കോലുമിട്ടായിയിലെ പോലീസ് മധുരം
കോലുമിട്ടായിയിലെ പോലീസ് മധുരം
അരുണ്‍ വിശ്വം എന്ന ഈ പോലീസുകാരൻ നിറഞ്ഞ സന്തോഷത്തിലാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് അരുണ്‍ വിശ്വം സംവിധാനം ചെയ്ത കോലുമിട്ടായി എന്ന ചിത്രമാണ്. ഇതാണ് അദ്ദേഹത്തിന്‍റെ സന്തോഷത്തിനു പിന്നിലുള്ള കാരണം. ഒരു പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത് ആദ്യമാണ്. പോലീസ് സേനയിലേയും അല്ലാതെയും നിരവധി ആളുകളാണ് അരുണിന് ആശംസകൾ അറിയിച്ച് ഇപ്പോഴും വിളിക്കുന്നുണ്ട്. കൊച്ചി സിറ്റി പോലീസിന്‍റെ നേതൃത്വത്തിൽ അരുണിനെ അനുമോദിക്കുകയുണ്ടായി. കുട്ടിക്കാലം മുതൽ സിനിമാ നടൻ ആകണമെന്ന മോഹമായിരുന്നു അരുണിന്. പോലീസ് ഉദ്യോഗസ്ഥനായപ്പോഴും ആ മോഹം കൂടെക്കൂട്ടി. നടനായില്ലെങ്കിലും സിനിമാ സംവിധായകനായി. ഒടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡും ഈ കാക്കിക്കുള്ളിലെ കലാകാരനെ തേടിയെത്തി. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് അരുണ്‍ വിശ്വം.

നടനാകാൻ കൊതിച്ചു, സംവിധായകനായി

സ്കൂൾ പഠനകാലത്ത് സിനിമ എന്ന സ്വപ്നം തോളിലേറ്റി നടന്ന ആളാണ് അരുണ്‍ വിശ്വം. സ്ക്രീനിൽ ജയനും ജാക്കിച്ചാനും ബ്രൂസ്‌ലിയുമൊക്കെ അഭിനയിച്ചു തകർക്കുന്പോൾ അതുപോലെ ഒരിക്കലെങ്കിലും വെള്ളിത്തിരയിലെത്തണമെന്നു കൊതിച്ച ചെറുപ്പക്കാരൻ. പതിമൂന്നു വർഷം മുന്പ് സംവിധായകൻ പ്രദീപ് നായരുടെ ഒരിടം എന്ന ചിത്രത്തിന്‍റെ സഹസംവിധായകനായിട്ടാണ് സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് പോലീസിൽ ജോലി കിട്ടിയെങ്കിലും സിനിമാ മോഹം കൈവിട്ടില്ല. സംവിധായകൻ എബ്രിഡ് ഷൈനും അരുണും സഹപാഠികളായിരുന്നു. രണ്ടുപേരും സിനിമ സ്വപ്നം കാണുന്നവർ. എബ്രിഡ് ഷൈൻ 1983 ചെയ്യുന്ന സമയത്ത് സഹസംവിധായകനായി അരുണിനെ കൂടെക്കൂട്ടി. ആക്ഷൻ ഹീറോ ബിജുവിന്‍റെയും സഹസംവിധായൻ അരുണ്‍ വിശ്വം ആയിരുന്നു. തന്‍റെ ഗുരുവായ പ്രദീപ് നായരും സുഹൃത്ത് എബ്രിഡ് ഷൈനും എന്നും പ്രചോദനമേകിയിരുന്നുവെന്ന് അരുണ്‍ പറയുന്നു.

മധുരം കിനിഞ്ഞ് കോലുമിട്ടായി

ഷോർട്ട് ഫിലിം ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചത്. ക്ലൈമാക്സ് എലിമെന്‍റിൽ വേറെ സ്ക്രിപ്റ്റ് ഉണ്ടാക്കിയാണ് കോലുമിട്ടായി എന്ന ചിത്രമാക്കിയത്. അരുണ്‍ വിശ്വവും അഭിജിത്ത് അശോകനുമായിരുന്നു തിരക്കഥയും സംഭാഷണവും രചിച്ചത്. സന്തോഷ് അണിമ എന്ന കാമറമാനാണ് അതിനുള്ള ധൈര്യം തന്നതെന്ന് അരുണ്‍ പറയുന്നു. കാരണം 1983 ചെയ്യുന്ന കാലത്ത് ഒരു ഷോർട്ട് എടുത്ത സമയത്ത് ഇത് എങ്ങനെ കട്ടുചെയ്യുമെന്ന് സന്തോഷ് അണിമ അരുണിനോടു ചോദിച്ചു. അരുണ്‍ പറഞ്ഞ മറുപടി കേട്ട് അദ്ദേഹം പറഞ്ഞത് "ഇനി ഒറ്റയ്ക്ക് ഒരു പടം ചെയ്യാല്ലോ’യെന്നാണ്. ആ വാക്കുകൾ അരുണിന് പ്രചോദനമേകി. എണ്‍പതുകളിലെ സ്കൂൾ പഠനകാലത്തെ കുട്ടികളുടെ നിഷ്കളങ്കതയും സൗഹൃദവും കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയാണ് കോലുമിട്ടായിയിലൂടെ അണിയിച്ചൊരുക്കിയത്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ബാല്യവും സൗഹൃദവുമെല്ലാം പ്രേക്ഷകരെ പഴയ കാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഗൗരവ് മേനോൻ, ബേബി മീനാക്ഷി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്കൊപ്പം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഞ്ജലി നായർ, സൈജു കുറുപ്പ്, കൃഷ്ണപ്രഭ, കലാഭവൻ പ്രജോദ്, ഡോ.റോണി, സോഹൻ സീനുലാൽ എന്നിവരും പ്രേക്ഷകർക്കു മുന്നിലെത്തി. കുടുംബത്തിന്‍റെ പിന്തുണആന്പല്ലൂർ വെലിത്താനത്ത് പരേതനായ അഡ്വ.വി.കെ വിശ്വംഭരന്‍റെയും അമ്മിണിയുടെയും മകനാണ് അരുണ്‍.


കുടുംബത്തിന്‍റെ പിന്തുണ

തനിക്ക് പ്രചോദനമേകുന്നുവെന്ന് അരുണ്‍ പറയുന്നു. പോലീസ് സേനയിലെ സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഭാര്യ സവിത പൂത്തോട്ട ബിഎഡ് കോളജ് അധ്യാപികയാണ്. മകൾ - അദ്വൈത.

പോലീസ് ചിത്രത്തിന്‍റെ പണിപ്പുരയിൽ

പോലീസ് കഥ കേന്ദ്രമാക്കിയുള്ള ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അരുൺ ഇപ്പോൾ. ഉടൻ ചിത്രത്തിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ആക്ഷൻ ചിത്രങ്ങളോടു പ്രിയമുള്ള അരുൺ പറഞ്ഞു.

-സീമ മോഹൻലാൽ