Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ട്രെൻഡ് സെറ്റർ രാഗദീപം
ആഘോഷത്തിന് പൊതുവേ മലയാളികൾ പറയുന്നത് അടിച്ചുപൊളി എന്നാണ്. ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാവടിയാട്ടങ്ങളുടെയും സ്വന്തം നാട്ടിൽ അടിച്ചുപൊളിക്കാനുള്ള അവസരങ്ങൾക്ക് ഒട്ടും കുറവില്ല. കാവടിയാട്ടമെന്നോ അന്പുപെരുന്നാളെന്നോ കേട്ടാൽ ബാൻഡ് സെറ്റും ഡാൻസും മനസിലെത്തും. ശിങ്കാരിമേളവും നാസിക് ഡോലുമെല്ലാം ജനപ്രിയമാകുന്നതിനു മുന്‍പേ ബാൻഡ് സെറ്റ് ഒരു വികാരമാണ്. വെറുതേ പാട്ടുകളുടെ ഈണം വായിച്ചുപോകുന്നതല്ല ഇന്നു ബാൻഡ് സെറ്റ്. സന്പൂർണ സംഗീതം സമ്മാനിക്കുന്ന ഒരു ഓർക്കസ്ട്രയ്ക്കു തുല്യമാണത്.
കോഴിക്കോട്ടെ തിരുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവമാണ് സ്കന്ദഷഷ്ഠി ശൂരസംഹാരം. ശൂരന്‍പട എന്നുപറഞ്ഞാലേ പലർക്കുമറിയൂ. ശൂരന്‍പടയുടെ ചെന്പടകൊട്ടി കോലംതുള്ളം താളം എന്നപാട്ട് ഓർമവരുന്നില്ലേ.. അതെ, തിരുവണ്ണൂരിൽ നേരിട്ടനുഭവിച്ചറിഞ്ഞ ഉത്സവാവേശമാണ് കൈതപ്രം ആ വരികളിൽ പകർന്നുവച്ചത്. ഒരിക്കൽ ശൂരന്പടയുത്സവത്തിന് തൃശൂരിൽനിന്ന് ഒരു ബാൻഡ് സംഘമെത്തി. തിരുവണ്ണൂരിൽ അന്ന് കൈതപ്രവുമുണ്ട്. ദേവസഭാതലവും ഹരിമുരളീരവവുമൊക്കെ അതിഗംഭീരമായി അവതരിപ്പിക്കുകയാണ് ബാൻഡ്. കേട്ടുകഴിഞ്ഞപ്പോൾ കൈതപ്രം ബാൻഡുകാരോട് വിസ്മയത്തോടെ ചോദിച്ചു: ""ഇങ്ങനെയൊക്കെ ബാൻഡിൽ വായിക്കാൻ പറ്റുമോ!.. ശ്രുതിയും താളവുമൊക്കെ ഇത്ര കൃത്യമായി നിങ്ങളിതെങ്ങനെ ചെയ്യുന്നു''... അഭിമാനവും സന്തോവുംകൊണ്ട് ബാൻഡ് അംഗങ്ങളുടെ നെഞ്ചുനിറഞ്ഞു.
ആ സംഭവം ഓർത്ത് ബാൻഡ് അംഗങ്ങൾ പറയുന്നു: സംഗീതം ഒഴുകിപ്പരക്കുന്ന സ്ഥലമാണ് തിരുവണ്ണൂർ. നമ്മൾ വായിക്കുന്നതിൽ ഒരു സ്വരം സ്ഥാനംതെറ്റിയാൽ അവിടത്തെ കുട്ടികൾപോലും കണ്ടുപിടിക്കും. അവിടെവച്ച് കിട്ടിയ അഭിനന്ദനം ഒരുകാലത്തും മറക്കില്ല...
അതേ ബാൻഡ് സംഘത്തിനാണ് ഇന്ന് ദക്ഷിണേന്ത്യയിലെന്പാടും ഏറ്റവുംകൂടുതൽ ആരാധകരുള്ളത്- രാഗദീപം മുണ്ടത്തിക്കോട്. ഫേസ്ബുക്കിലും യുട്യൂബിലും ആരാധകരുടെ തള്ളിക്കയറ്റം. യുട്യൂബിൽ രാഗദീപത്തിന്റെ പ്രകടനമടങ്ങുന്ന വീഡിയോകൾ ലക്ഷക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു. കമന്റുകളിൽ ആരാധകർ പറയുന്നു- ഞങ്ങളുടെ രാഗദീപത്തെ വെല്ലാൻ വേറാരുമില്ല. രാഗദീപത്തിന്റെ ഒഴിവുനോക്കിയാണ് തമിഴ്നാട്ടിൽ ചിലർ വിവാഹങ്ങളടക്കമുള്ള ചടങ്ങ
കളുടെ തീയതി നിശ്ചയിക്കുന്നതെന്നുപറഞ്ഞാൽ അതിൽ ഒട്ടുമില്ല അതിശയോക്തി. അവിടെനിന്ന് സാക്ഷാൽ ഗംഗൈ അമരൻപോലും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു: നിങ്ങൾ കൊള്ളാം!!
ചെറുപ്പംമുതൽക്കേ വിരലുകളിലും മനസിലും താളം നിറച്ചുനടന്നയാളാണ് തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി വത്സൻ എന്ന വത്സരാജ്. കോളജ്കാലം കഴിഞ്ഞതോടെ ഗാനമേളകളിൽ ഡ്രമ്മറായി പോയിത്തുടങ്ങി. അപ്രതീക്ഷിതമായാണ് ഒരു സുഹൃത്തുവഴി ചാലക്കുടിയിലെ ബാൻഡ് സംഘത്തിലെത്തിയത്. ക്രമേണ ആ ബാൻഡിന്റെ ഏകോപനം വത്സന്റെ ചുമലിലായി. പിന്നീട് വേറെയും ബാൻഡുകളിൽ പ്രവർത്തിച്ചു. അങ്ങനെയിരിക്കെയാണ് തൃശൂർ മുണ്ടത്തിക്കോട്ടുള്ള രാഗദീപം എന്ന ബാൻഡ് വിൽക്കാനുണ്ട് എന്നറിഞ്ഞത്. അന്ന് ശരാശരി നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന സംഘമാണ്- അതായത് 21 കൊല്ലം മുന്‍പ്. അങ്ങനെ രണ്ടുംകല്പിച്ച് വത്സൻ ആ ബാൻഡ് വാങ്ങി. മികച്ച കലാകാരന്മാരെയും ഉപകരണങ്ങളും വത്സൻ രാഗദീപത്തിൽ കൊണ്ടുവന്നു. പതിയെ രാഗദീപം മുണ്ടത്തിക്കോട് പേരുകേൾപ്പിച്ചുതുടങ്ങി.
ഇടക്കാലത്ത് ഒരു ബാൻഡിൽ വത്സനോടൊപ്പം പ്രവർത്തിച്ചിരുന്ന ബാൻഡ് മാസ്റ്റർ മാത്യൂസ് എന്ന അഗസ്റ്റിൻകൂടി എത്തിയതോടെ രാഗദീപം മിന്നിത്തിളങ്ങി. ക്ലാർനറ്റ് വായനക്കാരിൽ അഗ്രഗണ്യനാണ് മാത്യൂസ്. ഓർക്കസ്ട്രകളിലും ബാൻഡുകളിലുമായി പതിറ്റാണ്ടുകളുടെ പരിചയം. രണ്ടായിരത്തോളം നാടോടിനൃത്ത ഗാനങ്ങൾക്കു ക്ലാർനറ്റ് വായിച്ചിട്ടുണ്ട് അദ്ദേഹം. ബാൻഡ് വാദ്യം കാസറ്റുകളായും പുറത്തിറക്കി. ഇപ്പോൾ മ്യൂസിക് ഫ്യൂഷനുകൾക്ക് സാക്സഫോണും വായിക്കുന്നു.
ഏഴു ക്ലാർനറ്റുകൾ, പത്തു ട്രന്പറ്റുകൾ, രണ്ട് എഫോണിയം, മൂന്നു സൈഡ് ഡ്രംസ്, രണ്ടു ബേസ് ഡ്രംസ്, ഒന്നുവീതം റോട്ടോ ഡ്രം, തകിൽ എന്നിങ്ങനെ 26 കലാകാരന്മാരാണ് ഇപ്പോൾ രാഗദീപം ബാൻഡിൽ പ്രവർത്തിക്കുന്നത്. പാട്ടുകളുടെ നൊട്ടേഷൻ ഒരുക്കി ഓരോരുത്തരും വായിക്കേണ്ട സംഗീത ഭാഗങ്ങൾ പഠിപ്പിക്കുന്നത് ബാൻഡ് മാസ്റ്റർ എന്ന നിലയിൽ മാത്യൂസ് ആണ്. സംഘാംഗങ്ങളിൽ പലർക്കും വെസ്റ്റേണ്‍ രീതിയിലുള്ള നൊട്ടേഷൻ പരിചയമില്ല. അതുകൊണ്ട് അവർക്കു മനസിലാകുന്ന വിധത്തിൽ മലയാളത്തിൽ സ്വരങ്ങൾ എഴുതി നൽകുന്നതാണ് രീതി. ആഴ്ചയിൽ രണ്ടു ദിവസം എല്ലാവരും ചേർന്നുള്ള പരിശീലനം മുടക്കാറില്ല. ഓരോരുത്തരും സ്വന്തം ഭാഗം കാണാതെ പഠിക്കുകയാണ് ചെയ്യുന്നത്. ഗാനമേളകളിലേതുപോലെ നൊട്ടേഷൻ മുന്നിൽവച്ച് വായിക്കുക സാധ്യമാകില്ലല്ലോ. കൗണ്ടറുകൾ വായിക്കാൻ മൂന്നു ക്ലാർനറ്റ്, കോർഡുകൾക്ക് മൂന്നു ട്രന്പറ്റ്, ബേസ് ഗിറ്റാർ ഭാഗത്തിന് എഫോണിയം, ബാക്കിയെല്ലാവരും ചേർന്ന് ലീഡ് എന്നിങ്ങനെയാണ് പാട്ടുകൾ വായിക്കുക. വെറുതേ പാട്ടിന്റെ ഈണം വായിച്ചുപോകുക എന്നതിൽനിന്ന് കോർഡുകളും ബേസുമെല്ലാം ചേർത്ത് ബാൻഡ് വാദ്യത്തെ സമഗ്രമാക്കിയവരിൽ പ്രധാനിയാണ് മാത്യൂസ്. പിന്നീടത് മിക്ക സംഘങ്ങളും അനുകരിച്ചുതുടങ്ങി.
ഒരിടത്തുനിന്ന് അനങ്ങാതെ കൊട്ടിയിരുന്ന സൈഡ് ഡ്രമ്മിനെ ആരാധകരുടെ ഭാഷയിൽ അടിപൊളിയാക്കിയത് വത്സനാണ്. ഉത്സവവേദികളിലെ ഡാൻസ് പ്രേമികളുടെ ചുവടുകളെ നിയന്ത്രിക്കുന്നത് ഇപ്പോൾ വത്സന്റെ വിരലുകളാണ്. മാത്യൂസിന്റെ അഭിപ്രായത്തിൽ സൈഡ് ഡ്രമ്മിന് അനക്കംവയ്പ്പിക്കുകയായിരുന്നു വത്സൻ. ബാൻഡിലെ ഒരു ട്രെൻഡിന്റെ പേരാണ് ഇന്ന് വത്സൻ എന്നത്. അദ്ദേഹത്തിന്റെ പ്രകടനം മാത്രം ഉൾപ്പെടുന്ന വീഡിയോകൾ യുട്യൂബിലുണ്ട്. ആരാധകർ ഓരോന്നും ആഘോഷമാക്കുകയും ചെയ്യുന്നു.
സൈഡ് ഡ്രമ്മർമാരായ ശിവൻ, സുധീഷ്, ട്രന്പറ്റ് വായിക്കുന്ന ജോണ്സണ്, മണികണ്ഠൻ, ക്ലാർനറ്റ് വായിക്കുന്ന രവി, കൃഷ്ണകുമാർ, ബാബു തുടങ്ങിയവരും രാഗദീപത്തിന്റെ തിളങ്ങുന്ന താരങ്ങളാണ്. ഈ കലാകാരന്മാരിൽ പലരും പ്രമുഖ പിന്നണി ഗായകരുടെ ഓർക്കസ്ട്രകളിലും പ്രവർത്തിക്കുന്നു.
പാട്ടുപ്രേമികൾക്ക് പൂമരമെന്നോ പാമരമെന്നോ ഭേദമില്ല. ഡാൻസ് നന്പറുകൾ മാത്രമല്ല അവർക്കുവേണ്ടത്. ഇളമൈ ഇതോ കേട്ട കാതുകൾതന്നെ തൊട്ടടുത്തനിമിഷം സംഗീതമേ അമര സല്ലാപമേ കേൾക്കാൻ കൊതിക്കും. രാഗദീപത്തിന്റെ സൂപ്പർ ഹിറ്റുകളിലൊന്നാണ് സർഗത്തിലെ സംഗീതമേ എന്ന പാട്ട്. ഒന്നു കണ്ണടച്ചുനിന്നുകേട്ടാൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണോ ഇത് എന്നു തോന്നിപ്പോകും. ഏതെങ്കിലും ഒരുപകരണംകൊണ്ട് ഒരു കരട് പാട്ടിലുണ്ടെങ്കിൽ അത് ഞങ്ങൾ വായിക്കും എന്നാണ് മാത്യൂസ് പറയുന്നത്. അത് വെറും അവകാശവാദമല്ലെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
രാമകഥാ ഗാനലയം, അംഗോപാംഗം, ഇന്നെനിക്ക് പൊട്ടുകുത്താൻ, ശങ്കരാ, നക്ഷത്രദീപങ്ങൾ, രാഗം താനം പല്ലവി തുടങ്ങി അർധ ശാസ്ത്രീയ ഗാനങ്ങളുടെ വലിയൊരു നിര അതേ സൂക്ഷ്മതയോടെ രാഗദീപത്തിന്റെ താരങ്ങൾ സാക്ഷാത്കരിക്കും.
ഏതാണ്ട് ഒരുവർഷം കഴിഞ്ഞതേയുള്ളൂ ചെയിൻ സോംഗ് രീതി അവതരിപ്പിച്ചിട്ട്. അതും മാത്യൂസ് മാഷിന്റെ ആശയമാണ്. ഡി മൈനറിൽ തുടങ്ങുന്ന ഇരുപതോളം പാട്ടുകളാണ് മെഡ് ലേയായി വായിക്കുക. പാട്ടുകൾ അയത്നലളിതമായി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഒഴുകും. ദേശ് രാഗത്തിൽ ഒരു ശകലം വായിച്ച് അവസാനിപ്പിക്കും. ശേഷം കൈയടികളുടെയും ആർപ്പുവിളികളുടെയും പൂരമാകും. ചെയിൻ സോംഗും ഇപ്പോൾ മറ്റു ബാൻഡുകൾ അവതരിപ്പിക്കുന്നുണ്ട്.
കുറച്ചുനാൾ മുന്‍പ് വത്സനെ സിനിമാക്കാർ വിളിച്ചു. അവരുടെ പടത്തിൽ ബാൻഡ് സെറ്റു വേണം. കേട്ടപ്പോൾ വലിയ കാര്യമായൊന്നും തോന്നിയില്ല. അവർക്ക് ലൈവ് റെക്കോർഡിംഗ് ആണു വേണ്ടത്. കണ്ടശാംകടവിൽ നടന്ന ഒരു പരിപാടി കമ്മിറ്റിക്കാരുടെ സമ്മതത്തോടെ റെക്കോർഡ് ചെയ്യാൻ സഹകരിച്ചു. ബഹളങ്ങൾ ഒഴിവാകാൻ ഒരു വശത്തേക്കു മാറിനിന്നാണ് റെക്കോർഡിംഗ് നടത്തിയത്. നാലു പാട്ടുകൾ എടുത്തു. അന്നു വായിച്ച ഇളമൈ ഇതോ ഇതോ എന്ന പാട്ടാണ് സിനിമയിൽ വന്നത്. ചിത്രം വേറൊന്നുമല്ല, അങ്കമാലി ഡയറീസ്. അന്‍പു പെരുന്നാളും ബാൻഡും അങ്കമാലി ഡയറീസിന്റെ പ്രധാന ഭാഗത്തിന്റെ പശ്ചാത്തലമാണ്.
സിനിമയുടെ റിലീസ് ദിവസം അങ്കമാലിയിലെത്തി പരിപാടി അവതരിപ്പിക്കാൻ സിനിമാക്കാർ വീണ്ടും വിളിച്ചെങ്കിലും മുൻകൂട്ടി ഏറ്റ മറ്റൊന്നുണ്ടായിരുന്നതിനാൽ പോകാനായില്ല. സിനിമ ഇതുവരെ കാണാനും പറ്റിയില്ലെന്ന് വത്സനും മാത്യൂസും പറഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ, പലപ്പോഴും ഒന്നിരിക്കാൻ പോലുമാവാതെ സംഗീതം ശ്വാസത്തിൽ കൊണ്ടുനടക്കുകയാണ് ബാൻഡ് സംഘങ്ങൾ. കടുത്ത അധ്വാനമുള്ള, ശരീരം തളർത്തുന്ന പ്രവൃത്തിയാണ് പല ഉപകരണങ്ങളും വായിക്കൽ. എന്നാൽ കേൾവിക്കാർ നല്ലതു പറയുന്പോൾ, പ്രോത്സാഹിപ്പിക്കുന്പോൾ, ആർത്തുവിളിക്കുന്പോൾ ഈ കലാകാരന്മാർ ഒരു പാട്ടിൽനിന്ന് അടുത്തതിലേക്കു ചുവടുവയ്ക്കും.., ക്ഷീണം മറക്കും...
പറഞ്ഞവസാനിപ്പിക്കുന്പോൾ മാത്യൂസ് മാഷ് സാക്സഫോണ് കൈയിലെടുത്തു. അദ്ദേഹത്തിന്റെ ശ്വാസം അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലി എന്ന ഈണത്തിലാണ് പുറത്തുവന്നത്. കൂടുതൽ പുതുമകളിലേക്കുള്ള തിരിനാളമാണ് ആ സാക്സഫോണ് നാദം.
- വി.ആർ. ഹരിപ്രസാദ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top