Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാരമ്പര്യത്തനിമയിൽ പെസഹാ ഭക്ഷണം
മാർത്തോമ്മാ നസ്രാണികൾ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളിൽ നടത്തുന്ന ഒരു പ്രധാന വിശ്വാസ ആചരണമാണു പെസഹാ ഭക്ഷണം അഥവാ പെസഹാ ആഘോഷം. ഭാരത നസ്രാണികളുടെ തനിമയാർന്ന ഈ കർമം അപ്പം മുറിക്കൽ, പാലു കാച്ചൽ, പാലുകുടി എന്നീ പേരുകളിലും അറിയപ്പെടുന്നു. മാർഗവാസികളുടെ തനതായ വിശ്വാസ പാരന്പര്യത്തിൽ വളർന്നുവന്ന ഈ പുണ്യകർമം പഴയനിയമത്തിലെ പെസഹാ ഭക്ഷണത്തിന്റെയും (നിയ-16/1-19) പുതിയനിയമത്തിലെ അന്ത്യഅത്താഴം (ലൂക്കാ 22/14-20, 1 കോറി 11/23-25), അപ്പം മുറിക്കൽ ശുശ്രൂഷ (നട 2/42) എന്നിവയുടെയും സമ്മിശ്ര രൂപമാണെന്നു പറയാം. പഴയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ ഭക്ഷിക്കുന്ന കർമം (പുറ 12/1-14) ഭാരത നസ്രാണികളുടെ പെസഹാ ഭക്ഷണത്തിൽ ഇല്ല. പക്ഷേ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനോട് (നിയ 16/1-8) ഈ ആചരണത്തിനു കൂടുതൽ സാമ്യം കാണാം.
എന്തായാലും മാർത്തോമ്മാ നസ്രാണികൾക്ക് ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന യഹൂദബന്ധത്തിന്റെ ശക്തമായ ഒരു തെളിവു കൂടിയാണു പെസഹാ ഭക്ഷണം. അപ്പം മുറിക്കൽ എന്ന പദം തന്നെ അർഥവ്യാപ്തിയേറിയതും തിരുവചനസത്ത നിറഞ്ഞതുമാണ്. ആദിമ സഭാ സമൂഹത്തിന്റെ പ്രത്യേകതകളിലൊന്നായിട്ടാണ് അപ്പംമുറിക്കലിനെ ശ്ലീഹന്മാരുടെ നടപടിപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (നട. 2/42). പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തിയാണു സഭാപിതാക്കന്മാർ ഈ അപ്പം മുറിക്കലിനെ വ്യാഖ്യാനിക്കുക. മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപ്പം മുറിക്കൽ അഥവാ പരിശുദ്ധ കുർബാന ഇടവകപ്പള്ളികളിൽ ഞായറാഴ്ചതോറും അനുഷ്ഠിച്ചു വരുന്നു. ഭവനങ്ങളിൽ വർഷംതോറും നടത്തുന്ന അപ്പം മുറിക്കൽ അഥവാ പെസഹാ ഭക്ഷണം കുർബാനയാകുന്ന വലിയ അപ്പം മുറിക്കലിന്റെ ഓർമ പുതുക്കലാണ്.
ചില പ്രത്യേകതകൾ
1.
ഈ അപ്പം മുറിക്കൽ അഥവാ പെസഹാ ഭക്ഷണം പൂർണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണു പ്രസ്തുത കർമത്തിന്റെ കാർമികൻ. ഓരോ ഭവനത്തിലും ഭവനാംഗങ്ങൾ മുഴുവനും അയൽപക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഭവനത്തിൽ എന്ന രീതിയിലാണ് ഇതു നടത്തുന്നത്. പെസഹാ വ്യാഴം രാത്രി മുഴുവൻ ഉറങ്ങാതെ നടത്തുന്ന ഈ കർമം അന്ത്യഅത്താഴത്തിനുശേഷം ഈശോ ഗത്സമനിയിൽ പ്രാർഥനാനിരതനായി ചെലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്.
2.
ഭവനങ്ങളിൽ നിന്ന് ആരെങ്കിലും പ്രസ്തുത വർഷം മരിച്ചുപോയിട്ടുണ്ടെങ്കിൽ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളിൽ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളിൽ നിന്നു കൊണ്ടുവരികയും ആഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദരസൂചകമായി ഈ രീതിയെ കാണാവുന്നതാണ്. കുരിശപ്പത്തിന്റെ പങ്കുവയ്ക്കൽ കുടുംബങ്ങൾ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
3.
പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ് കുരിശപ്പം ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുക. ഭയഭക്തി ബഹുമാനത്തോടെയുള്ള ഒരു കർമം തന്നെയാണ് അപ്പം പുഴുങ്ങൽ. സൗമ്മാറന്പാക്കാലം (വലിയ നോന്പുകാലം) മുഴുവൻ നടത്തിവരുന്ന ഉപവാസവും പ്രാർഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്ന് പറയാം. രണ്ടു വാഴയില മടക്കി അതിൽ കുരിശപ്പം ഉണ്ടാക്കുന്നു. ഈ അപ്പത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയിൽ വയ്ക്കുന്നതിനാലാണ് ഇത് കുരിശപ്പം എന്ന് അറിയപ്പെടുന്നത്.
ഓരോ വാഴയില മടക്കി അതിൽ മറ്റ് അപ്പങ്ങൾ ഉണ്ടാക്കുന്നു. ഇവയിൽ കുരിശ് വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ് ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ് അപ്പങ്ങൾ ചുറ്റുമായി പാത്രത്തിൽ വച്ച് അപ്പം പുഴുങ്ങിയെടുക്കുന്നു. സാധാരണ അടുപ്പിൽ വിറക് കത്തിച്ചാണ് അപ്പം പുഴുങ്ങുക. മാവ് പുളിക്കുന്നതിന് മുന്‍പ് അപ്പം പുഴുങ്ങുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
4.
തേങ്ങാപ്പാലും ശർക്കരയും ചേർത്തു ചൂടാക്കിയെടുക്കുന്നതാണ് "പാല്’ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയിൽ പാലിലും ഇടുന്നു. പാലു കാച്ചാനുള്ള തവികളും കോപ്പകളും പുതിയവയോ, ഇതിനുവേണ്ടി മാത്രം ഉപയോഗിക്കുന്നവയോ ആയിരിക്കും. അപ്പം പുഴുങ്ങുന്പോഴും പാലുകാച്ചുന്പോഴും ഭവനത്തിലനുഷ്ടിക്കുന്ന പ്രാർഥനാപൂർവമായ നിശബ്ദത ശ്രദ്ധേയമാണ്.
5.
പെസഹാ വ്യാഴാഴ്ച വൈകിട്ട് പള്ളിയിലെ കാലുകഴുകൽ ശുശ്രൂഷയും പരിശുദ്ധ കുർബാനയും കഴിഞ്ഞു വന്നിട്ടാണ് അപ്പം മുറിക്കൽ നടത്തുക. നിലത്തു പായ വിരിച്ച് അതിൽ എല്ലാവരും നിൽക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തിൽ മുതിർന്ന പുരുഷന്മാർ ഇല്ലെങ്കിൽ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായംചെന്ന പുരുഷനെ അപ്പം മുറിക്കാൻ ക്ഷണിക്കുന്നു. അപ്പം മുറിക്കുന്ന ആൾ കൈകൾ കഴുകി, മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് മുതിർന്നവർ തുടങ്ങി ഓരോരുത്തർക്കായി നൽകുന്നു. എല്ലാവരും പ്രാർഥനയോടെ രണ്ട് കൈകളും കുരിശാകൃതിയിൽ നീട്ടി അപ്പം വാങ്ങുന്നു. എല്ലാവർക്കും നൽകിയ ശേഷം അപ്പം മുറിച്ചയാൾ അപ്പം ഭക്ഷിക്കുന്നു. തുടർന്ന് മറ്റുള്ളവരും ഇതേക്രമത്തിൽത്തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്. പെസഹായ്ക്കു പഴുപ്പിക്കാൻ വേണ്ടി മാത്രം പ്രത്യേകം വാഴക്കുലകൾ മാറ്റിനിർത്തുന്ന പതിവ് നസ്രാണികൾക്കുള്ളതാണ്. നിശബ്ദരായി ഭയഭക്തികളോടെയാണു മുതിർന്നവരും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബാംഗങ്ങൾ ഈ ശുശ്രൂഷയിൽ പങ്കുചേരുക. ഒരു തരി അപ്പമോ ഒരു തുള്ളി പാലോ നിലത്തുപോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്യുന്നു. ഓരോ ഭവനത്തിലെയും അപ്പംമുറിക്കലിനുശേഷം പ്രാർഥിച്ചു സ്തുതി ചൊല്ലി എല്ലാവരും കൂടി അടുത്ത ഭവനത്തിലേക്കു പോകുന്നു.
6.
അയൽപക്കത്തുള്ള മറ്റു മതസ്ഥർക്കും അപ്പം പങ്കുവയ്ക്കുന്ന രീതി എടുത്തുപറയേണ്ടതാണ്. അപ്പം മുറിക്കലിനുശേഷം ഭവനങ്ങളിലെ കുട്ടികളാണു മിക്കവാറും ഇണ്ടറിയപ്പവും പഴങ്ങളും അയൽ വീടുകളിൽ കൊണ്ടുപോയി കൊടുക്കുക. മതസൗഹാർദത്തിനും സാമൂഹിക ബന്ധങ്ങൾക്കും നസ്രാണികൾ കൊടുത്തിരുന്ന പ്രാധാന്യം ഇവിടെ വ്യക്തമാണ്. ചില ആനുകാലിക പ്രവണതകൾ പെസഹാ ആചരണത്തിന് ഇപ്പോൾ തനിമ ചോരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അപ്പംമുറിക്കൽ ശുശ്രൂഷയിൽ സമീപകാലത്തു കണ്ടുവരുന്ന ചില പരിണാമങ്ങൾ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
1.
തികച്ചും കുടുംബകേന്ദ്രീകൃതമായിട്ടായിരുന്നു ഈ കർമം നൂറ്റാണ്ടുകളായി നടത്തിപ്പോന്നിരുന്നത്. പക്ഷേ ഇപ്പോഴത് പള്ളികേന്ദ്രീകൃതമായി പലയിടത്തും മാറി. അതു തനിമ ചോരലാണ്. കാരണം പള്ളിയിലെ അപ്പംമുറിക്കൽ കുർബാനയാണ്. ഭവനത്തിലെ അപ്പംമുറിക്കൽ പെസഹാഭക്ഷണവും. ഇങ്ങനെയായിരുന്നു പുണ്യപിതാക്കന്മാർ ഇതിനെ കണ്ടിരുന്നതും നടത്തിയിരുന്നതും. കുർബാനയിലെ കാർമികൻ പുരോഹിതനും പെസഹാ അപ്പംമുറിക്കലിന്റെ കാർമികൻ കുടുംബത്തിലെ പ്രായമുള്ള പുരുഷനും. അങ്ങനെ നിലനിൽക്കുന്നതും തുടരുന്നതുമല്ലേ വിശ്വാസ സംരക്ഷണത്തിനും പ്രഘോഷണത്തിനും ഉചിതം?
2.
അപ്പംപുഴുങ്ങൽ ഒരു ശുശ്രൂഷയായിത്തന്നെയാണു നസ്രാണികൾ കാണുന്നത്. അതുകൊണ്ടാണ് അകന്നതും അടുത്തതുമായ ഒരുക്കങ്ങളിലൂടെ അതു നിർവഹിക്കുന്നത്. പക്ഷേ ഇന്നു പലയിടത്തും അപ്പം പുഴുങ്ങാൻ പലർക്കും സമയം കിട്ടാറില്ല. ചിലർക്കു കുരിശപ്പം പുഴുങ്ങാൻ അറിയില്ല. പകരം ബേക്കറിയിൽ നിന്നു കുരിശുള്ള ബ്രെഡ് വാങ്ങി മുറിക്കുന്നു. അതിലെന്തു പരിപാവനതയാണു കാണാൻ കഴിയുക? എന്തു വിശ്വാസസംരക്ഷണവും പ്രഘോഷണവുമാണു ചൂണ്ടിക്കാണിക്കാനുള്ളത്? ഈ കുരിശുള്ള അപ്പം എന്തു വിശുദ്ധിയിലാണ് ഉണ്ടാക്കപ്പെടുക? എന്തു നന്മയിലാണ് പങ്കുവയ്ക്കപ്പെടുക? അതുകൊണ്ട് ഈ കർമം കുടുംബകേന്ദ്രീകൃതമായിത്തന്നെ നടത്താൻ ശ്രമിക്കാം. ചെറുതെങ്കിലും വിശുദ്ധിയോടെ കുരിശപ്പം ഭവനങ്ങളിൽ പുഴുങ്ങിയെടുക്കാം. അപ്പം പുഴുങ്ങാൻ സാധിക്കാത്തവരുമായി അതു പങ്കുവയ്ക്കാം.
ജയിംസച്ചൻ ചവറപ്പുഴ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top