ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാലക്കാടിന്‍റെ അതിർത്തി ഗ്രാമമായ ഗോവിന്ദാപുരം അംബദ്കർ ചക്ലിയ കോളനിയിലെ ജാതിവിവേചനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സവർണ സമുദായങ്ങളും അധികാരകേന്ദ്രങ്ങളും തീണ്ടാപ്പാട് അകലങ്ങളിലേക്ക് തള്ളിനീക്കിയ ചക്ലിയർ ജാതിപ്പോരിൽ നീറുകയാണ്. ഗോവിന്ദാപുരത്തു നിന്നു ചക്ലിയരെ ആട്ടിയോടിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഗ്രാമങ്ങളിൽ ഉടലെടുത്തിരിക്കുന്നത്. രാത്രി ആക്രമണങ്ങളും പകൽ വിവേചനവും സഹിക്കാനാവാതെ ചക്ലിയ സമുദായം കൂര വിട്ട് മധുരൈവീരൻ കോവിലിൽ അഭയം തേടിയിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും ചക്ലിയർ തീണ്ടുലും തൊടീലുമുള്ള വിഭാഗമാണ്. മേൽജാതിക്കാരൻ ചക്ലിയ പെണ്ണിനെ സ്നേഹിച്ചു കെട്ടിയാലും സവർണരുടെ കിണറ്റിൽ നിന്നു വെള്ളം കോരിയാലും കടുത്ത അപരാധമാണ്. എന്തിനേറെ ചായക്കടകളിലും ബാർബർ ഷോപ്പിലും ഇക്കാലത്തും ചക്്ലിയ സമുദായത്തിനു പ്രവേശനം നിഷേധിക്കപ്പെടുന്നു. ഇപ്പോഴിതാ ഗോവിന്ദാപുരത്ത് വീണ്ടും മനുഷ്യാവകാശത്തിന്‍റെ പ്രതിഷേധക്കൊടുങ്കാറ്റ് ഉയരുകയാണ്. പൊള്ളാച്ചി അതിരിടുന്ന കേരള അതിർത്തിയിലെ ജാതിഭ്രാന്തിന്‍റെ ഇരകളായി നരകിക്കുന്ന ജനസമൂഹത്തിന്‍റെ നൊന്പരങ്ങൾ ഇങ്ങനെ.

മീനാക്ഷിപുരം മുതൽ ഒഴലപ്പതി വരെ 36 കിലോമീറ്റർ അതിർത്തി ഗ്രാമങ്ങളുടെ അധിപൻമാർ ഭൂവുടമകളും പ്രമാണികളുമായ ഗൗണ്ടർമാരാണ്. കണ്ണെത്താദൂരം പാടങ്ങളും തെങ്ങിൻതോപ്പുകളുമുള്ള ഗൗണ്ടർമാരുടെ അധീനതയിലാണ് തലമുറകളായി അധ­­­ഃസ്ഥിതരായ ചക്ലിയർ. പാടങ്ങളിൽ രാവിലെ എട്ടു മുതൽ അന്തിമയങ്ങും വരെ ഉഴവുകാളകളെപ്പോലെ പണിയെടുക്കുന്നവർ. ആടുമാടുകളെ മേയിച്ചും കറ്റ ചുമന്നും മെതിച്ചും തെങ്ങിൻ തോപ്പുകൾ നനച്ചും കിട്ടുന്ന വരുമാനമാണ് ചക്ലിയരുടെ അന്നം.

വിതയും മെതിയും ചുമടും മാത്രമല്ല മാളിക മുറ്റം തൂത്തുവാരുക, ശൗചാലയം കഴുകുക തുടങ്ങിയ പണികൾ ചക്ലിയ സ്ത്രീകൾക്കുള്ളതാണ്. പതിനഞ്ചാം വയസിൽ തോട്ടങ്ങളിൽ തുടങ്ങുന്ന ജോലി മരണം വരെ തുടരും. യൂണിയനുകളും സംഘടനകളും ശക്തമായ ഇക്കാലത്തും ആണുങ്ങൾക്ക് കൂലി 300 രൂപ, പെണ്ണുങ്ങൾക്ക് 250.

പ്രാകൃത ശിക്ഷാമുറകളാണ് ജാതി അടിമകളായ ചക്ലിയർ ഭൂപ്രമാണികളിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുള്ളത്. ’ കുറ്റം ആരോപിച്ചു മകനെ അച്ഛനെക്കൊണ്ടു ചാട്ടവാറിനു തല്ലിക്കുന്നതും നുകത്തിൽ കെട്ടി വലിപ്പിക്കുന്നതുമൊക്കെയായിരുന്നു ശിക്ഷ. ഗൗണ്ടറുടെ മുറ്റത്തെ ശൗചാലയം ഉപയോഗിച്ചതിനു ചക്ലിയപ്പെണ്ണിന്‍റെ കൈവെള്ളയിൽ കർപ്പൂരം വച്ചു കത്തിച്ചതൊക്കെ ഇവർ മറന്നിട്ടില്ല. ഗോവിന്ദാപുരം കവലയിലെ ചായക്കടയിൽ കാലിൻമേൽ കാൽ വച്ചിരുന്നു ചായ കുടിച്ചു എന്ന കുറ്റത്തിന് അയ്യപ്പൻ എന്ന ബാലനെ പൊതിരെ തല്ലി. ജൻമിയുടെ പോത്ത് കുത്താൻ വന്നാൽ തല്ലിയോടിക്കാൻ ചക്ലിയന് അധികാരമില്ല. വേണമെങ്കിൽ ഓടിമാറിക്കോണം. മനുഷ്യനെക്കാൾ വില ജൻമിയുടെ തോട്ടത്തിൽ മാടിനു തന്നെയാണ്.

വിതം മുഴുവൻ അടിമകളെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ചക്്ലിയർ. ഭൂമിയും അധികാരവും ചക്ലിയരുടേത്. ധിക്കരിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ ഉൗരുവിലക്കാണ്. വിലക്കു കിട്ടിയാൽ പിന്നെ ജൻമിയുടെ പാടത്തോ വരന്പത്തോ കയറാൻ പറ്റില്ല. ജീവിക്കാൻ തലമുറകൾക്ക് മറ്റൊരു ജോലിയും കിട്ടില്ല. നാടു വിടുകയേ ഗതിയുള്ളു’ ഒഴലപ്പതിയിലെ ശിവരാജൻ പറഞ്ഞു.

ചിന്നകൗണ്ടന്നൂർ, തേനംപതി, മല്ലംപതി, ആട്ടാംപതി, കാമരാജ് നഗർ, മാലാഗഡ്, കിണർപള്ളം, കുപ്പാണ്ട കൗണ്ടന്നൂർ, അനുപ്പൂർ, വേലന്താവളം, ഒഴലപ്പതി, ഗോവിന്ദാപുരം, സ്രാന്പി, മൂലക്കട, ആർ വി പുതൂർ തുടങ്ങിയ ഉൾഗ്രാമങ്ങളിലാണ് അയിത്തവും ഉൗരുവിലക്കും ഇക്കാലത്തും കൊടികുത്തി വാഴുന്നത്.

രാവെന്നോ പകലെന്നോ ഇല്ലാതെ പണി ചെയ്യണം. പ്രമാണി ഗൗണ്ടർ അടുത്തു വന്നാൽ ഞങ്ങൾ കുനിഞ്ഞു നിൽക്കണം. തലമുണ്ട് അഴിച്ച് പുറംതിരിഞ്ഞു നിൽക്കണം. ഗൗണ്ടറുടെ മുറ്റത്ത് അടിമത്തത്തിന്‍റെ ശേഷിപ്പായി കൽത്തോണികൾ കാണാം. പഴഞ്ചോറും കഞ്ഞിയും കൂലിവേലക്കാർക്ക് ഒഴിച്ചു നൽകിയിരുന്നത് തോണികളിലാണ്. അനുസരണക്കേടു കാട്ടിയ കിടാത്തൻമാരെ പഴയ പ്രമാണികൾ അറപ്പുരയിൽ പൂട്ടിയിട്ടിരുന്നു. നായകളെ വിട്ടു കടിപ്പിച്ചിരുന്നു. ചക്കുപുരയിൽ കെട്ടി ചൂലിനും ചൂരലിനും തല്ലിയിരുന്നു- മാരിയപ്പൻ ഓർമിക്കുന്നു.

ജൻമി കയറിപ്പിടിച്ചപ്പോൾ ചെറുത്തു നിന്ന കിടാത്തികളെ കച്ചിപ്പുരയിലടച്ചു തീയിട്ടതും മുതലക്കുളത്തിൽ എറിഞ്ഞതുമൊക്കെ വയോധികരായ സ്ത്രീകളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. അധ­ഃസ്ഥിതരെന്നു മുദ്ര കുത്തപ്പെട്ട ഞങ്ങൾ എന്നും അടിമകളായി ജീവിക്കണമെന്ന് ഗൗണ്ടർ മാത്രമല്ല രാഷ്്ട്രീയക്കാരും ചിന്തിക്കുന്നു. വൃത്തികെട്ട മനുഷ്യർ എന്നു മുദ്രകുത്തപ്പെടാൻ ഞങ്ങളെന്തു തെറ്റുചെയ്തു. സർക്കാർ തന്ന ഒന്നര രണ്ടു സെന്‍റ് വീതം സ്ഥലത്ത് നാനൂറോളം കുടുംബങ്ങൾ കൂര കെട്ടിപ്പാർക്കുന്പോൾ എങ്ങനെയുണ്ടാകും വൃത്തി. വഴിയില്ല, വെള്ളമില്ല, വെളിച്ചമില്ല. ഓലപ്പുരകളെല്ലാം ചോർന്നൊലിക്കുകയാണ്. ഓടു മേഞ്ഞവ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. വീടിനു നടുവിൽ തൂണ്‍ നൽകി താങ്ങിനിറുത്ത മേൽക്കൂര. ഏറെ വീടുകളും നിലം പൊത്താതിരിക്കുന്നത് ഒരു തൂണിന്‍റെ ബലത്തിലാണ്. പത്തു കൊല്ലമായി ഇവരെല്ലാം വീട് അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിൽ അപേക്ഷ കൊടുക്കാൻ തുടങ്ങിയിട്ട്. നയാ പൈസ അംബദ്കർ കോളനിക്കാർക്കു കിട്ടാറില്ല.’ ഇങ്ങനെ നരകയാതനയുടെ അനുഭവങ്ങളും അവഗനയുടെ നൊന്പരങ്ങളും മാത്രമാണ് ശിവരാജന് പറയാനുണ്ടായത്.


പൊതുടാപ്പിൽനിന്നു കുടിവെള്ളമെടുത്തപ്പോൾ ഗൗണ്ടറുടെ കുടവുമായി കൂട്ടിമുട്ടിയതിന് കരിമാണ്ടയിലെ രാക്കായിക്കും കുടുംബത്തിനും കഴിഞ്ഞ കൊല്ലം കിട്ടിയ ശിക്ഷ ഉൗരുവിലക്കായിരുന്നു. ജൻമിയുടെ പണിയിടങ്ങളിൽ മാത്രമല്ല ചായക്കടകളിലും പലചരക്കു കടയിലും നിന്ന് രാക്കായി ആട്ടിപ്പായിക്കപ്പെട്ടു. വറുതിയിൽ പൊറുതി മുട്ടിയപ്പോൾ രാക്കായി കൊളന്തകളുമായി പൊള്ളാച്ചിയിലേക്ക് വണ്ടികയറി. അവിടെ കാലിത്തെരുവിൽ ചെരുപ്പുകുത്തി കഴിയുന്ന രാക്കായി പിന്നീട് മടങ്ങിവന്നിട്ടേയില്ല.

ജീവിതത്തിൽ മാത്രമല്ല മരണത്തിലും ചക്ലിയന് അപമാനം മാത്രം. അതിർത്തി ഗ്രാമങ്ങളിലൊരിടത്തും ഇവർക്ക് ശ്മശാനങ്ങളില്ല. സവർണരുടെ മണ്ണിൽ സംസ്കരിക്കാൻ അനുവാദവുമില്ല. കിലോമീറ്ററുകൾ മൃതദേഹം ചുമന്ന് പൊള്ളാച്ചിയിലെ പൊതു ശ്മശാനത്താണ് ചിലരൊക്കെ മൃതശരീരം മറവു ചെയ്യുക.അതല്ലെങ്കിൽ മീങ്കര പുഴയോരത്ത്് മറവു ചെയ്യും. കട്ടപ്പഞ്ചായത്ത് അഥവാ നാട്ടുപ്രമാണിമാരുടെ കോടതി അതിർത്തി ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. കുറിയും കൊന്പൻമീശയുമുള്ള ജൻമി ഊഞ്ഞാൽ കസേരയിലിരുന്ന് ് ശിക്ഷ വിധിക്കുന്ന നാട്ടുകോടതി. നാട്ടുപ്രമാണിമാരുടെ അനുവാദത്തോടെ മാത്രമെ കോളനിവാസികൾക്ക് പോലീസുമായി ബന്ധപ്പെടാൻ അനുവാദമുള്ളു.

ജാതിഭ്രാന്തും കൈയേറ്റങ്ങളും രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ ചക്ലിയ പെണ്ണുങ്ങൾ മധുരൈവീരന്‍റെ കോവിലിലാണ് ഇപ്പോഴത്തെ ഇരിപ്പും കിടപ്പും. ഗൗണ്ടറുടെ തോട്ടങ്ങളിൽ ഇക്കാലത്തൊന്നും വേലയില്ല. മുൻപൊക്കെ നാളികേരവും തെങ്ങോലയും ചുമക്കാൻ വിളിക്കുമായിരുന്നു. ചാണകംചുമടും പണിയായിരുന്നു. തെങ്ങിൻതോട്ടം അപ്പാടെ കരിക്കു കച്ചവടക്കാർ കരാറെടുക്കുകയാണ്. നാലും അഞ്ചും വർഷത്തേക്കാണ് കരാർ. വളമിടുന്നതും കരിക്കു വെട്ടുന്നതുമൊക്കെ അവരു കൊണ്ടുവരുന്ന പണിക്കാർ. കരിക്കു കുലയോടെ വെട്ടി അവർ വണ്ടികളിൽ കയറ്റി കൊണ്ടുപോകും. ഇനി വേല കിട്ടുന്ന കാലം വരുമെന്നു തോന്നുന്നില്ല’ . വഴിയോരത്തു കണ്ട മുരുകൻ പറഞ്ഞു.

’എപ്പോ വേണേലും വീട് തലയിൽ വീണ് ഞങ്ങളും മക്കളും ചാകും. ഭിത്തിയും കൂരയും ആടി നിൽക്കുവാ’. വീരമ്മയും കോതിയും ഒടുകിയും കുപ്പത്താളുമൊക്കെ കോവിൽമുറ്റത്തിരുന്നു വിധിയെ പഴിച്ചു.

അടച്ചുറപ്പുള്ള വീടുകൾ കോളനിയിൽ കാണാനില്ല. ഓടുകൾ പൊട്ടി ഇളകിയ കൂരകൾക്കൊന്നും ബലവത്തായ വാതിലുകളില്ല. കറുത്തയുടെയും ശിവകാമിയുടെയും ഓലപ്പുരകൾ ഇടിഞ്ഞു വീഴാറായിരിക്കുന്നു. വീരമ്മാളിന്‍റെയും സുബ്ബമ്മയുടെയും ഗോമതിയുടെയും കൂരകൾ മരത്തൂണുകളിൽ താങ്ങിനിറുത്തിയിരിക്കുകയാണ്. വയോധിക പെൻഷനോ ക്ഷേമ ആനുകൂല്യങ്ങളോ ഇവർക്കില്ല. ഒരു പാട് അപേക്ഷകൾ തമിഴിലും മലയാളത്തിലും എഴുതിച്ചു കൊടുത്തിട്ടുണ്ട്. വരുമാനത്തിന്‍റെ സർക്കാർ വക അടയാളമായ റേഷൻ കാർഡിൽ എപിഎൽ എന്നു മുദ്രവീണതിനാൽ ഇവരുടെ അപേക്ഷകൾ ചവിട്ടുകുട്ടയിൽ മാത്രം ഇടം പിടിക്കുന്നു. 206 പേർ വാർധക്യ പെൻഷന് അപേക്ഷ നൽകിയപ്പോൽ ആനുകൂല്യം അനുവദിച്ചുകിട്ടിയത് 12 പേർക്ക്.

അടുപ്പുകല്ലു മുതൽ അടിത്തറ വരെ ഇളകിയ വീടുകളെ ഇവിടെയുള്ളു. അടുപ്പിലും കിടപ്പു മുറിയിലുമൊക്കെ ചാലു കീറി ഒഴുകുകയാണ് മഴവെള്ളം. ഏറെ വീടുകൾക്കും കുക്കൂസും കുളിപ്പുരയുമില്ല. മീങ്കരയിലെ തുറസായ ഇടങ്ങളിലാണ് മലമൂത്രവിസർജനം. 20 വർഷം മുൻപു സർക്കാർ പണിയിച്ചു നൽകിയ വീടുകളേറെയും ചോർന്നൊലിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി 2009 മുതൽ അപേക്ഷിച്ചതിന്‍റെ രസീതുകളും കുറെ പരാതികളും മാത്രമുണ്ട് ഈ വീടുകളിൽ.
പത്താം ക്ലാസിനപ്പുറം പഠിക്കാനുള്ള അവസരം ഇവർക്കില്ല. പഠിച്ചാൽ തന്നെ ജോലിക്കുള്ള സാഹചര്യവുമില്ല. ബിരുദം പഠിച്ച ചിലന്പരേശനും മുരുകനും മണികണ്ഠനും കാലികളെ മേയിച്ച് കുടുംബം പോറ്റുന്നു.

പ്ലസ് ടു കഴിഞ്ഞ രഞ്ജിതയും ശിവകാമിയും ലക്ഷ്മിയും തിരുപ്പൂരിൽ തുണിക്കന്പനിയിൽ ജോലി ചെയ്യുന്നു. മുതലമട സ്കൂളിൽ പ്യൂണായി വിരമിച്ച മയിൽച്ചാമിയാണു ചക്ലിയർക്കിടയിൽ സർക്കാർ ജോലി ലഭിച്ച ഏകയാൾ. ജാതിവിവേചനത്തിൽ നെരിപ്പോടിൽ എരിയുന്ന ഗോവിന്ദാപുരത്തെ ഏറെ വിദ്യാലയം ഒരു അംഗൻവാടിയാണ്. ഒന്നാം ക്ലാസ് പഠിക്കാൻ ചക്ലിയ കിടാക്കൾ മൈലുകൾ താണ്ടണം.

(തുടരും)

റെജി ജോസഫ്