Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാലം കാത്തുവച്ച രണ്ടാമൂഴം
സമയം അനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി... എന്ന് രണ്ടാമൂഴത്തിന്റെ തുടക്കത്തിൽ എം.ടി.വാസുദേവൻനായർ കുറിച്ചിട്ടിട്ടുണ്ട ്. കാലം കാത്തുസൂക്ഷിച്ച മലയാളത്തിന്റെ പുണ്യമായ രണ്ടാമൂഴം ദൃശ്യവത്കരിക്കാൻ പോകുന്നുവെന്ന വിലപിടിപ്പുള്ള വാർത്ത പുറത്തുവരുന്പോൾ അത് യാഥാർഥ്യമാകാൻ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. കാലം അഭ്രപാളിക്കു നൽകാതെ കാത്തുവെച്ച രണ്ടാമൂഴം പുസ്തകത്താളുകളിലെ അക്ഷരങ്ങളിൽ നിന്ന് അഭ്രപാളിയിലെ ദൃശ്യവിസ്മയമാകാൻ ഒരുങ്ങുകയാണ്. അപ്പോൾ എം.ടിയുടെ വാക്കുകൾ കടമെടുത്ത് ഒരിക്കൽ കൂടി പറയാം..സമയം അനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി...
ബാഹുബലി കണ്ട ് അത്ഭുതപ്പെട്ടപോലെ ഒരിക്കലും രണ്ടാമൂഴം കണ്ട ് അത്ഭുതപ്പെടില്ലായിരിക്കാം. കാരണം കാഴ്ചയുടെ വസന്തോത്സവത്തിനപ്പുറം മനുഷ്യമനസുകളുടെ ഭ്രമകൽപനകളും സമസ്തവികാരവിക്ഷോഭങ്ങളുമാണ് രണ്ടാമൂഴത്തെ അത്ഭുതപ്പെടുത്തുന്നത്. അക്ഷരരൂപത്തിൽ മലയാളികളെ കോരിത്തരിപ്പിച്ച രണ്ടാമൂഴം സിനിമയുടെ കാഴ്ചപ്പാടത്തേക്ക് പറിച്ചുനടുന്പോൾ അതെങ്ങിനെയായിരിക്കും എന്ന് കണ്ടറിയാൻ കൗതുകമേറെയാണ്. നോവലിന്റെ ഭംഗിയും ശക്തിയും അതേപടി സിനിമയിൽ കാണാനാകുമോ എന്നതാണ് ആദ്യമുയരുന്ന ചോദ്യം. എം.ടി വാസുദേവൻ നായരുടെ പ്രശസ്തമായ ചെറുകഥ വാനപ്രസ്ഥം പിന്നീട് തീർഥാടനം എന്ന സിനിമയായപ്പോൾ വാനപ്രസ്ഥം തന്ന ലഹരിയുടെ ചെറിയൊരു അംശം മാത്രമേ സിനിമയിൽ നിന്നു ലഭ്യമായുള്ളു. രണ്ട ാമൂഴം സിനിമയാക്കുന്പോൾ ചോർന്നുപോകാതിരിക്കേണ്ട ത് മുന്നൂറോളം പേജുകളിലായി എം.ടി.എന്ന മഹാപ്രതിഭ നിറച്ചുവച്ച ആ ലഹരിയാണ്...ആ വിസ്മയമാണ്...
ദൃശ്യവിസ്മയത്തേക്കാൾ പതിൻമടങ്ങ് ശക്തിയാണ് രണ്ടാമൂഴം എന്ന നോവലിനുളളത്. മഹാഭാരത യുദ്ധത്തെ പോലും വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് എം.ടി വിവരിച്ചിട്ടുള്ളത്.
മണ്ണിനു വേണ്ട ി മഹാഭാരതവും പെണ്ണിനു വേണ്ട ി രാമായണവും എന്ന് പണ്ട ാരോ എഴുതിയിട്ടുണ്ട ്. ആരും കാണാൻ തയ്യാറാവാതെ പോയ ഭീമസേനന്റെ മനസിലേക്ക് എം.ടി നടത്തിയ പരകായപ്രവേശമാണ് രണ്ടാമൂഴം. പ്രണയവും കാമവും വിരഹവും വാത്സല്യവും തുടങ്ങി സ്നേഹത്തിന്റെ നാനാർത്ഥങ്ങളാണ് ഭീമസേനന്റെ മനസ്. അത് മോഹൻലാലിനേക്കാൾ നന്നായി മറ്റാർക്കാണ് അവതരിപ്പിക്കാനാവുക..
പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകത്തിൽ ഭീമനായി അരങ്ങുവാണ മോഹൻലാലിന് രണ്ടാമൂഴത്തിലെ ഭീമനും വിസ്മയമാക്കി മാറ്റാനാകും. ഒന്‍പതു രസങ്ങളും ഭീമനിലുണ്ട്. ശാന്തവും കരുണവും രൗദ്രതയും വീരവും ദു:ഖവും ശൃംഗാരവുമെല്ലാം....അതെല്ലാം മോഹൻലാലിൽ നിന്ന് കാണാനാകുന്പോൾ അതിനും രസമേറെ...
കവിത തുളുന്പുന്ന വരികൾ അനേകായിരം അർഥങ്ങളും
കവിത തുളുന്പുന്ന വരികളും വരികൾക്കിടയിൽ അനേകായിരം അർഥങ്ങളൊളിപ്പിച്ചുവെച്ച മൗനങ്ങളുമാണ് രണ്ട ാമൂഴത്തിന്റെ ശക്തി. നോവലിന്റെ രൂപത്തിലാണെങ്കിലും ലക്ഷണമൊത്ത ചെറുകഥയുടെ ശക്തിയും ഭംഗിയും രണ്ടാമൂഴത്തിനുണ്ട ്. സിനിമയാക്കുന്പോൾ ഇതിൽ പലതും ഒഴിവാക്കേണ്ട ി വരും. ഡയലോഗിന്റെ ഭാഷയും നോവലിന്റെ ഭാഷയും രണ്ട ും രണ്ട ാണെന്നതുകൊണ്ട ു തന്നെ എന്തെല്ലാം മാറ്റങ്ങൾ ഉണ്ട ാകുമെന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. വാനപ്രസ്ഥത്തിന്റെ കാര്യത്തിൽ സിനിമാറ്റിക് ഭാഷ ദുർബലവും ചെറുകഥയുടെ ഭാഷ ശക്തവുമായിരുന്നു. വടക്കൻവീരഗാഥയും പഴശ്ശിരാജയും നേരിട്ടുളള തിരക്കഥകളായിരുന്നു. രണ്ടാമൂഴം സിനിമ വിലയിരുത്തപ്പെടുക നോവലുമായി താരതമ്യം ചെയ്തിട്ടായിരിക്കുമെന്നതിൽ സംശയമില്ല.
|
|
രണ്ടാമൂഴത്തിലെ പല വരികളും കവിത തുളുന്പുന്നതാണ്...
നിനക്കായി, പിറക്കാൻ പോകുന്ന എന്റെ സന്തതിയ്ക്കായി ഒരടയാളമായിക്കൂടി വിലപിടിപ്പുള്ളതൊന്നും തരാനില്ലാത്ത ദരിദ്രനാണിപ്പോൾ ഭീമസേനൻ ..
ശത്രുവിനോട് ദയ കാട്ടരുത്, ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ട ും നേരിടുന്പോൾ അജയ്യനാകും..
മദജലത്തിന്റെ അരഭ്രാന്ത് മനുഷ്യന്റെ മുഴുഭ്രാന്തിന്റെ മുന്നിൽ ഭയന്ന് ചിന്നംവിളിച്ചു...
ദ്രൗപദിയുടെ വിയർപ്പിന് താമരപ്പൂവിന്റെ ഗന്ധമായിരുന്നു...
ഭിക്ഷ ദ്രൗപദിയാണെന്നറിഞ്ഞിട്ടു തന്നെയാണ് മന്ദാ ഞാൻ പറഞ്ഞത് പങ്കിടാൻ..
അമ്മ അകത്തേക്കു പോയപ്പോൾ ഞാൻ ദു:ഖിച്ചു. അമ്മയുടെ മുന്പിൽ ദുർബലനായി നിൽക്കേണ്ടി വന്നതിലുള്ള ദു:ഖം. പിന്നെ അറിയാതെ അടക്കിപ്പിടിച്ച ഒരു ചിരിപൊട്ടി..
ബിജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ...പിന്നെ എന്തെല്ലാം..
നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല, എന്റെ അമ്മയെ...
ഇത്തരത്തിൽ ആത്മഗതങ്ങളായും ചിന്തകളായും ഭ്രമകൽപ്പനകളായും അനവധി നിരവധി വാചകങ്ങൾ രണ്ടാമൂഴത്തിലുണ്ട ്. പലപ്പോഴും ഒന്നിലധികം അർഥങ്ങൾ ഉള്ളിലൊളിപ്പിച്ച വാക്യങ്ങൾ. നോവൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി സിനിമ കാണുന്പോൾ കിട്ടുകയെന്നത് അപൂർവമായ കാര്യമാണ്. എങ്കിലും എം.ടി വാസുദേവൻ നായർ തന്നെ തിരക്കഥയൊരുക്കുന്പോൾ രണ്ടാമൂഴം നോവലായി വായിച്ചപ്പോൾ ലഭിച്ച സുഖം ദൃശ്യഭാഷയിൽ കാണുന്പോഴും ഉണ്ടാകുമെന്നാണ് ലോകമെങ്ങുമുളള മലയാളികളുടെ പ്രതീക്ഷ.
രണ്ടാമൂഴം സിനിമയാകുന്ന വാർത്ത വീണ്ട ും വന്നതോടെ സോഷ്യൽമീഡിയ ഇതിനു പിന്നിലണിനിരന്നുകഴിഞ്ഞു. പോസ്റ്ററുകൾ പോലും ഡിസൈൻ ചെയ്ത് പലരും ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റു ചെയ്ത് ഷെയർ ചെയ്ത് വാർത്ത ആഘോഷിക്കുന്നു.
രണ്ടാമൂഴം സിനിമയാക്കുന്നുവെന്നും എം.ടി.വാസുദേവൻനായർ തിരക്കഥ ഒരുക്കുന്നുവെന്നും കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എം.ടിക്കൊപ്പം വടക്കൻവീരഗാഥയും പഴശ്ശിരാജയും ഒരുക്കിയ ഹരിഹരൻ തന്നെയാകും രണ്ട ാമൂഴത്തിനും ദൃശ്യഭാഷ്യമൊരുക്കുകയെന്നും അഭ്യൂഹങ്ങളുണ്ട ായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാകഥയും മാറിയിരിക്കുന്നു.
എം.ടി തന്നെ തിരക്കഥയൊരുക്കുമെന്നും ഭീമനായി എല്ലാവരും കരുതിയ പോലെ മോഹൻലാൽ തന്നെ വേഷമിടുമെന്നുമാണ് ഒടുവിലെ സ്ഥിരീകരണം. ഗദയുമായി മോഹൻലാൽ ഭീമനായി നിൽക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട ്. ഇന്ത്യൻ സിനിമയിലെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട ാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അമിതാഭ് ബച്ചനും നാഗാർജുനയും വിക്രമും ഐശ്വര്യ റായിയുമൊക്കെ ചേർന്നുളള പോസ്റ്റർ ചിലർ തയ്യാറാക്കിയിട്ടുണ്ട ്. ചിലരാകട്ടെ ഇവർക്കൊപ്പം പഴശിരാജയിലെ മമ്മുട്ടിയുടെ ചിത്രവും ചേർത്താണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മഞ്ജുവാര്യരും ചിത്രത്തിലുണ്ടെ ന്നാണ് അജ്ഞാതരുടെ റിപ്പോർട്ടുകൾ. ഏതായാലും ചിത്രത്തിന്റെ ആദ്യ ക്ലാപ്പിനു മുന്നേ തന്നെ സാഹിത്യ-സിനിമാപ്രേമികൾ ചേർന്ന് രണ്ടാമൂഴത്തിന് നല്ലൊരു വരവേൽപ്പാണ് നൽകിയിരിക്കുന്നത്.
|
|
മന്ദനായ വൃകോദരനെ രണ്ട ാമൂഴത്തിൽ നന്പൂതിരി ചിത്രങ്ങളിലൂടെയാണ് മലയാളി കണ്ടത്. ഏതാനും ചില കോറിയിടലുകളലൂടെ മലയാളിക്ക് വരയുടെ വസന്തകാലം സമ്മാനിച്ച നന്പൂതിരി ചിത്രങ്ങളിൽ നിന്നും ദൃശ്യങ്ങളിലേക്കുള്ള പകർന്നാട്ടമാണ് രണ്ടാമൂഴം സിനിമ. മുപ്പത് ലക്കങ്ങളിലധികം ഇതിനകം ഇറങ്ങിക്കഴിഞ്ഞ ഈ നോവൽ ഇപ്പോഴും ലോകത്തെവിടെയൊക്കെയോ ഉളള മലയാളികൾ വായിച്ചനുഭവിക്കുന്നു. ഇന്നും പുസ്തകോത്സവങ്ങളിൽ ബെസ്റ്റ് സെല്ലറാണ് രണ്ടാമൂഴം.
വി.എ.ശ്രീകുമാർ മേനോൻ രണ്ടാമൂഴം സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോൾ മിക്കവർക്കും ആളെ പിടികിട്ടിയില്ലെന്നതാണ് സത്യം. ഹരിഹരന്റെ പേര് പറഞ്ഞുകേട്ടിരുന്ന സ്ഥാനത്ത് വി.എ.ശ്രീകുമാർ മേനോൻ എന്ന് കേട്ടപ്പോൾ ആകെ ഒരു കണ്ഫ്യൂഷൻ തോന്നിയവർ നിരവധിയാണ്. രണ്ട ാമൂഴം എന്ന വലിയൊരു സബ്ജക്ട് സംവിധാനം ചെയ്യാൻ മാത്രം കേമനാണോ ശ്രീകുമാർ മേനോൻ എന്ന് സംശയിച്ചവരുമുണ്ട ്.
പരസ്യ സംവിധാനത്തിൽ കഴിവു തെളിയിച്ചിട്ടുള്ള ആളാണ് വി.എ ശ്രീകുമാർ മേനോൻ. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമാണിദ്ദേഹം. ഒരുപാട് കഷ്ടപ്പാടുകളിലൂടെയായിരുന്നു ശ്രീകുമാറിന്റെ വിജയപഥത്തിലേക്കുള്ള യാത്ര. വിശ്വാസം അതല്ലേ എല്ലാം’, ’വളരണം ഈ നാട് തുടരണം ഈ ഭരണം’ പോലുള്ള ജനപ്രിയമായ ഹിറ്റ് ഡയലോഗുകളുടെയെല്ലാം സൂത്രധാരൻ വി.എ ശ്രീകുമാറാണ്.
മണപ്പുറം ഫിനാൻസിന് വേണ്ട ി പരസ്യ ചിത്രം ഒരുക്കിയത് ശ്രീകുമാറാണ്. 12 ഭാഷകളിലായി ഒരുക്കിയ പരസ്യത്തിൽ എട്ട് ബ്രാന്റ് അംബാസിഡർ മാരാണ് ഉള്ളത് മോഹൻലാൽ, അക്ഷയ് കുമാർ, വിക്രം, വെങ്കിടേഷ്, പുനീത് രാജ്കുമാർ, ഉത്തം മൊഹൻണ്ട ി, മിഥുൻ ചക്രബോർട്ടി, സച്ചിൻ കാദേകർ എന്നിവരായിരുന്നു അത്
ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും സാന്റവുഡിലും മലയാളത്തിലുമുള്ള ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ശ്രീകുമാർ പ്രവൃത്തിച്ചിട്ടുണ്ട ്. അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, ഐശ്വര്യ റായ്, സുസ്മിത സെൻ, അക്ഷയ് കുമാർ, നാഗാർജ്ജുൻ, പ്രഭു, ദിലീപ്, ശിവരാജ് കുമാർ അങ്ങനെ നീളുന്നു ആ പട്ടിക.
പ്രിയദർശനൊപ്പം കേരള ഐപിഎൽ ടീമായ കേരള ടസ്കേഷ്സിന്റെ പ്രമോഷണൽ വീഡിയോ ചെയ്തതിൽ പങ്കാളിയായിരുന്നു ശ്രീകുമാർ. ലോകോത്തര വൻകിട കന്പനികളും കോർപറേറ്റ് സ്ഥാപനങ്ങളുമെല്ലാം വി.എ.ശ്രീകുമാറിന്റെ ക്ലൈന്റുകളാണ്.
ഇനി പറയൂ...
അക്ഷരച്ചെപ്പിലടച്ച് കാലം അഭ്രപാളിക്ക് നൽകാതെ കാത്തുവെച്ച രണ്ടാമൂഴം എന്ന പുണ്യത്തിനെ ഭദ്രമായി ഏൽപ്പിക്കാൻ പറ്റിയ സംവിധായകൻ തന്നെയല്ലേ വി.എ.ശ്രീകുമാർ മേനോൻ...
ഋഷി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top