ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നിന്നു തിരിയാനുള്ള മണ്ണും നിലംപൊത്താറായ കൂരകളുമുള്ള ചക്ലിയരുടെ കൈവശമുള്ളത് എപിഎൽ റേഷൻ കാർഡുകൾ. ഇവർ ജോലി ചെയ്യുന്ന ഭൂവുടമകളിൽ ഏറെപ്പേർക്കും ബിപിഎൽ കാർഡുകൾ. ഗോവിന്ദാപുരത്തെ റേഷൻ കാർഡ് വിവേചനത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ റേഷൻ സാധനങ്ങൾ മറിച്ചു വിൽക്കുന്നതും അളവിൽ കുറച്ചു കൊടുക്കുന്നതും എക്കാലത്തെയും പരാതിയാണ്. വാർത്തകൾക്കു ചൂടേറുന്പോൾ വാഗ്ദാനങ്ങളുമായി മന്ത്രിമാരും പരിവാരങ്ങളും ഇവിടേക്ക് ഓടിവന്നു വാർത്തയിൽ ഇടംപിടിച്ചിട്ടുണ്ട്. ഓരോ തവണയും വാഗ്ദാനങ്ങളും ഉറപ്പുകളും നൽകി അധികാരികൾ മടങ്ങും.

കോളനിക്കാരെ ദാരിദ്ര്യരേഖയ്ക്കു മുകളിൽ പ്രതിഷ്ഠിച്ചതോടെ പാവങ്ങൾക്ക് അവകാശപ്പെട്ട അന്ത്യോദയ, അന്നപൂർണ അരി, ഗോതന്പ് ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. സൗജന്യനിരക്കിലുള്ള ഒരു ധാന്യവും ഇവർക്കു കിട്ടിയിട്ടില്ല. ചികിത്സമുതൽ സർക്കാർ വീടുസഹായം വരെയുള്ള ആനൂകൂല്യങ്ങളും അനർഹമായ റേഷൻ കാർഡിന്‍റെ പേരിൽ നിഷേധിക്കപ്പെട്ടിരിക്കുന്നു.

രാഷ്്ട്രീയക്കാരും ഉദ്യോഗസ്ഥരും അവഗണനയുടെ പുറന്പോക്കിൽ തള്ളിയ ചക്ലിയർ നീതിക്കായി നിലവിളിക്കുകയാണ്. മുതലമട പഞ്ചായത്ത് ഗോവിന്ദാപുരത്തെ അംബേദ്കർ കോളനി എക്കാലത്തും ദുരിതങ്ങളുടെ അഴുക്കുചാലാണ്. നായും നരിയും നരനും ഒരുമിച്ചു പാർക്കുന്ന ദയനീയ കാഴ്ച. വിസർജിക്കാൻ പുറന്പോക്കു മാത്രമുള്ള മനുഷ്യർ.
വൈദ്യുതിയും വെള്ളവും വെളിച്ചവും മാത്രമല്ല അർഹമായ റേഷനരിയും ഇവർക്ക് നിഷേധിക്കപ്പെടുന്നു. തലമുറകൾ മുറവിളി കൂട്ടിയപ്പോഴെല്ലാം അധികാരത്തിന്‍റെ വാതിൽപ്പടികളിൽ നിന്ന് ചക്ലിയർ ആട്ടിയോടിക്കപ്പെടുന്നു. ആൾക്കൂട്ടത്തിലും അധികാരക്കസേരകളിലും ഇവർക്ക് ഇടമില്ല.

ചക്ലിയ കിടാത്തൻമാർക്കും കിടാത്തിമാർക്കും കുപ്പായം തുന്നിക്കൊടുക്കുന്നതിലുമുണ്ട് അയിത്തം. തുന്നൽ കടകളുടെ പുറത്തു നിറുത്തി ഉദ്ദേശ അളവിൽ തുന്നൽ നടത്തുന്നതാണ് രീതി. തുന്നിക്കൊടുക്കാൻ മറ്റാരും കാണാതെ രാത്രി കടയിലെത്തണം. എക്കാലവും ചക്ലിയരിലെ ഒരു വിഭാഗം പൊള്ളാച്ചിയിലെ നിരത്തുകടകളിൽ നിന്ന് പഴയ വസ്ത്രം വാങ്ങി വരിക പതിവാണ്. സ്കൂൾ തുറക്കുന്ന കാലത്ത് ഉടയാട തുന്നാനും മുടി വെട്ടാനും അതിർത്തിക്കപ്പുറം പോകേണ്ടതുണ്ട്. പൊങ്കൽ, ദീപാവലി ആഘോഷത്തിനും മധുരൈവീരൻ കോവിലിലെ ഉത്സവത്തിനും ജനം ഒന്നാകെ തിരുപ്പൂരിൽപോയി ഉടയാടകളും കണ്‍മഷിയും കുപ്പിവളകളും പൊട്ടും വാങ്ങി മടങ്ങും. കർക്കടക വാവുദിനത്തിൽ മങ്കര പുഴയോരത്ത് ബലിതർപ്പണം നടത്തണം. അതിനുള്ള പുല്ലും പൂവും അവലും മലരും വാങ്ങിവരുന്നതും തമിഴകത്തു നിന്നുമാണ്. ബലിതർപ്പണത്തിന് സവർണർ ഇവരെ കൂട്ടില്ല. നദിയിൽ മുങ്ങി ഇവർ പൂർവികർക്ക് ബലിയിടും.

ചക്ലിയൻ മരിച്ചാൽ മങ്കരപ്പുഴയോരത്താണ് മറവു ചെയ്യുക. വീട്ടുമുറ്റത്ത് അടക്കാനോ ചിതയെരുക്കാനോ ആറടി ഇടം സ്വന്തമായില്ല. ഓരോ പ്രളയകാലത്തും പുഴ പൂർവികരെ മണ്ണിൽനിന്നും വകഞ്ഞെടുത്തു കുത്തിയൊഴുകിപ്പോകും.

അതിർത്തി ഗ്രാമങ്ങളിൽ കടുത്ത വേനലും വറുതിയുമായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. കരിനാഗങ്ങൾപോലെ തലപൊക്കിയ കരിന്പനകൾക്ക് തീ പിടിച്ചപോലെ ഉഷ്ണക്കാറ്റ്. കൊടുംചൂട് പാലക്കാടൻ കരിമണ്ണിനെ മാന്തിക്കീറി. ഉൗഷരഭൂമിയിൽ കിളയും വിതയും മുടങ്ങിയതോടെ ആർക്കുംതന്നെ കൂലിവേലയില്ലാതായിരിക്കുന്നു. ബനിയൻ കന്പനികൾപൂട്ടിയതിനാൽ ജോലിക്കു തിരുപ്പൂർക്കു പോയവരും മടങ്ങിയെത്തിയിരിക്കുന്നു. ഇനി വൈകി മഴ കിട്ടിയാലും വിത നടക്കില്ല.

കൃഷി കൈയൊഴിഞ്ഞ ഭൂവുടമകൾ പാടങ്ങൾ തരിശിട്ടുതുടങ്ങി. ചിലരാവട്ടെ അവിടെ കാലികളെ വളർത്തുന്നു. ഗോവിന്ദാപുരത്തും പുതൂരും കിണറോ കുളമോ കുഴിച്ചിട്ടു കാര്യമില്ല. ആഴങ്ങൾ ഏറെ താണ്ടിയ കുഴൽകിണറുകളിലും വെള്ളമില്ല. അണക്കെട്ടുനിറഞ്ഞ് മങ്കര കനാൽ കനിയണം ഇവിടത്തെ മണ്ണുനനയാൻ. കരിന്പനകൾ അതിരിടുന്ന കരിന്പാറകൾക്കു നടുവിലെ ചക്ലിയ സമുദായം ദുരിതങ്ങളിൽ വീർപ്പുമുട്ടുകയാണ്. മങ്കര പുഴയിൽ ഓലി കുത്തിയാൽ കിട്ടാനില്ല നാഴി വെള്ളം. കുടിവെള്ളമില്ലാതെ നാവു വരണ്ട കോളനിക്കാർക്ക് അടുത്ത കാലത്ത് കുടിവെള്ളം എത്തിച്ചു. ഗോവിന്ദാപുരത്തുവച്ചു വലിയ കുടിവെള്ള ടാങ്കിനു രണ്ടു പൈപ്പുകളുണ്ടായിരുന്നു. ഒരെണ്ണം ചക്്ലിയന്. മറ്റേത് സവർണന്. വെള്ളത്തിനായി ആർത്തിപൂണ്ടെത്തിയവരുടെ കുടങ്ങൾ കൂട്ടിമുട്ടിയതിന്‍റെ പേരിലുമുണ്ടായി ഗോവിന്ദാപുരത്ത് പലപ്പോഴും തീണ്ടലും തല്ലും. ഇപ്പോഴും ഇതേ ടാങ്കിനുള്ളത് ജാതി വേർതിരിവിന്‍റെ അടയാളമായി രണ്ട് പൈപ്പു കൾ.


പൊളളാച്ചി മുതൽ മുതലമടവരെയുള്ള നെൽപാടങ്ങളും കരഭൂമിയുമൊക്കെ മാവിൻ തോപ്പുകളായി മാറുകയാണ്. മാവിൻതോപ്പുകളിൽ നാലു മാസം ഇടവിട്ട് അളവും കണക്കുമൊന്നുമില്ലാതെ കീടനാശിനി തളിക്കും. വിഷം തളിക്കാൻ തമിഴകത്തു നിന്നും യന്ത്രവണ്ടികൾ വരികയാണ് പതിവ്. നീറും കീടവും ചാകുന്നതു വരെ വിഷമടി നടത്തിയിട്ടേ കരാറുകാർ മടങ്ങു. കേരളത്തിൽ നിരോധനമുള്ള കീടനാശിനികൾ തമിഴ് നാട്ടിൽ അനുവദനീയമായിരിക്കെ വിഷക്കാറ്റിന്‍റെ താഴ് വാരമായി മാറിയിരിക്കുന്നു ഇവരുടെ ഭൂമി. ജോലിയും വേലയും വരുമാനവുമില്ലാതെ മാരകരോഗങ്ങളുടെ ഇരകളാകും മുൻപ് 18 കിലോമീറ്റർ താണ്ടി പൊള്ളാച്ചിയിലേക്കോ അപ്പുറം കോയന്പത്തൂരിലേക്കോ പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ് ജാതിഭ്രാന്തിന്‍റെ ഇരകളായ ചക്ലിയർ.

അതിരുകളില്ലാത്ത തോട്ടങ്ങളുടെ അധികാരികളായ ഗൗണ്ടർമാർ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയിൽ കൃഷിപ്പണിക്കു കൊണ്ടുവന്നവരാണ് ഗോവിന്ദാപുരം, എം പുതൂർ, മീങ്കര, നീലിപ്പാറ പ്രദേശങ്ങളിലെ ചക്ലിയർ. പൊള്ളാച്ചി, കോയന്പത്തൂർ, ചിന്നപ്പാളയം വഴിയോരങ്ങളിൽ തോട്ടിപ്പണി ചെയ്തിരുന്നവരാണ് കേരളത്തിലേക്കു വന്നത്. വേല തേടി വന്നവരെ ഗൗണ്ടർമാർ കൂര കെട്ടി പാർപ്പിച്ച് അടിമകളെപ്പോലെ വേലയെടുപ്പിച്ചു. പാലക്കാടൻ കരിമണ്ണ് ഇവരുടെ വിയർപ്പിൽ നനഞ്ഞപ്പോൾ റാഗിയും അരിയും ചോളവും വിളഞ്ഞു. തോട്ടങ്ങളിൽ പണികഴിഞ്ഞെത്തുന്പോൾ രാത്രി വൈകും.

ജന്മിമാരുടെ അറപ്പുരയ്ക്കു പിന്നിൽ കാര്യസ്ഥൻ അളന്നു കൊടുക്കുന്ന ധാന്യമായിരുന്നു ഇവർക്ക് വേതനം.

ആഴ്ചയിൽ നാലളവു ധാന്യമായിരുന്നു കൂലി. മാസം നാലു തവണ പറയിൽ അളന്നു കൊടുക്കും. ഒരു പറ ധാന്യം അനുഭവത്തിൽ അര പറയേ കാണു. ചോദിക്കാനും ചോദ്യം ചെയ്യാനും അധഃസ്ഥിതനെന്ത് അവകാശം. ധാന്യം പാളയിലോ തോൾമുണ്ടിലോ വീട്ടിലെത്തിച്ചു കുത്തിയാണ് ചക്ലിയർ അത്താഴം കഴിച്ചുറങ്ങിയത്. കലത്തിൽ ശേഷിക്കുന്ന പഴയങ്കഞ്ഞി പ്രഭാത ഭക്ഷണവും.

ഗൗണ്ടറുടെ കാലിപ്പുരയിലും കച്ചിപ്പുരയിലും ഉച്ചക്കഞ്ഞി കൊടുത്തിരുന്ന കാലമുണ്ട്. കാലിക്കു തീറ്റ കൊടുക്കുന്ന തടിത്തോണിയിൽ കഞ്ഞി ഒഴിച്ചു കൊടുക്കും. കുറെക്കാലം കഴിഞ്ഞപ്പോൾ മണ്‍ കോപ്പയിലായി കഞ്ഞി. കൂലിയായി പണം കിട്ടിത്തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഒരു പകൽ പണിതതിന് മൂന്നു രൂപ കൂലി എനിക്കു കിട്ടിയ കാലമുണ്ട്. കോളനിയിലെ കാരണവർ വെള്ളയാന്‍റെ ഓർമകൾ കരുണ വറ്റിയവരുടെ ക്രൂരതകളെ ചികഞ്ഞെടുത്തു.

മരുന്നും ചികിത്സയും നിഷേധിക്കപ്പെട്ടവരാണ് അതിർത്തി ഗ്രാമങ്ങളിൽ വഴിപോക്കരെപ്പോലെ കഴിയുന്ന ചക്ലിയർ. ഒരു സർക്കാർ പ്രാഥമിക ചികിത്സാലയം പോലും ഇവിടില്ല.
ചികിത്സ കിട്ടാൻ ചക്ലിയർക്ക് കോയന്പത്തൂർ സർക്കാർ ആശുപത്രിയിൽ പോകണം. അതല്ലെങ്കിൽ പാലക്കാട്ട് വരണം. ദൂരമേറെ താണ്ടേണ്ടതിനാൽ പ്രസവം വഴിയിലും വണ്ടിയിലുമൊക്കെ നടക്കാറുണ്ട്. ചില വാഹനങ്ങളിൽ കയറ്റുന്നതിലുമുണ്ട് ചക്ലിയർക്ക് ഭ്രഷ്ട്.
അടുത്ത കാലം വരെ പ്രസവം ഈരിൽ തന്നെയായിരുന്നു. തിരുമാൾ വയറ്റാട്ടി കോളനിയിൽ അഞ്ഞൂറു പ്രസവമെങ്കിലും കൂരകൾ കയറിയിറങ്ങി എടുത്തിട്ടുണ്ടാകും. നമ്മുടെ പൊണ്ടാട്ടി കാളിയുടെ മൂന്നു പേറെടുത്തതും തിരുമാൾ പാട്ടി തന്നെ. കാളി മൂന്നു പെറ്റതും പാടത്തെ പണി കഴിഞ്ഞു വന്ന മട്ടിലാണ്. ഉച്ചയ്ക്ക് കഞ്ഞികുടിച്ചു നോവു കയറി കൂരയിലേക്ക് ഓടി വന്നു കാളി മൂത്തവൾ മാരിയെ പെറ്റു. വിത കഴിഞ്ഞു വീട്ടിലെത്തി കർക്കടകത്തിലെ അന്തിക്കോളിനാണ് വെള്ളയാനെയും ഒടുകനെയും അവൾ പെറ്റത്. പേറു കഴിഞ്ഞ പെണ്ണിനു മരുന്നുണ്ടാക്കാനും തിരുമാൾ പാട്ടിക്ക് നല്ല വശമായിരുന്നു. ചുക്കും കുരുമുളകും പനം ശർക്കരയും കുറുന്തോട്ടിയുമൊക്കെ കൂട്ടിയ കഷായം. കഷായ സേവ കഴിഞ്ഞാൽ നാടൻ കോഴിയെ വെള്ളം നീട്ടി വേവിച്ച് സേവിക്കാൻ കോഴിരസം കൊടുത്തിരുന്നു . ഇതിനൊപ്പം ചൂടുവെള്ളത്തിൽ കുളിയും. ഒരു മാസം കഴിഞ്ഞാൽ പെറ്റ പെണ്ണും പണിക്കു ചെന്നേ പറ്റു. പണിയെടുത്താലല്ലേ വിശപ്പിനുള്ള വക കിട്ടൂ- കള്ളിച്ചെടികൾ വളർന്ന കുന്നിൻചെരുവിലെ കരിന്പാറയിലിരുന്നു മാരിയപ്പൻ പറഞ്ഞു. (തുടരും)

റെജി ജോസഫ്