അരുതേ...ഹോണ്‍ അരുതേ....
അരുതേ...ഹോണ്‍ അരുതേ....
അമിതശബ്ദത്തില്‍ ഹോണടിച്ച് നിരത്തുകളില്‍ ചീറിപ്പായുന്ന വാഹന യാത്രികരുടെ ശ്രദ്ധയ്ക്ക്. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു സമൂഹത്തിനെ ഒന്നാകെയാണ്. മുതിര്‍ന്നവരെ മാത്രമല്ല ഉദരത്തിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവിയെതന്നെ ഇല്ലാതാക്കുന്നതാണു കാതടിപ്പിക്കുന്ന ശബ്ദം. അമിതശബ്ദംമൂലം കേള്‍വി ശക്തി കുറയുമെന്നതൊഴിച്ചാല്‍ മറ്റു കുഴപ്പം സംഭവിക്കില്ലല്ലോയെന്നു വിചാരിക്കുന്നവര്‍ക്കും തെറ്റി. ഗര്‍ഭസ്ഥ ശിശുവില്‍ തുടങ്ങി വയോധികര്‍ക്കുവരെ കേള്‍വിക്കുറവിനോടൊപ്പം ഹൃദയത്തിനും തലച്ചോറിനും രോഗങ്ങള്‍ ബാധിക്കുന്നതിനു പുറമെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അമിത ശബ്ദം കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ലോകത്തു വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്ന പ്രവണത ഏറ്റവും കൂടുതല്‍ കാണുക ഇന്ത്യയിലാകും. വിലകൊണ്ടും വലിപ്പംകൊണ്ടും തൊട്ടുമുന്നില്‍ പോകുന്ന വാഹനം ചെറുതാണേല്‍പോലും ഹോണ്‍ അടിച്ചു പേടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള നാടാണു നമ്മുടേത്. യുവാക്കളുടെ കാര്യമാണേല്‍ പറയുകയേവേണ്ട. പുതിയതരം ഹോണുകള്‍ കണ്ടുപിടിക്കുന്നതിനും ഇവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നവരാണ് ഇക്കൂട്ടരെന്നു പറയാം. ‌

പിടിക്കപ്പെട്ടാല്‍ ന്യായീകരണങ്ങള്‍ നിരവധിയാണെങ്കിലും അനാവശ്യമായ ഹോണ്‍ ഉപയോഗം മറ്റു രാജ്യങ്ങളില്‍ നടക്കില്ല. വിദേശ രാജ്യങ്ങളിലെല്ലാംതന്നെ അടിയന്തിര സഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതാണു ഹോണുകള്‍. നമ്മുടെ നാട്ടിലാകട്ടെ ആവശ്യത്തിനും അനാവശ്യത്തിനും ഉള്‍പ്പെടെ പുതിയ വാഹനം വാങ്ങിയെന്നു നാട്ടുകാരെ അറിയിക്കുന്നതും ഹോണടിച്ചാണ്. വാഹന നിര്‍മാതാക്കള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുമ്പോള്‍ 55 മുതല്‍ 60 ഡെസിബല്‍ വരെയുള്ള ഹോണുകളാണു വാഹനത്തില്‍ ഘടിപ്പിക്കുക. പിന്നീട് വാഹന ഉപയോക്താക്കള്‍ തങ്ങളുടെ ഇഷ്ടപ്രകാരം ഇതു എത്ര ഡെസിബല്‍വേണേലും വര്‍ധിപ്പിക്കുന്നു.

ചെറുതല്ല ആരോഗ്യ പ്രശ്‌നം

മനുഷ്യന്‍റെ ശബ്ദത്തിന്‍റെ പത്തുലക്ഷം മടങ്ങു തീവ്രതയുള്ളതാണു വാഹനങ്ങളുടെ ഹോണുകളില്‍നിന്ന് ഉണ്ടാകുന്ന ശബ്ദം. ഇതു മനസിലാക്കിയാല്‍തന്നെ ഹോണിടിച്ച് ദിനവും വാഹനം ഓടിക്കുന്നവര്‍ വരുത്തിവയ്ക്കുന്ന നാശം എത്ര ഭീകരമാണെന്നു നമുക്ക് മനസിലാക്കാന്‍ സാധിക്കും. അമിത ശബ്ദത്തെ തടയാനുള്ള ശേഷിയൊന്നും നമ്മുടെ കര്‍ണപുടങ്ങള്‍ക്കില്ല. തൊട്ടടുത്തുനിന്നുണ്ടാകുന്ന അമിതശബ്ദം മനുഷ്യന്‍റെ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇതിനുപുറമെ ഹൃദ്യോഗങ്ങള്‍ക്കും കേള്‍വി ശക്തി കുറയുവാനും കാരണമാകാം. പല മാനസിക പ്രശ്‌നങ്ങളും വരുത്തിവയ്ക്കാവുന്ന ഈ അമിത ശബ്ദമൂലം വിദ്യാര്‍ഥികള്‍ക്കു പഠനവൈകല്യങ്ങളും ഉണ്ടാകാറുണ്ട്.

ഇതിനെല്ലാം പുറമെയാണു ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയെപ്പോലും അമിത ശബ്ദം ബാധിക്കുന്നത്. ഗര്‍ഭസ്ഥശിശു അതിന്‍റെ മാതാവിന്‍റെ ശബ്ദങ്ങളും ഹൃദയമിടിപ്പുകളും രക്തചംക്രമണങ്ങള്‍കൊണ്ടുള്ള ശബ്ദങ്ങളും തിരിച്ചറിയുന്നുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. അതിനാല്‍തന്നെ 80 ഡെസിബലില്‍കൂടുതലുള്ള ശബ്ദം ശിശുവിന്‍റെ ശ്രവണശേഷി കുറയ്ക്കുന്നതിനോ എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നതിനോ കാരണമാകുന്നു. നാം അറിയാതെ വരുത്തിവയ്ക്കുന്ന ചില കാര്യങ്ങള്‍ ഇത്തരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണു വരുത്തിവക്കുന്നത്.

ചിന്ത മാറണം കാഴ്ചപ്പാടുകളും

വാഹനം നിരത്തിലിറക്കിയാല്‍ ഹോണടിക്കണമെന്ന ചിന്ത പുലര്‍ത്തുന്നവരാണു നമ്മില്‍ ഭൂരിപക്ഷംപേരും. ഇതുതന്നെയാണു ആദ്യം മാറ്റേണ്ടതും. പ്രധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍, മുന്നില്‍ വേഗത കുറച്ചുപോകുന്ന വാഹനത്തെ മറികടക്കുമ്പോള്‍, ട്രാഫിക്കില്‍ കുരുങ്ങിയാല്‍ തുടങ്ങി സദാസമയങ്ങളിലും ഹോണുകളില്‍നിന്നു കൈയെടുക്കാത്തവരാണു നമ്മില്‍ പലരും. ഇൗ ശീലം മാറ്റി വാഹനത്തിലുള്ള മറ്റു സൗകര്യങ്ങള്‍ ഉപയോഗിക്കാനാണു ശ്രമിക്കേണ്ടതുണ്ട്. മുന്നിലെ വാഹനങ്ങളെ മറികടക്കുമ്പോള്‍ ഉള്‍പ്പെടെ ഹെഡ്‌ലൈറ്റുകള്‍ പ്രകാശിപ്പിച്ച് പ്രകാശത്തിന്‍റെ തീവ്രത ഇടവിട്ട് കൂട്ടിയും കുറച്ചും മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കും. ഇതിനെല്ലാം പുറമെ റിയര്‍ വ്യൂ മിററില്‍ കൃത്യമായി നോക്കിയാല്‍തന്നെ പകല്‍സമയങ്ങളില്‍ ഹോണിന്‍റെ ആവശ്യം ഒഴിവാക്കാന്‍ സാധിക്കും. രാത്രിയിലാകട്ടെ ഹെഡ്‌ലൈറ്റുകളുടെ കൃത്യമായ ഉപയോഗം ഹോണിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നതാണ്.

നിരോധിത മേഖലകളിലും നോ രക്ഷ

ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, കോടതി പരിസരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഹോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കുന്നവര്‍ നന്നേ കുറവാണ്. ലൈസന്‍സ് എടുക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കായി മാത്രം നിയമങ്ങള്‍ മനപാഠമാക്കുന്നവര്‍ വാഹനം നിരത്തിലിറക്കിയാല്‍ ഇവ പാലിക്കാറേയില്ല. ഹോണ്‍ നിരോധിത മേഖലയില്‍ മറ്റിടങ്ങളിലേതിനേക്കാള്‍ നീട്ടി ഹോണ്‍ മുഴക്കുന്നവരും കുറവല്ലാതാനും. ഒരു തരത്തില്‍ പറഞ്ഞാല്‍ ചീത്ത വിളികളാണു ഹോണിലൂടെ നടക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ ഹോണിലൂടെയാണു നിരത്തുകളില്‍ യാത്ര സുഗമമാക്കുന്നത്. നിരോധിത മേഖലകളില്‍ ഹോണടിക്കുന്നവരെ പിടികുടാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഉണ്ടാകാറില്ലെന്നതാണു സത്യം.


മനുഷ്യരെ മാത്രമല്ല മൃഗങ്ങള്‍ക്കും

അമിതശബ്ദം മനുഷ്യര്‍ക്കുമാത്രമല്ല മൃഗങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും. മലയോരമേഖലകളിലൂടെയും വനാതിര്‍ത്തികളിലൂടെയും പായുന്ന വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന അമിതശബ്ദം മൃഗങ്ങളില്‍ അക്രമണോത്സുകത വര്‍ധിക്കുന്നതിനു കാരണമാകുന്നതായാണു വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പഠനങ്ങളില്‍ ഇതു ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെങ്കിലും മൃഗങ്ങള്‍ക്കും അമിതശബ്ദം വിനയാകുമെന്നാണു സൂചന. നഗരഹൃദയങ്ങളില്‍ അമിതശബ്ദത്തിനു കൂച്ചുവിലങ്ങിടാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ അമിതശബ്ദത്തിനു കര്‍ശന പരിശോധനകള്‍ ഉണ്ടാകാറില്ല.

പണ്ട് സൗണ്ട് ഹോണ്‍ പ്ലീസ്, നിലവില്‍ ഹോണ്‍ നോട്ട് ഓകെ

പഴയ വാഹനങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നില്‍ ഇത്തരമൊരു സൂചന കാണും 'സൗണ്ട് ഹോണ്‍ പ്ലീസ്' എന്ന്. പഴയ കാലത്തു വാഹനങ്ങളില്‍ വ്യാപകമായി ഇത്തരമൊരു അറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ ആസ്ഥാനത്ത് 'ഹോണ്‍ നോട്ട് ഓകെ' എന്ന സ്റ്റിക്കറുകള്‍ കൈയ്യടിക്കിയിരിക്കുകയാണ്. റോഡുകളില്‍ വളരെകുറച്ച് വാഹനങ്ങള്‍ ഉണ്ടായിരുന്ന സമയത്താണു സൗണ്ട് ഹോണ്‍ പ്ലീസ് എന്ന അറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നത്. നിരത്തിലുള്ള ട്രക്ക് ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങളില്‍ ഈ എഴുത്തുകള്‍ ഇപ്പോഴും കാണാന്‍ സാധിക്കും. വാഹനങ്ങളുടെ എണ്ണം ജനസംഘയോട് മത്സരിക്കുന്ന ഇക്കാലയളവില്‍ ബംഗ്‌ളുരൂവില്‍ ഒരുകുട്ടം ചെറുപ്പക്കാരാണു ഹോണ്‍ നോട്ട് ഓകെ കാമ്പയിനുമായി രംഗത്തിറങ്ങിയത്. എല്ലാ വാഹനങ്ങളുടെ പിന്നിലും ഹോണ്‍നോട്ട് ഓകെ സ്റ്റിക്കള്‍ പതിക്കും. ഈ സ്റ്റിക്കറുകള്‍ പിന്നാല വരുന്ന വാഹനങ്ങളുടെ ഡ്രൈവറെ ഹോണ്‍ മുഴക്കരുതെന്നു ഓര്‍മ്മപെടുത്തും. സംസ്ഥാനത്തും കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതു വ്യാപിച്ചു കഴിഞ്ഞു.

പിഴയുണ്ടെങ്കിലും വിഷയമല്ല

ഉച്ചത്തില്‍ ഹോണ്‍മുഴക്കി പായുന്നവരെ പിടികൂടി അധികൃതര്‍ ആയിരംരൂപ പിഴ ഈടാക്കുന്നുണ്ടെങ്കിലും ഭൂരിഭാഗംപേര്‍ക്കും ഇതു വിഷയമേയല്ല. ഒരു പിഴ അടച്ചാല്‍ ദിവസം മുഴുവന്‍ യാത്രചെയ്യാം എന്നു ധരിക്കുന്നവരാണു മലയാളികളെന്നു മോട്ടോള്‍വാഹനവകുപ്പ്്് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു കുറ്റം ഒരു ദിവസം എത്രതവണ വേണമെങ്കിലും ചെയ്യാമെന്നു തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗംപേരും.

മലയാളികൾക്കു ശരിയായ ഡ്രൈവിംഗ് ശൈലിയില്ല

മലയാളികള്‍ക്കു ശരിയായ ഡ്രൈവിംഗ് ശൈലിയില്ലാത്തതാണു ഹോണിന്‍റെ ഉപയോഗം വര്‍ധിക്കാന്‍ കാരണം. വിദേശരാജ്യങ്ങളില്‍ മണിക്കൂറുകള്‍ കുരുക്കില്‍പെട്ടാലും ഒരൊറ്റ വാഹനവും ഹോണ്‍ മുഴക്കില്ല. കേരളത്തിലാകട്ടെ വാഹനങ്ങള്‍ അഞ്ചു മിനിട്ടു കുരുങ്ങിയാല്‍ ഹോണില്‍നിന്നു ഡ്രൈവര്‍മാര്‍ കൈയെടിക്കില്ല. വാഹനങ്ങളില്‍ 55 മുതല്‍ 80 ഡെസിബല്‍വരെയുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍നിന്നു സാധാരണയായി പിഴ ഈടാക്കാറില്ല. ഇരുചക്ര വാഹനങ്ങള്‍ക്കു 55 ഡെസിബലും കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്കു 70 ഡെസിബല്‍ ശബ്ദമുള്ള ഹോണുകളുമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഒരു ദിവസം ഒരേ വാഹനം എത്ര തവണ വേണമെങ്കിലും പരിശോധിക്കുവാനും ഇവയ്ക്കു പിഴ ഈടാക്കുവാനും അനുമതിയുണ്ടെന്നും സര്‍വസാധാരണയായി ഒരാള്‍ പിടിക്കപെട്ടാല്‍ തെറ്റുതിരുത്തുവാന്‍ ഒരു ദിവസം സാവകാശം നല്‍കാറുണ്ട്. ഇതാണു ഒരു ദിവസം ഒരു തവണ പിഴ അടച്ചാല്‍ മതിയെന്ന പ്രചരണത്തിനു പിന്നില്‍.

പി.എച്ച്. സാദിഖ്അലി
(എറണാകുളം ആര്‍ടിഒ)

മനസുവച്ചാല്‍ നമുക്കും സാധിക്കുംല

ജനങ്ങളും ഒപ്പം അധികൃതരും മനസുവച്ചാല്‍ നമ്മുടെ നഗരങ്ങളിലും നോ ഹോണ്‍ ലക്ഷ്യംവരിക്കാന്‍ സാധിക്കും. ഹോണിന്‍റെ അമിത ഉപയോഗംമൂലമുള്ള ദൂഷ്യഫലങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുക ലക്ഷ്യമിട്ട് ഐഎംഎക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണു നാഷണല്‍ ഇൻസിസ്റ്റ്യൂട്ട് ഫോര്‍ സേഫ് സൗണ്ട് (നിസ്സ്). കൊച്ചി നഗരത്തെ നോ ഹോണ്‍ സിറ്റിയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. മിസ്സോറാമില്‍ ഐസ്‌വാള്‍ സിറ്റിയിലും സിക്കിമിന്‍റെ തലസ്ഥാനമായ ജാന്‍ഹോക്കിലും സര്‍ക്കാര്‍ നോ ഹോണ്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ അനാവശ്യമായി ഹോണ്‍ ഉപയോഗിച്ചാല്‍ മൂവായിരം രൂപയാണു പിഴ.

ഇത്തരത്തില്‍ സംസ്ഥാനത്തും നിയമം കര്‍ശനമായിനടപ്പിലാക്കിയാല്‍ നോ ഹോണ്‍ ഉപയോഗം നടപ്പിലാക്കാവുന്നതേയുള്ളൂ. നിലവില്‍ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന 75 ശതമാനം ബസ് ഡ്രൈവര്‍മാരിലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരിലും കേള്‍വിസംബന്ധമായ പ്രശ്‌നങ്ങളുണ്ട്.

ഡോ. വി.ഡി. പ്രദീപ് കുമാര്‍ല (നാഷണല്‍ ഇന്‍സിസ്റ്റ്യ.ൂട്ട് ഫോര്‍ സേഫ് സൗണ്ട് സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍)