ്ധതികൾ സമർപ്പിക്കുക, ആവശ്യമായ നിവേദനങ്ങൾ നൽകുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

റിപ്പോർട്ട്: ബാബു ചെറിയാൻ, ജിൽസ് തോമസ്
ചിത്രങ്ങൾ: രമേഷ് കോട്ടൂളി