'കല്യാണ'മരം
'കല്യാണ'മരം
ബ്രൗടിഗംസെയിക് ഡൊഡൗർ ഫോർസ്റ്റ് 23701, യൂറ്റിൻ,ജർമനി

ഈ വിലാസത്തിൽ നിങ്ങൾ ഒരു കത്തയച്ചാൽ അത് ചെന്നെത്തുന്നത് ജർമനിയിലെ യൂറ്റിൻ എന്ന സ്ഥലത്തുള്ള ഡൊഡൗർ ഫോർസ്റ്റ് പാർക്കിലെ ഒരു ഓക്കു മരപ്പൊത്തിലായിരിക്കും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആയിരക്കണക്കിനാളുകൾ ഈ മരത്തിന് കത്തുകൾ അയയ്ക്കുന്നു.

വെറും കത്തുകളല്ല, ആർക്കെന്നറിയാതെ എഴുതപ്പെടുന്ന പ്രേമലേഖനങ്ങൾ. ഈ മരപ്പൊത്തിൽ തങ്ങളുടെ കത്തുകൾ വീണാൽ അതിനു മറുപടിയുമായി എവിടെ നിന്നെങ്കിലും തങ്ങളുടെ ജീവിതപങ്കാളി എത്തുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. വധൂവരൻമാരുടെ ഓക്ക് എന്നറിയപ്പെടുന്ന ഈ മരത്തിന് ഏകദേശം അഞ്ഞൂറു വർഷം പ്രായമുണ്ട്.

ചരിത്രസ്മാരകം

പ്രകൃതിദത്ത സ്മാരകമായ ഈ മരത്തെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ലോഹയുഗത്തിൽ യൂറോപ്പിൽ അധിവസിച്ചിരുന്ന വംശമായിരുന്നു കെൽറ്റസ്. ഒരിക്കൽ ഇവരുടെ ഗോത്രനേതാവിനെ ഡൊഡൗർ കാട്ടിലെ മരത്തിൽ ശത്രുക്കൾ കെട്ടിിട്ടു. ഇതുവഴിയ കടന്നുപോയ ഒരു കത്തോലിക്കാ പെണ്‍കുട്ടി ഇയാളെ രക്ഷിച്ചു. ഇതിനുള്ള നന്ദിസൂചകമായി ആ ഗോത്രനേതാവ് നട്ടതാണ് ഈ ഓക്കുമരമെന്നാണ് ഒരു കഥ.

പൗർണമി രാവിൽ ഓക്കു മരത്തിനു ചുറ്റും താൻ സ്നേഹിക്കുന്നയാളെ മനസിൽ വിചാരിച്ച് നടന്നാൽ അയാളുമായുള്ള വിവാഹം ഒരു വർഷത്തിനുള്ളിൽ നടക്കുമെന്ന് അന്നുള്ളവർ വിശ്വസിച്ചിരുന്നു.

ഓക്കു മരം പോസ്റ്റ് ബോക്സാകുന്നു

ഓക്കുമരപ്പൊത്ത് പോസ്റ്റ് ബോക്സായതിനു പിന്നിൽ 19ാം നൂറ്റാണ്ടിൽ നടന്ന ഒരു യഥാർഥ സംഭവമുണ്ട്. ഈ കാട്ടിലെ പ്രധാന ഫോറസ്റ്ററുടെ മകളും ഈ പ്രദേശത്തെ ചോക്ലേറ്റ് നിർമാതാവിന്‍റെ മകനും തമ്മിൽ പ്രണയത്തിലായി. എന്നാൽ ഫോറസ്റ്റർ ഈ  ബന്ധത്തിന് എതിരായിരുന്നു. അതുകൊണ്ട് ഇരുവരും രഹസ്യമായി ഈ മരപ്പൊത്തിൽ തങ്ങൾക്കു പരസ്പരം പറയുവാനുള്ള കാര്യങ്ങൾ എഴുതിയിടാൻ തുടങ്ങി.

ഈ എഴുത്തുകൾ ഇവരെ തമ്മിൽ കൂടുതൽ അടുപ്പിച്ചു. ഒടുവിൽ ഇരുവരുടെയും സ്നേഹത്തിനു മുന്പിൽ കീഴടങ്ങിയ ഫോറസ്റ്റർ ഇവരുടെ വിവാഹം നടത്തി കൊടുത്തു. 1891 ജൂണ്‍ രണ്ടിനായിരുന്നു വിവാഹം.


ഈ വിവാഹ കഥ നാടെങ്ങും പടർന്നു. അതോടെ ആളുകൾ തങ്ങളുടെ പ്രണയബന്ധങ്ങൾ വിജയിക്കുന്നതിനായി ഈ മരപ്പൊത്തിൽ കത്തുകൾ എഴുതിയിട്ടു തുടങ്ങി. പിന്നീട് ജീവിതപങ്കാളിയെ കണ്ടെത്താനാകാത്തവരും സ്ത്രീ-പുരുഷ ഭേദമെന്യേ മരത്തിനു കത്തെഴുതി.
സ്വന്തമായി വിലാസം ലഭിക്കുന്നു.

ഓക്കുമരത്തിന്‍റെ കഥ നാടെങ്ങും പരന്നതോടെ ഇങ്ങോട്ടുള്ള എഴുത്തുകളുടെ എണ്ണവും വർധിച്ചു. അങ്ങനെ 1927ൽ ജർമൻ സർക്കാർ ഈ മരത്തിന് സ്വന്തമായി വിലാസവും പോസ്റ്റൽ കോഡും നൽകി. ഇതോടെ ജർമനിക്കു പുറത്തു നിന്നു പോലും മരത്തിന് കത്തുകൾ വന്നുതുടങ്ങി.

ഇതേ വർഷം മരപ്പൊത്തിലേക്ക് എളുപ്പത്തിൽ കയറാവുന്ന വിധത്തിൽ ഒരു കോവണിയും സ്ഥാപിക്കപ്പെട്ടു. നിലത്തു നിന്നും മൂന്നുമീറ്റർ ഉയരത്തിലുള്ള മരപ്പൊത്തിലാണ് കത്തുകൾ നിക്ഷേപിക്കുന്നത്. ദിവസും അഞ്ചു മുതൽ ആറുവരെ കത്തുകൾ ഇവിടെ എത്താറുണ്ട്.

ഇതൊരു പൊതു തപാൽപെട്ടിയാണ്. മരത്തിന്‍റെ വിലാസത്തിൽ വരുന്ന എഴുത്തുകളെല്ലാം പോസ്റ്റ്മാൻ ഈ പൊത്തിൽ കൊണ്ടുവന്നിടും. ആർക്കും ഈ പൊത്തിൽ നിന്ന് കത്തുകളെടുത്ത് പൊട്ടിച്ചു വായിക്കാം. വേണമെങ്കിൽ മറുപടിയും അയയ്ക്കാം.
ഇവിടെനിന്നും ലഭിച്ച കത്തിനു മറുപടി അയച്ച് നൂറിലധികം ആളുകൾ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഇവിടെ വർഷങ്ങായി കത്തുകളിടുന്ന പോസ്റ്റ്മാൻ പറയുന്നു. ഇദ്ദേഹം തന്‍റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും ഈ മരപ്പൊത്തിൽ നിന്ന് ലഭിച്ച ഒരു കത്തിലൂടെയാണ്.

ഒടുവിൽ ഓക്കുമരത്തിനും കല്യാണം

നിരവധി ആളുകൾക്ക് മംഗല്യസൗഭാഗ്യം നൽകിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ഓക്കുമരത്തിനുമുണ്ടായി മംഗല്യഭാഗ്യം. 2009 ഏപ്രിൽ ഇരുപത്തഞ്ചിന് ജർമനിയിലെ ഡസൽഡോർഫിലുള്ള ഒരു ചെസ്നട്ട് മരവുമായായിരുന്നു വിവാഹം. ജർമനിയിൽ സ്വന്തമായി പോസ്റ്റൽ അഡ്രസ് ലഭിച്ച രണ്ടാമത്തെ മരമായിരുന്നു ഈ ചെസ്നട്ട്.