ഇനിയും നടുക്കം മാറാതെ....
ഇനിയും നടുക്കം മാറാതെ....
ഉന്നത വിദ്യാഭ്യാസം നൽകി വളർത്തിയ മകൻ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിക്രൂരമായി കൊലപ്പെടുത്തുക,ഒരു മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി വയ്ക്കുക, മറ്റുള്ളവയെ പെട്രോളിച്ച് കത്തിക്കുക, പോലീസ് നാടൊട്ടുക്ക് പ്രതിക്കായി വലവീശുന്പോൾ നാടുവിട്ട പ്രതി തിരിച്ചുവന്ന് പോലീസ് പിടിയിലാവുക, താനെന്തിനാണ് കൊല നടത്തിയതെന്ന് പോലീസിനോട് തന്നെ ചോദിച്ചറിയാനാണ് തിരിച്ചെത്തിയതെന്ന് ചോദ്യംചെയ്ത പോലീസിനോട് പറയുക - തലസ്ഥാനത്തെ പോലീസുകാർ ഇത്രയും സങ്കീർണമായ ഒരു കേസന്വേഷണത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. ഓരോ തവണ ചോദ്യം ചെയ്യുന്പോഴും സംഭവബഹുലമായ ഓരോ കഥകളാണ് പുറത്തുവന്നത്. ഒരു മനഃശാസ്ത്രജ്ഞനും കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെയാണ് തലസ്ഥാനത്തെ പോലീസുകാർ കടന്നുപോയത്.

സംഭവത്തിൽ ഞെട്ടൽ മാറാതെ കഴിയുകയാണ് നന്ദൻകോട് നിവാസികൾ. മകൻ തന്നെ മാതാപിതാക്കളെ ഉൾപ്പെടെ കൊലപ്പെടുത്തിയെന്ന വിവരം ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയോടെ ഞെട്ടലോടെയും ഭീതിയോടെയുമാണ് നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം താമസിക്കുന്ന പ്രദേശവാസികൾ അറിഞ്ഞത്. പ്രഫ. രാജതങ്കം, ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മുൻ ആർഎംഒ ഡോ. ജീൻ പത്മം, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നു മണിയോടെ ജീൻ പത്മത്തിന്‍റെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ താമസിച്ചിരുന്ന അഞ്ചു പേരിൽ നാലു പേർ കൊല്ലപ്പെടുകയും ഡോക്ടറുടെ മകൻ കേഡൽ ജിൻസൻ രാജിനെ കാണാതായതോടെയുമാണ് കേഡലിലേക്ക് പോലീസിന്‍റെ സംശയം നീണ്ടത്. വീട്ടുജോലിക്കാരുടെ മൊഴികൾ പ്രതി കേഡൽ തന്നെയെന്നുള്ള സംശയം പോലീസിൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു.

പോലീസ് ഉണർന്ന് പ്രവർത്തിച്ചു. കേഡൽ ജിൻസൻ രാജയ്ക്കെതിരേ പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മറ്റ് മന്ത്രിമാരുടെയും ഒൗദ്യോഗിക വസതികൾ സ്ഥിതി ചെയ്യുന്ന വിഐപി പ്രദേശത്തിന് സമീപം നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ജിൻസൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. വിദേശത്ത് പഠനം നടത്തുകയും ജോലി ചെയ്ത് വരികയും ചെയ്ത ജിൻസൻ രാജ്യം വിടാതിരിക്കാൻ പോലീസ് വളരെ പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്കും ലുക്കൗട്ട് നോട്ടീസിന്‍റെ പകർപ്പ് എത്തിച്ചു. ജിൻസന്‍റെ പിതാവ് പ്രഫ. രാജതങ്കത്തിന് തമിഴ്നാട്ടിൽ വസ്തുവകളും എസ്റ്റേറ്റും ഉണ്ടെന്ന് അന്വേഷിച്ചറിഞ്ഞ പോലീസ് ജിൻസന് വേണ്ടി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നു രക്ഷപ്പെട്ട ജിൻസൻ തമിഴ്നാട്ടിൽ ഒരു ദിവസം ഒളിവിൽ താമസിപ്പിക്കവെയാണ് തന്‍റെ ഫോട്ടോ ഉൾപ്പടെ പോലീസ് നൽകിയ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ടത്. ഒളിവിൽ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട ജിൻസൻ ട്രെയിൻ മാർഗം തിരുവനന്തപുരം തന്പാനൂർ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് റെയിൽവെ പോലീസും ഷാഡോ പോലീസും ചേർന്ന് ജിൻസനെ പിടികൂടിയത്.


പോലീസിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ

ജിൻസന്‍റെ വെളിപ്പെടുത്തൽ അക്ഷരാർഥത്തിൽ പോലീസിനെ ഞെട്ടിച്ചു. തന്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നു പിടികൂടിയ ജിൻസനെ ചോദ്യം ചെയ്യാൻ കന്‍റോൺമെന്‍റ് പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെ ആധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യൽ മുറിയിലാണ് എത്തിച്ചത്. ആധുനിക ചോദ്യം ചെയ്യൽ മുറി സജ്ജീകരിച്ച ശേഷം ഇവിടെ ആദ്യം ചോദ്യം ചെയ്യലിന് വിധേയനാകുന്ന പ്രതിയാണ് കേഡൽ ജിൻസൺ. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച ചോദ്യം ചെയ്യലിൽ നാല് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജിൻസൻ പോലീസിനോട് സമ്മതിച്ചു.

ആസ്ട്രൽ പ്രൊജക്ഷൻ വർഷങ്ങളായി ചെയ്ത് വരുന്ന താൻ നാല് പേരുടെയും ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തുകയാണ് ചെയ്തതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ മാനസിക വിഭ്രാന്തിയും പരസ്പര വിരുദ്ധ മറുപടിയും നൽകിയത് പോലീസിനെ കുഴച്ചു. പിന്നീട് മാനസികരോഗ വിദഗ്ധന്‍റെ സഹായത്തോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ജിൻസൻ രാജ നടത്തിയത്.

എന്നാലും അവൻ

||

തലസ്ഥാന നഗരിയെ നടുക്കിയ കൂട്ടക്കൊല കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ കേഡൽ ജിൻസന് എങ്ങനെ ഇതു ചെയ്യാൻ കഴിഞ്ഞെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കും അയൽക്കാർക്കും സാധിക്കുന്നില്ല.

യുവത്വത്തിന്‍റേതായ ആവേശങ്ങളൊന്നും കാട്ടാത്ത അന്തർമുഖനും സൗമ്യനുമായ ചെറുപ്പക്കാരൻ. എന്തിന് കാറോ ബൈക്കോ ഓടിക്കാൻ പോലും അറിയാത്തയാൾ. എപ്പോഴും വീട്ടിലെ തന്‍റെ മുറിക്കുള്ളിൽ ചടഞ്ഞുകൂടിയിരിക്കുന്ന കേഡലിനെ പുറംലോകത്ത് കാണുന്നതുതന്നെ വിരളം. അഥവാ അയൽക്കാരുടെ മുന്നിൽ പെട്ടാലോ അവരോട് സംസാരിക്കുന്നതുപോലും അങ്ങേയറ്റം സൗമ്യമായി. വീട്ടിലെ ആവശ്യങ്ങൾക്കായി ചിലപ്പോൾ പുറത്തിറങ്ങുന്നതുകാണാറുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്. ആ വീട്ടിൽ കൊലപാതകങ്ങൾ നടന്നിട്ടുപോലും ചുറ്റുപാടുമുള്ളവർക്ക് അറിയാൻ കഴിഞ്ഞില്ല. എന്തിന് വീട്ടുജോലിക്കാർ പോലും അറിഞ്ഞില്ല. ഇതിനു മുന്പും ആ വീട്ടിൽ നിന്ന് എന്തെങ്കിലും ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ ഓർക്കുന്നില്ല. കൊലപാതകവിവരം പുറംലോകമറിയുന്നതിന് മുൻപുള്ള ദിവസം കേഡൽ തന്നെ കാണാൻ വന്നിരുന്നുവെന്ന് അമ്മാവനായ ജോസ് ഓർക്കുന്നു.
(തുടരും)

എം.സുരേഷ്ബാബു